Connect with us

Video Stories

മോദിയുടെ കാലത്തെ രാഷ്ട്രപതി

Published

on

 

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഭരണകക്ഷിയായ ബി.ജെ.പി നിശ്ചയിച്ചിരിക്കുന്ന രാംനാഥ് കോവിന്ദ് ആ പാര്‍ട്ടിയുടെ അറുപിന്തിരിപ്പന്‍ ആശയഗതികള്‍ക്ക് അനുയോജ്യനായ വ്യക്തിയാണെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. അഭ്യൂഹങ്ങള്‍ക്കിടെ തിങ്കളാഴ്ച ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്റിബോര്‍ഡ് യോഗമാണ് കോവിന്ദിന്റെ പേര് നിര്‍ദേശിച്ചതെന്നാണ് പറയപ്പെടുന്നതെങ്കിലും പ്രധാനമന്ത്രിയുടെയും പാര്‍ട്ടിഅധ്യക്ഷന്‍ അമിത്ഷായുടെയും ഉള്ളിലിരിപ്പാണ് യഥാര്‍ഥത്തില്‍ ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിയിലെയോ സര്‍ക്കാരിലെയോ പ്രമുഖരായ രാജ്‌നാഥ്‌സിംഗ്, വെങ്കയ്യനായിഡു, സുഷമസ്വരാജ് തുടങ്ങിയവര്‍പോലും മുന്‍കൂട്ടി കോവിന്ദിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല എന്നാണ് വാര്‍ത്തകള്‍. എന്തിനേറെ കോവിന്ദ് പോലും തീരുമാനത്തിനുശേഷമാണ് രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിസ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുന്നതത്രെ. സംഗതി ഏതായാലും നരേന്ദ്രമോദിയുടെ ഏകാധിപത്യപരവും നിഗൂഢവും തന്ത്രപരവുമായ ശൈലിയാണ് കോവിന്ദിന്റെ തിരഞ്ഞെടുപ്പിലൂടെയും ആവര്‍ത്തിച്ചിക്കുന്നതെന്നത് ഉറപ്പാണ് .
ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമായി പരന്നുകിടക്കുന്ന ദലിത് സമുദായമായ കോലിജാതിക്കാരനാണ് പൊതുവെസൗമ്യനും അഴിമതിതൊട്ടുതീണ്ടാത്ത വ്യക്തിത്വത്തിനുടമയായ എഴുപത്തൊന്നുകാരന്‍ കാണ്‍പൂരുകാരനായ രാംനാഥ് കോവിന്ദ്. ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വേദികളിലൊഴികെ ദേശീയതലത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത വ്യക്തിത്വം. ബി.ജെ.പിയുടെ ദലിത്കൂട്ടായ്മയായ ഭാരതീയ ദലിത്‌മോര്‍ച്ചയുടെ ദേശീയാധ്യക്ഷന്‍, പാര്‍ട്ടിയുടെ മുന്‍വക്താവ്. 1994 മുതല്‍രണ്ടുതവണ രാജ്യസഭാംഗം. നിയമബിരുദത്തിനുശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകന്‍. ഇപ്പോള്‍ ബീഹാര്‍ഗവര്‍ണര്‍. എന്നാല്‍ ഇതൊക്കെ മാത്രമാണോ കോവിന്ദിനെ തിരഞ്ഞെടുക്കുന്നതില്‍ മോദിയെ സ്വാധീനിച്ചതെന്ന് പറയാനാകാത്ത വിധം രാഷ്ട്രീയമായ ഒട്ടേറെഘടകങ്ങള്‍ ഈ ബി.ജെ.പി നേതാവിന്റെ പൂര്‍വാശ്രമ രാഷ്ട്രീയസ്വയംസേവകബന്ധം ചിലസൂചനകള്‍ നല്‍കുന്നുണ്ട്. അതിലൊന്നാണ് പാര്‍ട്ടിവക്താവായിരിക്കെ മുസ്്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യാരാജ്യത്തിന് അന്യരാണ് എന്ന കോവിന്ദിന്റെ പരാമര്‍ശം. ബ്രാഹ്മണമേധാവിത്വത്തിന്റെയും സവര്‍ണഫാസിസത്തിന്റെയും വലതുപക്ഷഭീകരഭാവം പേറുന്ന ആര്‍.എസ്.എസിന്റെ നാക്കാണ്് ഈ ദലിത് നേതാവിലൂടെ അന്ന് പുറത്തുവന്നത് എന്നതുമതി ഇദ്ദേഹത്തിന്റെ അപരവ്യക്തിത്വത്തിന് മാര്‍ക്കിടാന്‍. സര്‍വോപരി മോദിയുടെ ഏകച്ഛത്രാധിപമായ നേതൃശൈലിക്ക് ഒരുതരത്തിലും ഭീഷണിയാകാത്ത വ്യക്തിത്വം എന്ന ഘടകവും ഈ തിരഞ്ഞെടുപ്പിന് പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്.
