Connect with us

Sports

പത്തുപേരായി ചുരുങ്ങിയിട്ടും പതറിയില്ല; യുനൈറ്റഡിനെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്

മത്സരത്തില്‍ ഒരുമണിക്കൂറോളം പൊരുതിയത് പത്തുപേരുമായാണ്

Published

on

കൊച്ചി: പത്തുപേരുമായി ചുരുങ്ങിയിട്ടും ഈസ്റ്റ് യുനൈറ്റഡിനെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്‌സ്. മോശം പെരുമാറ്റത്തില്‍ മത്സരത്തിന്റെ 30ാം മിനുറ്റില്‍ പ്രതിരോധ താരം അയ്ബന്‍ ദോലിങ് ചുവപ്പുകാര്‍ഡ് ലഭിച്ച് പുറത്തായത് ബ്ലാസ്റ്റേസിന് തിരിച്ചടിയായെങ്കിലും മത്സരത്തില്‍ ഒരുമണിക്കൂറോളം പൊരുതിയത് പത്തുപേരുമായാണ്. ഒരാളെ നഷ്ടമായിട്ടും 45 ശതമാനം ബോള്‍ പൊസിഷനുമായാണ് നോര്‍ത്ത്ഈസ്റ്റിനെ ഗോളടിക്കാതെ പൊരുതിയ തടുത്തുനിര്‍ത്തിയത്.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ആവേശത്തില്‍ മുന്നേറിയ വാശിയേറിയ പോരാട്ടത്തിനിടയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശരാക്കി അയ്ബന്‍ ചുവപ്പ് കാര്‍ഡ് നേടിയത്. നോര്‍ത്ത് ഈസ്റ്റ് മുന്നേറ്റ നിര താരം അലാദീന്‍ അജാരയുമായുള്ള വാഗ്വാദത്തിനിടെ തലകൊണ്ട് ഇടിച്ചതിനാണ് അയ്ബന് റഫറി ചുവപ്പ് കാര്‍ഡ് വിധിച്ചത്.

അവസരം മുതലെടുത്ത് ജയം പിടിച്ചെടുക്കന്‍ ഗോള്‍മുഖത്തേക്ക് നോര്‍ത്ത് ഈസ്റ്റ് ആക്രമണങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പൊരുതിനിന്നു. ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ മികച്ച സേവുകളും ബ്ലാസ്റ്റേഴ്‌സിന് തുണയായി. നിലവില്‍ 18 മത്സരങ്ങളില്‍ നിന്നും 21 പോയന്റുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. ജനുവരി 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് അടുത്ത മത്സരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായി; ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

Published

on

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ താരങ്ങളുടെ എണ്ണം 14 ആയി കുറഞ്ഞു.

ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നവംബര്‍ 14-ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കും. തുടര്‍ന്ന് നവംബര്‍ 22 മുതല്‍ 26 വരെ ഗുവാഹത്തിയില്‍ രണ്ടാം ടെസ്റ്റ് നടക്കും. ഇതാദ്യമായാണ് ഗുവാഹത്തി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്.

അതേസമയം, നവംബര്‍ 13 മുതല്‍ 19 വരെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ എ ടീം കളിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാല്‍, കെ. എല്‍. രാഹുല്‍, സായി സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംമ്ര, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആകാശ് ദീപ്.

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം

തിലക് വര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാട് (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുതാര്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രസീദ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, പ്രഭ്സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി.

ബിസിസിഐ വൃത്തങ്ങളുടെ അഭിപ്രായത്തില്‍, നിതീഷിനെ ഇന്ത്യ എ ടീമിലേക്ക് മാറ്റിയത് യുവതാരത്തിന് കൂടുതല്‍ മത്സരാനുഭവം നല്‍കാനാണ്.

Continue Reading

News

ഷാര്‍ദുല്‍ താക്കൂര്‍ മുംബൈ ഇന്ത്യന്‍സിലേക്ക്; അശ്വിന്റെ വെളിപ്പെടുത്തലിന് പിന്നാലെ താരകൈമാറ്റം ചര്‍ച്ചയിലേക്ക്

മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

Published

on

മുംബൈ: അടുത്ത ഐ.പി.എല്‍ സീസണിന് മുമ്പായി നടക്കുന്ന താരകൈമാറ്റത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കൂര്‍ മുംബൈ ഇന്ത്യന്‍സിലെത്തും എന്നാണ് സൂചന. മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

‘താക്കൂറിന് പകരമായി മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളെയൊന്നും റിലീസ് ചെയ്തതായി ഞാന്‍ കാണുന്നില്ല. കഴിഞ്ഞ സീസണ്‍ പകുതിക്ക് വെച്ച് പരിക്കേറ്റ ദീപക് ചാഹറിന് പകരമായി ഒരു താരത്തെ കണ്ടെത്താന്‍ മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുമോ? എന്തായാലും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് ഷാര്‍ദുല്‍ താക്കൂറിനെ ട്രേഡിലൂടെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിട്ടുണ്ട്.’ അശ്വിന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഇതോടെ മുംബൈയുടെ ബോളിംഗ് വിഭാഗം കൂടുതല്‍ ശക്തമാകും എന്നാണ് വിലയിരുത്തല്‍. ഷാര്‍ദുളിന്റെ ഡെത്ത് ഓവര്‍ പ്രകടനം, പവര്‍ഹിറ്റിംഗ് കഴിവുകള്‍ എന്നിവ മുംബൈയ്ക്ക് വലിയ നേട്ടമാകും.

അതേസമയം, താക്കൂറിന് പകരം അര്‍ജുന്‍ തെണ്ടുല്‍ക്കറിനെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ടീമിലെത്തിക്കാനാണ് ശ്രമം എന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകനായ അര്‍ജുന്‍ 2021 മുതല്‍ മുംബൈയുടെ ഭാഗമാണ്, എന്നാല്‍ ഇതുവരെ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ലേലത്തില്‍ ടീമില്‍ എത്തിയിരുന്നത്.

ട്രേഡ് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, മുംബൈയും ലക്നൗയും തമ്മിലുള്ള ഈ കൈമാറ്റം അടുത്ത ദിവസങ്ങളില്‍ ഔദ്യോഗികമാകുമെന്നതാണ് സൂചന.

 

Continue Reading

Cricket

ടീം ഇന്ത്യ സെലക്ഷനായി ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ്ലിക്കും രോഹിത് ശര്‍മ്മക്കും നിര്‍ദ്ദേശവുമായി ബിസിസിഐ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്.

Published

on

വിരാട് കോഹ്ലിയോടും രോഹിത് ശര്‍മ്മയോടും ഭാവിയില്‍ ദേശീയ ജഴ്സി ധരിക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ടി20യില്‍ നിന്നും വിരമിച്ച രണ്ട് ഇതിഹാസങ്ങളും ഏകദിനത്തില്‍ മാത്രം സജീവമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി, വിജയ് ഹസാരെ ട്രോഫിയില്‍ അവര്‍ മത്സരിക്കുന്ന വിഷയം കൂടുതല്‍ ശക്തമായി.

രോഹിത് ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോഹ്ലി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

‘ഇന്ത്യയെ പ്രതിനിധീകരിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടിവരുമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും അവരോട് പറഞ്ഞിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചതിനാല്‍, മാച്ച് ഫിറ്റ് ആകാന്‍ അവര്‍ ആഭ്യന്തര സജ്ജീകരണത്തിന്റെ ഭാഗമാകണം,’ ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

നവംബര്‍ 26 മുതല്‍ ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനും രോഹിത് അനുമതി നല്‍കിയിട്ടുണ്ട്.

ദേശീയ ടീമുമായി ബന്ധമില്ലാത്തപ്പോള്‍ ആഭ്യന്തര മത്സരങ്ങള്‍ക്ക് തങ്ങളെത്തന്നെ ലഭ്യമാക്കണമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ അടുത്തിടെ ഇന്ത്യന്‍ കളിക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരായ അവരുടെ അവസാന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി, അമ്പത് സ്‌കോര്‍ ചെയ്യുകയും പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മറുവശത്ത്, മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പുറത്താകാതെ 74 റണ്‍സ് നേടുന്നതിന് മുമ്പ് കോഹ്ലി തുടര്‍ച്ചയായി രണ്ട് ഡക്കുകള്‍ രേഖപ്പെടുത്തി.

Continue Reading

Trending