Connect with us

News

ഫലസ്തീന്‍ തടവുകാര്‍ക്ക് ചുറ്റും മുതലകളെ കാവല്‍ നിര്‍ത്താനുള്ള ക്രൂരനീക്കം; ഇസ്രായേല്‍ മന്ത്രിയുടെ പദ്ധതി കോടതി തടഞ്ഞു

തെക്കന്‍ ഇസ്രായേലിലെ കേത് സിയോട്ട് ജയിലിന് ചുറ്റും കിടങ്ങുകള്‍ നിര്‍മ്മിച്ച് മുതലകളെ കാവല്‍ നിര്‍ത്താനുള്ള പദ്ധതിയാണ് ജറുസലേം ജില്ലാ കോടതി സ്റ്റേ ചെയ്തത്.

Published

on

ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ മാനസികമായും ശാരീരികമായും തളര്‍ത്താന്‍ ലക്ഷ്യമിട്ട് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വിവാദമായ ‘മുതലക്കിടങ്ങ്’ പദ്ധതിക്ക് കോടതിയുടെ താല്‍ക്കാലിക വിലക്ക്. തെക്കന്‍ ഇസ്രായേലിലെ കേത് സിയോട്ട് ജയിലിന് ചുറ്റും കിടങ്ങുകള്‍ നിര്‍മ്മിച്ച് മുതലകളെ കാവല്‍ നിര്‍ത്താനുള്ള പദ്ധതിയാണ് ജറുസലേം ജില്ലാ കോടതി സ്റ്റേ ചെയ്തത്.

‘ലെറ്റ് ദി ആനിമല്‍സ് ലിവ്’ എന്ന മൃഗാവകാശ സംഘടന നല്‍കിയ അടിയന്തര ഹരജി പരിഗണിച്ചാണ് ജഡ്ജി എബ്രഹാം റൂബിന്‍ ജയില്‍ വളപ്പിലേക്ക് മുതലകളെ മാറ്റുന്നതിന് വിലക്കേര്‍പ്പെടുത്തിയത്.

അമേരിക്കയിലെ ഫ്‌ലോറിഡയിലുള്ള ചില ജയിലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബെന്‍-ഗ്വിര്‍ ഫലസ്തീന്‍ തടവുകാരെ ഭയപ്പെടുത്താനും പീഡിപ്പിക്കാനും ലക്ഷ്യമിട്ട് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായി ഏകദേശം 21 ദശലക്ഷം ഷെക്കല്‍ (ഏകദേശം 57 കോടി രൂപ) ദേശീയ സുരക്ഷാ മന്ത്രാലയം വകയിരുത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

മൃഗങ്ങളെ ശിക്ഷാ ഉപകരണങ്ങളായോ ആയുധങ്ങളായോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, ഈ തടസ്സം മറികടക്കാന്‍ പരിസ്ഥിതി സംരക്ഷണ മന്ത്രി ഇഡിറ്റ് സില്‍മാന്‍ മുതലകളെ ‘നിയന്ത്രിത വന്യമൃഗങ്ങള്‍’ എന്ന് വിശേഷിപ്പിച്ച് പുനര്‍വര്‍ഗ്ഗീകരിച്ച് ഉത്തരവിറക്കി. സ്വന്തം മന്ത്രാലയത്തിലെയും ഇസ്രായേല്‍ നേച്ചര്‍ ആന്‍ഡ് പാര്‍ക്‌സ് അതോറിറ്റിയുടെയും എതിര്‍പ്പുകള്‍ തള്ളിക്കളഞ്ഞായിരുന്നു ഈ നീക്കം.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം പാണക്കാട് മണ്ണിടിച്ചില്‍; സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ നിര്‍ദ്ദേശം നല്‍കി

റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

Published

on

By

മലപ്പുറം: വേങ്ങര റോഡില്‍ പാണക്കാട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മണ്ണെടുത്ത സ്ഥലത്തുണ്ടായ മണ്ണിടിച്ചില്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. റോഡിലുള്ള തടസ്സങ്ങള്‍ നീക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Continue Reading

india

വിനോദസഞ്ചാര കേന്ദ്രത്തില്‍ മുസ്‌ലിം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും

Published

on

മഹാരാഷ്ട്രയിലെ പ്രശസ്തമായ നാണേഘട്ട് റിവേഴ്സ് വാട്ടര്ഫോള്സ് സന്ദര്ശിക്കാനെത്തിയ ഒരു മുസ്ലീം കുടുംബത്തിന് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ഭീഷണിയും മാനസിക പീഡനവും. ചരിത്രപ്രസിദ്ധവും മനോഹരവുമായ വിനോദസഞ്ചാര കേന്ദ്രത്തില് കുട്ടികളുമൊത്ത് സമയം ചെലവഴിക്കാനെത്തിയ കുടുംബത്തിന് നേരെയണ് ഇത്തരത്തില് അസഹിഷ്ണുത വളര്ത്തുന്ന നീക്കങ്ങള് ഉണ്ടായത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഹിന്ദുത്വ അനുകൂലികള് കുടുംബത്തെ ലക്ഷ്യമിട്ട് വര്ഗീയ അധിക്ഷേപ സ്വഭാവത്തോടെ കവിതകള് ആലപിക്കുകയായിരുന്നു എന്നാണ് റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നത്. 1940-കളില് ശ്യാം നാരായണ് പാണ്ഡെ രചിച്ച ‘ഹല്ദിഘാട്ടി’ എന്ന കവിതയിലെ വരികളാണ് ഇവര് ഉച്ചത്തില് ചൊല്ലിയത്. 1576 ജൂണ് 18-ന് നടന്ന ഹല്ദിഘാട്ടി യുദ്ധത്തെയും റാണാ പ്രതാപിന്റെ പോരാട്ടങ്ങളെയും ആസ്പദമാക്കിയുള്ള വരികള്, പൊതുസ്ഥലത്ത് വച്ച് മുസ്ലീം കുടുംബത്തെ ബോധപൂര്വ്വം അസ്വസ്ഥരാക്കാനും ഭയപ്പെടുത്താനും വേണ്ടി ഉപയോഗിക്കുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളില് പോലും മതപരമായ ചേരിതിരിവുകള് സൃഷ്ടിക്കാനും ഒരു പ്രത്യേക വിഭാഗത്തെ മാനസികമായി വേട്ടയാടാനും ഹിന്ദുത്വ ഗ്രൂപ്പുകള് നടത്തുന്ന ഇത്തരം ശ്രമങ്ങള്ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പൊതുയിടങ്ങളിലെ സമാധാനാന്തരീക്ഷം തകര്ക്കുന്ന ഇത്തരം സംഭവങ്ങള് വിനോദസഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ആശങ്കകള് ഉയര്ത്തുന്നുണ്ട്.
Continue Reading

india

കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്;  നവീന്‍ പട്നായിക്

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതില്‍ വിമര്‍ശനവുമായി നവീന്‍ പട്നായിക്

Published

on

കായിക രംഗത്തും വര്‍ഗീയ-രാഷ്ട്രീയ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ (ബിജെഡി) അധ്യക്ഷനുമായ നവീന്‍ പട്നായിക്. ഇന്ത്യന്‍ ദേശീയ ഹോക്കി ടീമുകളുടെ പാരമ്പര്യമായിരുന്ന നീല ജേഴ്സി മാറ്റി കാവി നിറത്തിലുള്ള കിറ്റുകള്‍ അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിന് പിന്നില്‍ ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു.

നമ്മുടെ മഹത്തായ കായിക പാരമ്പര്യത്തെയും വികാരങ്ങളെയും തച്ചുടയ്ക്കാനുള്ള സംഘപരിവാര്‍ നീക്കമാണിതെന്ന് എക്സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ നവീന്‍ പട്നായിക് തുറന്നടിച്ചു.

ദേശീയ പതാകയിലെ അശോകചക്രത്തില്‍ നിന്ന് ഉള്‍ക്കൊണ്ട നീല നിറം കേവലം ഒരു നിറമല്ല, മറിച്ച് വിജയത്തിലും തിരിച്ചടികളിലും രാജ്യത്തെ ഒന്നിച്ചുനിര്‍ത്തിയ വികാരമാണ്. അര്‍ജന്റീനയ്ക്ക് നീലയും വെള്ളയും ബ്രസീലിന് മഞ്ഞയും എങ്ങനെയോ, അതുപോലെ ഇന്ത്യയുടെ ഐഡന്റിറ്റിയാണ് നീല നിറം. ഇതില്‍ വരുത്തുന്ന മാറ്റങ്ങള്‍ ജനങ്ങളുടെ കൂട്ടായ ഓര്‍മ്മകളെയും കായിക പാരമ്പര്യത്തെയും ഇല്ലാതാക്കാനുള്ള ശ്രമമാണ്.

മുന്‍പ് സ്‌പോണ്‍സര്‍മാരില്ലാതെ ഇന്ത്യന്‍ ഹോക്കി ടീം പ്രയാസപ്പെട്ടപ്പോള്‍ കൈത്താങ്ങായത് ഒഡീഷയിലെ ബിജെഡി സര്‍ക്കാരാണ്. എന്നാല്‍ ഒഡീഷയില്‍ ഭരണം മാറിയതോടെ സ്‌പോണ്‍സര്‍മാര്‍ എന്ന നിലയില്‍ അധികാരമുപയോഗിച്ച് ജേഴ്സിയുടെ നിറം മാറ്റാന്‍ ബിജെപി ഹോക്കി ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കെട്ടിടങ്ങളും ബസ്സുകളും പാലങ്ങളുമെല്ലാം കാവിമയമാക്കുന്ന ബിജെപി സര്‍ക്കാര്‍, ഇപ്പോള്‍ അത് ദേശീയ ഹോക്കി ടീമിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്

Advertisement
Continue Reading

Trending