Connect with us

india

ഇന്ത്യ മുന്നണിക്ക് അനുകൂലമായി വലിയൊരു അടിയൊഴുക്കുണ്ട്: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നിവയുടെ പേരില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് ‘വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു

Published

on

തന്റെ പാര്‍ട്ടിയോടും ഇന്ത്യ മുന്നണിയോടുമുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിന്ന് തടയാന്‍ സഖ്യത്തിന് അനുകൂലമായ വലിയ അടിയൊഴുക്ക് ഉണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അവര്‍ക്കുവേണ്ടിയും സമൂഹത്തില്‍ വിദ്വേഷവും ഭിന്നിപ്പും പടര്‍ത്തുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെയും ഇപ്പോള്‍ പോരാടുന്നത് ജനങ്ങളാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുണ്ടെന്നും പാര്‍ട്ടിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അവകാശപ്പെട്ടു. രാമക്ഷേത്രം, ഹിന്ദു-മുസ്‌ലിം, ഇന്ത്യ-പാകിസ്താന്‍ എന്നിവയുടെ പേരില്‍ ബി.ജെ.പി ആവര്‍ത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് ‘വൈകാരികമായി കൊള്ളയടിക്കുന്നുവെന്നും ഖാര്‍ഗെ ആരോപിച്ചു. ഇപ്പോള്‍ അവരുടെ യഥാര്‍ത്ഥ നിറം ബി.ജെ.പി മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘രാജ്യത്തുടനീളം സഞ്ചരിക്കുമ്പോള്‍, ഞങ്ങള്‍ക്ക് അനുകൂലമായി ഒരു വലിയ അടിയൊഴുക്കുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്കും ഇത്തവണ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. അധികാരത്തിലെത്താന്‍ ആവശ്യമായ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുന്നത് തടയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നുന്നു, ”അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

‘നമുക്കുവേണ്ടി പോരാടുന്നത് പൊതുസമൂഹമാണ്, അത് ഞങ്ങള്‍ മാത്രമല്ല. ഞങ്ങള്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തെ ആളുകള്‍ പിന്തുണയ്ക്കുകയും നമുക്കുവേണ്ടി പോരാടുകയും ചെയ്യുന്നു. ബി.ജെ.പി പിന്നിലാകുമെന്നും ഞങ്ങള്‍ മുന്നോട്ട് പോകുമെന്നും വ്യക്തമാണ്”. എവിടെ നിന്നാണ് ആത്മവിശ്വാസം ലഭിക്കുന്നതെന്ന ചോദ്യത്തിന്, തങ്ങളോടുള്ള ആളുകളുടെ പ്രതികരണവും അവര്‍ എങ്ങനെയാണ് അവരെ പിന്തുണയ്ക്കാന്‍ തുടങ്ങിയതും അവരുടെ പ്രത്യയശാസ്ത്രത്തിന് വേണ്ടി പോരാടുന്നതും തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. ഈ ലോക്സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ആഹ്വാനം എല്ലാ ഇന്ത്യക്കാരുടെയും മൗലികാവകാശങ്ങളും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് പറഞ്ഞു.

രണ്ട് കോടി തൊഴിലവസരങ്ങള്‍ നല്‍കാനും വിദേശത്ത് നിന്ന് കള്ളപ്പണം തിരിച്ചുകൊണ്ടുവരാനും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു. സര്‍ക്കാര്‍ നുണകള്‍ പറയുകയും ജനങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യുന്നതായും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് അവരുടെ ഉദ്ദേശ്യങ്ങള്‍ മനസ്സിലായെന്നും അവര്‍ ഇപ്പോള്‍ അവരുടെ മുന്നില്‍ തുറന്നുകാട്ടപ്പെടുന്നുവെന്നും അവകാശപ്പെട്ടു.”ബി.ജെ.പി ഒരു ഹൈപ്പ് സൃഷ്ടിക്കുന്നു, മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങളെ അവര്‍ അംഗീകരിക്കുന്നില്ല. അവര്‍ കോഴി, പോത്ത്, മംഗളസൂത്രം, ഭൂമി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു, പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കുന്നത്, ‘ അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും പ്രചാരണത്തിന് പോലും അനുവദിക്കാതെ ജയിലില്‍ അടയ്ക്കുകയും ചെയ്യുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതിനാല്‍ ബി.ജെ.പി സമനില പാലിക്കുന്നില്ലെന്നും ജനാധിപത്യത്തില്‍ ഈ കാര്യങ്ങള്‍ നല്ലതല്ലെന്നും സ്വേച്ഛാധിപത്യ ഭരണമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ശക്തമായ എന്‍.ഡി.എ സര്‍ക്കാര്‍ വേണമെന്ന് ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം. ബി.ജെ.പിക്കുള്ള പിന്തുണയുടെ തരംഗം കൂടുതല്‍ ശക്തമാവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നത് തടഞ്ഞ സംഭവം; ആറുപേര്‍ക്ക് ജയില്‍ ശിക്ഷ

ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം.

Published

on

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പാചകത്തൊഴിലാളിയായ ദലിത് സ്ത്രീയെ സ്‌കൂളില്‍ പാചകം ചെയ്യുന്നതില്‍ നിന്ന് തടഞ്ഞ ആറുപേര്‍ക്ക് കോടതി രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഗൗണ്ഡംപാളയത്ത് തിരുമലൈ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2018 ല്‍ ആയിരുന്നു സംഭവം. കുട്ടികള്‍ക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാല്‍ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകള്‍ ചേര്‍ന്ന് ഇവരെ തടയുകയായിരുന്നു.

35 പേരായിരുന്നു കേസില്‍ പ്രതികളായത്. ഇതില്‍ 25 പേരെ എസ്.സിഎസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേര്‍ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടര്‍, എന്‍. ശക്തിവേല്‍, ആര്‍. ഷണ്‍മുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

സ്‌കൂളില്‍ സംഭവം ഉണ്ടായതോടെ ദലിത് സ്?ത്രീയെ സ്‌കൂള്‍ അധികൃതര്‍ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്‌നാട് തൊട്ടുകൂടായ്മ നിര്‍മാര്‍ജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പല്‍ എന്നയാളാണ് കോടതിയില്‍ കേസ് നല്‍കിയത്. ഇതെത്തുടര്‍ന്ന് ചേവായുര്‍ പൊലീസ് കേസെടുത്തു. എസ്.സിഎസ്.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് 35 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ നാലുപേര്‍ മരണമടഞ്ഞു.

Continue Reading

india

ഛണ്ഡീഗഢ് റോസ് ഗാർഡനിലെ വനിതാ ടോയ്‌ലറ്റിൽ ദുരൂഹമായി മരിച്ച നിലയിൽ

കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ  കണ്ടെത്തി

Published

on

ഛണ്ഡീഗഢിലെ സെക്ടർ–16 റോസ് ഗാർഡനിൽ ശനിയാഴ്ച വൈകീട്ട് 3.15ഓടെ വനിതാ ടോയ്‌ലറ്റിൽ നിന്ന് നിലവിളി കേട്ടതോടെ സ്ഥലത്തെത്തിയ ട്രാഫിക് പോലീസും വഴിയാത്രക്കാരും ഞെട്ടിക്കുന്ന ദൃശ്യത്തിന് സാക്ഷിയായി. കഴുത്തറുത്ത നിലയിൽ കിടന്ന 30കാരി ദിക്ഷ താക്കൂർ എന്ന യുവതിയെ  കണ്ടെത്തി. രക്തത്തിൽ കുളിച്ച നിലയിൽ അനങ്ങാതെ കിടന്ന ദിക്ഷയ്ക്ക് അന്ന് ഇപ്പോഴും ശ്വസം നിലനിന്നിരുന്നുവെങ്കിലും ആശുപത്രിയിലെത്തിക്കും മുമ്പ് മരിച്ചു.

ബിഹാർ സ്റ്റാഫ് സെലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ കണ്ടെത്തിയ തിരിച്ചറിയൽ രേഖകളിലൂടെ തന്നെയാണ് സഹറൻപൂർ സ്വദേശിനിയായ ദിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞത്. ഒരു വർഷം മുമ്പ് വിവാഹമോചിതയായ ദിക്ഷയ്ക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. കഴിഞ്ഞ നാല് മാസമായി മൊഹാലിയിൽ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നു. ഛണ്ഡീഗഢിലെ ഒരു സ്വകാര്യ മീഡിയ–ഒ.ടി.ടി കമ്പനിയിൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവായിരുന്നു അവർ.

ആങ്സൈറ്റി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൂന്നാഴ്ച മെഡിക്കൽ ലീവിലായിരുന്ന ദിക്ഷ ശനിയാഴ്ച ജോലി പുനരാരംഭിച്ചെങ്കിലും അസ്വസ്ഥതയെ തുടർന്ന് നേരത്തേ ഓഫിസിൽ നിന്ന് മടങ്ങി. തുടർന്ന് റോസ് ഗാർഡനിൽ ചില സമയം ചെലവഴിച്ചതായാണ് സി.സി.ടി.വി പരിശോധിച്ച പൊലീസ് കണ്ടെത്തുന്നത്.

ദിക്ഷയുടെ ശരീരത്തിന് സമീപം നാല് ഇഞ്ച് വലിപ്പമുള്ള കറിക്കത്തിയും ബാഗിൽ നിന്ന് ഡിപ്രഷൻ ചികിത്സയ്ക്കുള്ള മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. ഇത് കൊലപാതകമാണോ ആത്മഹത്യയാണോ എന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് വിദഗ്ധർ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സംഭവസ്ഥലമായ വനിതാ ടോയ്‌ലറ്റ് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. മരണക്കാരണവും സംഭവത്തിന്റെ സ്വഭാവവും വ്യക്തമാക്കാൻ ദിക്ഷയുടെ കോൾ റെക്കോർഡുകളും ബന്ധപ്പെട്ട മറ്റു തെളിവുകളും പരിശോധിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.

Continue Reading

india

ഡൽഹിയിൽ വായു ഗുണനിലവാരത്തിൽ നേരിയ പുരോഗതി

ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.

Published

on

ന്യൂഡൽഹി: ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ ചെറിയ പുരോഗതി രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം വായു ഗുണനിലവാര സൂചിക (AQI) ‘വളരെ മോശം’ വിഭാഗത്തിൽ നിന്ന് ‘മോശം’ വിഭാഗത്തിലേക്ക് മെച്ചപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 305 ആയിരുന്ന AQI ഇന്ന് രാവിലെ 269 ആയി കുറഞ്ഞു.

എന്നാൽ, തലസ്ഥാനത്തിലെ ചില ഇടങ്ങളിൽ ഇപ്പോഴും വായു ഗുണനിലവാരം ‘വളരെ മോശം’ നിലയിലാണ്. ഷാദിപൂർ (335), ജഹാംഗീർപുരി (324), നെഹ്‌റു നഗർ (319), ആർ.കെ. പുരം (307) എന്നിവിടങ്ങളിൽ AQI ഉയർന്ന നിലയിലാണ്. ബവാന, സിരിഫോർട്ട്, രോഹിണി, വിവേക് വിഹാർ, ബുരാരി, വസീർപൂർ തുടങ്ങിയ മേഖലകളിൽ AQI ‘മോശം’ വിഭാഗത്തിലാണ് തുടരുന്നത്. മന്ദിർ മാർഗിൽ ഏറ്റവും കുറഞ്ഞ AQI 158 രേഖപ്പെടുത്തി.

മലിനീകരണത്തെ തുടർന്ന് വായു ഗുണനിലവാരം നിരീക്ഷിക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ. 2026 ജനുവരിയോടെ ആറു പുതിയ എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ കൂടി ഡൽഹിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ജെ.എൻ.യു, ഇഗ്‌നു, മൽഛ മഹൽ, ഡൽഹി കാന്റോൺമെന്റ്, കോമൺവെൽത്ത് സ്പോർട്സ് കോംപ്ലക്സ്, എൻ.എസ്.യു.ടി വെസ്റ്റ് കാമ്പസ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.

അതേസമയം, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും തണുപ്പ് നവംബറിൽ ഡൽഹി രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശരാശരി കുറഞ്ഞ താപനില 11.5°C ആയി താഴ്ന്നു. പകൽസമയത്തെ പരമാവധി ശരാശരി താപനിലയും കുറഞ്ഞു — ഈ നവംബറിൽ 27.7°C ആയപ്പോൾ കഴിഞ്ഞ വർഷം 29.4°C ആയിരുന്നു.

Continue Reading

Trending