Video Stories
ചാമ്പ്യന്‍സ് ലീഗ്: പി.എസ്.ജി/ ബയേണ്‍, അത്ലറ്റികോ/ ചെല്‍സി

പാരിസ്: ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ കരുത്തര്‍ കളത്തിലിറങ്ങുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച് ഭീമന്മാരായ പി.എസ്.ജിയെ അവരുടെ തട്ടകത്തില്‍ച്ചെന്ന് നേരിടുമ്പോള്‍ അത്ലറ്റികോ മാഡ്രിഡും ചെല്‍സിയും തമ്മിലുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു പോരാട്ടം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ യുവന്റസ് ഗ്രീക്ക് ക്ലബ്ബ് ഒളിംപിയാക്കോസിനെയും ലാലിഗയില്‍ മികച്ച പ്രകടനം തുടരുന്ന ബാര്‍സലോണ എവേ മത്സരത്തില്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്പോര്‍ട്ടിങിനെയും നേരിടും.
നെയ്മര്‍, കെയ്ലിയന് എംബാപ്പെ തുടങ്ങിയ യുവതാരങ്ങളെ ടീമിലെത്തിച്ച ശേഷം മിന്നും ഫോമിലുള്ള പി.എസ്.ജിക്ക് സീസണിലെ ആദ്യ മേജര്‍ മത്സരമാണ് ഇന്നത്തേത്. ഫ്രഞ്ച് ലീഗിലെ ആധിപത്യം യൂറോപ്യന്‍ തലത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ഉനായ് എംറിയുടെ സംഘം എത്രമാത്രം പ്രാപ്തമാണെന്നതിന്റെ പരീക്ഷണമാവും പാര്‍ക് ദെ പ്രിന്‍സില്‍ നടക്കുക. സൂപ്പര്‍ താരം നെയ്മറും പരിക്കിന്റെ പിടിയിലായിരുന്ന അര്ജന്റീനക്കാരന് എയ്ഞ്ചല്‍ ഡി മരിയയും ടീമില്‍ തിരിച്ചെത്തുമെന്ന് കോച്ച് വ്യക്തമാക്കിയിട്ടുണ്ട്. നെയ്മറും സ്ട്രൈക്കര്‍ എഡിന്‍സന്‍ കവാനിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സംബന്ധിച്ച വാര്‍ത്ത ബയേണിനെതിരായ വിജയത്തോടെ കുഴിച്ചു മൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാരിസ് ടീം. അതേസമയം, ജര്‍മനിയിലെ നിറംമങ്ങിയ പ്രകടനം കാരണം നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ബയേണിനും ജയം അനിവാര്യമാണ്. ബുണ്ടസ്ലിഗയില് ഹോഫനൈമിനോട് തോല്‍ക്കുകയും വോള്‍ഫ്സ്ബര്‍ഗിനോട് സമനില വഴങ്ങുകയും ചെയ്ത നിലവിലെ ചാമ്പ്യന്മാര് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. കോച്ച് കാര്‍ലോ ആന്‍ചലോട്ടിയെ മാറ്റണമെന്ന ആവശ്യം ആരാധകരില്‍ ഒരു വിഭാഗം ഉന്നയിച്ചു തുടങ്ങിയ സാഹചര്യത്തില്‍ പാരിസിലെ മത്സരം സന്ദര്‍ശകര്‍ക്ക് നിര്‍ണായകമാവും. യൂറോപ്യന്‍ മത്സരങ്ങളില്‍ പി.എസ്.ജിയുടെ ഹോം റെക്കോര്‍ഡ് ശക്തമാണെന്നതും അവസാനം കൡച്ച എട്ട് എവേ മത്സരങ്ങളില്‍ ബയേണ്‍ ഗോള്‍ വഴങ്ങിയിട്ടുണ്ടെന്നതും ആതിഥേയര്‍ക്ക് അനുകൂലമാണ്. പക്ഷേ, അവസാന എട്ട് സീസണില്‍ ആറിലും ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ കളിച്ച ബയേണിനെതിരെ നെയ്മറും സംഘവും എല്ലാ ആയുധങ്ങളും പുറത്തെടുക്കേണ്ടി വരും.
