Views
അഛേ ദിന് അഥവാ അച്ഛന്റെ ദീനം
അമിത് ഷാ മകന് ജയ് അമിത് ഭായ് ഷായുടെ കല്യാണം നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം. ജയ്ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് നേട്ടം കൈവരിച്ചു തുടങ്ങിയതും മോദി വന്ന് കഴിഞ്ഞ്. കമ്പനിക്ക് പത്തര കോടിയുടെ വായ്പ ലഭിച്ചതും മോദി വാഴ്ച തുടങ്ങിയ ശേഷം. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഞെട്ടിച്ച് ആയിരം, അഞ്ഞുറ് രൂപ നോട്ടുകള്‍ നിരോധിച്ചതിന്റെ തൊട്ടു മുമ്പ് കമ്പനിക്ക് അടച്ചു പൂട്ടേണ്ടിവന്നു. കാരണമോ 1.4 കോടി രൂപയുടെ നഷ്ടം. എന്നിട്ടും പ്രധാനമന്ത്രി പറയുന്നു. അഛേ ദിന് വന്നു, രാജ്യം പുരോഗമിക്കുന്നുവെന്ന്. സ്വന്തം പാര്‍ട്ടി പ്രസിഡന്റിന്റെ മകന്റെ കമ്പനിക്ക് പോലും പിടിച്ചു നില്ക്കാന് കഴിയാത്ത സ്ഥിതിക്കാണോ അഛേ ദിന് എന്നു പറയുക? ഈ ദുരനുഭവം മുന്നിലുണ്ടായിട്ടും രാജ്യം സാമ്പത്തികമായി പുരോഗമിക്കുന്നുവെന്ന് പാടി നടക്കുന്ന അമിത്ഷായുടെ പാര്‍ട്ടിയോടുള്ള പ്രതിബദ്ധത മറ്റു നേതാക്കള്‍ക്ക് പാഠപുസ്തകമാണ്.
2014-15ല്‍ 18728 രൂപ വിറ്റു വരവുള്ള ടെമ്പിള്‍ എന്റര്‍പ്രൈസസിന്റെ വിറ്റുവരവ് 2015-16 ല്‍ 80.5 കോടി രൂപയായി വര്‍ധിച്ചു അഥവാ 600 ഇരട്ടി വര്‍ധന. എന്നിട്ടും കമ്പനിക്ക് പൂട്ടേണ്ടിവന്നു. ഏതാണ്ട് പിറ്റേന്നാണ് നരേന്ദ്രമോദിയുടെ നോട്ട് നിരോധന പ്രഖ്യാപനമുണ്ടായതെന്നത് തികച്ചും യാദൃച്ഛികം മാത്രം. കുസും ഫിന്‍സ് വെയര്‍ എന്ന പുതിയ കമ്പനിയുമായി ബന്ധം സ്ഥാപിക്കുകയും സര്‍ക്കാറിന്റെ ധനകാര്യ സ്ഥാപത്തില്‍ നിന്ന് വായ്പയായി 10.3 കോടി സമ്പാദിക്കുകയും ചെയ്ത ശേഷമായിരുന്നു കമ്പനിയുടെ ദയാവധം.
രോഹിണി സിങ് എന്ന അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയാണ് ‘ദി വയറി’ലൂടെ ഇക്കാര്യം മാലോകരെ അറിയിച്ചത്. ഇത് കണ്ടപാടെ കോണ്‍ഗ്രസുകാരും മറ്റു പ്രതിപക്ഷ കക്ഷികളുമെന്ന് വേണ്ട, യശ്വന്ത് സിന്‍ഹയെ പോലെ പരിണത പ്രജ്ഞരായ നേതാക്കളും ഇതില്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടു. അമിത് ഷാ എന്ന ബി.ജെ.പി അഖിലേന്ത്യാ പ്രസിഡന്റ് പ്രതികരിച്ചു: ‘അഴിമതിയോ? ഇവിടെ അങ്ങനെ ഇല്ല തന്നെ. വല്ലവരുടെയും കൈയില്‍ തെളിവുണ്ടെങ്കില്‍ കോടതിയില്‍ ഹാജരാക്കട്ടെ.’ അത് അങ്ങനെയാണ്. ചില അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മതി. ലാവ്വിലിനില്‍ അഴിമതിയില്ലെന്ന് സി.പി.എം തീരുമാനിച്ചതുപോലെ. റോബര്‍ട്ട് വാധ്റക്ക് നേരെയുള്ള അഴിമതി ആരോപണവും പുറത്തുകൊണ്ടുവന്നത് രോഹിണി സിങാണ്. അന്നു പക്ഷെ ഇന്നത്തെ പോലെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങളും ഭീഷണിയും ഏല്‍ക്കേണ്ടിവന്നിട്ടില്ല.
