Culture
അസം പൗരത്വ പട്ടിക; മൃഗങ്ങളെ പോലെ മനുഷ്യരെ കൈകാര്യം ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് കെ.എം ഷാജി

ഷാജിയുടെ ഫെയ്‌സ്ബുക് കുറിപ്പ് വായിക്കാം:
ആസാമിലെ അന്തിമ പൗരത്വ പട്ടിക പുറത്തിറങ്ങിയ ദിവസമാണിന്ന്.
പത്തൊമ്പത് ലക്ഷത്തിലേറെ പേരെയാണ് ഒറ്റ ദിവസം കൊണ്ട് രാജ്യത്തിനകത്തെ വിദേശകളാക്കി ഗവണ്‍മെന്റ് മുദ്ര കുത്തിയിരിക്കുന്നത്.
ഏറ്റവും വിചിത്രമായ കാര്യം ദീര്‍ഘകാലം ഇന്ത്യന്‍ ആര്‍മിയില്‍ രാജ്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച സനാഉള്ളയെ പോലുള്ള മനുഷ്യര്‍ പോലും രാജ്യത്തിനകത്തേക്ക് നുഴഞ്ഞു കയറി വന്നവരാണ് എന്ന കണ്ടെത്തലാണ്.
എങ്ങനെയാണ് ദീര്‍ഘകാലം ശുത്രുക്കളോട് പോരാടി രാജ്യത്തിന് വേണ്ടി സേവനം ചെയ്ത ഒരു പട്ടാളക്കാരന്‍ ഇന്ത്യന്‍ പൗരനല്ലാതാവുന്നത് ?ആളുകളെ വംശം മാനദണ്ഡമാക്കി പൗരന്മാരല്ലാതാക്കി മാറ്റുന്ന ഫാഷിസ്റ്റ് വ്യവസ്ഥിതിക്കകത്ത് ഇതല്ല, ഇതിനപ്പുറവും സംഭവിച്ചിരിക്കും.
മറ്റൊരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അദ്ദേഹത്തിന്റെ ദുരവസ്ഥ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും സഹോദരങ്ങളും പട്ടികയിലുണ്ട്. അവന്‍ മാത്രമുണ്ടായിരുന്നില്ല. ഇതെങ്ങനെ സംഭവിക്കുന്നു?
ഇതുപോലുള്ള ഇതുവരെ നാം കേള്‍ക്കാത്ത, വിചിത്രമായ രീതികള്‍ കൊണ്ടാണ് പല കാരണങ്ങള്‍ നിരത്തിക്കൊണ്ട് മതം നോക്കി മനുഷ്യരെ പൗരത്വ പട്ടികയില്‍ നിന്ന് വെട്ടിനിരത്തുന്നത്. ഇങ്ങനെ പുറത്താകുന്നവര്‍ക്ക് വേണ്ടി രാജ്യത്ത് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ ഉയുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിവിധ കേന്ദ്രങ്ങളില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു.
പൗരന്മാരല്ലാതായി മാറുന്ന ഈ ആളുകളൊക്കെയും വൈകാതെ ഇത്തരം കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലേക്ക് മാറ്റപ്പെടും. മക്കളെയും മാതാപിതാക്കളെയും വേര്‍തിരിക്കും, അച്ഛനെയും അമ്മയെയും വേര്‍തിരിക്കും. ഭാര്യയെയും ഭര്‍ത്താവിനെയും വേര്‍തിരിക്കും. അവര്‍ക്ക് പിന്നെ പരസ്പരം കാണാനാവില്ല. മൃഗങ്ങളെ പോലെ,ആ മനുഷ്യരെ ഭരണകൂടം കൈകാര്യം ചെയ്യാന്‍ പോവുകയാണ്.
രണ്ടാം ലോകമഹായുദ്ധകാലത്തിന് തൊട്ടുമുമ്പ് ജര്‍മ്മനിയില്‍ നടമാടിയ ഫാഷിസത്തിന്റെ ഉഗ്രരൂപം ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുകകയാണ്. ജര്‍മ്മനിയിലെ കോണ്‍സെന്‍ഡ്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ പീഡിപ്പിക്കപ്പെട്ടതിന്റെ നടുക്കം ലോകത്തിന് ഇന്നും മാറിയിട്ടില്ല. നാമിതു വരെ ഉയര്‍ത്തിപ്പിടിച്ച എല്ലാ മാനവിക മൂല്യങ്ങളെയും ശിഥിലമാക്കി നമ്മുടെ രാജ്യവും ആ വഴിയിലേക്ക് നടന്നടുക്കുകയാണ്.
ഭാരതം ഒരു ജനാധിപത്യ മതേതരത്വ രാജ്യമാണ്. ഭരണഘടനയുടെ പ്രിയാംബിളില്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം അത് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം ഈ രാജ്യത്തുണ്ടായിരിക്കില്ല എന്നത് ഭരണഘടന നമുക്ക് നല്‍കുന്ന ഉറപ്പാണ്.
എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ മാത്രം പൗരന്മാരല്ലാതെയാക്കിയിരിക്കുന്നു. ഇനി നുഴഞ്ഞുകയറ്റക്കാരനാണെങ്കില്‍ കൂടി മതം നോക്കി പൗരത്വം നല്‍കുമെന്ന് പറയുന്ന ഏറ്റവും വലിയ വിവേചനം, ഈ രാജ്യത്തിന്റെ ഭരണഘടനയുടെ ലംഘനമാണ്. രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെടുന്നതിന്റെ നഗ്‌നമായ രീതിയാണിത്.
ഇതിന്റെ മറ്റൊരു നിദര്‍ശനമാണ് കശ്മീര്‍.ആര്‍ട്ട്കള്‍ 370 പ്രകാരം ഇന്ത്യയിലേക്ക്, ഇന്ത്യയെ വിശ്വസിച്ച് ചേര്‍ന്ന പ്രദേശമാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍ അന്നത്തെ അവരുടെ നേതാവായിരുന്ന ശൈഖ് അബ്ദുല്ലയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയില്‍ ചേരാനുള്ള, ഇന്ത്യാ സ്‌നേഹത്തിലധിഷ്ഠിതമായ തീരുമാനം അവരെടുക്കുന്നത്.
മതമല്ല, രാജ്യത്തിന്റെ ഭരണഘടനയാണ് അവര്‍ക്ക് ഇന്ത്യയുടെ ഭാഗമാകാന്‍ പ്രചോദനമായത്. എന്നാല്‍ ഒരു കശ്മീരിയോടു പോലും ആലോചിക്കാതെ,സായുധ സേനയുടെ ബലത്തില്‍ ആ മനുഷ്യരുടെ പൗരാവകാശങ്ങളത്രയും റദ്ദ് ചെയ്ത് കശ്മീരിന്റെ മണ്ണ് സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഭീതിതമായ മനുഷ്യാവകാശ ലംഘനങ്ങളാണ് കഴിഞ്ഞ 25 ദിവസങ്ങളായി അവിടെ നടമാടി കൊണ്ടിരിക്കുന്നത്.
ബിബിസി പുറത്ത് വിട്ട കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ചിത്രങ്ങള്‍ മനസ്സ് മരവിപ്പിക്കുന്നതാണ്.ഒരു രാജ്യത്തും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണിത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടന നശിപ്പിക്കപ്പെടുന്നതിന്റെ നഗ്‌നമായ രീതിയാണിത്.ഭരണഘടനയുടെ പ്രകടമായ അട്ടിമറി.
ആര്‍ട്ടിക്ക്ള്‍ 370 ഒരു ചര്‍ച്ചയും കൂടാതെ പിച്ചിച്ചീന്തികൊണ്ടാണ് ഈ ഭരണം മുന്നേറികൊണ്ടിരിക്കുന്നത്. സര്‍വ്വനാശത്തിന്റെ വാരിക്കുഴി സ്വയം തോണ്ടിരിക്കുകയാണ് ഫാഷിസ്റ്റുകള്‍.രാജ്യം പൂര്‍ണ്ണമായും മരണത്തെ കാത്തിരിക്കുന്ന മനുഷ്യരുടെ കോണ്‍സെന്‍ഡ്രേഷന്‍ ക്യാംപായി മാറുന്നതിന് മുമ്പ് ഏക പ്രതീക്ഷയായി ഇപ്പോഴും മുമ്പിലുള്ള ജനാധിപത്യ സംവിധാനത്തിനകത്ത് നമുക്കെന്തെങ്കിലും ചെയ്യാനാവുമോ എന്നതാണ് ചോദ്യം.
Film
സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ ; ‘ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള’യ്ക്ക് മികച്ച പ്രതികരണം
ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

പ്രവീൺ നാരായണൻ സംവിധാനം ചെയ്തു സുരേഷ് ഗോപി നായകനായ “ജെ എസ് കെ – ജാനകി വി V/S സ്റ്റേറ്റ് ഓഫ് കേരള”ക്ക് മികച്ച അഭിപ്രായം. ലൈംഗീക അതിക്രമത്തിനിരയായതിന് ശേഷം നീതിക്കായി പോരാട്ടം നടത്തുന്ന ജാനകി എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്. ഒരു സ്ത്രീയുടെ നിലക്കാത്ത പോരാട്ട വീര്യമാണ് കഥയിലുടനീളം കാണിക്കുന്നത്. കേരള സര്‍ക്കാറിനെതിരെയുള്ള കേസ് എന്ന നിലയില്‍ വ്യത്യസ്തമായൊരു കാഴ്ചപ്പാട് കൂടി സംവിധായകൻ സിനിമയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അഡ്വ. ഡേവിഡ് ആബേല്‍ എന്ന അഭിഭാഷകനായാണ് ചിത്രത്തിൽ സുരേഷ് ഗോപി എത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ ‘മാസ്സ് അപ്പീൽ’ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു ലീഗൽ/കോർട്ട് റൂം ത്രില്ലറായി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒപ്പം ആക്ഷൻ, ത്രിൽ, വൈകാരിക മുഹൂർത്തങ്ങൾ, നിയമ പോരാട്ടം എന്നിവക്കെല്ലാം പ്രാധാന്യവും കൊടുത്തിട്ടുണ്ട്. ജാനകിയായ അനുപമ പരമേശ്വരന്റെ പ്രകടന മികവാണ് ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമായി മാറിയിരിക്കുന്നത്.
ഇവരെ കൂടാതെ ദിവ്യ പിള്ളൈ, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ കഥാപാത്രങ്ങളും പ്രകടന മികവ് കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി. പ്രവീൺ നാരായണന്റെ തന്നെ ശക്തമായ തിരക്കഥയും, കാൻവാസിന് പറ്റിയ അന്തരീക്ഷം ഒരുക്കിയ റെനഡിവേയുടെ ചായഗ്രഹണവും, അതിനെ ഒഴുക്കോടെ പ്രേക്ഷകരിൽ എത്തിക്കാൻ സംജിത് മുഹമ്മദ് നിർവ്വഹിച്ച എഡിറ്റിങ്ങും എല്ലാം സിനിമയെ കൂടുതൽ മികച്ചതാക്കി.
Film
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ് ജൂലൈ 17ന്

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.
കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.
Film
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്
സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.
സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും