Connect with us

kerala

സ്വകാര്യ ലോബിക്ക് വേണ്ടി ഇടത് ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുന്നു: പി.കെ ഫിറോസ്

ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്, എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി

Published

on

കോഴിക്കോട്: സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി പിണറായി ഭരണകൂടം സർക്കാർ ആശുപത്രികളെ ഇല്ലാതാക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ബീച്ച് ആശുപത്രിയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം കമ്മറ്റി നടത്തിയ രാപകൽ സമരത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യക്ക് മുന്നിൽ കേരളം അഭിമാനത്തോടെ തല ഉയർത്തി നിന്ന മേഖലയായിരുന്നു ആരോഗ്യ വകുപ്പ്. എന്നാൽ ഇടത് ഭരണത്തിൻ്റെ കീഴിൽ നാഥനില്ലാ കളരിയായി ആരോഗ്യ വകുപ്പ് മാറി. അഴിമതിയും കെട്ടുകാര്യസ്ഥതയും കൊണ്ട് ആരോഗ്യ വകുപ്പ് താറുമാറായിരിക്കുന്നുവെന്നും ഫിറോസ് കുറ്റപ്പെടുത്തി.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ രാജൻ എന്ന രോഗി കാലിൻ്റെ പഴുപ്പിൻ്റെ ചികിൽസാർത്ഥം വന്നപ്പോൾ ഡോക്ടർ പോലും നോക്കാതെ മരണത്തിന് കീഴടങ്ങേണ്ട സാഹചര്യമുണ്ടായി. മകൻ പരാതി പെട്ടപ്പോൾ വിധിയെന്ന് കരുതി സമാധാനിക്കാനാണ് അധികൃതർ പറഞ്ഞത് .ഇത്തരത്തിൽ നിരവധി വാർത്തകളാണ് സർക്കാർ ആശുപത്രി കളിൽ നിന്നും പുറത്ത് വരുന്നതെന്നും സ്വന്തക്കാർക്കും പാർട്ടിക്കാർക്കും ഇൻ്റർവ്യു റാങ്ക്ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതെ പിൻവാതിൽ നിയമനങ്ങൾ നൽകുന്നതായും ഫിറോസ് ആരോപിച്ചു. ബിച്ചാശുപത്രിയിലെ കാത്ത് ലാബ് അടഞ്ഞ് കിടക്കുന്നതും ആവശ്യമായ മരുന്നുകൾ ലഭ്യമാകാത്തതും പല ഡിപ്പാർട്ട്മെൻ്റിലും ഡോക്ടർമാർ ഇല്ലാത്തതും പാവപ്പെട്ട രോഗികളെ ദിനേന ദുരിതത്തിലാക്കുന്നു. സ്വകാര്യ ആശുപത്രികൾക്ക് വേണ്ടി ഹിഡൻ അജണ്ട നടപ്പിലാക്കുന്ന പിണറായി സർക്കാറിനെതിരെ ജനരോഷം ഉയർത്തി കൊണ്ട് വരാൻ യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

സൗത്ത് മണ്ഡലം പ്രസിഡണ്ട് മൻസൂർ മാങ്കാവ് അധ്യക്ഷത വഹിച്ചു, എം.എ. റസാഖ് മാസ്റ്റർ, ടി.പി.എം.ജിഷാൻ, അഡ്വ: എവി. അൻവർ, പി. സെക്കീർ, അർശുൽ അഹമ്മദ്, സഫറി വെള്ളയിൽ, ,ആഷിഖ് ചെലവൂര്, ജാഫർ സാദിഖ്, ഷഫീഖ് അരക്കിണർ, എ.ഷിജിത്ത് ഖാൻ, കൗൺസിലർ റംലത്ത്, അവറാൻ പയ്യാനക്കൽ, എൻ.സി. സെമീർ, കലാംമീഞ്ചന്ത, ലത്തീഫ് (കെഎംസിസി), ഫിറോസ് കല്ലായി , അശ്റഫ് കിണാശ്ശേരി, ഷഫീഖ് കല്ലായി, ബഷീർ മുഖദാർ, യൂനുസ് കോതി, സമീർ കല്ലായി, കോയമോൻ പുതിയപാലം, നാസർ ചക്കുംക്കടവ്, സാജിദ് റഹ്മാൻ, ഹൈദർ മാങ്കാവ്, അസ്കർ പന്നിയങ്കര, നസീർ ചക്കും കടവ്, മനാഫ് കോതി, ജെഫ്ത് നോർത്ത്, സുൽഫി ആനമാട് എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സിറാജ് കിണാശ്ശേരി സ്വാഗതവും, ട്രഷറർ ഇർഷാദ് മനു നന്ദിയും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

Published

on

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.

Continue Reading

kerala

ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

Published

on

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

നൂറനാട്ടെ കുടിയൊഴിപ്പിക്കൽ ഭീഷണി: സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്

ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്

Published

on

ആലപ്പുഴ നൂറനാട്ടെ സിപിഎം കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്. സിപിഎം പാലമേൽ ലോക്കൽ സെക്രട്ടറി നൗഷാദിന് എതിരെയാണ് കേസെടുത്തത്. കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ടവർ നൽകിയ പരാതിയിൽ ആണ് കേസ്.

കുടിയൊഴിപ്പിക്കൽ ഭീഷണി നേരിട്ട പുതിയ താമസക്കാരായ റജബ് നൽകിയ പരാതിയിൽ ആണ് കേസെടുത്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേരും കണ്ടാലറിയാവുന്ന 20 പേർക്കെതിരെയുമാണ് കേസ്. അതേസമയം, എൽസി സെക്രട്ടറിക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ സിപിഎം ജില്ലാ നേതൃത്വവും ഇതുവരെയും വിശദീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അർഷാദിനെയും കുടുംബത്തെയും സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ ഇറക്കിവിട്ടത്. പിന്നാലെ എൽസി സെക്രട്ടറിക്കെതിരെ സ്ഥലം ഉടമ രംഗത്തെത്തിയിരുന്നു. സിപിഎം നേതാവിൻ്റെ ബിസിനസ് ആവശ്യങ്ങൾക്കായി മുൻപും സ്ഥലം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സ്ഥലം ഉടമ ജമാൽ പറഞ്ഞത്.

സ്ഥലം നൽകാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ജമാല്‍ പറഞ്ഞിരുന്നു. ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചുവെന്നത് വ്യാജപ്രചാരണം ആണ്. വീട് നിലനിൽക്കുന്ന സ്ഥലം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് മുൻപ് പലതവണ പാലമേൽ എൽസി സെക്രട്ടറിയായ നൗഷാദ് ഭീഷണിപ്പെടുത്തിയിരുന്നതായും ജമാൽ വ്യക്തമാക്കിയിരുന്നു.

30 വർഷത്തിലധികമായി തന്റെ പിതാവിന് ഒപ്പം താമസിച്ചിരുന്ന കനാൽ പുറമ്പോക്ക് ഭൂമിക്ക് 2007ൽ വിഎസ് സർക്കാറിന്റെ കാലത്താണ് കൈവശാവകാശം ലഭിക്കുന്നത്. എന്നാൽ സിപിഎം നേതാക്കൾ ആരോപിക്കുന്ന പോലെ ഇഎംഎസ് ഭവന പദ്ധതിയിൽ തനിക്ക് വീട് ലഭിച്ചിട്ടില്ലായെന്നും ജമാൽ പറയുന്നു. ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടല്ല താൻ നാടുവിട്ടതെന്നും ജോലി സംബന്ധമായി വിദേശത്തേക്ക് മടങ്ങിയപ്പോൾ മാതാവിനെ ബന്ധുവീട്ടിലേക്ക് മാറ്റുകയായിരുന്നുവെന്നും ജമാൽ വിശദീകരിച്ചു. ഇതിനെ തുടർന്നാണ് സുഹൃത്തു കൂടിയായ അർഷാദിനും കുടുംബത്തിനും തന്റെ വീട് താല്‍ക്കാലികമായി താമസിക്കാൻ വിട്ടു നൽകിയതെന്നും ജമാൽ പറയുന്നു.

Continue Reading

Trending