Connect with us

More

വാങ്കഡെയില്‍ വന്നുവീണ ആ സ്‌കിസര്‍ ഇനി ധോനിയുടെ സ്വന്തം ഇരിപ്പിടം

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക് ആണ് ആ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്‍കിയ സംഭാവനകള്‍ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്‍പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2

Published

on

ന്യൂഡല്‍ഹി: ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു കാഴ്ചയായിരുന്നു 2011 ലോകകപ്പില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍വച്ച് ധോനിയുടെ ബാറ്റില്‍ നിന്നും ഉയര്‍ന്ന ആ സിക്സര്‍ ബോള്‍. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഫൈനലില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നിന്നുയര്‍ന്ന ആ പന്ത് പതിച്ചത് എംസിഎ പവലിയനില്‍ ഒരു ഇരുപ്പിടത്തിലേക്കായിരുന്നു. ശ്രീലങ്കന്‍ ബൗളര്‍ നുവാന്‍ കുലശേഖരയുടെ പന്തിനെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി സിക്സറിന് പറത്തിയാണ് ടീമിന്റെ വിജയം ഉറപ്പിച്ചതും. വര്‍ഷങ്ങള്‍ക്കൊടുവില്‍ 2020 ആഗസ്ത് 15 ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ പന്ത് പതിച്ച സീറ്റ് ധോനിയ്ക്കായി സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ഉയരുന്നത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) കൗണ്‍സില്‍ അംഗമായ അജിന്‍ക്യ നായിക് ആണ് ആ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഇതുസംബന്ധിച്ച എംസിഎയ്ക്ക് അദ്ദേഹം കത്തെയച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോനി നല്‍കിയ സംഭാവനകള്‍ക്കുള്ള നന്ദി പ്രകടനമായും ആദരവായും സിക്സ് പതിച്ച സീറ്റ് ധോനിക്കായ് സമര്‍പ്പിക്കണമെന്നാണ് അദ്ദേഹം എഴുതിയത്. 2011 ലോകകപ്പ് വിജയത്തിലേക്ക് ധോണി പായിച്ച ആ സിക്സ് പതിച്ച സ്ഥലവും സീറ്റും കണ്ടെത്താന്‍ കഴിയും അദ്ദേഹം പറഞ്ഞു.

16 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ക്യാപ്റ്റന്‍ കൂളിന്റെ തീരുമാനത്തിന് രണ്ട് ദിനങ്ങള്‍ക്കുശേഷമാണ് നായിക്ക് നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഇതോടെ ധോനി ആരാധകരും അതേ ആവശ്യമുയര്‍ത്തിയും സിക്‌സര്‍ വീണ സീറ്റിന്റെ ചിത്രം പങ്കുവെച്ചും സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്.

ആസ്‌ത്രേലിയ അടക്കം മറ്റു രാജ്യങ്ങളില്‍ ഇത്തരത്തില്‍ താരങ്ങള്‍ക്കായി സീറ്റ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു താരത്തിന്റെ പേരില്‍ ഒരു സീറ്റെന്ന് ആവശ്യമുയരുന്നത്. 1993-ല്‍ സൈമണ്‍ ഓഡോണല്ലിന്റെ 122 മീറ്റര്‍ നീളമുള്ള സിക്സിനെ ഓര്‍മ്മിക്കുന്നതിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഗ്രേറ്റ് സതേണ്‍ സ്റ്റാന്‍ഡിലെ ഒരു സീറ്റ് മഞ്ഞ നിറം അടിച്ചിരുന്നു. വിക്ടോറിയ്ക്കുവേണ്ടി ന്യൂ സൗത്ത് വെയില്‍സിനെതിരെയാണ് സൈമണ്‍ ആ സിക്സ് പറത്തിയത്. 2018-ല്‍ ബ്രാഡ് ഹോഗ് തന്റെ വിട വാങ്ങല്‍ മത്സരത്തില്‍ അടിച്ച 96 മീറ്റര്‍ നീളമുള്ള സിക്സും മെല്‍ബണിലെ എത്തിഹാദ് സ്റ്റേഡിയത്തില്‍ മൂന്നാം നിരയില്‍ ചുവപ്പു പൂശിയ സീറ്റിനാല്‍ ഓര്‍മ്മിക്കപ്പെടുന്നു.

ചരിത്രത്തിലാദ്യമായി 2015-ല്‍ ന്യൂസിലാന്‍ഡിനെ ലോകകപ്പ് ഫൈനലില്‍ എത്തിച്ച സിക്സിനെ ആദരിച്ച ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലെ ഒരു സീറ്റ് മുന്‍ ഓള്‍ റൗണ്ടറായ ഗ്രാന്‍ഡ് എല്ലിയട്ടിന്റെ പേരില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്നിനെ സിക്സ് അടിച്ചാണ് എലിയട്ട് ടീമിനെ ഫൈനലില്‍ എത്തിച്ചത്. സമാനമായ നീക്കത്തിനാണ് ആരാധകര്‍ ഇപ്പോള്‍ ധോനിയുടെ കാര്യത്തില്‍ മുന്നോട്ടു വരുന്നത്.

 

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Continue Reading

kerala

തട്ടിപ്പ് കേസ്; വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാദം പൊളിയുന്നു

സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്.