എം.പിമാരും എം.എല്‍.എമാരുമടങ്ങുന്ന ഇലക്ടറല്‍ കോളജിനാണ് രാഷ്ട്രത്തിന്റെ ഭരണത്തലവനെയും സര്‍വസൈന്യാധിപനെയും തിരഞ്ഞെടുക്കാനുള്ള അധികാരം എന്നിരിക്കെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രതിപക്ഷത്തിന് ആ റോളില്‍ കാര്യമായി ശോഭിക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ലോക്‌സഭയിലെ മഹാഭൂരിപക്ഷവും വിവിധസംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി നേടിയ തുടര്‍വിജയങ്ങളും ബി.ജെ.പിസ്ഥാനാര്‍ഥിയുടെ വിജയം സുനിശ്ചിതമാക്കുന്നുണ്ട്. അതേസമയം ജനാധിപത്യപരമായി പ്രതിപക്ഷത്തിന് അതിന്റെ കടമ നിര്‍വഹിക്കേണ്ട ബാധ്യതയും നിലനില്‍ക്കുന്നു. രാഷ്ട്രപതിയായി ആരെ നിശ്ചയിക്കണമെന്ന കാര്യത്തില്‍ ദേശീയകക്ഷികളുടെ സമവായം വേണമെന്നാണ് പൊതുവെ ജനതആഗ്രഹിച്ചിരുന്നത്. അതിനായി പ്രതിപക്ഷകക്ഷികള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊടുന്നനെയുള്ള ഈ പ്രഖ്യാപനം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മതപരവും ജാതീയവും വംശീയവുമായ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും രാജ്യത്തെങ്ങും നിറഞ്ഞുനില്‍ക്കുന്ന സമയത്ത് എക്‌സിക്യൂട്ടിവിന് നേര്‍ദിശ കാട്ടിക്കൊടുക്കേണ്ട ഭാരിച്ച ബാധ്യതയാണ് രാഷ്ട്രപതിക്ക് ഇന്നുള്ളത്. ഹിന്ദുത്വരാഷ്ട്രീയം ഫാസിസത്തിന്റെ രാക്ഷസീയരൂപം കൈവരിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് പട്ടാപ്പകല്‍ ഗോമാതാവിന്റെ പേരില്‍ കൊലചെയ്യപ്പെടുന്ന നിരപരാധികളായ പൗരന്മാരും അപരാധികളായ ഭരണകക്ഷിക്കാരും. ദലിതുകളുടെ ദു:സ്ഥിതി വെളിവാക്കുന്നതാണ് ഭാര്യയുടെ മൃതദേഹവുമായുള്ള മാഞ്ചിയുടെ ഇന്ത്യയുടെ വിരിമാറിലൂടെയുള്ള പതിനാറുകിലോമീറ്റര്‍ നടത്തവും മോദിയുടെ ഗുജറാത്തിലെ ഉനയില്‍ കുലത്തൊഴിലിലേര്‍പ്പെട്ടതിന് മേല്‍ജാതിക്കാരുടെ ചന്തിക്കടിയേല്‍ക്കേണ്ടിവന്ന യുവാക്കളും. സര്‍വസംഘപരിത്യാഗിയായ മുഖ്യമന്ത്രിയുടെ സംസ്ഥാനത്ത് ‘ഭീം പട്ടാള’ ക്കാര്‍ നിലനില്‍പിനായി പൊരുതുകയാണ്.
തന്റെയും പാര്‍ട്ടിയുടെയും രണ്ടുവര്‍ഷത്തിനകം വരാനിരിക്കുന്ന ലിറ്റ്മസ് പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിലിരിക്കുന്ന മോദിക്ക് വിദേശപര്യടനങ്ങളും നോട്ടുനിരോധനമടക്കമുള്ള വിതണ്ഡനയപരിപാടികളും കൊണ്ട് രക്ഷപ്പെടാനാവില്ലെന്ന് നന്നായറിയാം. റബര്‍സ്റ്റാമ്പെന്ന രാഷ്ട്രപതിപദവിക്കുള്ള പരിഹാസപ്പേരിന് കയ്യൊപ്പ് ചാര്‍ത്തുന്നതായി മോദിയുടെ ഈ തിരഞ്ഞെടുക്കല്‍. ഒപ്പം തനിക്ക് ഭീഷണിയായേക്കാവുന്ന എല്‍.കെ അഡ്വാനിയെയും മുരളിമനോഹര്‍ജോഷിയെയും പോലുള്ളവരെ ഒഴിവാക്കാനും ഇതുമൂലമായി. കെ.ആര്‍ നാരായണനെയും എ.പി.ജെ അബ്ദുല്‍കലാമിനെയും പോലുള്ള ഉന്നതചിന്താശ്രേണിയിലുള്ള വ്യക്തിത്വത്തിന് പകരമായി പ്രധാനമന്ത്രിക്കുപുറമെ മറ്റൊരു ഉന്നതഭരണഘടനാപദവിയെകൂടി ആര്‍.എസ്.എസിന്റെ വരുതിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇതിന് മറുപടി കൊടുക്കേണ്ടത് ഒറ്റക്കെട്ടായ പ്രതിപക്ഷപാര്‍ട്ടികളും ജനതയുമാണ്.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending