Connect with us

More

സാന്‍ ഹ്വാന്‍ കാണാമറയത്ത് അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ അര്‍ജന്റീനിയ അവസാനിപ്പിച്ചു.

Published

on

 

ബ്യൂണസ് അയേഴ്‌സ്: ആഴ്ചകള്‍ക്ക് മുന്‍പു കാണാതായ അര്‍ജന്റീനിയന്‍ അന്തര്‍വാഹിനി ആര്‍എ സാന്‍ ഹ്വാനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. അര്‍ജന്റീനയിലെ നാവിക സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിട്ടും തെളിവുകളൊന്നും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് തിരച്ചില്‍ അവസാനിപ്പിക്കാന്‍ നാവിക സേന തീരുമാനിച്ചത്. 44 ജീവനക്കാരാണ് അന്തര്‍വാഹിനിയിലുണ്ടായിരുന്നത്.
എല്ലാതരത്തിലുള്ള അന്വേഷണങ്ങളും നടത്തിയതായും ഇനി പ്രതീക്ഷയില്ലെന്നും നാവിക സേന വക്താവ് എന്റിക്വി ബാല്‍ബി പറഞ്ഞു. അവസാനം സിഗ്നല്‍ ലഭിച്ച സ്ഥലത്തു വെച്ച് പൊട്ടിത്തെറിയുണ്ടായതായും തുടര്‍ന്നാണ് അന്തര്‍വാഹിനി കാണാതായതെന്നുമാണ് നിഗമനം. ഏറ്റവും കൂടുതല്‍ ദിവസങ്ങളില്‍ തെരച്ചില്‍ നടത്തി. അവസാനം അന്തര്‍വാഹിനിയിലുള്ള അംഗങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടത്തോടെയാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. ആഴ്ചകളോളം തിരച്ചില്‍ നടത്തിയിട്ടും കപ്പലിന്റെ ഒരു ഭാഗം പോലും കണ്ടെത്താനായില്ല. തിരച്ചിലിനായി ഒട്ടേറെ ഉപകരണങ്ങളും മറ്റു അന്തര്‍വാഹിനികളും ഉപയോഗിച്ചിരുന്നു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനില്‍ വൈദഗ്ധ്യമുള്ള അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്. നാവിക സേനയുടെ കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ചു. ഇടയ്ക്ക് പ്രതികൂല കാലാവസ്ഥയുണ്ടായെങ്കിലും കഴിഞ്ഞ ദിവസം വരെയും തിരച്ചില്‍ ഊര്‍ജിതമായിരുന്നു എന്നും നാവിക സേനാ വക്താവ് പറഞ്ഞു.
കപ്പല്‍ ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരണമെന്നും പ്രതീക്ഷയുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിച്ചതില്‍ വേദനിക്കുന്നതായും കപ്പലിലുണ്ടായിരുന്ന ലിയാന്‍ട്രോ സിസ്‌നേഴ്‌സിന്റെ മാതാവ് യോലാന്‍ഡാ മെഡിയോള പറഞ്ഞു. ഓരോ ദിവസവും പ്രതീക്ഷയോടെയാണ് തള്ളി നീക്കുന്നത്. പ്രാര്‍ത്ഥനകളുമായി ബന്ധുക്കള്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി.
നവംബര്‍ 15ന് തെക്കന്‍ അറ്റ്‌ലാന്റിക്കിലെ പാറ്റഗോണി തീരത്തിന് സമീപത്തു നിന്നാണ് സാന്‍ ഹ്വാന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള സിഗ്നല്‍ ബന്ധം നഷ്ടപെട്ടത്. ചുബു പ്രവിശ്യയിലെ സാന്‍ ജോര്‍ജ് ഉള്‍കടലില്‍ വച്ചാണ് അവസാന സിഗ്നല്‍ ലഭിച്ചത്. പിന്നീട് കപ്പലുമായി ബന്ധപ്പെടാന്‍ കഴിയാതെ പോകുകയായിരുന്നു. അര്‍ജന്റീന നാവിക സേനയുടെ മൂന്ന് മുങ്ങിക്കപ്പലുകളില്‍ ഒന്നാണ് ജര്‍മന്‍ നിര്‍മിത എആര്‍എ സാന്‍ ഹ്വാന്‍.

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending