kerala
കോവിഡ് കാലത്തെ സര്‍വകലാശാല പരീക്ഷകള്‍ പ്രതിസന്ധിയില്‍
കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന് കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

കോവിഡ് മൂന്നാം തരംഗം ഭീതി ജനിപ്പിച്ചു വരുമെന്ന പ്രഖ്യാപനത്തിനിടയിലും സര്‍വകലാശാല പരീക്ഷകള്‍ എങ്ങനെ നടത്തണമെന്നതിനെപറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിനോ സര്‍ക്കാരിനോ പ്രത്യേകിച്ചൊരു തീരുമാനവുമില്ല. കോളജുകളിലെ ഡിഗ്രി – പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ കൃത്യമായി ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ മുടക്കമില്ലാതെ തീര്‍ക്കുന്നുണ്ട്. ക്ലാസുകള്‍ തീര്‍ക്കുന്നതല്ലാതെ പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നതിന് സര്‍ക്കാര്‍ പ്രത്യേകിച്ചൊരു മാര്‍ഗരേഖയുമിറക്കി സര്‍വകലാശാലകള്‍ക്കെത്തിച്ചിട്ടില്ല.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളജുകളില്‍ ഡിഗ്രി ആറാം സെമസ്റ്റര്‍ ക്ലാസുകള്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ അവസാനിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ പരീക്ഷ നടത്തിയിട്ടില്ല. കാലിക്കറ്റിനു കീഴിലെ ഇപ്പോള്‍ മൂന്നാം സെമസ്റ്റര്‍ ഡിഗ്രിയിലേക്കു കടന്നവരുടെ ഒന്നും രണ്ടും സെമസ്റ്റര്‍ പരീക്ഷകളും, ഇപ്പോള്‍ അഞ്ചാം സെമസ്റ്ററിലേക്കു കടന്നവരുടെ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷകളും എന്നാണു നടക്കുകയെന്ന് സര്‍വകലാശാലയിലുള്ളവര്‍ക്കുപോലുമറിയില്ല. അവസാനം വിവിധ സെമസ്റ്റര്‍ പരീക്ഷകള്‍ ഒന്നിച്ചെഴുതേണ്ടിയും വരും. ഇതുപോലെ പി.ജി കോഴ്‌സുകളുടെ വിവിധ പരീക്ഷകളും മുടങ്ങിക്കിടക്കുകയാണ്.
കോവി ഡ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. എന്നിട്ടും കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികള്‍ക്ക് കോഴ്‌സ് പൂര്‍ത്തീകരിച്ച് ഭാവി ജീവിതം കരുപ്പിടിപ്പിക്കണമെങ്കില്‍ പരീക്ഷ എഴുതി വിജയിക്കണം. ഡിജിറ്റല്‍ സര്‍വകലാശാലയെന്ന് മേനി നടിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ ഒരു വര്‍ഷമായി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നുവെങ്കില്‍ ഇപ്പോള്‍ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പരീക്ഷകളും ഓണ്‍ലൈന്‍ വഴി നടത്തി ഫലം നല്‍കാമായിരുന്നു.
ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി നടത്തേണ്ടിയിരുന്നു. ഇതും ഇത്ര കാലമായിട്ടും ചെയ്തിട്ടില്ല. പൂനെ സര്‍വകലാശാല അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഓണ്‍ലൈനില്‍ നടത്തി ഫലം നല്‍കിക്കഴിഞ്ഞു. കുസാറ്റിലും ടെക്‌നിക്കല്‍ സര്‍വകലാശാലയിലും ഈ രീതി പരീക്ഷിച്ചു കഴിഞ്ഞു. എം.ജിയില്‍ വാഴ്‌സിറ്റി ആസ്ഥാനത്ത് ഒരു കോടി രൂപ മുടക്കി കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളുമൊരുക്കി ഓണ്‍ലൈന്‍ പരീക്ഷാ സെന്റര്‍ സ്ഥാപിച്ചു.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പരീക്ഷകള്‍ എം.ജി ഓണ്‍ലൈന്‍ വഴി നടത്തി വിജയിച്ചു. ഇനി എം.ജി ആസ്ഥാനത്തെ ഡിപ്പാര്‍ട്ടുമെന്റുകളിലാണ് ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പ്. അതു കഴിഞ്ഞ് അഫിലിയേറ്റഡ് കോളജുകളില്‍ ഓണ്‍ലൈന്‍ പരീക്ഷാ നടത്തിപ്പിന് സജ്ജമായി കഴിഞ്ഞു. ഇതെല്ലാം നേരത്തേയുള്ള മുന്നൊരുക്കങ്ങളിലൂടെയാണ് എം.ജി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയാണ് സംസ്ഥാനത്ത് അഫിലിയേറ്റഡ് കോളജുകളും വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലും കൂടുതല്‍ പഠിതാക്കളുള്ള സര്‍വകലാശാല. ഇവരുടെ പരീക്ഷാ നടത്തിപ്പിനെ പറ്റി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഒന്നും പറയുന്നില്ല.
ഓണ്‍ലൈന്‍ പരീക്ഷ അല്ലാതെ മറ്റു രീതിയില്‍ അടുത്ത കാലത്തൊന്നും പരീക്ഷ നടത്താന്‍ കാലിക്കറ്റെന്നല്ല ഒരു സര്‍വകലാശാലക്കുമാകില്ല. കാലിക്കറ്റ് വാഴ്‌സിറ്റി ആസ്ഥാനത്തെ ഡിപാര്‍ട്ടുമെന്റുകളിലെ പി.ജി പരീക്ഷ ഓണ്‍ലൈന്‍ വഴി നടത്താനാണ് വി.സിക്കും വാഴ്‌സിറ്റിയിലെ അധ്യാപകര്‍ക്കും താല്‍പര്യം. എന്നാല്‍ ഇത്തരമൊരു തീരുമാനം സിന്‍ഡിക്കേറ്റോ പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റിയോ അറിയാതെ നടക്കില്ലെന്ന തീരുമാനത്തിലാണ് സിന്‍ഡിക്കേറ്റംഗങ്ങള്‍. ഓണ്‍ലൈന്‍ പരീക്ഷ നടത്തണമെങ്കില്‍ വിദ്യാര്‍ത്ഥി – അധ്യാപക സംഘടനകളുമായും ജീവനക്കാരുടെ സംഘടനകളുമായും ചര്‍ച്ച നടത്തണം.
സാങ്കേതിക മേഖലയില്‍ വിദഗ്ധരെ ഉപയോഗിച്ച് വിപുലമായ പദ്ധതികള്‍ തയാറാക്കി സൗകര്യങ്ങള്‍ ഒരുക്കണം. ഇതെല്ലാം ഇനിയെന്നാണെന്ന ചോദ്യത്തിന് ഉത്തരമില്ല. ഒരു കാര്യം ഉറപ്പായി. ഇങ്ങനെ പോയാല്‍ കാലിക്കറ്റ് സര്‍വകലാശാല അടുത്ത കാലത്തൊന്നും അഫിലിയേറ്റഡ് കോളജുകളിലെയും ഡിസ്റ്റന്‍സ് എജ്യൂക്കേഷന് കീഴില്‍ പഠിക്കുന്നവരുടെയും പരീക്ഷകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തയാറാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.
kerala
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
kerala
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
kerala
നൂറനാട്ടെ കുടിയൊഴിപ്പിക്കൽ ഭീഷണി: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്
ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്

ആലപ്പുഴ നൂറനാട്ടെ സിപിഎം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്. സിപിഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിന് എതിരെയാണ് കേസെടുത്തത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടവർ നൽകിയ പരാതിയിൽ ആണ് കേസ്.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട പുതിയ താമസക്കാരായ റജബ് നൽകിയ പരാതിയിൽ ആണ് കേസെടുത്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്. അതേസമയം, എൽസി സെക്രട്ടറിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ സിപിഎം ജില്ലാ നേതൃത്വവും ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് അർഷാദിനെയും കുടുംബത്തെയും സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്. പിന്നാലെ എൽസി സെക്രട്ടറിക്കെതിരെ സ്ഥലം ഉടമ രംഗത്തെത്തിയിരുന്നു. സിപിഎം നേതാവിൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി മുൻപും സ്ഥലം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സ്ഥലം ഉടമ ജമാൽ പറഞ്ഞത്.
സ്ഥലം നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ജമാല്‍ പറഞ്ഞിരുന്നു. ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചുവെന്നത് വ്യാജപ്രചാരണം ആണ്. വീട് നിലനിൽക്കുന്ന സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുൻപ് പലതവണ പാലമേൽ എൽസി സെക്രട്ടറിയായ നൗഷാദ് ഭീഷണിപ്പെടുത്തിയിരുന്നതായും ജമാൽ വ്യക്തമാക്കിയിരുന്നു.
30 വർഷത്തിലധികമായി തന്റെ പിതാവിന് ഒപ്പം താമസിച്ചിരുന്ന കനാൽ പുറമ്പോക്ക് ഭൂമിക്ക് 2007ൽ വിഎസ് സർക്കാറിന്റെ കാലത്താണ് കൈവശാവകാശം ലഭിക്കുന്നത്. എന്നാൽ സിപിഎം നേതാക്കൾ ആരോപിക്കുന്ന പോലെ ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചിട്ടില്ലായെന്നും ജമാൽ പറയുന്നു. ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടല്ല താൻ നാടുവിട്ടതെന്നും ജോലി സംബന്ധമായി വിദേശത്തേക്ക് മടങ്ങിയപ്പോൾ മാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ജമാൽ വിശദീകരിച്ചു. ഇതിനെ തുടർന്നാണ് സുഹൃത്തു കൂടിയായ അർഷാദിനും കുടുംബത്തിനും തന്റെ വീട് താല്‍ക്കാലികമായി താമസിക്കാൻ വിട്ടു നൽകിയതെന്നും ജമാൽ പറയുന്നു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala3 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film3 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
india3 days ago
ആഗസ്റ്റ് 1 മുതല്‍ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കും
-
kerala3 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
kerala2 days ago
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്‍റെ റിപ്പോര്‍ട്ട്