രോഹിണി സിങിനെതിരെ മാത്രമല്ല, ഈ മാധ്യമത്തിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്ന സിദ്ധാര്‍ഥ് വരദരാജന്, സിദ്ധാര്‍ഥ് ഭാട്യ, എം.കെ വേണു, മോനേബിന ഗുപ്ത, പമേല ഫിലിപ്പോസ് എന്നിവര്‍ക്കെതിരെയുമായാണ് അഹമ്മദാബാദ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ്. ‘കോണ്‍ഗ്രസുകാര്‍ക്കെതിരെയും വന്നല്ലോ കുറെ ആരോപണങ്ങള്‍. എന്നിട്ട് അവരാരെങ്കിലും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തുവോ?’ ബിസിനസുകാരനായ അമിത് ഷാ കച്ചവടത്തിന്റെ ഗുട്ടന്‍സും വിവരിച്ചു. 600 ഇരട്ടിയായി വര്‍ധിച്ചത് ലാഭമല്ല, വരുമാനമാണ് അഥവാ വിറ്റുവരവ്. വിറ്റുവരവ് കൂടിയപ്പോള്‍ നഷ്ടവും കൂടി. പിന്നെ കമ്പനി പൂട്ടണമെന്ന് ഏത് കച്ചവടക്കാരനാണ് തീരുമാനിക്കാതിരിക്കുക. 1.4 കോടി രൂപ നഷ്ടം സംഭവിച്ച ഒരു പാവം കച്ചവടക്കാരനാണ് ജയ്ഷാ.
രാജ്യത്തെ ജനത 86 ശതമാനം വിനിയോഗത്തിലുണ്ടായിരുന്ന നോട്ടുകളുടെ നിരോധനം സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. ഈ നിരോധനം റിസര്‍വ് ബാങ്ക് കട്ടായമായും അറിയേണ്ടതായിരുന്നെങ്കിലും അറിഞ്ഞില്ല. അതേസമയം ബി.ജെ.പിയുമായി ബന്ധപ്പെട്ട പ്രമുഖരെല്ലാം അറിയുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്തതായി അന്നു തന്നെ ആരോപണമുയര്‍ന്നതാണ്. പ്രവചിച്ച പോലെ സാമ്പത്തിക തകര്‍ച്ചക്ക് രാജ്യം ഇരയായിക്കൊണ്ടിരിക്കെയാണ് നോട്ടു നിരോധനത്തിന്റെ ‘യഥാര്‍ഥ’ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. കേരളത്തിലെ ഇടതു ശക്തികേന്ദ്രങ്ങളിലൂടെ പദയാത്ര നടത്താനിരിക്കെ അമിത്ഷാ ജി പെട്ടെന്ന് സ്കൂട്ടായത് ഇവിടെ ഉദ്വേഗം ജനിപ്പിച്ചിരുന്നു. രണ്ടേ രണ്ട് ദിവസം കഴിഞ്ഞ് ആധി പിടിച്ച അച്ഛന്റെ മുഖം ജനം കാണുകയും ചെയ്തു. ബി.ജെ.പിയുടെ മൂന്നു പ്രസിഡന്റുമാര്‍ സ്ഥാനമൊഴിഞ്ഞത് അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ്. വോട്ടിന്കോഴക്കേസിലാണ് അദ്വാനി സ്ഥാനമൊഴിഞ്ഞതെങ്കില്‍ ബങ്കാരു ലക്ഷ്മണ രാജിവെക്കേണ്ടിവന്നത് ശവപ്പെട്ടി കുംഭകോണത്തിലാണ്. നിതിന്‍ ഗഡ്കരി പുറത്തു പോയത് മക്കളുമായി ബന്ധപ്പെട്ട അഴിമതിക്ക്. അമിത്ഭായ് ഷാ സമ്മര്‍ദത്തിന് വഴങ്ങുമെന്ന് വിചാരിക്കാന്‍ വഴിയില്ല.
അമിത്ഷാ രാഷ്ട്രീയക്കാരനേക്കാള്‍ കച്ചവടക്കാരനായിരുന്നു. മുംബൈയില്‍ ജനിച്ച അമിത് ഷാ പി.വി.സി പൈപ്പ് മൊത്തക്കച്ചവടക്കാരനായി മാറിയപ്പോള്‍ തന്നെ ആര്.എസ്.എസുമായി കവാത്തു ബന്ധം സ്ഥാപിക്കുകയും ചെയ്തു. ആയിടെയാണ്, വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാജിയെ അറസ്റ്റ് ചെയ്തതും മഹാരാഷ്ട്രയിലേക്ക് തിരിച്ചുപോയതും. അമിത് ഷായുടെ ഏക മകനാണ് ജയ് ഷാ. ബിടെക് ബിരുദധാരിയായ ജയ് ഷാ അച്ഛനെപോലെ ഓഹരി ബ്രോക്കറായും പ്രവര്‍ത്തിച്ചു. ക്രിക്കറ്റിലെ നല്ല ബാറ്റ്സ്മാനാണ് ജയ്ഷാ. 2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് എക്സിക്യൂട്ടീവ് അംഗമായും 2013ല്‍ ജോയിന്റ് സെക്രട്ടറിയുമായി. ബി.സി.സി.ഐക്ക് പ്രതീക്ഷിക്കാം.
kerala
‘എസ്ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന് വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്പറേഷന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര് മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india1 day ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india1 day ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india1 day agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india2 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala2 days agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്

