Connect with us

News

നമ്മ പുള്ളെ

യു.എസിലെ കറുത്ത വര്‍ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്‍ണയിക്കുന്ന ഘടകമാണ്. നിലവില്‍ 12 ശതമാനം കറുത്ത വര്‍ഗക്കാര്‍ പാര്‍ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്‍ക്കും നല്‍കുമെന്നാണ്. തന്റെ വളര്‍ച്ചയില്‍ അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.

Published

on

അമേരിക്കയുടെ വൈസ് പ്രസിഡന്റായി ആദ്യമായി ഒരു കറുത്തവര്‍ഗക്കാരി, ഏഷ്യന്‍-ആഫ്രിക്കന്‍ വംശജ, ഇന്ത്യക്കാരി, എല്ലാറ്റിലുമുപരി ഒരു വനിത ഇതാ വരാനിരിക്കുന്നു. കോവിഡ്-19 കാലത്ത് നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് വൈസ്പ്രസിഡന്റിനെയും യാങ്കികള്‍ ബാലറ്റിലൂടെ തിരഞ്ഞെടുക്കുക. വര്‍ഗീയതയും വംശീയതയും വര്‍ണവെറിയും തരാതരം പൊലിപ്പിച്ച് അധികാരത്തിലേറിയ ഡൊണാള്‍ഡ്ട്രംപിന ് വെല്ലുവിളിയായിരിക്കുന്നത് ഇപ്പോള്‍ മറ്റാരേക്കാളുപരി തമിഴ്‌നാട്ടുകാരി കമലദേവി ഹാരിസാണ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ജോ ബീഡനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന് എതിരാളിയെങ്കിലും ട്രംപിന്റെയും രാഷ്ട്രീയക്കാരുടെയും കണ്ണുകളെല്ലാം പക്ഷേ കമലഹാരിസിലാണ്. പ്രതീക്ഷച്ചിരുന്നുവെങ്കിലും ആഗസ്ത് 11 ലെ കമലയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം കേട്ട് ലോകം കോരിത്തരിച്ചു. അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിമറിക്കാന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഇന്ത്യന്‍ വംശജ. വനിതകള്‍ക്കും മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെല്ലാം എതിരായി ഒട്ടനവധി പ്രസ്താവനകളാണ് ട്രംപ് എന്ന ബിസിനസ്മാന്‍ ടേണ്‍ഡ് പൊളിറ്റീഷ്യന്‍ ഇതിനകം നടത്തിയിരിക്കുന്നത്. അതിനാല്‍ ഡെമോക്രാറ്റുകളുടെ തിരിച്ചുവരവാണ് ലോക ജനതയിലെ പലരും സ്വപ്‌നം കാണുന്നത്. ബീഡന്‍ ജയിച്ചാല്‍ സ്വാഭാവികമായും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിനെതിരായി കമലയും ജയിക്കും. അമേരിക്കയെക്കുറിച്ച് അടുത്ത കാലത്തുണ്ടായിട്ടുള്ള സകല അപഖ്യാതികള്‍ക്കുമത് പരിഹാരമാകുമെന്നാണ് നിരീക്ഷക മതം.

കമലയുടെ പേരിനൊപ്പം ഹാരിസ് എന്നുള്ളതുകൊണ്ട് അവര്‍ക്ക് മുസ്്‌ലിം ബന്ധമുണ്ടെന്നൊന്നും കരുതേണ്ടതില്ല. പിതാവ് സത്യക്രിസ്ത്യാനിയായ ഹാരിസാണ്. ചെന്നൈ വസന്ത്‌നഗറിലെ ബ്രാഹ്മണ കുടുംബത്തിലാണ് കമലയുടെ അമ്മ ശ്യാമളയുടെ ജനനം. 1958ലാണ് ശ്യാമളഗോപാലന്‍ എന്ന 19കാരി പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിലെത്തുന്നത്. ശ്യാമളയുടെയും പിന്‍തലമുറകളുടെയും ജീവിതം മാറിമറിയുന്നത് ഡൊണാള്‍ഡ് ജെ.ഹാരിസുമായുള്ള വിവാഹത്തോടെയായിരുന്നു. ജീവശാസ്ത്ര ഗവേഷകയായിരുന്നു ശ്യാമള. ആഫ്രിക്കന്‍ രാജ്യമായ ജമൈക്കക്കാരനാണ് ഹാരിസ്. സാമ്പത്തിക ശാസ്ത്ര പഠനത്തിനായി 1960കളിലാണ് ഹാരിസ് അമേരിക്കയിലെത്തുന്നത്. ഇരുവരുടെയും പ്രണയവിവാഹം ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ ഭാവിയെ സമൂലം മാറ്റിമറിച്ചുകളഞ്ഞു. സഹോദരി മായയുമൊത്ത് കാലിഫോര്‍ണിയയിലായിരുന്നു കമലയുടെ താമസം. തായ്‌വേരുകള്‍ തേടിയുള്ള അല്‍പം ചില യാത്രകള്‍ മാത്രമേ ഇന്ത്യയുമായി കമലക്കുള്ളൂ. എങ്കിലും തമിഴര്‍ ‘യിത് നമ്മ പുള്ളൈതാനേ’ (ഇത് നമ്മുടെ പെണ്‍ കുട്ടിയാണ്) എന്ന് അഭിമാനത്തോടെ പറയുന്നു; കമലയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്നു. ബറാക് ഒബാമയെന്ന ആഫ്രിക്കന്‍ വംശജനായ കറുത്ത വര്‍ഗക്കാരനെ പ്രസിഡന്റാക്കിയ രാജ്യമാണ് യു.എസ് അടുത്തിടെ ജോര്‍ജ് #ോയിഡിനെ പൊലീസ് ശ്വാസംമുട്ടിച്ചുകൊന്ന പശ്ചാത്തലത്തില്‍ കമലക്കും കറുത്തവര്‍ക്കും അനുകൂലമായി സഹതാപ തരംഗം ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്‍ കമലയെ പരമാവധി ഭത്‌സിക്കുകയാണ് ട്രംപിന്റെ രീതി. കമലയുടെ സ്ഥാനാര്‍ത്ഥിത്വംവഴി ഏഷ്യന്‍, ആഫ്രിക്കന്‍ വംശജരുടെ വോട്ട് നേടാമെന്ന കണക്കുകൂട്ടലിലാണ് ഡെമോക്രാറ്റുകളെങ്കില്‍, ഇതിനെ വെള്ളക്കാരുടെ വര്‍ണവെറിക്ക് പുതിയ ആയുധമാക്കിയെടുത്തിരിക്കുകയാണ് ട്രംപ്. അവര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിരന്തരം ചൊരിയുകയാണ് പരാജയ ഭയം മുന്നില്‍കണ്ട് ട്രംപ്. യു.എസിലെ കറുത്ത വര്‍ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്‍ണയിക്കുന്ന ഘടകമാണ്. നിലവില്‍ 12 ശതമാനം കറുത്ത വര്‍ഗക്കാര്‍ പാര്‍ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്‍ കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്‍ക്കും നല്‍കുമെന്നാണ്. തന്റെ വളര്‍ച്ചയില്‍ അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.

2017ലാണ് കമല കാലിഫോര്‍ണിയയില്‍നിന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്‍ 17വരെ കാലിഫോര്‍ണിയയുടെ അറ്റോണി ജനറലായിരുന്നു. ഹോവാഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദവും നേടി. കാലിഫോര്‍ണിയയിലെ ഓക്‌ലാന്‍ഡില്‍ 1964 ഒക്ടോബര്‍ 20നാണ് ജനനം. ഏഴാം വയസ്സിലേ പിതാവും മാതാവും വേര്‍പിരിഞ്ഞിരുന്നു. 2016ല്‍ സെനറ്ററായതോടെ ആദ്യമായി ഈ പദവിയിലെത്തുന്ന ദക്ഷിണേഷ്യക്കാരിയും രണ്ടാമത്തെ ആഫ്രോ-അമേരിക്കക്കാരിയുമായി. അമേരിക്കയിലെ ശക്തരായ 20 വനിതകളിലൊരാളായി കമല തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2013ല്‍ ലോകത്തെ സ്വാധീന ശക്തിയുള്ള 100 വ്യക്തികളിലൊന്നായി ടൈം മാഗസിന്‍ കമലയെ തിരഞ്ഞെടുത്തു. ഫലസ്തീന്‍, കശ്മീര്‍, രോഹിംഗ്യന്‍, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ ഇരകളുടെ പക്ഷത്താണ് കമല. അമേരിക്കയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ച് അംഗമാണ്. അഭിഭാഷകനായ ഡഗ്ലസുമായുള്ള വിവാഹം 2014ലായിരുന്നു. മക്കളില്ല.

 

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

kerala

പി.എം.എസ്.എ പൂക്കോയ തങ്ങള്‍ വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്

Published

on

മലപ്പുറം: കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനായി മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ അക്കാദമി ഈ വര്‍ഷം പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ കുട്ടികള്‍ക്കായി പൂക്കോയ തങ്ങള്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 2024-2025 പ്രഖ്യാപിച്ചു. പി.എം.എസ്.എ അക്കാദമി ഒരുക്കുന്ന +1, +2 പഠന സൗകര്യത്തിനാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പി.എം.എസ്.എ അക്കാദമി മെയ് അഞ്ചിന് പത്താം ക്ലാസിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഒരു മണിക്കൂര്‍ (60 ചോദ്യങ്ങള്‍) പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒന്നാം റാങ്കുകാര്‍ക്ക് 10,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടൂ പഠനത്തിന് നൂറു ശതമാനം സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ട്, മൂന്ന് റാങ്കുകാര്‍ക്ക് 5000 രൂപയും പ്ലസ് വണ്‍, പ്ലസ് ടൂ പഠനത്തിന് നൂറു ശതമാനം സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നാല് മുതല്‍ അമ്പത് റാങ്കുകാര്‍ക്ക് 50% പഠന സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

51 മുതല്‍നൂറു റാങ്കുകാര്‍ക്ക് 30% സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 101 മുതല്‍ 1000 റാങ്കുകാര്‍ക്ക് 25% സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ലിസ്റ്റില്‍ വരുന്ന എസ്.സി /എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 50%, ഒ.ബി.സി/എന്‍.സി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 30%, പി.ഡബ്ലിയു.ഡി വിദ്യാര്‍ഥികള്‍ക്ക് 30%, സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 20% പൊലിസ്, സൈനികര്‍, നാവികസേന ആശ്രിതര്‍ക്ക് 50% എന്നിങ്ങനെയാണ് മറ്റ് സ്‌കോളര്‍ഷിപ്പുകള്‍.
8590940411 നമ്പര്‍ മുഖേനയും, േേവു:െ//യശ.േഹ്യ/ഢശറ്യമസശൃമിമാ2024 ലിങ്ക് വഴിയും അപേക്ഷിക്കാം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സഹീര്‍ കാലടി എന്നിവര്‍ പങ്കെടുത്തു.

 

Continue Reading

kerala

പ്രതികരണങ്ങള്‍ ആശാവഹം: എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാവും: മുസ്‌ലിം ലീഗ്‌

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading

Trending