Connect with us

News

ബാഡ്മിൻറണിലും വട്ടപുജ്യം

ഏക മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യാസെൻ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യക്കാരനായ ലി സി ജിയയോട് തോറ്റു.

Published

on

പാരീസ്: ബാഡ് മിൻറണിലും ഇന്ത്യക്ക് വട്ടപ്പുജ്യം. ഏക മെഡൽ പ്രതീക്ഷയായിരുന്ന ലക്ഷ്യാസെൻ വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യക്കാരനായ ലി സി ജിയയോട് തോറ്റു. സ്ക്കോർ 13-21,21-16,21-11. ആദ്യഗെയിം ലക്ഷ്യ അനായാസം നേടിയെങ്കിലും പിന്നിട് മലേഷ്യക്കാരൻറെ ഊഴമായിരുന്നു. ആദ്യ ഗെയിമിൽ കേവലം 20 മിനുട്ടിൽ മലേഷ്യൻ പ്രതിയോഗി തലതാഴ്ത്തി. ലാ ഷെപ്പേൽ സ്റ്റേഡിയത്തിൽ മൽസരം ആസ്വദിക്കാൻ നിറഞ്ഞ കാണികളായിരുന്നു.

ദേശീയ പതാകയുമായി നിരവധി ഇന്ത്യക്കാർ. മലേഷ്യക്കാരും എണ്ണത്തിൽ കുറവായിരുന്നില്ല. ലി സി ജയിലുടെ അവർ മെഡൽ തന്നെ സ്വപ്നം കണ്ടു. എന്നാൽ മലേഷ്യൻ താരം ഡ്രോപ്പ് ഷോട്ട് തന്ത്രങ്ങളുമായി തുടക്കത്തിൽ തന്നെ നടത്തിയ ശ്രമങ്ങൾക്ക് അതേ നാണയത്തിൽ തന്നെയായിരുന്നു ലക്ഷ്യയുടെ മറുപടി. ലോംഗ് റാലികൾക്ക് ശ്രമിച്ചില്ല.21-13 ന് സ്വന്തമാക്കിയ ആദ്യ ഗെയിമിൽ രണ്ട് സ്മാഷ് ഷോട്ട് മാത്രം.

ലി ജിയാവട്ടെ ഡ്രോപ്പ് ഷോട്ടുകൾക്ക് പിറകെ തന്നെയായിരുന്നു. സെമിയിൽ വിക്ടർ അക്സലിന് മുന്നിൽ പറ്റിയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ലക്ഷ്യാസെൻ പ്രത്യേകം ശ്രദ്ധിച്ചു. രണ്ടാം ഗെയിമിലും ലക്ഷ്യ തന്നെയാണ് മികവ് കാട്ടിയതെങ്കിലും ഒരു ഘട്ടത്തിൽ സ്ക്കോർ 8-8 ലെത്തി. പിന്നെ മലേഷ്യൻ താരം ഡ്രോപ് ശൈലി വിട്ട് ആക്രമിക്കുന്നത് കണ്ടു. 12-8 എന്ന സ്ക്കോറിൽ ലീ ലീഡ് നേടി. എന്നാൽ മിന്നും ഷോട്ടുകളിലൂടെ തിരികെ വന്ന ലക്ഷ്യ 14- 16 ലെത്തി. എന്നാൽ 21-16 ൽ ഗെയിം ലീ സ്വന്തമാക്കിയപ്പോൾ മലേഷ്യൻ പതാകകൾ ഉയർന്നു. നിർണായകമായ അവസാന ഗെയിമിൽ രണ്ട് കിടിലൻ സ്മാഷുകളിലുടെ ലീ 2-0 ലീഡ് നേടി. വലത് കൈയിലെ പരുക്കിന് ലക്ഷ്യ ചികിൽസ തേടി.

9-2 എന്ന വലിയ ലീഡിലായി മലേഷ്യൻ താരം. തകർപ്പൻ പ്രകടനമായിരുന്നു ലക്ഷ്യക്കെതിരെ ഇതിനകം ഒരു വിജയം സ്വന്തം ബെൽറ്റിലുള്ള ലീ ഈ ഘട്ടത്തിൽ നടത്തിയത്. തുടർച്ചയായി മൂന്ന് പോയിൻറുകൾ നേടി ലക്ഷ്യ മത്സരം ഏകപക്ഷിയമാക്കാൻ അനുവദിച്ചില്ല. വീണ്ടും ഇന്ത്യൻ പതാകകൾ. ഇടവേളയിൽ 11-6 എന്ന നിലയിൽ മലേഷ്യൻ ആധിപത്യം.

ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഈ തോൽവി. വലിയ സംഘമാണ് ബാഡ്മിൻറണിനെ പ്രതിനിധികരിച്ച് എത്തിയിരുന്നത്. റിയോ ഒളിംപിക്സിൽ വെള്ളിയും ടോക്കിയോവിൽ വെങ്കലവും നേടിയ പി.വി സിന്ധു പരുക്കിൽ നിരാശപ്പെടുത്തിയപ്പോൾ പുരുഷ ഡബിൾസിൽ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന സ്വാതിക്-ചിരാഗ് സഖ്യം പ്രി ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തായിരുന്നു. ലോക ഡബിൾസ് റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യൻ സഖ്യം.

സിംഗിൾസിൽ പ്രതീക്ഷയായിരുന്ന മലയാളി താരം എച്ച്.എസ് പ്രണോയി ലക്ഷ്യാസെന്നിന്നോടാണ് പ്രി ക്വാർട്ടറിൽ തോറ്റത്. മൂന്നാം സ്ഥാന നിർണയ പോരാട്ടത്തിൽ ലക്ഷ്യയും തോറ്റതോടെ മെഡലുകളില്ലാത്ത ബാഡ്മിൻറൺ ഒളിംപിക്സ്. ലണ്ടനിൽ ( 2012) സൈന നെഹ്വാൾ വെങ്കലം നേടിയപ്പോൾ റിയോ (2016),ടോക്കിയോ (2020) എന്നിവിടങ്ങളിൽ സിന്ധു മെഡൽ നേടിയിരുന്നു.

india

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ആക്ടീവ് കേസുകള്‍ 7000 ത്തിലേക്ക്

രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ആക്ടീവ് കേസുകള്‍ ഏഴായിരത്തിലേക്ക് അടുക്കുന്നു. രാജ്യത്ത് എക്സ്എഫ്ജി എന്ന പുതിയ വകഭേദമാണ് പടരുന്നത്. അതേസമയം കേരളത്തിലെ കോവിഡ് കേസുകളും ഉയരുന്ന സാഹചര്യമാണുള്ളത്. കേരളത്തില്‍ 2053 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസവും കേരളത്തില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡല്‍ഹി മഹാരാഷ്ട്ര, ഗുജറാത്ത് ,ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും രോഗ വ്യാപനം വര്‍ദ്ധിക്കുകയാണ്. അതേസമയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതര്‍ക്കാണ് കോവിഡ് മൂര്‍ച്ഛിക്കുന്നതെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Continue Reading

News

കെനിയ വാഹനാപകടം; മലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു.

Published

on

ഖത്തര്‍: കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ബന്ധുക്കളെത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതോടെ രാത്രിതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുകയായിരുന്നു. മറ്റു രേഖകള്‍ കൂടി ലഭ്യമായിക്കളിഞ്ഞാല്‍ ഇന്നോ നാളെയോ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും.

ഖത്തറില്‍ നിന്നും വിനോദ യാത്ര പോയ പാലക്കാട് കോങ്ങാട് പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍, മകള്‍ ടൈറ , തൃശൂര്‍ സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലില്‍, മകള്‍, ഒന്നരവയസുകാരി റൂഹി മെഹ്റിന്‍. തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് എന്നിവരാണ് മരിച്ചത്. 28 പേരാണ് യാത്രയിലുണ്ടായിരുന്നത്. ഇതില്‍ 14 പേര്‍ മലയാളികളായിരുന്നു. അതേസമയം പരിക്കേറ്റ മലയാളികളില്‍ ഒരാളുടെ നില ഗുരുതരമാണ്.

Continue Reading

kerala

ശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

കേരളത്തിലെ ഇടുക്കി ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിലെ ഇടുക്കി ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ജൂണ്‍ 12 മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യത.വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.

കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂണ്‍ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത.

നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending