business
ചിറയിന്‍കീഴ്
നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം പദ്ധതികളാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ സ്വപ്ന പദ്ധതികള്‍ ഉള്‍പ്പെടെയുളളവ വിവിധ ഘടങ്ങളില്‍ പുരോഗമിക്കുകയാണ്. 750 കോടിയുടെ വികസന പ്രവര്‍ത്തനമാണിത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചിറയിന്‍കീഴിന്റെ ആവശ്യമായിരുന്ന റെയില്‍വെ ഓവര്‍ ബ്രിഡ്ജിനായി 25.08 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി 50.77 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങുവാനായി 22.34 കോടി രൂപയും ചെലവഴിക്കുകയും ഇതിനുവേണ്ടുന്ന കെട്ടിട നിര്‍മ്മാണം അന്തിമ ഘട്ടത്തിലുമാണ്. ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലിലെ തീരദേശത്തെ കടലാക്രമണം തടയുന്നതിനായി തീരപ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിനായി 18.31 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയിലുടെ സാധ്യമാക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു. മുതലപൊഴി ഹാര്‍ബറുമായി ബന്ധിപ്പിക്കുന്ന ആലംകോട്- മീരാന്‍കടവ് – അഞ്ചുതെങ്ങ് – മുതലപൊഴി റോഡ് നിര്‍മ്മാണത്തിനായി 44.64 കോടിരൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിലുളള റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ പഞ്ചായത്തുകളിലെ തീരദേശ നിവാസികളുടെ കുടിവെളള ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുളള ചിറയിന്‍കീഴ് – കടയ്ക്കാവൂര്‍ തീരദേശ കുടിവെളള പദ്ധിയ്ക്കായി 18.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കോവളത്തുനിന്നും ആരംഭിച്ച് വര്‍ക്കല വഴി വടക്കന്‍ ജില്ലകളിലേയ്ക്ക് പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ ഹൈവെയുടെ നിര്‍മ്മാത്തിനായി ഹൈവെ കടന്ന് പോകുന്ന അഞ്ചുതെങ്ങ് തീരദേശ മേഖലയുടെ റോഡ് വികസനത്തിനും മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനുമായി 80 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി സ്ഥലമേറ്റടുപ്പ് അവസാന ഘടത്തിലാണ്. മംഗലപുരം പഞ്ചായത്തില്‍ സ്പോര്‍സ് ട്രെയിനിംങ് സെന്ററിനായി നിര്‍മ്മിക്കുന്ന ജി വി രാജ സെന്റര്‍ ഓഫ് എക്സലന്‍സ്- 56.19 കോടി, കായിക്കര പാലം നിര്‍മ്മാണത്തിനായി 25 കോടി, മംഗലപുരം പഞ്ചായത്തില്‍ ആരംഭിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിനായി 301.17 കോടി, എം ആര് എസ് തോന്നയ്ക്കലിനായി 15.97 കോടി, പെരുമാതുറ, ഇളമ്പ, തോന്നയ്ക്കല്‍, കൂന്തളളൂര്‍, പാലവിള, വെയിലൂര്‍, അഴൂര്‍ എന്നി സ്കൂളുകള്‍ക്കായി 13 കോടി രൂപയോളവുമാണ് കിഫ്ബി മുഖാന്തിരം ചിലവഴിക്കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം. ഇന്ന് ഗ്രാമിന് 90 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം വാങ്ങാന്‍ 8,310 രൂപയാണ് നല്‍കേണ്ടത്. പവന് 720 രൂപയാണ് കുറഞ്ഞത്. 68,480 രൂപയായിരുന്ന പവന് 66,480 രൂപയായി കുറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവിന് ഒരാശ്വാസമാണ് ഇന്നത്തെ വിപണി. സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ പുതുക്കി മുന്നേറിയ കാഴ്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
business
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു
7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് 63520 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന് നല്‍കേണ്ടത്. 7940 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.
business
രൂപയുടെ റെക്കോഡ് കൂപ്പുകുത്തൽ: ഇടിഞ്ഞത് 45 പൈസ
87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.

ഡോളറിന് എതിരായ വിനിമയത്തില്‍ റെക്കോര്‍ഡ് വീഴ്ചയിലേക്ക് കൂപ്പു കുത്തി രൂപ. 45 പൈസയുടെ ഇടിവാണ് ഇന്നു വ്യാപാരത്തുടക്കത്തിലുണ്ടായത്. 87.95 ആണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്കു തിരിച്ചടിയായത്. ആഭ്യന്തര വിപണിയിലെ നെഗറ്റിവ് ട്രെന്‍ഡും മൂല്യത്തെ സ്വാധീനിച്ചു. വെള്ളിയാഴ്ച വിനിമയം അവസാനിപ്പിച്ചപ്പോള്‍ രൂപ 9 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 45 പൈസയുടെ ഇടിവിലേക്കു വീണു.
ഓഹരി വിപണിയും നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 343.83 പോയിന്റും നിഫ്റ്റി 105.55 പോയിന്റും താഴ്ന്നു. പുതിയ താരിഫ് ഭീഷണിയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുമെന്ന ആശങ്കയുമാണ് വിപണിക്കു വിനയായത്.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india2 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു