Views
ഉത്തര കൊറിയന്‍ ഭീഷണി നേരിടാനാവാതെ അമേരിക്ക
ഉത്തര കൊറിയ സഹോദര രാജ്യമായ ചൈനക്കും ശത്രു പക്ഷത്തുള്ള അമേരിക്കക്കും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നു. തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ചൈന. സൈനിക ഭീഷണി മുഴക്കി അമേരിക്കയും ഉത്തര കൊറിയക്ക് ചുറ്റും വട്ടമിടുന്നു. മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തര കൊറിയക്ക് എതിരെ സൈനിക നടപടി എന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സിന്റെ ഭീഷണിയൊന്നും വിലപ്പോവില്ല.
ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന വന്‍ ശക്തി രാഷ്ട്രങ്ങളും ഇരു കൊറിയയുമടങ്ങുന്ന ആറ് രാഷ്ട്ര സംഘത്തിലെ പ്രമുഖാംഗമാണ് കമ്മ്യൂണിസ്റ്റ് ചൈന. ഉത്തര കൊറിയക്ക് എതിരെ യു.എന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി നീണ്ടുപോകുന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ യാതൊരു പരിഹാര നിര്‍ദ്ദേശവും ഉയര്‍ന്നുവന്നില്ല. സമീപ ഭാവിയിലൊന്നും അങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷയുമില്ല. അതേസമയം, സര്‍വ ഉപരോധങ്ങളെയും മറികടന്ന് ഉത്തര കൊറിയ പരീക്ഷണം തുടരുന്നു. ആറാമത്തെ ഭൂഗര്‍ഭ ആണവ പരീക്ഷണത്തിനുള്ള അവസാന ഘട്ടത്തിലാണ് ഉത്തര കൊറിയ എന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിനുള്ള വിവരം. കഴിഞ്ഞ മാസം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നില്ലെന്നാണ് അവരുടെ അറിവ്. ഉത്തര കൊറിയ എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ തലവന്‍ കിം ജോംഗ് ഉന്നിനെ ഭ്രാന്തന്‍ ഭരണാധികാരി എന്നാണ് പാശ്ചാത്യ ലോകത്തിന്റെ പരിഹാസ്യമെങ്കിലും സൈനിക രംഗത്ത് അവരുടെ മുന്നേറ്റം അതിഗംഭീരമാണെന്ന് ശത്രുക്കള്‍ പോലും സമ്മതിക്കുന്നു. വിവാദങ്ങളുടെ പിറകെയാണ് ചെറുപ്പക്കാരനായ ഏകാധിപതി എങ്കിലും ഉത്തര കൊറിയയുടെ താല്‍പര്യ സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കുന്നു. വൈദേശിക, ആഭ്യന്തര ഭീഷണികളെ നേരിടുന്നതില്‍ ഉന്നിന്റെ തന്ത്രം വിജയകരമാണ്. അര്‍ധ സഹോദരന്‍ കിം ജോംഗ് നാമിന്റെ മലേഷ്യയില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ ഭരണകൂടം തന്നെയാണ് എന്ന ആക്ഷേപം ഉയര്‍ന്നുവന്നുവെങ്കിലും ഉന്‍ അവയൊന്നും വകവെച്ചില്ല. തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാവരെയും തട്ടിക്കളയുന്നതില്‍ ‘മിടുക്ക്’ കാണിക്കുന്നു. നേരത്തെ അമ്മാവന്റെ കൊലപാതകത്തെ കുറിച്ചും സമാന സ്വഭാവത്തില്‍ ആക്ഷേപം ഉയര്‍ന്നതാണ്. നാമിന്റെ കൊലപാതകം സംബന്ധിച്ച് മലേഷ്യയുമായി വാക്‌പോര് രൂക്ഷമാണ്. രണ്ട് വനിതകളാണത്രെ ഈ കൊലപാതകത്തിന് പിന്നില്‍. പക്ഷെ, ഇവയൊക്കെ കെട്ടടങ്ങുന്ന ലക്ഷണമാണിപ്പോള്‍.
ചൈന ലോക രാഷ്ട്രീയ വ്യവഹാരത്തില്‍ സജീവമല്ല. എന്നാല്‍ ലോകത്ത് അവശേഷിക്കുന്ന മൂന്ന് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ഒന്നായ ഉത്തര കൊറിയയെ തള്ളിക്കളയാന്‍ അവര്‍ക്ക് കഴിയില്ല. കര്‍ശന ഉപരോധത്തെ നേരിടുന്ന ഉത്തര കൊറിയ ആണവ, മിസൈല്‍ പരീക്ഷണവുമായി മുന്നോട്ട് പോകുന്നതില്‍ ചൈനയുടെ പരോക്ഷ സഹായം ഉണ്ടെന്ന് സംശയിക്കുന്നു. ചൈനീസ് സഹായമില്ലാതെ ഇത്തരം പരീക്ഷണവുമായി മുന്നോട്ട് പോകാന്‍ ഉത്തര കൊറിയക്ക് കഴിയില്ലെന്നാണ് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകരുടെ വിശ്വാസം. കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്നതിന് പുറമെ, ഉത്തര കൊറിയയുടെ തകര്‍ച്ച മേഖലയുടെ സന്തുലിതാവസ്ഥയില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും ചൈനീസ് താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ചൈനീസ് നേതൃത്വം കരുതുന്നത്. സൈനിക ഇടപെടലിന് പകരം ‘ഭരണകൂടത്തെ മാറ്റുക’ എന്ന തന്ത്രവും അമേരിക്കയുടെ പരിഗണനയിലുണ്ട്. ഇറാഖില്‍ സദ്ദാം ഭരണകൂടത്തെയും ലിബിയയില്‍ ഖദ്ദാഫി ഭരണകൂടത്തെയും പിഴുതെറിഞ്ഞ് പാവ ഭരണകൂടത്തെ പ്രതിഷ്ഠിച്ചത് പോലെയുള്ള പരീക്ഷണത്തിനാണ് ഉത്തര കൊറിയയിലും ആലോചന. അതിനും സാവകാശം വേണ്ടിവരും. ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ) ശക്തമായ ജനകീയ പ്രസ്ഥാനമാണ്. പാര്‍ട്ടിയിലെയും സൈനിക നേതൃത്വത്തിലെയും എതിരാളികളെ കണ്ടെത്തുകയും വധിക്കുകയും ചെയ്യുന്നതില്‍ കിം ജോംഗ് ഉന്‍ ശ്രദ്ധിക്കുന്നുണ്ട്. ആഭ്യന്തര രംഗത്ത് ശത്രുക്കള്‍ക്ക് അവസരം നല്‍കാതെ അദ്ദേഹം നടത്തുന്ന നീക്കങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാനോ, അട്ടിമറിക്കാനോ പെട്ടെന്ന് കഴിയില്ലെന്ന് അമേരിക്കന്‍ ഭരണകൂടത്തിനറിയാം. സൈനിക നടപടി വന്‍ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്നാണ് സൈനിക ഉപദേശകരുടെ നിലപാട്. അമേരിക്കയിലെ വന്‍ നഗരങ്ങള്‍ ലക്ഷ്യമിടുന്ന ഉത്തര കൊറിയയുടെ ബാലസ്റ്റിക് മിസൈലുകള്‍ ഭീഷണി ഉയര്‍ത്തുന്നു. അണ്വായുധം കൈവശമുള്ളതിനാല്‍, ഉത്തര കൊറിയയുടെ പ്രത്യാക്രമണം ആണവ യുദ്ധമായി പരിണമിക്കുമോ എന്ന ആശങ്കയും പെന്റഗണിനുണ്ട്. ഇതിന് പുറമെ, മേഖലയിലെ അമേരിക്കയുടെ സഖ്യരാഷ്ട്രമായ ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്ക് നേരെയും ഉത്തര കൊറിയയുടെ പ്രത്യാക്രമണമുണ്ടാകും. ഉത്തര കൊറിയക്ക് എതിരെ സൈനിക നടപടി അപകടം പിടിച്ചതാണെന്ന് പെന്റഗണ്‍ വിലയിരുത്തുന്നു. ഒബാമ ഭരണകാലത്ത് നടത്തിയ നയതന്ത്ര നീക്കമാണ് മികച്ചത് എന്നാണ് സൈനിക നേതൃത്വത്തിന്റെ നിലപാട്.
അമേരിക്ക, ജപ്പാന്‍, ചൈന, റഷ്യ, ഇരു കൊറിയന്‍ രാഷ്ട്രങ്ങള്‍ എന്നിവ നടത്തി വരുന്ന ചര്‍ച്ചയില്‍ പ്രതീക്ഷ നല്‍കുന്ന യാതൊരു സൂചനയുമില്ല. ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ സൈനിക താവളവും സാന്നിധ്യവും അവസാനിപ്പിക്കണമെന്നാണ് ഉത്തര കൊറിയയുടെ പ്രധാന ഡിമാന്റ്. അമേരിക്കയും സഖ്യരാഷ്ട്രങ്ങളും വഴങ്ങാന്‍ തയാറില്ല. ഉത്തര കൊറിയയെ വരുതിയില്‍ നിര്‍ത്തണമെങ്കില്‍ ആദ്യം ചൈനയെ കൂട്ടുപിടിക്കണം. പക്ഷെ, ചൈന ഞാണിന്മേല്‍ കളിക്കുകയാണത്രെ.
ട്രംപ് ഭരണകൂടം നേരിടുന്ന വലിയ പ്രതിസന്ധിയാണ് ഉത്തര കൊറിയ. ‘പ്രൊപഗണ്ടാവാര്‍’ കൊണ്ട് ഉത്തര കൊറിയയെ തോല്‍പ്പിക്കാനാവില്ല. എന്തും ചെയ്യാന്‍ മടിക്കാത്ത ഭരണാധികാരിയായ കിം ജോംഗ് ഉന്നിനെ സൗഹൃദത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനക്കും മുന്‍ കമ്മ്യൂണിസ്റ്റായ വ്‌ളാഡ്മിര്‍ പുട്ടിന്റെ റഷ്യക്കും സാധിക്കും.
രണ്ടാം ലോക യുദ്ധത്തിന്റെ അവസാനം കൊറിയയെ വിഭജിച്ചതിന്റെ പാപഭാരമാണ് വന്‍ ശക്തികളും മുതലാളിത്ത രാജ്യങ്ങളും അനുഭവിക്കുന്നത്. ദക്ഷിണ കൊറിയ മുതലാളിത്ത പാതയും ഉത്തര കൊറിയ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പാതയും സ്വീകരിച്ചു. ഉത്തര കൊറിയയുടെ അവകാശികള്‍ സോവിയറ്റ് യൂണിയന്‍ എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ്. പിന്നീട് 1950-53 കാലത്ത് നടന്ന കൊറിയന്‍ യുദ്ധത്തിന്റെ ദുരിതം ഇന്നും അവസാനിച്ചില്ല. അതിനും മുമ്പേ 1910-45 കാലത്ത് ജപ്പാന്‍ കയ്യടക്കിയതാണ്. കൊറിയന്‍ പുനരേകീകരണത്തിനുള്ള ശ്രമം, 1991ലെ സോവിയറ്റ്, കിഴക്കന്‍ യൂറോപ്പ് കമ്മ്യൂണിസ്റ്റ് തകര്‍ച്ചക്ക് ശേഷം ശക്തമായി നടന്നു. പക്ഷെ, പരാജയപ്പെട്ടു. അതിലിടക്ക് ജര്‍മ്മന്‍, യമന്‍ പുനരേകീകരണം നടന്നു. ഇവയൊക്കെ കമ്മ്യൂണിസ്റ്റ്, മുതലാളിത്ത ചേരികളായി വിഭജിക്കപ്പെട്ടതാണ്. ബെര്‍ലിന്‍ ഭിത്തി തകര്‍ത്ത് ജര്‍മ്മനി ഒന്നായി. യമനിലും ഏക രാഷ്ട്രമുണ്ടായി. കൊറിയ ഈ പാതയില്‍ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും പരാജയപ്പെട്ടു. മുതലാളിത്ത പാതയിലുള്ള ദക്ഷിണ കൊറിയ ഇപ്പോള്‍ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ്. പ്രസിഡണ്ട് പാര്‍ക് ഗ്യൂണ്‍ഹേയെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്ത് പുറത്താക്കി. അവര്‍ വിചാരണ നേരിടുന്നു. മെയ് ഒമ്പതിന് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കും.
ഉത്തര കൊറിയ ലോക രാഷ്ട്രീയത്തില്‍ ഉത്തരം കിട്ടാത്ത ചോദ്യമാണ്. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാനും ഉത്തര കൊറിയയെ പിടിച്ച്‌കെട്ടാനും അമേരിക്കയുടെ ഭീഷണിക്കൊന്നും സാധ്യമല്ല. ലോക യഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ എല്ലാവരും തയാറാകുമ്പോള്‍ മാത്രമായിരിക്കും ഇത്തരം പ്രതിസന്ധിയില്‍ നിന്ന് ലോകം കരകയറുക. ഇറാന്‍ ആണവ പ്രശ്‌നത്തില്‍ പരിഹാരം കണ്ടെത്താന്‍ നേതൃത്വം നല്‍കിയ പഞ്ചമഹാ ശക്തികള്‍ വിട്ടുവീഴ്ചയോടെ ഉത്തര കൊറിയന്‍ പ്രശ്‌നത്തെയും സമീപിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇറാന്‍ പ്രശ്‌നത്തില്‍ ട്രംപ് ഭരണകൂടം നിലപാട് മാറ്റിയാല്‍, ഭാവിയില്‍ ആരെയും വിശ്വാസമില്ലാത്ത അവസ്ഥ വരും. വിശാല താല്‍പര്യത്തോടെ പ്രശ്‌നത്തെ സമീപിച്ചാല്‍ ഉത്തര കൊറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമാകും.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala2 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്