സീസണ് തുടക്കത്തിലെ ആശങ്കകള്‍ വിട്ടുമാറി മികച്ച ഫോമിലെത്തിയ ബാര്‍സലോണക്ക് പോര്‍ച്ചുഗലില്‍ ശക്തമായ ബലപരീക്ഷണമാവും നേരിടേണ്ടി വരിക. ലാലിഗയില്‍ ജിറോണക്കെതിരെ വിശ്രമം അനുവദിക്കപ്പെട്ട ഡിഫന്റര്‍മാരായ ജെറാഡ് പിക്വെയും നെല്‍സണ്‍ സെമഡോയും സ്റ്റാര്‍ട്ടിങ് ഇലവനില്‍ തിരിച്ചെത്തിയേക്കും. ആദ്യ മത്സരത്തില്‍ ഒളിംപിയാക്കോസിനെതിരെ ജയം നേടിയ സ്പോര്‍ട്ടിങ്, ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഹോം മത്സരത്തില്‍ ആക്രമണ ശൈലി തന്നെ അവലംബിക്കുമെന്നാണ് കരുതുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അവസാനം കളിച്ച ആറ് എവേ മത്സരങ്ങളില്‍ നാലിലും ബാര്‍സ തോല്‍ക്കുകയാണുണ്ടായത് എന്നത് പോര്‍ച്ചുഗീസ് ക്ലബ്ബിന് പ്രതീക്ഷ നല്കുന്നു. സീസണ് ആരംഭിച്ച ശേഷം ഒരു പോയിന്റ് പോലും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ബാര്‍സ ഇന്നും ജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നുണ്ടാവില്ല.
ഇംഗ്ലീഷ് ചാമ്പ്യന്മാരായ ചെല്‍സിക്കെതിരെ തികഞ്ഞ പ്രതീക്ഷയോടെയാണ് അത്ലറ്റികോ മാഡ്രിഡ് സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നത്. ലാലിഗയില്‍ കരുത്തരായ സെവിയ്യയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിനൊപ്പം, സ്പെയിനില്‍ നിന്നുള്ള എതിരാളികള്‍ക്കെതിരെ ചെല്‍സിയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല എന്നതും ഡീഗോ സിമിയോണി പരിശീലിപ്പിക്കുന്ന സംഘത്തിന് പ്രതീക്ഷ പകരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബുകള്‍ക്കെതിരെ അവസാനം കളിച്ച ഒമ്പത് എവേ മത്സരങ്ങളിലും ചെല്‍സി തോറ്റിട്ടില്ല. പക്ഷേ, അവസാന അഞ്ച് മത്സരങ്ങളും സമനിലയിലാണ് കലാശിച്ചത്. ആദ്യ മത്സരത്തില്‍ എ.എസ് റോമക്കെതിരെ സമനില വഴങ്ങിയതിനാല്‍ അത്ലറ്റികോ ഇന്ന് മൂന്നു പോയിന്റും സ്വന്തമാക്കാന്‍ തന്നെയാവും കളിക്കുക.
യൂറോപ്പ ചാമ്പ്യന്മാരാവുക വഴി ചാമ്പ്യന്‍സ് ലീഗിന് ടിക്കറ്റെടുത്ത മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സി.എസ്.കെ.എ മോസ്കോ ആണ് എതിരാളികള്‍. പ്രീമിയര്‍ ലീഗ് ടേബിളിന്റെ തലപ്പത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പത്തിനൊപ്പം നില്ക്കുന്ന യുനൈറ്റഡിനെതിരെ സ്വന്തം ഗ്രൗണ്ടിലിറങ്ങുമ്പോള്‍ സി.എസ്.കെ.എക്ക് കാര്യങ്ങള്‍ അത്ര ശുഭമല്ല. റഷ്യയില്‍ അവസാനം കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നായി ഒരു പോയിന്റ് മാത്രമാണ് അവര്‍ക്ക് നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയുടെ ഗ്രൗണ്ടില്‍ ചെന്ന് ജയിച്ചത് മോസ്കോ ക്ലബ്ബിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുന്നുണ്ട്. ഓള്‍ഡ് ട്രഫോഡില്‍ നടന്ന ആദ്യ മത്സരത്തില്‍ എഫ്.സി ബേസലിനെ മൂന്നു ഗോളിന് യുനൈറ്റഡ് തകര്‍ത്തിരുന്നു.
ബാര്‍സലോണയുമായി വഴങ്ങിയ മൂന്നു ഗോള്‍ തോല്‍വിയുടെ ക്ഷീണമകറ്റുകയാണ് സ്വന്തം ഗ്രൗണ്ടില്‍ ഒളിംപിയാക്കോസിനെ നേരിടുന്ന യുവന്റസിന്റെ ലക്ഷ്യം. സ്വന്തം തട്ടകത്തില്‍ സ്പോര്‍ട്ടിങിനോട് തോറ്റ ഗ്രീക്ക് ക്ലബ്ബ് ഒരു പോയിന്റെങ്കിലും മോഹിച്ചാണ് ഇറ്റലിയിലേക്ക് വിമാനം കയറിയത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി