Connect with us

More

യു.എസ് യുദ്ധക്കപ്പലും ഫിലിപ്പീന്‍ ചരക്കു കപ്പലും കൂട്ടിയിടിച്ച് ഏഴ് നാവികരെ കാണാതായി

Published

on

അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഫിലിപ്പീന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു യു.എസ് നാവികരെ കാണാതായി. പരിക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
യു.എസ് നേവിയുടെ യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡാണ് ഫിലിപ്പീന്‍സിന്റെ എ.സി.എക്‌സ് ക്രിസ്റ്റല്‍ എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. ജപ്പാനിലെ യോകാസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. 80 അന്തര്‍വാഹിനികളും കപ്പലുകളും അടങ്ങിയ ഏഴാമത് യു.എസ് കപ്പല്‍ പടയുടെ ഭാഗമാണ് യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡ്. ജപ്പാനിലെ നെഗോയ നഗരത്തില്‍നിന്ന് ടോക്കിയോയിലേക്ക് പോകുകയായിരുന്ന ഫിലിപ്പീന്‍ കപ്പല്‍ മുന്നറിയിപ്പൊന്നും കൂടാതെ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം. കപ്പല്‍ എന്തിനാണ് യാത്രാഗതി മാറ്റിയതെന്ന് വ്യക്തമല്ല. യു.എസ് കപ്പലുമായി കൂട്ടിയിടിക്കുമ്പോള്‍ മണിക്കൂറില്‍ 27 കിലോമീറ്റര്‍ വേഗതയിലാണ് കപ്പല്‍ സഞ്ചരിച്ചിരുന്നത്. 154 മീറ്റര്‍ നീളമുള്ള യു.എസ് മിസൈല്‍ വാഹിനി കപ്പല്‍ എവിടേക്ക് പോകുകയായിരുന്നുവെന്നതും അവ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഒരു ഭാഗം തകര്‍ന്നു. കാണാതായ യു.എസ് നാവികര്‍ക്കുവേണ്ടി യു.എസ് സംഘവുമായി ജാപ്പനീസ് തീരദേശ സേന തെരച്ചില്‍ തുടരുകയാണ്. അമേരിക്കയുടെ യുദ്ധക്കപ്പലിലേക്ക് വെള്ളം കയറിയെങ്കിലും മുങ്ങല്‍ ഭീഷണി ഒഴിവായിട്ടുണ്ട്. യു.എസ്.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡിനെക്കാള്‍ ഫിലിപ്പീന്‍ കപ്പലിന്റെ ഭാരം മൂന്ന് മടങ്ങ് കുറവായിരുന്നു.
222 മീറ്റര്‍ നീളമുള്ള ഫിലിപ്പീന്‍ കപ്പലിന് കാര്യമായി കേടുപാടൊന്നും സംഭവിച്ചിട്ടില്ല. തിരക്കേറിയ കപ്പല്‍ പാതയിലാണ് അപകടമുണ്ടായത്. ലോകത്തിലെ യുദ്ധക്കപ്പലുകളിലൊന്നായ യു.എസ് ഫിറ്റ്‌സ്‌ജെറാള്‍ഡിന് എന്തുകൊണ്ടാണ് അപകടം മുന്‍കൂട്ടി കണ്ട് കൂട്ടിയിടിയില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കാതിരുന്നത് എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

india

രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

Published

on

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ‌.എസ്‌.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.

‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.

‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ‌.എസ്‌.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.‌എസ്‌.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.

Continue Reading

kerala

‘വി വി പ്രകാശ് അവസാനമായി പുതച്ചത് പാർട്ടി പതാക, എന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം’; പ്രകാശിൻ്റെ കുടുംബം

Published

on

മലപ്പുറം: എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്ന് അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റും 2021ലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വി വി പ്രകാശിന്റെ കുടുംബം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും പ്രകാശിന്റെ ഭാര്യ സ്മിത പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആ പാര്‍ട്ടി തന്നെയായിരിക്കും മരണം വരെയെന്നും കുടുംബം പ്രതികരിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു കുടുംബത്തിന്റെ പ്രതികരണം. വോട്ടഭ്യര്‍ത്ഥിച്ചാണ് അന്‍വര്‍ പ്രകാശിന്റെ വീട്ടിലെത്തിയത്.

 

Continue Reading

kerala

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്’: കെ.സി വേണുഗോപാൽ

Published

on

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ്- യുഡിഎഫ് പോരാട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനെ വഴി തിരിച്ചു വിടാൻ ആരും ശ്രമിക്കേണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

‘ചതി എന്ന പ്രയോഗം ഉപയോഗിക്കാൻ പറ്റുന്നയാൾ മുഖ്യമന്ത്രിയാണ്. മലപ്പുറം ജില്ലക്കെതിരെ ചതിപ്രയോഗം നടത്തി കള്ളക്കടത്തിൻ്റെ കണക്ക് പറഞ്ഞ് മലപ്പുറം ജില്ലയെ സംശയമുനയിൽ നിർത്തിയതും അദേഹമാണ്. മലപ്പുറം ജില്ലയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചു’. പാണക്കാട് തങ്ങളെയും മുഖ്യമന്ത്രി വെറുതെ വിട്ടില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദേഹം.

Continue Reading

Trending