Connect with us

Culture

മോദി ഓളങ്ങളൊടുങ്ങുന്നു; ബി.ജെ.പിക്ക് 2019 എളുപ്പമാവില്ല

Published

on

ന്യൂഡല്‍ഹി: 12മാസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ജനത അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും വീണ്ടും ബി.ജെ.പി അധികാരത്തില്‍ വരുമോ അതോ കോണ്‍ഗ്രസ് എത്തുമോ എന്നതിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതാണ്. 2014-ലെ മികച്ച വിജയത്തിനുശേഷം 2019-ലും മോദി അധികാരത്തില്‍ തുടരുമെന്ന് ഒട്ടേറെ രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 29 സംസ്ഥാനങ്ങളില്‍ 21 -ലും ബി.ജെ.പി ഉള്‍പ്പെടുന്ന എന്‍.ഡി.എ സഖ്യമാണ് ഇപ്പോള്‍ ഭരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ശക്തമായ ഒരു പ്രതിരോധത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നുണ്ടോ എന്നത്
സംശയകരമാണ്.

2014-ലെ തെരഞ്ഞെടുപ്പില്‍ വടക്കു-പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ പിന്തുണയാണ് ബി.ജെ.പിക്ക് ലഭിച്ചിരുന്നത്. പാര്‍ലമെന്റിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണത്തില്‍ 75 ശതമാനത്തോളം പേരും ബീഹാര്‍, ചത്തീസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. എന്നാല്‍ ഇത്തവണ ഈ ആവര്‍ത്തനമുണ്ടാക്കുക ബി.ജെ.പിക്ക് എളുപ്പമാവില്ല. സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. സംസ്ഥാനങ്ങളിലെ ഭരണവിരുദ്ധവികാരവും പാര്‍ട്ടിയെ ദേശീയതലത്തില്‍ പിറകോട്ടടിക്കും. വിവിധ സംസ്ഥാനങ്ങളില്‍ ഭരണ കാലാവധി തീരാനിരിക്കുന്നതും ബി.ജെ.പിക്കെതിരെയുള്ള ഭരണവിരുദ്ധവികാരത്തിന് ശക്തികൂട്ടും. ഇത് മോദിക്കും അമിത്ഷാക്കും വിജയം നിലനിര്‍ത്തുക എളുപ്പമാക്കില്ല.

ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്‌നാട്, തെലങ്കാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തങ്ങളുടെ ശക്തികേന്ദ്രമാക്കാന്‍ നിലവില്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുമായി 144 സീറ്റുകള്‍ പാര്‍ലമെന്റിലേക്കെത്തിക്കണമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് പറയാനാകില്ല. അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന ഗോവയിലും മണിപ്പൂരിലും മേഘാലയിലും ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. കൂട്ടുകക്ഷി മന്ത്രിസഭയാണ് മൂന്നിടങ്ങളിലും ബി.ജെ.പിക്കുള്ളത്. 2019-ലെ തെരഞ്ഞെടുപ്പില്‍ പിന്തുണക്കില്ലെന്ന് ഇതിനോടകം ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതും മോദിക്ക് വെല്ലുവിളിയാവും.

അതേസമയം, പ്രതിപക്ഷപാര്‍ട്ടികള്‍ ഒരുമിക്കാത്തത് ബി.ജെ.പിക്ക് ഗുണം ചെയ്യും. ഇടതുപാര്‍ട്ടികള്‍ കേരളത്തില്‍ മാത്രമായി ഒതുങ്ങുകയാണ്. തലസ്ഥാനത്തുനിന്നും പുറത്തേക്ക് വ്യാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവില്‍ ആംആദ്മി പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വി ബി.ജെ.പിയുടെ താഴെ തട്ടിലുള്ള ഭിന്നത തുറന്നു കാണിക്കുന്നു. ബി.ജെ.പിക്കെതിരെ പ്രാദേശികതലത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ ഒറ്റക്കെട്ടായതാണ് തോല്‍വിക്ക് കാരണമായതെന്നും വിലയിരുത്തലുണ്ട്.

രാജ്യത്തെ സാമ്പത്തികമേഖലയിലുണ്ടായ ഞെരുക്കങ്ങള്‍ ബി.ജ.പിക്ക് തിരിച്ചടിയാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. ‘അച്ഛാ ദിന്‍’ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാര്‍ സാമ്പത്തികമായി രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. തൊഴിലില്ലായ്മക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ തിരിച്ചടിക്കും. നോട്ട് നിരോധനവും ചരക്കുസേവന നികുതിയും(ജി.എസ്.ടി) സാമ്പത്തികമേഖലയില്‍ കനത്ത ആഘാതം സൃഷ്ടിച്ചു. 2014 നും 16നും ഇടയിലുള്ള കാലഘട്ടത്തില്‍ രാജ്യത്തെ മൊത്തം തൊഴില്‍ ശതമാനം കുറഞ്ഞുവെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഗ്രാമപ്രദേശങ്ങളെ ലക്ഷ്യംവെച്ചു നടപ്പാക്കാനിരുന്ന പദ്ധതികളുടെ വീഴ്ച്ചയും കാര്‍ഷിക രംഗത്തെ ജീര്‍ണ്ണാവസ്ഥയും കോണ്‍ഗ്രസ്സിന് ഉപയോഗിക്കാവുന്ന വിഷയങ്ങളാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ മുന്നേറ്റവും മഹാരാഷ്ട്രയില്‍ 50,000പേര്‍ പങ്കെടുത്ത കര്‍ഷക റാലിയും ബി.ജെ.പിയുടെ അടിത്തറ ഇളക്കി. മാഹാരാഷ്ട്രയിലെ കര്‍ഷക റാലിക്ക് സംസ്ഥാനസര്‍ക്കാര്‍ വഴങ്ങിയതും ഗ്രാമപ്രദേശങ്ങളില്‍ ബി.ജെ.പിയുടെ അധ:പതനത്തിന്റെ സൂചനകളാണ്. കര്‍ണ്ണാടക, ചത്തീസ്ഗഢ്,മധ്യപ്രദേശ്,രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലേക്കാണ് ഇനി എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത്.

2019-ലെ തെരഞ്ഞെടുപ്പിലേക്ക് വോട്ടുകള്‍ ഏകോപിപ്പിക്കുക എന്ന വഴിയാണ് ഇനി ബി.ജെ.പിയുടെ മുന്നിലുള്ളത്. 2014-ല്‍ കോണ്‍ഗ്രസ്സിനെതിരെ വോട്ടുകള്‍ ഏകോപിപ്പിച്ച് ശക്തമായി മുന്നേറാനും ബി.ജെ.പിക്ക് കഴിഞ്ഞു. 2014-ലെ ബി.ജെ.പിയുടെ വോട്ട് ഷെയറില്‍ ഒരു മുഖ്യപങ്കുവഹിച്ചത് യുവാക്കളുടെ വോട്ടായിരുന്നു. കന്നിവോട്ടര്‍മാരും ബി.ജെ.പിയെ തുണച്ചിരുന്നു. എന്നാല്‍ മോദിക്കെതിരെയുള്ള വികാരം യുവവോട്ടര്‍മാരെ ബി.ജെ.പി.യില്‍ നിന്ന് പിറകോട്ടടിക്കാനാണ് സാധ്യത. സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ചുള്ള പദ്ധതികള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കരുതുന്നത്. മിക്ക സംസ്ഥാനങ്ങളിലും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഹിന്ദുത്വ കാര്‍ഡിറക്കി പ്രചാരണം നടത്തുകയെന്നതാണ് ബി.ജെ.പിയുടെ വോട്ട് പിടിക്കാനുള്ള അവസാനശ്രമം. അതേസമയം, ബി.ജെ.പിക്കെതിരെ ഒരുമിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. കോണ്‍ഗ്രസ് സ്ഥിരത നിലനിര്‍ത്തുന്ന കാഴ്ച്ചയും കാണാന്‍ കഴിയുന്നുണ്ട്. 12 മാസം മാത്രം ബാക്കി നില്‍ക്കെ വിജയം ആവര്‍ത്തിക്കുക എന്നത് മോദിക്ക് എളുപ്പമല്ലെന്നുറപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Trending