Connect with us

kerala

എല്‍.കെ ജിയിലേക്ക് പോകുന്ന കുട്ടിയുടെ വികാരം: എ.എന്‍ ഷംസീര്‍ ; നിയമസഭാ സമ്മേളനം നാളെ

വിഴിഞ്ഞത്തെ പ്രക്ഷോഭവും കേന്ദ്രസേനയെ നിയോഗിക്കുന്നതും വിലക്കയറ്റവും റേഷന്‍ വിതരണത്തിലെ തകരാറുമെല്ലാം ചര്‍ച്ചാവിഷയമാകും എന്നുറപ്പാണ്.

Published

on

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ, പുതിയ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പാര്‍ട്ടിനേതാക്കളുമായും പഴയ സ്പീക്കര്‍മാരുമായും കൂടിക്കാഴ്ച നടത്തി. ആദ്യമായി എല്‍.കെ.ജിയിലേക്ക് പോകുന്ന കുട്ടിയുടെ വികാരമാണ ്‌സഭയെ ആദ്യമായി അഭിമുഖീകരിക്കുമ്പോള്‍ തനിക്കുള്ള വികാരമെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ വ്യക്തമാക്കി. തന്നെ ആരും ഭയക്കേണ്ട. തനിക്കും മന്ത്രി മുഹമ്മദ് റിയാസിനും ഇടനിലക്കാരുടെ ആവശ്യമില്ലെന്നും ഷംസീര്‍ പറഞ്ഞു.
നിയമസഭയില്‍ വലിയ കോലാഹലം സൃഷ്ടിക്കാറുള്ള ഷംസീറിനെ സ്പീക്കറാക്കിയതിനെതിരെ വലിയ ട്രോളാണ് കേരളത്തിലുയര്‍ന്നിരുന്നത്. വികൃതിക്കുട്ടിയെ ക്ലാസ് ലീഡറാക്കിയതുപോലെയാണെന്നായിരുന്നു കമന്റുകള്‍. എന്നാല്‍ പക്വതയാര്‍ന്ന സമീപനമായിരിക്കും തനിക്കുള്ളതെന്നാണ് ഷംസീര്‍ വ്യക്തമാക്കുന്നത്.

മന്ത്രി റിയാസിന്റെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഷംസീര്‍ വിവാദമുയര്‍ത്തിയത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയായിരുന്നു. സഭാസമ്മേളനം നാളെ ആരംഭിക്കുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഷംസീറിലേക്കുതന്നെയാണ്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് സമ്മേളനത്തില്‍വരുമെന്നാണ് കരുതുന്നത്. വിഴിഞ്ഞത്തെ പ്രക്ഷോഭവും കേന്ദ്രസേനയെ നിയോഗിക്കുന്നതും വിലക്കയറ്റവും റേഷന്‍ വിതരണത്തിലെ തകരാറുമെല്ലാം ചര്‍ച്ചാവിഷയമാകും എന്നുറപ്പാണ്. സഭ പ്രക്ഷുബ്ധമായാല്‍ ഷംസീറിന്റെ പതിവുരീതി ഉണ്ടാകുമോ എന്നാണ ്ജനം ഉറ്റുനോക്കുന്നത്. വിഴിഞ്ഞത്തെച്ചൊല്ലി കേരളകോണ്‍ഗ്രസ് എം ഇടഞ്ഞ് നില്‍ക്കുന്നതും സര്‍ക്കാരിന് തലവേദനയാകും.

സ്പീക്കര്‍ എം.ബി രാജേഷിനെ മന്ത്രിയാക്കിയതിനെതുടര്‍ന്നായിരുന്നു ഷംസീറിന്റെ സ്പീക്കര്‍ പദവിയേറ്റം. മന്ത്രിയായിരുന്ന എം.വി ഗോവിന്ദനെ സി.പി.എം സംസ്ഥാന സെക്രട്ടറിയാക്കിയതിനെതുടര്‍ന്നായിരുന്നു ഇത്. കോടിയേരി ബാലകൃഷ്ണന്റെ ശിഷ്യനായി അറിയപ്പെടുന്ന ഷംസീറിന് സ്പീക്കര്‍ കസേര ലഭിക്കുന്നതാകട്ടെ കോടിയേരിയുടെ മരണത്തെതുടര്‍ന്നാണെന്നതും കൗതുകകരം.

india

മഴ ശക്തമായാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ്

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്.

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 134.30 അടിയായതായി അറിയിപ്പ്. നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നല്‍കി.

സെക്കന്റില്‍ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാല്‍ സെക്കന്റില്‍ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂണ്‍ 30 വരെ സംഭരിക്കാനാകുക.

അതേസമയം ഈ സ്ഥിതി തുടര്‍ന്നാല്‍ 28 സ്പില്‍ വേ ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ ശനിയാഴ്ച അണക്കെട്ട് തുറക്കാനാണ് തമിഴ്നാട് തീരുമാനിച്ചിരിക്കുന്നത്. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാര്‍ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം.

Continue Reading

kerala

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ അധ്യാപകര്‍ ബാഗ് പരിശോധിക്കണം; മുഖ്യമന്ത്രി

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു.

Published

on

വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് സംശയം തോന്നിയാല്‍ ബാഗ് പരിശോധിക്കുന്നതില്‍ അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധ്യാപകര്‍ക്ക് ഇതിനുള്ള അധികാരമുണ്ടെന്നും ഇക്കാര്യത്തിന് അധ്യാപകരെ വ്യാജ പരാതിയില്‍ കുടുക്കുമെന്ന ഭയം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചാരണത്തില്‍ നോട്ട് റ്റു ഡ്രഗ്സ്സ് ക്യാമ്പയിന്‍ അഞ്ചാംഘട്ടത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകര്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ പരിശോധിക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ബാഗ് പരിശോധിക്കാതെ ഇരിക്കുന്നത് ദോഷം ചെയ്യുമെന്ന് അധ്യാപക സംഘടനകള്‍ അടക്കം വ്യക്തമാക്കിയിരുന്നു.

Continue Reading

film

ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനം, തിരക്കഥയും സാമ്പത്തികവശവും സുതാര്യമായിരുന്നു; ലിജോയ്ക്ക് പിന്തുണയുമായി വിനയ് ഫോര്‍ട്ട്

ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

Published

on

ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്തുണയുമായി നടന്‍ വിനയ് ഫോര്‍ട്ട്. ചുരുളിയില്‍ അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും തിരക്കഥയും സംവിധാനവും സാമ്പത്തികവശവും വളരെ സുതാര്യമായിരുന്നെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു.

ഏത് നടനായാലും കലയെ കലയായി കാണണമെന്നും ജോജു പറഞ്ഞത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലെന്നും വിനയ് ഫോര്‍ട്ട് പ്രതികരിച്ചു.

ചുരുളി സിനിമ വിവാദത്തില്‍ ലിജോ ജോസിന് മറുപടിയുമായി നടന്‍ ജോജു ജോര്‍ജ് രംഗത്തുവന്നു.സിനിമയുമായി ബന്ധപ്പെട്ട് താനുമായി ഒപ്പുവെച്ച യഥാര്‍ത്ഥ എഗ്രിമെന്റ് പുറത്തു വിടണമെന്നും ജോജു ജോര്‍ജ് പറഞ്ഞു.

ചുരുളിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലിജോ ജോസിന്റെ ഫേസ്ബുക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെയാണ് ജോജു ജോര്‍ജ് രംഗത്ത് വന്നത്. താന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ജോര്‍ജ് വ്യക്തമാക്കി.

Continue Reading

Trending