Connect with us

Culture

വൈറ്റ്ഹൗസില്‍ ട്രംപിന് ചുവടുതെറ്റിയ 100 ദിനങ്ങള്‍

Published

on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ 100 ദിനങ്ങള്‍ പിന്നിട്ട ഡൊണാള്‍ഡ് ട്രംപിന് അധികാരത്തിന്റെ മധുവിധു അവസാനിക്കുകയാണ്. പ്രസിഡന്റ് പദം കഠിനമാണെന്ന് ട്രംപ് സ്വയം സമ്മതിച്ചുകഴിഞ്ഞു. വരാനിരിക്കുന്നത് അഗ്നിപരീക്ഷണങ്ങളാണെന്നും അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ടെന്ന് യു.എസ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

100 ദിവസങ്ങളെ വിലയിരുത്തുമ്പോള്‍ ട്രംപിന് നേട്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ എഴുതാന്‍ ഏറെയൊന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ പ്രഖ്യാപനങ്ങള്‍ വിഴുങ്ങിയും മുന്നോട്ടുവെച്ച കാല്‍ പിറകോട്ടെടുത്തും തീരുമാനങ്ങളെ വഴിക്കുപേക്ഷിച്ചും കിതച്ചുനില്‍ക്കുന്ന ട്രംപിനെയാണ് വൈറ്റ്ഹൗസില്‍ ലോകം കണ്ടത്.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നടത്തിയ പ്രഖ്യാപനങ്ങള്‍ പാലിക്കല്‍ എത്രമാത്രം ശ്രമകരമാണെന്ന് കുറഞ്ഞ ദിവസം കൊണ്ട് അദ്ദേഹത്തിന് ബോധ്യമായി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍നിര്‍മിക്കുമെന്നതായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ട്രംപ് നടത്തിയ പ്രധാന പ്രഖ്യാപനം. പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം യു.എസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഒരു കല്ലെടുത്തു വെക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഭാവിയില്‍ ആ വഴിക്ക് എന്തെങ്കിലും നീക്കമുണ്ടാകുമെന്ന് സ്വന്തം അനുയായികളെ ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.
ഒബാമകെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി പിന്‍വലിക്കാനോ പകരം പുതിയത് എന്തെങ്കിലും കൊണ്ടുവരാനോ സാധിച്ചില്ല. അമേരിക്കയിലേക്ക് മുസ്്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു ഭീഷണി. ആ പ്രഖ്യാപനം നടപ്പാക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ പാതിവഴിക്ക് വിയര്‍ക്കേണ്ടിവന്നു. അല്‍പം ചില മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് യു.എസ് കോടതികള്‍ റദ്ദാക്കുകയായിരുന്നു. അതിനുശേഷം അതേക്കുറിച്ച് ആലോചിക്കാന്‍ പോലും അദ്ദേഹം ധൈര്യപ്പെട്ടിട്ടില്ല. സിറിയന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ തീരുമാനിക്കുക വഴി സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ധാര്‍മികമായും ട്രംപ് പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് റഷ്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് നടക്കുന്ന അന്വേഷണവും ട്രംപ് ഭരണകൂടെത്ത സമ്മര്‍ദ്ദത്തിലാക്കി. അമേരിക്കയിലെ റഷ്യന്‍ അംബാസഡറുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടവ് ജനറല്‍ മൈക്ക് ഫഌന്നിന് രാജിവെക്കേണ്ടിവന്നു. റഷ്യയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. സിറിയയിലെ മിസൈല്‍ ആക്രമണം അക്കാര്യത്തില്‍ അദ്ദേഹത്തിന് അല്‍പം ആശ്വാസമായി. റഷ്യയുമായി ഉറ്റബന്ധം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രംപ് വൈറ്റ്ഹൗസിലെത്തിയപ്പോള്‍ മൗനം പാലിച്ചു. പ്രസിഡന്റ് വഌദ്മിര്‍ പുടിന് സ്തുതി പാടിയിരുന്ന നാവ് അടക്കിനിര്‍ത്തേണ്ടിവന്നു. ചൈനയുടെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൈകോര്‍ക്കുന്ന കാഴ്ചക്കും ലോകം സാക്ഷിയായി. കറന്‍സി മാനിപുലേറ്റര്‍ എന്ന ആരോപണത്തില്‍നിന്ന് ചൈനയെ കുറ്റമുക്തമാക്കുകയും ചെയ്തു.
അഫ്ഗാനിസ്താനില്‍ ഐ.എസ് തീവ്രവാദികള്‍ക്കെതിരെ ഏറ്റവും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ലോകത്തിനുമുന്നില്‍ നാണംകെട്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ വിഴുങ്ങേണ്ടിവന്നപ്പോള്‍ അമേരിക്കന്‍ ജനതയുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായാണ് അന്താരാഷ്ട്ര സമൂഹം അതിനെ കണ്ടത്. ഉത്തരകൊറിയക്കെതിരായ പടനീക്കങ്ങളും ട്രംപിനെ കുരുക്കിലാക്കി. മുന്‍ പ്രഖ്യാപനത്തിലേതുപോലെ വിമാനവാഹിനി കൊറിയന്‍ മേഖലയിലേക്ക് എത്തിയിട്ടില്ലെന്ന് ഇടക്കാലത്ത് വാര്‍ത്തവരികയും ചെയ്തു. അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് ശ്രദ്ധ വഴിതിരിച്ചുവിട്ട് ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ട്രംപിനെയാണ് ഏറ്റവുമൊടുവില്‍ ലോകം കണ്ടത്.

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending