Connect with us

Video Stories

എങ്ങനെ ജയില്‍ചാടി; ഉത്തരം കിട്ടാതെ ദുരൂഹതകള്‍

Published

on

ജയില്‍ച്ചാട്ടത്തിനുള്ള സാധ്യതകള്‍
1- ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജയില്‍പ്പുള്ളികള്‍ രക്ഷപ്പെട്ടു. അന്തരീക്ഷത്തില്‍ നിറഞ്ഞ പുക മതില്‍ച്ചാട്ടം എളുപ്പമാക്കി. ചാട്ടം പൊലീസ് ഉടന്‍ അറിയുകയും അവരെ വകവരുത്തുകയും ചെയ്തു.
2- ഏറ്റുമുട്ടല്‍ കൊലപാതകത്തിലൂടെ വകവരുത്തുന്നതിന്റെ ഭാഗമായി ജയില്‍ അധികൃതര്‍ ഇവരെ തടവുചാടാന്‍ അനുവദിച്ചു. ഇങ്ങനെ ജയില്‍പ്പുള്ളികള്‍ പൊലീസിന്റെ കെണിയില്‍ വീണു.

ചോദ്യങ്ങള്‍

ജയില്‍ചാടിയ മൂന്നു പേര്‍ 2013ല്‍ കന്ദ്വ ജയില്‍ ചാടിയവരാണ്. സ്വാഭാവികമായും ഇവര്‍ കര്‍ശന നിരീക്ഷണത്തിന് വിധേയരാകേണ്ടവരാണ്. ജയില്‍ച്ചാട്ട റെക്കോര്‍ഡുള്ള തടവു പുള്ളികള്‍ക്ക് വീണ്ടുമെങ്ങനെ ജയില്‍ ചാടാനായി?

ജയിലിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നോ? ഉണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് ഇവര്‍ ജയില്‍ ചാടുമ്പോള്‍ അലാറം മുഴക്കിയില്ല?

എല്ലാ സെന്‍ട്രല്‍ ജയിലിലും മതിലിനു മുകളില്‍ പ്രവര്‍ത്തനക്ഷമമായ വൈദ്യുതക്കമ്പിയുണ്ട്. 20 അടിയുള്ള മതില്‍ ചാടാന്‍ ബെഡ്ഷീറ്റുകളാണ് തടവുപുള്ളികള്‍ ഉപയോഗിച്ചിട്ടുള്ളത്. വൈദ്യുതിക്കമ്പി പ്രവര്‍ത്തിച്ചിരുന്നില്ലേ? ഇല്ലെങ്കില്‍ അകത്തു നിന്ന് ആരാണ് അതു സ്വിച്ച് ഓഫ് ആക്കിയത്.

എല്ലാ സെന്‍ട്രല്‍ ജയിലുകളിലെയും നിരീക്ഷണ ടവറുകളില്‍ സായുധ പൊലീസിനെയാണ് വിന്യസിച്ചിട്ടുുള്ളത്. ജയില്‍ ജീവനക്കാരെയല്ല. ഒരു നിരീക്ഷണ ടവറിനും ജയില്‍ച്ചാട്ടം കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതെങ്ങനെ? എട്ടു പേര്‍ ജയില്‍ ചാടാന്‍ കുറച്ചധികം സമയമെടുക്കുമെന്നതും ശ്രദ്ധേയം.

മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥനെ സംഘം കൊലപ്പെടുത്തിയത്. ഇത് ഇവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു.
എട്ടുപേരും ഒരേ സമയത്ത് ഒരേ സ്ഥലത്തു വെച്ച് എങ്ങനെ കൊല്ലപ്പെട്ടു. തടവു ചാടുമ്പോള്‍ ആദ്യമായി ചെയ്യുന്നത് ഒറ്റ തിരിഞ്ഞ് രക്ഷപ്പെടുക എന്ന തന്ത്രമാകുമ്പോള്‍ ഈ ചോദ്യത്തിന് പ്രസക്തിയേറെ.

പൊലീസുകാരനെ കൊല്ലാന്‍ ഉപയോഗിച്ച കത്തിയില്‍ ചോരക്കറയോ പാടോ ഇല്ലാത്തതും ദുരൂഹം. പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞ നിലയിലാണ് കത്തി പ്രദര്‍ശിപ്പിക്കപ്പെട്ടത്. ആയുധവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പ്രോട്ടോകോളുകള്‍ നടന്നിട്ടുണ്ടോ എന്നതില്‍ അജ്ഞത.
പൊലീസിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും വിശദീകരണങ്ങളില്‍ പ്രകടമായ വൈരുധ്യം.

തടവു പുള്ളികളുടെ പക്കല്‍ സ്പൂണ്‍, പ്ലേറ്റ് എന്നിവ കൊണ്ട് താത്കാലികമായി ഉണ്ടാക്കിയ ആയുധങ്ങളാണ് ഉണ്ടായിരുന്നത് എന്ന് സംഭവ ശേഷം ആഭ്യന്തര മന്ത്രി ഭൂപേന്ദ്രസിങ്. പിന്നെ എന്തിന് അവരെ ജീവനോടെ പിടിക്കാതെ വെടിവെച്ചു കൊന്നു?

ജയില്‍ ചാടിയവര്‍ പൊലീസിനു നേരെ തോക്കു കൊണ്ട് നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്‍സിങ്. മൊഴികളുടെ വൈരുധ്യം വിരല്‍ചൂണ്ടുന്നത് വ്യാജ ഏറ്റുമുട്ടലിലേക്ക്.
പൊലീസ് ഭാഷ്യം ശരിയാണെങ്കില്‍ തടവുപുള്ളികള്‍ക്ക് പുറത്തു നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇവര്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആയുധങ്ങള്‍ ലഭിക്കില്ല.

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending