Connect with us

More

ഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്

Published

on

ഗസ്സ: 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രായേൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ മാധ്യമപ്രവർത്തകരുടെ 706 കുടുംബാംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ്. സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് കമ്മിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ഫലസ്തീൻ റിപ്പോർട്ടിങ്ങിനെ നിശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ആക്രമണത്തിന്റെ ഭാഗമായമാണിത്. ഇസ്രായേൽ സൈന്യം മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുന്നുണ്ടെന്നും സിൻഡിക്കേറ്റിന്റെ ഫ്രീഡംസ് റിപ്പോർട്ടിൽ പറയുന്നു.

യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന മരണങ്ങളായല്ല ഇത്തരം മരണങ്ങളെ കാണേണ്ടതെന്നും മറിച്ച് ആസൂത്രിതമായ ഒരു തന്ത്രമാണിതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്രപ്രവർത്തകർക്കെതിരായ ഇസ്രായേൽ അതിക്രമങ്ങൾ കൂടുതൽ അപകടകരവും ക്രൂരവുമായ ഒരു മാനം കൈവരിച്ചിരിക്കുന്നുവെന്ന് പത്രപ്രവർത്തക യൂണിയൻ വ്യക്തമാക്കി. ഇത് മാധ്യമപ്രവർത്തകരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും ലക്ഷ്യംവച്ചുള്ളതാണ്. പത്രപ്രവർത്തനത്തെ ഭാരമാക്കി മാറ്റാനുള്ള വ്യക്തമായ ശ്രമമാണിതെന്ന് യൂണിയൻ പറഞ്ഞു.

2023 മുതൽ 2025 വരെയുള്ള ആക്രമണങ്ങളുടെ രീതി ഗസ്സയിലെ സ്വതന്ത്ര റിപ്പോർട്ടിങ്ങിനെ തകർക്കാനുള്ള ഇസ്രായേൽ ഉദ്ദേശ്യത്തെ തുറന്നുകാട്ടുന്നുവെന്ന് ഫ്രീഡംസ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ലഹാം പറഞ്ഞു. സത്യത്തിനെതിരെ സമഗ്രമായ യുദ്ധം നടത്തുകയാണ് ഇസ്രായേൽ എന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ക്യാമറയ്ക്കും കുഞ്ഞുങ്ങൾക്കും ഇടയിലോ, പേനയ്ക്കും വീടിനും ഇടയിലോ യാതൊരു വ്യത്യാസവും കാണിക്കുന്നില്ലെന്നും അൽ-ലഹാം കൂട്ടിച്ചേർത്തു. 2023-ൽ ഇസ്രായേൽ സൈന്യം 436 മാധ്യമപ്രവർത്തകരെയും 2024-ൽ 203 പേരെയും ഈ വർഷം കുറഞ്ഞത് 67 പേരെയും കൊലപ്പെടുത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങളെ നിർബന്ധമായി മാറ്റിപ്പാർപ്പിക്കുകയും ടെന്റുകളിലും താത്കാലിക ക്യാമ്പുകളിലും അഭയം തേടുകയും ചെയ്തതിനുശേഷവും കൊലപാതകങ്ങൾ തുടർന്നുവെന്നും കമ്മിറ്റി പറഞ്ഞു.

നഗരത്തിന് പടിഞ്ഞാറുള്ള വീട്ടിൽ ഇസ്രായേൽ വിമാനങ്ങൾ ബോംബ് വർഷിച്ചതിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം മാധ്യമപ്രവർത്തക ഹിബ അൽ-അബാദ്ലയുടെയും അവരുടെ അമ്മയുടെയും അൽ-അസ്താൽ കുടുംബത്തിലെ 15 ഓളം അംഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത, അടുത്തിടെ ഖാൻ യൂനിസിന് സമീപം നടന്ന ഒരു കേസ് ഉദ്ധരിച്ചുകൊണ്ടാണ് സിൻഡിക്കേറ്റിന്റെ വെളിപ്പെടുത്തൽ.

കുടുംബത്തിലെ ഒരംഗത്തിന് പത്രപ്രവർത്തനവുമായുള്ള പ്രൊഫഷണൽ ബന്ധം കാരണം നൂറുകണക്കിന് കുട്ടികളും സ്ത്രീകളും വൃദ്ധരും കൊല്ലപ്പെട്ടു. ഇത് മാനുഷികവും നിയമപരവുമായ എല്ലാ മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും കമ്മിറ്റി പറയുന്നു.

ഇസ്രായേൽ ആക്രമണങ്ങളിൽ മാധ്യമപ്രവർത്തകരുടെ വീടുകൾ, കുടിയിറക്കപ്പെട്ട സ്ഥലങ്ങൾ, മാധ്യമ പ്രവർത്തകരെയും അവരുടെ ബന്ധുക്കളെയും താമസിപ്പിച്ചിരുന്ന സ്ഥലങ്ങൾ എന്നിവ ആവർത്തിച്ച് ആക്രമിക്കപ്പെട്ടിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ചില കേസുകളിൽ, മുഴുവൻ കുടുംബാംഗങ്ങളെയും നഷ്ടപ്പെട്ടു. എന്നാൽ അത്തരം ഉന്മൂലനത്തിന് സാക്ഷ്യംവഹിക്കാൻ മാധ്യമപ്രവർത്തകരെ ജീവനോടെ അവശേഷിപ്പിച്ചതായും പറയുന്നു. വ്യക്തികളെ ലക്ഷ്യംവെക്കുന്നതിൽനിന്ന് കൂട്ടായ ശിക്ഷയിലേക്ക് നീങ്ങുകയാണ് ഇസ്രായേൽ. കുടുംബങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റുന്നതിലൂടെ മാധ്യമ സമൂഹത്തെ ഭയപ്പെടുത്താനും മാധ്യമപ്രവർത്തനത്തെ മുരടിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.

india

ഗൗതം ഗംഭീറിന്റെ ടെസ്റ്റ് പരിശീലക സ്ഥാനത്തിന് യാതൊരു മാറ്റവുമില്ല: ബിസിസിഐ

Published

on

മുംബൈ: മുൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ‌ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാദങ്ങൾ ബിസസിഐ തള്ളി. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് യാതൊരു വിധത്തിലുമുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന കാര്യം വ്യക്തമാക്കി. അതോടെ ​ഗൗതം ​ഗംഭീർ തന്നെ പരിസീലക സ്ഥാനത്ത് തുടരുമെന്ന കാര്യത്തിൽ വ്യക്തതയായി.

ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ യാതൊന്നും ശരിയല്ല. വെറും ഊഹാപോഹങ്ങൾ മാത്രമാണത്. ചില പ്രശസ്തമായ മാധ്യമങ്ങൾ പോലും തെറ്റായവാർത്തകൾ പ്രചരിപ്പിക്കുകയാണ്. ബിസിസഐ ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദേവജിത് സൈകിയ പറഞ്ഞു. ഈ പ്രചരിക്കുന്നത് വെറും അടിസ്ഥാനരഹിതമായ വാർത്തകളാണെന്നതിൽ കൂടുതലൊന്നും പറയാനില്ല. ദേവജിത് സൈകിയ പറഞ്ഞു.

ഈ വർഷം നവംബറിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. ഇതോടെയാണ് ​ഗൗതം ​ഗംഭീർ ടെസ്റ്റ് പരിസീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നും വിവിഎസ് ലക്ഷ്മൺ പരിശീലകനായേക്കുമെന്ന വാർത്തകൾ ശക്തമായത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിനോട് സ്വന്തം നാട്ടിൽ 12 വർഷങ്ങൾക്ക് ശേഷം തോൽവി വഴങ്ങിയിരുന്നു. തുടർന്ന് ബോർഡർ ​ഗവാസ്കർ ട്രോഫിയിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ 2025 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ ഇല്ലാതെയായത്. ദക്ഷിണാഫ്രിക്കയോടുള്ള പരാജയത്തോടെ 2025-27 ലേക്കുള്ള ടെസ്റ്റ് ചാമ്പ്യൻഷിപ് പോയിന്റ് ടേബിളിൽ നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.

Continue Reading

Auto

ലാന്‍ഡ് ക്രൂയിസര്‍ സീരീസിലേക്ക് പുതിയ എസ്‌യുവി: 2028ഓടെ വിപണിയില്‍

2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ SE കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും ഈ പുതിയ മോഡല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Published

on

ടൊയോട്ടയുടെ ഐതിഹാസിക ലാന്‍ഡ് ക്രൂയിസര്‍ നിരയില്‍ ഒരു പുതിയ എസ്‌യുവി കൂടി ഇടംപിടിക്കാനൊരുങ്ങുന്നു. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ച ലാന്‍ഡ് ക്രൂയിസര്‍ SE കണ്‍സെപ്റ്റിന്റെ ഉല്‍പ്പാദന പതിപ്പായിരിക്കും ഈ പുതിയ മോഡല്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2028 ഓടെ ആഗോള വിപണിയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികളാണ് ടൊയോട്ട തയ്യാറാക്കുന്നത്. പരമ്പരാഗത ലാന്‍ഡ് ക്രൂയിസര്‍ മോഡലുകളില്‍ കാണുന്ന പരുക്കന്‍ ബോഡിഓണ്‍ഫ്രെയിം ഘടനയ്ക്ക് പകരം, കൂടുതല്‍ ആധുനികമായ മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് ഈ എസ്‌യുവി നിര്‍മ്മിക്കുക. ഇതുവഴി സുഖസൗകര്യങ്ങള്‍ക്കും നഗര യാത്രകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒരു ലക്‌സറിഓറിയന്റഡ് എസ്‌യുവി ആയി ഇത് മാറും.

ടൊയോട്ടയുടെ വരാനിരിക്കുന്ന ‘അറിനെ’ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള ഈ വാഹനം ഒരു സോഫ്റ്റ്‌വെയര്‍-ഡിഫൈന്‍ഡ് വെഹിക്കിളായിരിക്കും. ഓവര്‍ ദി എയര്‍ അപ്‌ഡേറ്റുകള്‍ വഴി വാഹനത്തിലെ സാങ്കേതികവിദ്യകളും ഫീച്ചറുകളും കാലക്രമേണ മെച്ചപ്പെടുത്താനാകും. പൂര്‍ണ്ണമായും ഇലക്ട്രിക് പതിപ്പും ഹൈബ്രിഡ് പതിപ്പും ഉള്‍പ്പെടെ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടാതെ, ടൊയോട്ടയുടെ അടുത്ത തലമുറ ഓള്‍വീല്‍ ഡ്രൈവ് സിസ്റ്റവും ഈ മോഡലില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഏകദേശം 4.1 മീറ്റര്‍ നീളമുള്ള ഈ വാഹനം മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിലായിരിക്കും ഇടംപിടിക്കുക. കണ്‍സെപ്റ്റ് പതിപ്പില്‍ മൂന്ന് നിര സീറ്റുകളാണ് ഒരുക്കിയിരുന്നത്. വിപണിയില്‍, നിലവിലുള്ള ലാന്‍ഡ് ക്രൂയിസര്‍ 300ന് താഴെയായിരിക്കും ഈ പുതിയ മോഡലിന്റെ സ്ഥാനം.

ആധുനികമായ ഡിസൈന്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയായിരിക്കും. ലാന്‍ഡ് ക്രൂയിസറിന്റെ കരുത്തും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ട്, നഗര ജീവിതത്തിനും ദൈനംദിന യാത്രകള്‍ക്കും അനുയോജ്യമായ ഒരു ആഡംബര എസ്‌യുവി തേടുന്ന ഉപഭോക്താക്കളെയാണ് ടൊയോട്ട ഈ പുതിയ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടയില്‍, ലാന്‍ഡ് ക്രൂയിസര്‍ ശ്രേണിയിലെ ഏറ്റവും ചെറുതായ മോഡലായ ലാന്‍ഡ് ക്രൂയിസര്‍ FJ 2026 ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയും നിലനില്‍ക്കുന്നു.

Continue Reading

india

‘മോദിക്ക് മാക്രോ ഇക്കണോമിക്സ് അറിയില്ല; ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള വിവരവും ഇല്ല’: ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു

Published

on

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ പരിഷ്‍കരിക്കുന്നതിലാണ് പ്രധാനമ​ന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഊന്നൽ നൽകിയിരിക്കുന്നതെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ​സാമ്പത്തിക രംഗത്ത് മോദിയുടെ അറിവിനെ ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ഡൽഹി ഐ.ഐ.ടിയിൽ പ്രഫസറായിരുന്നു സുബ്രഹ്മണ്യൻ സ്വാമി.

മാക്രോ ഇക്കണോമിക്സിനെ(സ്ഥൂല സാമ്പത്തിക ശാസ്ത്രം) കുറിച്ച് മോദിക്ക് ഒരു ചുക്കും അറിയില്ലെന്നാണ് എക്സ് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നയരൂപീകരണത്തിൽ നി​ർദേശം നൽകാൻ പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല, ബ്യൂറോക്രാറ്റുകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനുള്ള സാമ്പത്തിക ശാസ്ത്ര വിവരമൊന്നും മോദിക്കില്ലെന്നും എക്സ് പോസ്റ്റിൽ സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.

മോദി സമ്പദ് വ്യവസ്ഥ പരിഷ്‍കരിക്കുന്നതിന് ഊന്നൽ നൽകിയിരിക്കുകയാണെന്ന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ എക്സ് പോസ്റ്റ്. ഈ മാസാദ്യം ​പ്രധാനമന്ത്രി തന്റെ ഭരണസഖ്യത്തിലെ നിയമസഭാംഗങ്ങളെ പാർലമെന്റ് ഹാളിൽ വിളിച്ചു കൂട്ടി സമഗ്ര സാമ്പത്തിക പരിഷ്‍കരണത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്തിരുന്നു.

Continue Reading

Trending