Culture
അധ്യാപകനെതിരെ അപവാദ പ്രചരണം നടത്തിയ എസ്.എഫ്.ഐയുടെ പരാതി വ്യാജമായിരുന്നെന്ന് എട്ട് വര്‍ഷത്തിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ എസ്.എഫ്.ഐ നടത്തിയ അപവാദപ്രചരണം വ്യാജമായിരുന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. അന്ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ അധ്യാപകനായിരുന്ന ഇഫ്തിഖാര്‍ അഹമ്മദ് എന്ന അധ്യാപകനാണ് എസ്.എഫ്.ഐ ആസൂത്രിതമായി നടത്തിയ വ്യാജപ്രചരണത്തിന്റെ കഥ പുറത്തുവിട്ടിരിക്കുന്നത്. അന്നത്തെ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായിരുന്ന എസ്.എഫ്.ഐ നേതാവിനോട് എന്‍.എസ്.എസ് ക്യാമ്പില്‍ വെച്ച് ഇഫ്തിഖാര്‍ അഹമ്മദ് മോശമായി പെരുമാറിയെന്നായിരുന്നു എസ്.എഫ്.ഐ പ്രചരണം. എന്നാല്‍ അത് കളവായിരുന്നു എന്നാണ് ഇപ്പോള്‍ ആ വിദ്യാര്‍ത്ഥിനി തന്നെ അധ്യാപകനോട് ഏറ്റുപറഞ്ഞിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
#വ്യാജപരാതിക്ക് #കൂട്ടുനിന്നുവെന്ന #കുറ്റസമ്മതവുമായി #എട്ട് #വർഷത്തിന് #ശേഷം #എസ്എഫ്ഐ. #പ്രവർത്തകയായ #എന്റെ #വിദ്യാർത്ഥിനി
ഇത് എന്റെ കഥയാണ്.. ഒരു സ്വതന്ത്ര രാഷ്ട്രീയ നിലപാട് സൂക്ഷിച്ചു എന്ന പേരിൽ കണ്ണൂരിലെ ചില സി.പി.എം. അനുഭാവികൾ നടത്തിയ ഒരു വേട്ടയാടലിന്റെ കഥ.. രാഷ്ട്രീയ പകപോക്കലിന്റെ കഥ.. അതിൽ ഇപ്പോഴുണ്ടായിട്ടുള്ള ട്വിസ്റ്റിന്റെ കഥ..
വിശദമായി തന്നെ പറയാം..
അധ്യാപകദിനം ആശംസിച്ച ശേഷം, ഓർമയുണ്ടോ എന്ന് ചോദിച്ചു കൊണ്ടും, സംസാരിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുമാണ് രേഷ്മ ഇക്കഴിഞ്ഞ അധ്യാപക ദിനത്തിൽ എന്നോട് ചില തുറന്നു പറച്ചിലുകളും കുറ്റസമ്മതവും നടത്തിയത്.. അതും 8 വർഷത്തിന് ശേഷം!!
“കാലം മായ്ക്കാത്ത മുറിവുണ്ടോ” എന്ന് ചോദിച്ചു കൊണ്ടാണ് ഇപ്പോൾ അധ്യാപികയായ എന്റെ മുൻകാല എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥിനിയും, എസ്.എഫ്.ഐ. പ്രവർത്തകയുമായിരുന്ന രേഷ്മ എന്നോട് മെസഞ്ചറിൽ ചാറ്റ് ആരംഭിച്ചത്..
വലിയ താല്പര്യം കാണിക്കാതെ, ചാറ്റ് തുടരുന്നത് ഇഷ്ടപ്പെടാതെ, ഞാൻ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ടായിരിക്കാം, അവൾ “ഇപ്പോഴും ദേഷ്യമാണോ” എന്ന് ചോദിച്ചത്. ഒരു അധ്യാപകൻ എന്ന നിലയിൽ, വിദ്യാർത്ഥികളിൽ വല്ല തെറ്റുകളും വന്നുപോയാൽ പൊറുത്തുകൊടുക്കുക എന്നത് ധാർമികതയുടെ ഭാഗമാണ് എന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു പഴഞ്ചൻ മനസ്ഥിതി ഉള്ളത് കൊണ്ടാണ് അവളോട് സംസാരം തുടർന്നത്..
എൻ.എസ്.എസ്. ക്യാമ്പിൽ വെച്ച് ഒരു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി (ചുമലിൽ കൈവെച്ചു എന്ന അപരാധം) എന്ന പരാതി നൽകി, രാഷ്ട്രീയമായി എതിർപക്ഷത്തായിരുന്നു എന്ന ഒറ്റക്കാരണത്താലാണ് എസ്.എഫ്.ഐ. കളിച്ചത്. ചില ഇടത് അധ്യാപക സംഘടനക്കാരുടെ പ്രോത്സാഹനവും അവർക്ക് എന്നെ അപമാനിക്കാൻ ലഭിച്ചു.
കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ ഇംഗ്ലീഷ് ലകചററായി ജോലി ചെയ്യുന്ന കാലം. പരാതിക്കാരി അപമര്യാദയ്ക്ക് ഇരയായവളല്ല.. മറിച്ച്, എസ്.എഫ്.ഐ. ബാനറിൽ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർപേഴ്‌സനാണ്..
പിന്നെ ദേശാഭിമാനിയുടെ ഊഴമായിരുന്നു.. കൂടാതെ കണ്ണൂരിൽ നിന്നുമിറങ്ങുന്ന ചില അന്തിപ്പത്രങ്ങളുടെയും.. പൊടിപ്പും തൊങ്ങലും വെച്ച് അവർ മഞ്ഞ നിരത്തി.. ക്യാമ്പസിനകത്തും പുറത്തും പോസ്റ്ററുകൾ നിരന്നു..
ഇതര വിദ്യാർത്ഥി സംഘടനകൾക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടായതിനാൽ ആ പരാതിക്കെതിരെ, എന്നെ അനുകൂലിച്ചു കൊണ്ട് വിദ്യാർഥികൾ സംഘടിച്ചു.. എന്നെ അനുകൂലിച്ച് അവരിൽ മുമ്പിലുണ്ടായിരുന്നതോ, അപമര്യാദയ്ക്ക് ഇരയായി എന്ന് ആരോപിക്കപ്പെട്ട വിദ്യാർഥിനിയും..
കോളേജിൽ ഒരു സംഘർഷാവസ്ഥ ഉടലെടുത്തു.. ഒടുക്കം ഒരു മുൻ ഇടത് അധ്യാപക നേതാവായിരുന്ന ഡെപ്യുട്ടി ഡയറക്ടർ അന്വേഷണത്തിനായി കോളേജിലെത്തി.. അയാളെ സ്വീകരിച്ചാനയിച്ച ശത്രുപക്ഷത്തുള്ളവരെ, എന്നെ അനുകൂലിച്ച വിദ്യാർത്ഥിനികളും ചില അധ്യാപകരും നേരിട്ടു..
ഒടുവിൽ, കോളേജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നു എന്ന് റിപ്പോർട്ടുണ്ടാക്കി, ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തലേന്ന് കാസർക്കോട് ഗവ. കോളേജിലേക്ക് എനിക്കൊരു ട്രാൻസ്ഫർ അടിച്ചു തന്നു (ആ ട്രാൻസ്ഫറിന് SFI പേരിട്ടതും പ്രചരിപ്പിച്ചതും പണിഷ്മെന്റ് ട്രാൻസ്ഫർ എന്ന പേരിലായിരുന്നു)
തളരാൻ ഞാൻ ഒരുക്കമല്ലായിരുന്നു…
പരാതിപ്പെട്ട മുഴുവൻ വിദ്യാർഥിനികൾക്കുമെതിരെ കോടതിയിൽ കേസ് കൊടുത്തു..
വക്കീൽ നോട്ടീസ് കിട്ടിത്തുടങ്ങിയ വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.. എന്നെ സഹായിച്ച അധ്യാപകരെ സ്വാധീനിച്ച്, അവരെക്കൊണ്ട് നിർബന്ധിപ്പിച്ച് എന്നിൽ നിന്നും കേസ് പിൻവലിക്കാൻ അവർക്ക് സാധിച്ചു..
ഇലക്ഷനിൽ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നു.. ഞാൻ വീണ്ടും കൃഷ്ണമേനോനിൽ തിരിച്ചെത്തി.. പക്ഷെ, അപ്പോഴേക്കും പഴയ താപ്പാനകൾ ക്യാംപസ് വിട്ടു പോയിരുന്നു..
രേഷ്മയുടെ കുറ്റസമ്മതം എന്റെ ശത്രുപക്ഷത്തുള്ളവരെ ബോധ്യപ്പെടുത്താനല്ല ഞാനിപ്പോൾ ഷെയർ ചെയ്യുന്നത്.. അവർ പറഞ്ഞു പരത്തിയ ഇല്ലാക്കഥകളെ മാറ്റിപ്പറയിപ്പിക്കാനുമല്ല..
SFI യിൽ പ്രവർത്തിച്ചിരുന്ന, ഇപ്പോഴും മികച്ച വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന ഒരു പിടി നല്ല വിദ്യാർഥി സുഹൃത്തുക്കളെ അപമാനിക്കാനുമല്ല..
മറിച്ച്, പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം ഉരുക്ക് പോലെ ഉറച്ചുനിന്ന അധ്യാപക, വിദ്യാർത്ഥി സുഹൃത്തുക്കളെ ബോധ്യപ്പെടുത്താനാണ് – എന്നെ താങ്ങിനിറുത്തിയതിൽ അവർക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് ഓർമപ്പെടുത്താനും, മരണം വരെ അവരോടുള്ള കടപ്പാട് രേഖപ്പെടുത്താനും..
കൂടാതെ, ക്രിസ്തു പറഞ്ഞത് പോലെ, എല്ലാവരോടും ക്ഷമിക്കാനും..
കേരളത്തിൽ ഇത്തരുണത്തിൽ വേട്ടയാടപ്പെട്ട, വേട്ടയാടപ്പെട്ടു കൊണ്ടിരിക്കുന്ന മുഴുവൻ അധ്യാപകർക്കുമായി ഞാനിത് സമർപ്പിക്കുന്നു.
(സ്വകാര്യത മാനിച്ച്, സ്ക്രീൻ ഷോട്ടുകളിൽ നിന്നും വ്യക്തി വിവരങ്ങൾ വെളിവാക്കുന്നത് ഒഴിവാക്കുന്നു)
Efthikar Ahamed B.
Film
വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Film
ജെഎസ്കെ വിവാദം തുടരുന്നു; ‘മാറ്റങ്ങൾ വരുത്താതെ സെൻസർ സർട്ടിഫിക്കറ്റില്ല’, സെൻസർ ബോർഡ് ഹൈക്കോടതിയിൽ
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു

കൊച്ചി: ‘ജാനകി’ എന്ന പേര് സിനിമയുടെ ടൈറ്റിലിൽ നിന്നും സംഭാഷണങ്ങളിൽ നിന്നും മാറ്റിയില്ലെങ്കിൽ യു/എ സർട്ടിഫിക്കറ്റ് പ്രകാരമുള്ള പ്രദർശനാനുമതി നൽകില്ലെന്ന് സെൻസർ ബോർഡ് വ്യക്മാക്കിയതോടെ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ – ജെഎസ്കെ– സിനിമ വീണ്ടും വിവാദത്തിൽ. ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് തങ്ങളുടെ നിലപാട് അറിയിച്ചത്. ജാനകി എന്ന പേര് മത, ജാതി, വംശ കാര്യങ്ങളുമൊക്കെയായി ബന്ധപ്പെട്ടതാണ്. സിനിമയിലാകട്ടെ, പ്രായപൂർത്തിയായവര്‍ മാത്രം കാണേണ്ട രംഗങ്ങളും അനുബന്ധ സംഭാഷണങ്ങളുമുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാലേ സെൻസർ സർട്ടിഫിക്കറ്റ് നൽകൂ എന്ന് സിനിമ നിർമാതാക്കൾക്ക് ഷോകോസ് നോട്ടിസ് നൽകിയിട്ടുണ്ടെന്നും സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. സുരേഷ് ഗോപി നായകനായ സിനിമ ഇന്നു റിലീസ് ചെയ്യാനിരിക്കെയായിരുന്നു വിവാദങ്ങൾ തലപ്പൊക്കിയത്. സെൻസർ ബോർഡ് നടപടിക്കെതിരെ സിനിമ സംഘടനകൾ തിങ്കളാഴ്ച മാർച്ച് നടത്താനും തീരുമാനിച്ചു.
എന്നാൽ സെൻസർ ബോർഡിന്റെ നടപടി കോടതിയിൽനിന്നും ചോദ്യങ്ങളുയർത്തി. എന്തു സാഹചര്യത്തിലാണ് ഇത്തരം നിയമങ്ങൾ ഈ സിനിമയ്ക്കു ബാധകമാകുകയെന്ന് കോടതി ആരാഞ്ഞു. സീത, ഗീത എന്നൊക്കെ ഇവിടെ സിനിമകളുണ്ടായിട്ടുണ്ട്. ജാനകിയുടെ അർഥവും സീത എന്നാണ്. രാം ലഖൻ എന്ന പേരിൽ ഇവിടെ സിനിമയുണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും ഒരു പരാതിയും ഉയർന്നിട്ടില്ല. മതപരമായ വിഷയമാണെന്ന് സെൻസർ ബോർഡ് ആവർത്തിച്ചതോടെ, ജാനകി എന്ന പേരുമാറ്റി വേറെ ആരുടെയെങ്കിലും പേരു വച്ചാൽ പ്രശ്നമില്ല എന്നാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് ചോദിച്ചു. എന്തിനാണ് ഷോകോസ് നോട്ടിസ് അയയ്ക്കുന്നതെന്നും കോടതി ചോദ്യമുയർത്തി.
ഷോകോസ് നോട്ടീസ് അയച്ചതിന്റെ സാംഗത്യം സിനിമ നിർമാതാക്കളുടെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ അഡ്വ. ഹാരിസ് ബീരാനും ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തത് എന്ന് സെൻസർ ബോർഡ് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോകോസ് നോട്ടിസ് അയയ്ക്കാൻ സെൻസർ ബോർഡിന്റെ റിവ്യൂ കമ്മിറ്റിക്ക് അധികാരമില്ലെന്നും നിർമാതാക്കൾ വാദിച്ചു. ഈ സാഹചര്യത്തിൽ നോട്ടിസിന് മറുപടി നൽകാനോ അല്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാനോ ഹർജിക്കാർക്ക് മുന്നിൽ മാർഗങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഹർജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ടീസറിനും ട്രെയ്‍ലറിനും അനുമതി നൽകിയ അതേ സെൻസർ ബോർഡാണ് സിനിമയ്ക്ക് അനുമതി നൽകിയതെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
നേരത്തെ, സിനിമ സംബന്ധിച്ച് കോടതിയുടെ അഭിപ്രായത്തിനു കാത്തിരിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിവിധ സിനിമാസംഘടനകൾക്കൊപ്പം ഫെഫ്കയും പ്രതിഷേധിക്കുമെന്ന് ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്ക, അമ്മ, നിര്‍മാതാക്കളുടെ സംഘടന, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മ അടക്കം സിനിമ മേഖലയിലെ എല്ലാ സംഘടനകളും പ്രതിഷേധത്തിന് എത്തുമെന്നാണ് കരുതുന്നത്. സെൻസർ ബോർഡ് ഉൾപ്പടെ സ്വയം എഴുതിച്ചേർത്ത മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും സിനിമയുടെ മാത്രം പ്രശ്നമല്ല ഇതെന്നും രഞ്ജി പണിക്കർ അഭിപ്രായപ്പെട്ടു. സെൻസർ ബോർഡിന്റെ നടപടി സംബന്ധിച്ച് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് എല്ലാവരും അറിയിക്കുകയും ചെയ്തെന്ന് ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
-
india3 days ago
ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക്; നീരജ് ചോപ്രയ്ക്ക് സ്വർണം
-
kerala3 days ago
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
-
india3 days ago
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്
-
kerala3 days ago
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം
-
Video Stories3 days ago
രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്