Connect with us

india

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി; കർണാടകയിൽ കോൺഗ്രസ് പ്രചാരണത്തിന് തുടക്കം

4 വാഗ്ദാനങ്ങൾ ഞങ്ങൾ നിങ്ങൾക്ക് തന്നു. ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി ഇവയെല്ലാം ആദ്യ മന്ത്രിസഭാ യോഗത്തിൽ നടപ്പാക്കുമെന്നും രാഹുൽഗാന്ധി പാഞ്ഞു.

Published

on

അയോ​ഗ്യനാക്കിയതിന് ശേഷം കോലാറിലെത്തിയ രാഹുൽ ​ഗാന്ധി പ്രധാനമന്ത്രിക്കും ബി.ജെ.പി ക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.പ്രധാനമന്ത്രി അദാനിക്ക് പണം നൽകുന്നു, എന്നാൽ കോൺ​ഗ്രസ് ദരിദ്രർക്കും യുവാക്കൾക്കും മഹിളകൾക്കും നൽകുന്നുവെന്ന് രാഹുൽ പറഞ്ഞു. കർണാടകയിൽ കോൺ​ഗ്രസ് അധികാരത്തിലെത്തുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

മോദി ആയിരക്കണക്കിന് കോടി അദാനിക്ക് കൊടുക്കുമ്പോൾ ഞങ്ങൾ പാവപ്പെട്ടവർക്ക് ആ പണം നൽകുന്നു. ബിജെപി സർക്കാർ എന്ത് ചെയ്തു? 40% കമ്മീഷൻ വിഴുങ്ങി. പാവപ്പെട്ടവരുടെ പണം കട്ടു. ഇത് ഞാൻ അല്ല പറഞ്ഞത്, കോൺട്രാക്ടർമാരുടെ അസോസിയേഷൻ പ്രധാനമന്ത്രിക്ക്‌ കത്തെഴുതിയതാണ്. ഇന്ന് വരെ മോദി അതിന് മറുപടി നൽകിയോ? മറുപടി നൽകാത്തത്തിന് അർത്ഥം ഇവിടെ അഴിമതി നടക്കുന്നു എന്ന് മോദിക്ക് അറിയാം എന്നത് തന്നെയാണ്.

കർണാടകയിൽ ജോലി തട്ടിപ്പുകൾ വ്യാപകമാണ്.  അദാനിയെക്കുറിച്ച് പ്രധാനമന്ത്രിയോട് ഞാൻ ചോദിച്ചപ്പോൾ എന്റെ മൈക്ക് ഓഫ് ചെയ്തു. ഞാനെന്താണ് ചോദിച്ചത്.അദാനിയും മോദിയും തമ്മിൽ എന്താണ് ബന്ധം എന്നാണ് ഞാൻ ചോദിച്ചത്. പാർലമെന്റിൽ ഞാൻ ഒരു ഫോട്ടോ കാണിച്ചു. അദാനിയുടെ വിമാനത്തിൽ, സ്വന്തം വീട്ടിൽ ഇരിക്കുന്നത് പോലെ മോദി ഇരിക്കുന്ന ഫോട്ടോ കാണിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അദാനിക്ക് തീറെഴുതുന്നു. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് പരിചയം വേണമെന്ന് നിയമമുണ്ട്. ഓസ്ട്രേലിയയിൽ മോദി പോയ വേദിയിൽ അദാനിയും എസ്ബിഐ ബോർഡ് അംഗവും ഉണ്ടായി. അതിന് ശേഷം എസ്ബിഐ അദാനിക്ക് ആയിരം കോടി ലോൺ നൽകി. പ്രധാനമന്ത്രി ഏത് വിദേശ രാജ്യങ്ങളിൽ പോയാലും അവിടത്തെ പ്രധാന കരാറുകൾ അദാനിക്ക് കിട്ടും.

അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപിക്കപ്പെട്ട 20,000 കോടി രൂപ ആരുടേതാണ്. ബിജെപി മന്ത്രിമാർ പാർലമെന്റ് തടസ്സപ്പെടുത്തി എന്നെപ്പറ്റി നുണ പറഞ്ഞു. എനിക്ക് മറുപടി പറയാൻ ഉണ്ടെന്ന് പല തവണ ഞാൻ സ്പീക്കർക്ക് കത്ത് എഴുതി. സംസാരിക്കാൻ അനുമതി കിട്ടിയില്ല. ഓഫിസിൽ നേരിട്ട് പോയും സ്പീക്കാറോട് അഭ്യർത്ഥിച്ചു. ചിരിച്ചു കൊണ്ട് തനിക്കൊന്നും ചെയ്യാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു.

കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പാവപ്പെട്ടവർക്കായി എന്തു ചെയ്യും എന്ന ചോദ്യം കുറച്ച് ദിവസമായി കേൾക്കുന്നുണ്ട്. ഹിമാചൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നു. എന്തെല്ലാം ചെയ്യണം എന്ന് നേതാക്കൾ തന്നോട് ചോദിച്ചു. നടപ്പിലാക്കാവുന്ന വാഗ്ദാനങ്ങൾ നൽകൂ, അത് ആദ്യ മന്ത്രി സഭാ യോഗത്തിൽ തന്നെ നടപ്പാക്കൂ എന്നാണ് താൻ പറഞ്ഞത്. ഇത് തന്നെയാണ് തനിക്ക് കർണാടക നേതാക്കളോടും പറയാനുള്ളത്.രാഹുൽ ഗാന്ധി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.

ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു.

Published

on

ബീഹാറിലെ പൂര്‍ണിയ ജില്ലയില്‍ മന്ത്രവാദം നടത്തിയെന്ന സംശയത്തെത്തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും അവര്‍ പറഞ്ഞു.

ജില്ലയിലെ മുഫാസില്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള ടെറ്റ്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

ബാബു ലാല്‍ ഒറോണ്‍ (50), അമ്മ കണ്ടോ ദേവി (70), ഭാര്യ സീതാദേവി (45), മകന്‍ മഞ്ജിത് കുമാര്‍ (25), മരുമകള്‍ റാണി ദേവി (22) എന്നിവരാണ് മരിച്ചത്. ബാബു ലാലിന്റെ ഇളയമകന്‍ 16 വയസ്സുകാരന്‍ രക്ഷപ്പെടുകയും പിന്നീട് കുറ്റകൃത്യത്തെക്കുറിച്ച് പോലീസിന് മൊഴി നല്‍കുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരം തന്റെ വീട്ടിലേക്ക് 50 പേരടങ്ങുന്ന ജനക്കൂട്ടത്തിന്റെ പ്രാഥമിക ലക്ഷ്യം അമ്മ സീതാദേവിയാണെന്നും അവരുടെ സംരക്ഷണത്തിന് എത്തിയ മറ്റ് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തി എന്നും കൗമാരക്കാരന്‍ പോലീസിനോട് പറഞ്ഞു.

പോലീസ് നടത്തിയ തിരച്ചിലില്‍ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഡീസല്‍ ഉപയോഗിച്ചാണ് കത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേരില്‍ ഒരാള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഗ്രാമവാസികള്‍ മിണ്ടാതിരുന്നതായി പോലീസ് പറഞ്ഞു. ഗ്രാമത്തില്‍ ആരും പോലീസുമായി സഹകരിക്കുന്നില്ലെന്നും കുട്ടിയില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ചത്തെ ക്രൂരമായ ആക്രമണം രണ്ട് ദിവസം മുമ്പ് ഗ്രാമത്തില്‍ ഒരു ആണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ (എസ്ഡിപിഒ) പങ്കജ് ശര്‍മ്മ പറഞ്ഞു.

ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ മന്ത്രവാദം വളരെ സാധാരണമാണെന്ന് സീമാഞ്ചല്‍, കോസി മേഖലയിലെ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച പ്രൊഫ.എന്‍.കെ.ശ്രീവാസ്തവ പറഞ്ഞു.

Continue Reading

india

ഫണ്ടില്ല; എസ്‌സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍

തിരഞ്ഞെടുത്ത 106 അപേക്ഷകരില്‍ 40 പേര്‍ക്ക് മാത്രമേ താല്‍ക്കാലിക സ്‌കോളര്‍ഷിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളൂ.

Published

on

ന്യൂഡല്‍ഹി: 2025-26 അധ്യയന വര്‍ഷത്തേക്കുള്ള നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് (എന്‍ഒഎസ്) സ്‌കീമിന് കീഴില്‍ തിരഞ്ഞെടുത്ത അപേക്ഷകരില്‍ 40 ശതമാനത്തില്‍ താഴെ പേര്‍ക്ക് ഫണ്ടിന്റെ അഭാവം ചൂണ്ടിക്കാട്ടി സ്‌കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍. തിരഞ്ഞെടുത്ത 106 അപേക്ഷകരില്‍ 40 പേര്‍ക്ക് മാത്രമേ താല്‍ക്കാലിക സ്‌കോളര്‍ഷിപ്പ് കത്തുകള്‍ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള 66 പേര്‍ക്ക് അവരുടെ അവാര്‍ഡുകള്‍ ‘ഇഷ്യൂ ചെയ്യാം… ഫണ്ടിന്റെ ലഭ്യതയ്ക്ക് വിധേയമായി’ എന്ന് കാണിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയില്‍ നിന്ന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍, തിരഞ്ഞെടുത്ത എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും അവരുടെ സ്‌കോളര്‍ഷിപ്പ് ലെറ്ററുകള്‍ ഒരേസമയം ലഭിച്ചിരുന്നു, എന്നാല്‍ ഈ വര്‍ഷം, ഫണ്ടിംഗ് അനിശ്ചിതത്വം കാരണം മന്ത്രാലയം ഘട്ടം ഘട്ടമായി കത്തുകള്‍ അയയ്ക്കുന്നു.

1954-55-ല്‍ ആരംഭിച്ച NOS പ്രോഗ്രാം, പട്ടികജാതി (എസ്സി), ഡിനോട്ടിഫൈഡ് നാടോടി ഗോത്രങ്ങള്‍ (ഡിഎന്‍ടി), അര്‍ദ്ധ നാടോടികളായ ഗോത്രങ്ങള്‍, ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍, പരമ്പരാഗത കൈത്തൊഴിലാളി കുടുംബങ്ങള്‍ എന്നിവയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 8 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു.

അതേസമയം ഫണ്ട് ലഭ്യമാണെന്നും എന്നാല്‍ അന്തിമ വിതരണത്തിന് കാബിനറ്റ് പാനലിന്റെ അനുമതി ആവശ്യമാണെന്നും മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ”ഞങ്ങള്‍ക്ക് പണമുണ്ട്, പക്ഷേ അത് നല്‍കാന്‍ മുകളില്‍ നിന്നുള്ള ഗ്രീന്‍ സിഗ്‌നലും ഞങ്ങള്‍ക്ക് ആവശ്യമാണ്,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആവര്‍ത്തിച്ചുള്ള സ്‌കോളര്‍ഷിപ്പ് തടസ്സങ്ങള്‍

മൗലാനാ ആസാദ് നാഷണല്‍ ഫെലോഷിപ്പ് (MANF) സ്‌കീമിന് കീഴിലുള്ള 1,400-ലധികം പിഎച്ച്ഡി പണ്ഡിതന്മാര്‍ക്ക് 2025 ജനുവരി മുതല്‍ സ്‌റ്റൈപ്പന്‍ഡ് കാലതാമസം നേരിടേണ്ടി വന്നിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, 2024 അവസാനം മുതല്‍ പേയ്മെന്റുകള്‍ നല്‍കിയിട്ടില്ല. മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, പാഴ്സി, ജയിന്‍ എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ഗവേഷകരെ MANF പിന്തുണയ്ക്കുന്നു.

കാലതാമസവും ആശയക്കുഴപ്പവും പട്ടികജാതിക്കാര്‍ക്കുള്ള ദേശീയ ഫെലോഷിപ്പിനെയും ബാധിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി 2025 മാര്‍ച്ചില്‍ തിരഞ്ഞെടുത്ത 865 ഉദ്യോഗാര്‍ത്ഥികളുടെ ഒരു ലിസ്റ്റ് ആദ്യം പുറത്തിറക്കി. എന്നിരുന്നാലും, ഏപ്രിലില്‍, പുതുക്കിയ പട്ടിക 805 ആയി വെട്ടിക്കുറയ്ക്കുകയും മുമ്പ് ഉള്‍പ്പെടുത്തിയിരുന്ന 487 പേരുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി

ഹോസ്റ്റലുകളുടെ മോശം അവസ്ഥയും സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജൂണ്‍ 10 ന് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതിയിരുന്നു. ദളിത്, ആദിവാസി, ഇബിസി, ഒബിസി, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അനുപാതമില്ലാതെ ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിഹാറിന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു, അവിടെ സംസ്ഥാന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം നിഷ്‌ക്രിയമായി തുടര്‍ന്നു, ഇത് 2021-22 അധ്യയന വര്‍ഷത്തില്‍ വിതരണം ചെയ്യാത്തതിലേക്ക് നയിച്ചു. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ദളിത് വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം പകുതിയായി കുറഞ്ഞു-23 സാമ്പത്തിക വര്‍ഷത്തില്‍ 1.36 ലക്ഷത്തില്‍ നിന്ന് 24 സാമ്പത്തിക വര്‍ഷത്തില്‍ 69,000 ആയി-ഗാന്ധി സൂചിപ്പിച്ചു, നിലവിലെ സ്‌കോളര്‍ഷിപ്പ് തുക ‘അപമാനകരമാംവിധം കുറവാണ്’ എന്ന് വിശേഷിപ്പിച്ചു.

Continue Reading

india

നഗ്‌ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്

ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു.

Published

on

മുംബൈ: നഗ്‌ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച കേസില്‍ യുവാവിനെതിരെ കേസ്. ഭാര്യയുടെ സഹോദരന്റെ വിവാഹം നടക്കുന്നതിനു വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തുകയായിരുന്നു. നഗ്‌ന പൂജ നടത്തി ചിത്രം പ്രചരിപ്പിച്ച മുപ്പതുകാരന്‍ നവി മുംബൈയിലാണ് പിടിയിലായത്. ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം.

പ്രതി ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ച് ഇയാള്‍ നഗ്‌നപൂജയില്‍ പങ്കാളികളാക്കുകയായിരുന്നു. പലപ്പോഴായി നടന്ന പൂജയ്ക്കിടയില്‍ യുവാവ് ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ജൂണ്‍ അവസാനത്തോടെ ഇയാള്‍ ഇരുവരുടെയും നഗ്ന ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു.

ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളാണ് ഇവര്‍.

Continue Reading

Trending