Published

on

പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തട്ടിപ്പില്‍ സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷിന്റെ വാദം പൊളിയുന്നു. സഹകരണ സംഘത്തില്‍ വായ്പാ കുടിശ്ശിക ഇല്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ബാങ്ക് വൈസ് പ്രസിഡണ്ട് ആയിരുന്നിട്ടും സുരേഷ് ലോണ്‍ കുടിശ്ശിക വരുത്തിയെന്നും രേഖകള്‍.

ബാങ്ക് വൈസ് പ്രസിഡന്റ് ആയിരുന്ന സുരേഷ് ബോര്‍ഡ് യോഗങ്ങളിലും വാര്‍ഷിക പൊതുയോഗങ്ങളിലും തുടര്‍ച്ചയായി പങ്കെടുത്തിരുന്നു. പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും ഇവിടെനിന്ന് വായ്‌പ്പെടുത്തിട്ടില്ലന്ന എസ്. സുരേഷിന്റെ ഇതുവരെയുള്ള വാദം തെറ്റൊന്നു തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

വായ്പയടക്കം ബാങ്കിന്റെ ദൈനംദിന കാര്യങ്ങളില്‍ എല്ലാം സുരേഷ് സജീവമായി ഇടപെട്ടിരുന്നു. ലോണ്‍ അപേക്ഷ നല്‍കാതെ സുരേഷ് ബാങ്കില്‍ നിന്ന് രണ്ട് വായ്പകള്‍ എടുത്തിരുന്നു. 2014 ല്‍ എടുത്ത ഈ രണ്ടു വായ്പകളും തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടിശ്ശികയിലാണ്. ഇതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. ബാങ്കില്‍ നടന്ന അഴിമതിയില്‍ സുരേഷ് 43 ലക്ഷം രൂപ തിരിച്ചടക്കണമെന്നും ബാങ്കിന് ആകെ 4.16 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ നടന്നത് വന്‍ക്രമക്കേടാണെന്നും സഹകരണ ജോയിന്‍ രജിസ്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്. ഓഡിറ്റര്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Continue Reading

News

മെസേജിങ് ആപ്പുകള്‍ക്ക് കര്‍ശനനിയന്ത്രണം; ആക്ടീവ് സിം ഇല്ലാതെ ഉപയോഗിക്കാനാവില്ല

ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

Published

on

ന്യൂഡല്‍ഹി: വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങി രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമത്തിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് പുറത്തിറക്കി.

പുതിയ നിയമപ്രകാരം ആക്ടീവ് സിം കാര്‍ഡില്ലാതെ ഇനി ഈ ആപ്പുകള്‍ ഉപയോഗിക്കാനാവില്ല. സിം കാര്‍ഡ് ഉള്ള ഉപകരണങ്ങളില്‍ മാത്രം മെസേജിങ് സേവനങ്ങള്‍ ലഭ്യമാകണമെന്നാണ് നിര്‍ദ്ദേശം. ഇതോടെ സിം ഇല്ലാത്ത ഉപകരണങ്ങളിലൂടെയോ ഉപേക്ഷിച്ച സിം ഉപയോഗിച്ചുള്ള അക്കൗണ്ടുകളിലൂടെയോ ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന രീതി പൂര്‍ണമായി തടയപ്പെടും.

വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ ആറ് മണിക്കൂറിന് ഒരിക്കല്‍ ലോഗ് ഔട്ട് ചെയ്യേണ്ടതുണ്ടെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം പറയുന്നു. ലോഗ് ഔട്ട് ചെയ്യാത്ത പക്ഷം സിസ്റ്റം സ്വമേധയാ ഉപയോക്താവിനെ ലോഗ് ഔട്ട് ചെയ്യും.

ഇപ്പോള്‍ വാട്‌സാപ്പ് പോലുള്ള ആപ്പുകളില്‍ ലോഗിന്‍ സമയത്ത് മാത്രമാണ് സിം കാര്‍ഡ് ആവശ്യം. പിന്നീട് സിം നീക്കം ചെയ്താലും സേവനം തുടരും. ഉപേക്ഷിച്ച സിം ഉപയോക്തൃ അക്കൗണ്ടുകള്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം വിലയിരുത്തുന്നു.
പലരും സിം വാങ്ങി അക്കൗണ്ട് ആരംഭിച്ച് പിന്നീട് സിം ഉപേക്ഷിക്കുന്ന രീതി അന്വേഷണ ഏജന്‍സികള്‍ക്കും നിരീക്ഷണത്തിനും തടസം സൃഷ്ടിക്കുന്നതായാണ് കണ്ടെത്തല്‍.

യു.പി.ഐ., ബാങ്കിങ് ആപ്പുകള്‍ തുടങ്ങി ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ഇതിനോടുസമാനമായ കര്‍ശനസുരക്ഷാ സംവിധാനം നിലവിലുണ്ട്. സേബി മുന്‍പ് നിര്‍ദേശിച്ചതുപോലെ സിം ബന്ധിപ്പിക്കല്‍, ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ തുടങ്ങി കൂടുതല്‍ സുരക്ഷാ നടപടികളിലേക്ക് രാജ്യത്ത് നീങ്ങുന്നുവെന്നതിനും പുതിയ മാര്‍ഗനിര്‍ദേശം സൂചനയാകുന്നു.

Continue Reading

Trending