Connect with us

kerala

‘താൻ കയറിയത് ഷാഫിയുടെ കാറിൽ, പ്രസ് ക്ലബ്ബിന്‍റെ മുന്നിൽ വച്ച് വാഹനം മാറിക്കയറി’; സി.പി.എമ്മിന് മറുപടിയുമായി രാഹുൽ

താൻ കയറിയത് ഷാഫി പറമ്പിലിന്‍റെ കാറിലെന്ന് രാഹുൽ മാധ്യമങ്ങളോട് വിശദീകരിച്ചു.

Published

on

നീല ട്രോളി ബാഗ് വെച്ച കാറിലല്ല യു.ഡി.എഫ് സ്ഥാനാർഥി കയറിയതെന്ന സി.പി.എം ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. താൻ കയറിയത് ഷാഫി പറമ്പിലിന്‍റെ കാറിലെന്ന് രാഹുൽ മാധ്യമങ്ങളോട് വിശദീകരിച്ചു.

കുറച്ചുദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്തു. പ്രസ് ക്ലബ്ബിന്‍റെ മുന്നിൽ വച്ച് വാഹനം മാറിക്കയറി. കെ.ആർ ടവറിന്‍റെ മുന്നിൽ വച്ച് പെട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ മറ്റ് വാഹനത്തിലേക്ക് മാറ്റിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

തൻ്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു.  കോഴിക്കോട് അസ്‌മ ടവറിലേക്ക് കാറിൽ ചെന്നിറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും രാഹുൽ പുറത്തുവിട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ചു ദിവസത്തേക്ക് ശക്തമായ ഒറ്റപ്പട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

തിങ്കളാഴ്ച വരെ കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാനുള്ള സാധ്യതയും പ്രവചിക്കുന്നു. ഗംഗാതടത്തിൽ പശ്ചിമ ബംഗാളിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാവുന്നത്.

ഇന്ന് വടക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

Continue Reading

kerala

‘വീണ ജോർജിന്റെ വസതിക്ക് മരണത്തിന്റെ ഗന്ധം’: പി.കെ ഫിറോസ്

Published

on

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ അനാസ്ഥയെ തുടർന്നാണ് തലയോലപറമ്പ് സ്വദേശി ബിന്ദു മരിക്കാൻ ഇടയായതെന്നും മന്ത്രിയുടെ വസതിക്ക് മരണത്തിന്റെ ഗന്ധമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മന്ത്രി വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ ജോർജ് ആരോഗ്യ മന്ത്രിയല്ല കൊലയാളി മന്ത്രിയാണെന്നും കേരളത്തിലെ ആരോഗ്യ വകുപ്പ് മോര്‍ച്ചറിയിലാണെന്നും അദ്ദേഹം തുടർന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സാര്‍ത്ഥം എത്തിയ തലയോലപ്പറമ്പിലെ ബിന്ദുവെന്ന സ്ത്രീ കെട്ടിടം തകര്‍ന്ന് വീണ് മരണപ്പെട്ടതിന്റെ ഉത്തരവാദിത്തം മന്ത്രിമാരായ വീണാ ജോര്‍ജിനും വി എന്‍ വാസവനുമാണ്. രാവിലെ പത്തര മണിക്കുണ്ടായ അപകടത്തെ തുടര്‍ന്ന് എത്തിയ ഇവര്‍ രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറോളം വൈകിപ്പിച്ചതാണ് ബിന്ദുവിന്റെ മരണത്തിലേക്കെത്തിച്ചത് ഈ മരണത്തിനുത്തരവാദിയായ മന്ത്രിമാരെ കൊലയാളി മന്ത്രിമാരെന്ന് വിളിക്കേണ്ടിവരുമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പിനെ കുറിച്ചുള്ള പരാതികള്‍ ദിനം പ്രതി വര്‍ധിച്ച് വരികയാണ്. നായപ്പേടിയില്‍ ഉലയുന്ന പൊതുജനം ചികിത്സക്ക് വേണ്ടി ആശുപത്രിയിലെത്തിയാല്‍ വീണാ ജോര്‍ജിനെയും പേടിക്കേണ്ട സാഹചര്യമാണെന്നും ഫിറോസ് പരിഹസിച്ചു. ആരോഗ്യ മന്ത്രി രാജിവെക്കുന്നത് വരെ മുസ്‌ലിം യൂത്ത് ലീഗ് തെരുവില്‍ പോരാട്ടം തുടരുമെന്നും ഫിറോസ് വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ യുവജനരോഷമിരമ്പി. കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തെ തുടര്‍ന്ന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥ ഒരു സ്ത്രീ മരിക്കാന്‍ ഇടയായ സാഹചര്യത്തില്‍ കഴിവ്‌കെട്ട മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. വഴുതക്കാട് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം മന്ത്രി വസതിക്ക് മുന്നില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ഫാത്തിമ തെഹ് ലിയ പ്രസംഗിച്ചു. ഹാരിസ് കരമന, ഫൈസ് പൂവച്ചല്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, മിസ്ഹബ് കീഴരിയൂര്‍, റിയാസ് നാലകത്ത്, പി.എ മുഹമ്മദ് സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ധീന്‍, അമീന്‍ പിട്ടയില്‍, അമീര്‍ ചേനപ്പാടി, എസ്. മുഹമ്മദ് ഹനീഫ, യൂസുഫ് ള്ളുവാര്‍, ഇ.എ.എം അമീന്‍, എ. സദഖത്തുള്ള, എ.ഷിജിത്ഖാന്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Continue Reading

kerala

ബിന്ദുവിന്റെ മരണം: ജീവന്‍ അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം

Published

on

രണ്ട് മന്ത്രിമാരുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കെട്ടിടം തകര്‍ന്നതിന് ശേഷം അവിടെയെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും എന്തടിസ്ഥാനത്തിലാണ് തകര്‍ന്ന കെട്ടിടം പൂര്‍ണമായും ഉപയോഗ ശുന്യമായിരുന്നുവെന്ന് പറഞ്ഞത്. മന്ത്രിമാരുടെ പ്രതികര ണത്തിനിടെയായിരുന്നല്ലോ അവിടെ ഒരു മനുഷ്യ ജീവന്‍ പിടഞ്ഞത്.

മന്ത്രിമാര്‍ ഇത്തരം സമീപനം സ്വീകരിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മരണ വാര്‍ത്തയുമെത്തി. ആരോഗ്യ കേരളത്തെ ഇടത് സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. എത്രയെത്ര സംഭവങ്ങളാണ് സമീപ ദിവസങ്ങളില്‍ മാത്രം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ഹാരിസ് തുറന്ന് പറഞ്ഞ് കാര്യങ്ങള്‍ എത്ര ഗുരുതരമാണ്. അദ്ദേഹത്തെ തള്ളിപ്പറയാന്‍ തിടുക്കം കാണിക്കുന്ന മന്ത്രിമാര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിട തകര്‍ച്ചയിലും ന്യായീകരണം കണ്ടെത്തുകയാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ചെയ്തികളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് അംഗീകരിക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending