News

ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍; മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

By Test User

December 15, 2022

ആദ്യ അഞ്ചാംമിനിറ്റിലും 79-ാം മിനിറ്റിലും നേടിയ അപ്രതീക്ഷിത ഗോളുകളിലൂടെ ലോകകപ്പ് ഫുട്‌ബോള്‍ മേളയുടെ രണ്ടാംസെമിയില്‍ യൂറോപ്യന്‍ ശക്തിയായ ഫ്രാന്‍സ് ആഫ്രിക്കന്‍ പുതുപ്രതീക്ഷയായ മൊറോക്കോയെ 2-0ന് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.ആദ്യം തിയോ ഫെര്‍ണാണ്ടസും രണ്ടാംപകുതിയില്‍ പകരക്കാരനായി വന്ന കോലോ മുവാനിയുമാണ് ഗോളുകള്‍ നേടി ഫ്രാന്‍സിനെ വിജയത്തിലെത്തിച്ചത് .മറിച്ച് മൈതാനത്ത് നിറഞ്ഞ് കളിച്ചിട്ടും നിരാശയോടെ മൊറോക്കോ ചുണക്കുട്ടികള്‍ക്ക് കപ്പ് പ്രതീക്ഷ ഉപേക്ഷിക്കേണ്ടിവന്നു. അഞ്ചാംമിനിറ്റില്‍ ഫ്രാന്‍സിന് വേണ്ടി തിയോ ഫെര്‍ണാണ്ടസാണ് മൊറോക്കോയുടെ വലകുലുക്കിയത്. ഫ്രാന്‍സിന്റെ താരം എംബാപ്പെയുടെ കനത്ത അടിയില്‍ ഗോള്‍ മണത്തെങ്കിലും അത് മൊറോക്കോയുടെ പ്രതിരോധത്തില്‍ തട്ടി പിന്‍വാങ്ങിയെന്ന് ആശ്വസിക്കുന്നതിനിടെയായിരുന്നു തിയോയുടെ ഷോട്ട് ലക്ഷ്യം കണ്ടത്. ഇതോടെ 18ന് ഫൈനല്‍ മല്‍സരത്തില്‍ യൂറോപ്യന്‍ ശക്തിയായ ഫ്രാന്‍സിന് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്ന സ്ഥിതിയായി.

പലതവണ ഗോളിന് അവസരം ലഭിച്ചിട്ടും മുതലാക്കാനാകാതെയാണ് മൊറോക്കോക്ക് കളംവിടേണ്ടിവന്നത്. മിനിറ്റുകള്‍ക്കിടെ ജവാദ് അല്‍യഖീമി ഓവര്‍ഹെഡ് റേഞ്ചിലൂടെ പോസ്റ്റിലേക്ക് അടിച്ച പന്ത് ഫ്രഞ്ച് ഗോളി ഒരുകൈ കൊണ്ട് തടഞ്ഞ് പുറത്തേക്കിട്ടതാണ് ഫ്രാന്‍സിന് ആശ്വാസവും മൊറോക്കോക്ക് നിരാശയും സമ്മാനിച്ചത്. ആദ്യ എട്ടാം മിനിറ്റില്‍തന്നെ സമനില പിടിക്കുമെന്ന് കരുതിയെങ്കിലും ഫ്രാന്‍സ് ഗോളിയുടെ അനായാസമികവ് കാര്യം എളുപ്പമാക്കി. അസദിന്‍ ഔനാഹിയുടെ ഷോട്ട് വലകുലുക്കുമെന്ന് കരുതിയെങ്കിലും ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസ് ഒറ്റകൈകൊണ്ട് ഭീഷണിതട്ടിത്തെറിപ്പിക്കുകയായിരുന്നു.എന്നിട്ടും രണ്ടാംപകുതിയിലും മൊറോക്കോ കളം നിറഞ്ഞ് കളിച്ചു. ഫ്രാന്‍സിന്റെ മുന്നേറ്റനിരയും പ്രതിരോധ നിരയും എടുത്തുപറയത്തക്കതായിരുന്നുവെന്ന് വേണം പറയാന്‍. പ്രതിരോധത്തിലെ സൂക്ഷ്മതയും ഗോള്‍ കീപ്പറുടെ മികവുംതന്നെയാണ് യൂറോപ്യന്‍ ശക്തിയെ ഈ വിജയത്തിലെത്തിച്ചത്. പതിനേഴാം മിനിറ്റില്‍ മൊറോക്കോ ക്യാപ്റ്റന്‍ റൊമെയ്ന്‍ സെയ്‌സില്‍നിന്ന് ഒലിവര്‍ ജിറൂദ് അടിച്ച പന്ത് ഗോളാകുമെന്ന് കരുതിയെങ്കിലും പോസ്റ്റില്‍തട്ടി തെറിക്കുകയായിരുന്നു. 45-ാം മിനിറ്റിലും സമാനമായ അവസരം ലഭിച്ചിട്ടും മൊറോക്കോക്ക് മുന്നില്‍ ഭാഗ്യം മാറിനിന്നു. അത്രക്കും തകര്‍പ്പന്‍ ഓവര്‍ഹെഡ് ഷോട്ടാണ് അല്‍യഖിമിയിലൂടെ ഗാലറി കണ്ടത്. കോലോ മുവാനി മൈതാനത്തിറങ്ങി 44-ം സെക്കന്ഡറിലായിരുന്നു ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍. എബാപ്പെ തന്നെയായിരുന്നു ഇവിടെയും അസിസ്റ്റായത്. ഫ്രഞ്ച് ഫുട്‌ബോളിന്റെ സൗന്ദര്യം നിറഞ്ഞുനിന്നതായിരുന്നു രണ്ടാംസെമി. ഫലം ഗാലറിയിലെ നിറഞ്ഞ മൊറോക്കോ പ്രേമികള്‍ക്ക് കണ്ണീരും. വടക്കനാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയുടെ മുന്നേറ്റം ലോകകപ്പ് മേളയില്‍ ആവേശം സൃഷ്ടിച്ചതാണ്. അതാണ് ഫൈനലിന് തൊട്ടുമുമ്പ് കപ്പിലേക്കടുക്കാതെ പാഴായിപ്പോകുന്നത്. ഫ്രാന്‍സ് ആദ്യഗോള്‍ നേടിയ മല്‍സരങ്ങളില്‍ അവര്‍ക്ക് പരാജയപ്പെടേണ്ടിവന്നിട്ടില്ലെന്ന ആത്മവിശ്വാസം ഇവിടെയും തുണയായെന്ന് വേണം പറയാന്‍. അര്‍ജന്റീന ഏകപക്ഷീയമായി നേടി മൂന്നുഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞരാത്രി ഫൈനലില്‍ പ്രവേശിച്ചിരുന്നത്.