Connect with us

Culture

ലുക്കാക്കുവിനെ കാണ്ടെ തടഞ്ഞാല്‍ മാത്രം ഫ്രാന്‍സ്

Published

on

 


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


കടലാസില്‍ കരുത്തര്‍ ഫ്രാന്‍സാണ്. സമീപനത്തില്‍ ബെല്‍ജിയവും. ഇന്ന് ലോകകപ്പിലെ ആദ്യ സെമിയില്‍ ആര് ജയിക്കുമെന്നത് വലിയ ചോദ്യമാണ്. പക്ഷേ സമീപനത്തിലെ പോസിറ്റീവിസം കൊണ്ട് ബെല്‍ജിയത്തിനാണ് ഇന്നത്തെ മല്‍സരത്തില്‍ മുന്‍ത്തൂക്കമെന്നതാണ് എന്റെ വാദം. ചുവന്ന ചെകുത്താന്മാര്‍ ഈ ലോകകപ്പില്‍ കളിച്ച അഞ്ച് മല്‍സരങ്ങളും പരിശോധിക്കുക-എല്ലാം പോസിറ്റീവ് ഔട്ട്‌ലുക്കായിരുന്നു. ആക്രമിക്കുക, ജയിക്കുക എന്നുള്ളത്. ഇംഗ്ലണ്ടിനെതിരായ അവസാന ഗ്രൂപ്പ് മല്‍സരത്തിന് സാങ്കേതിക താല്‍പ്പര്യം മാത്രമായിരുന്നു. ആ മല്‍സരത്തില്‍ പോലും മാര്‍ട്ടിനസിലെ പരിശീലകന്‍ ആക്രമണത്തിലാണ് വിശ്വസിച്ചത്. അത്തരത്തിലൊരു വിശ്വാസത്തിലേക്ക് അദ്ദേഹം പോവാന്‍ വ്യക്തമായ കാരണമുണ്ട്.

റുമേലു ലുക്കാക്കു

അറ്റാക്കറുടെ റോളില്‍ റുമേലു ലുക്കാക്കു, ഡീപ്പ് മിഡ്ഫീല്‍ഡില്‍ കെവിന്‍ ഡി ബ്രുയന്‍, അറ്റാക്കിംഗ് മിഡ്ഫീല്‍ഡില്‍ ഈഡന്‍ ഹസാര്‍ഡ്. ഈ ഓപ്ഷന്‍ മറ്റൊരു ടീമിനുമില്ല. ബെല്‍ജിയത്തിന്റെ പ്രതിരോധത്തിന് കരുത്ത്് കുറവാണ് എന്ന് മനസ്സിലാക്കി തന്നെയാണ് കോച്ച്് നിലനില്‍പ്പിന്റെ സമവാക്യത്തില്‍ ആക്രമണത്തിന്റെ വഴി തെരഞ്ഞെടുക്കുന്നത്. ബ്രസീലിനെ പോലെ ഒരു പ്രതിയോഗിക്കെതിരെ എല്ലാ ടീമുകളും ജാഗ്രതയുടെ പ്രതിരോധ വഴി തെരഞ്ഞെടുക്കുമ്പോള്‍ ബെല്‍ജിയത്തിന്റെ വഴി ആക്രമണത്തിന്റെ അതിവേഗ വഴിയായിരുന്നു. രണ്ട് ഗോളുകള്‍ ആ സഞ്ചാരത്തില്‍ അവര്‍ സ്‌ക്കോര്‍ ചെയ്തത് വഴി സമ്മര്‍ദ്ദം ബ്രസീലിലായി. അതില്‍ നിന്ന് അവര്‍ക്ക് മോചനവുമുണ്ടായില്ല.

നക്കാലെ കാണ്ടെ

ഫ്രാന്‍സ് സംഘ ശക്തിയാണ്. എല്ലാ മേഖലയിലും ഉന്നത താരങ്ങളുണ്ട്. പക്ഷേ അവരുടെ ശക്തിയെന്നത് നക്കാലെ കാണ്ടെയിലെ ആ മിഡ്ഫീല്‍ഡറാണ്. അദ്ദേഹത്തിനായിരിക്കും ഇന്ന് ലുക്കാക്കുവിന്റെ ചുമതല. ലോക ഫുട്‌ബോളില്‍ മാന്‍ ടു മാന്‍ മാര്‍ക്കിംഗില്‍ ഇന്ന് കാണ്ടെയെ വെല്ലാന്‍ ആരുമില്ല. പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ അദ്ദേഹം മെസിയെ തളച്ചത് ലോകം കണ്ടതാണ്. ലുക്കാക്കുവിന്റെ സ്വാഭാവ സവിശേഷതയും പ്രധാനമാണ്. തുടക്കത്തില്‍ തന്നെ കുതിക്കാന്‍ കഴിയാത്തപക്ഷം അദ്ദേഹം മാനസികമായി തളരും. അത്തരത്തിലൊരു ശരീരഭാഷയാണ് താരത്തിന്റേത്. ഈ വഴിയിലുടെയാവാം ദീദിയര്‍ ദെഷാംപ്‌സിലെ കോച്ച് പിടി മുറുക്കുക. വഴികള്‍ അടഞ്ഞാല്‍ ലുക്കാക്കു തളരും. പക്ഷേ അപ്പോഴും ഹസാര്‍ഡിനെയും ഡി ബ്രുയനെയും നോട്ടമിടേണ്ടി വരും.

ബെല്‍ജിയന്‍ പ്രതിരോധത്തിന് വെല്ലുവിളി വേഗതയില്‍ കളിക്കുന്ന കൈലിയന്‍ എംബാപ്പേയാണ്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ അര്‍ജന്റീനക്കും ഉറുഗ്വേക്കും പയ്യന്‍സ് ഉണ്ടാക്കിയ തലവേദന ചെറുതല്ല. വേഗതയിലും കൃത്യതയിലും പി.എസ്.ജി താരം പുലര്‍ത്തുന്ന മികവിനെ ബെല്‍ജിയത്തിന് നന്നായി അറിയാം. ഗ്രിസ്മാന്‍ പന്ത് ലഭിക്കുമ്പോള്‍ നടത്തുന്ന മിന്നലാട്ടങ്ങളെ ചെറുക്കണം. ഇതിന് നെയ്മറെ തടഞ്ഞ വഴി ബെല്‍ജിയത്തിന്റെ കൈവശമുണ്ട്.
ജാഗ്രതാ ഫുട്‌ബോളാണ് ഫ്രാന്‍സിന്റെ മുദ്രാവാക്യം. പ്രതിയോഗികള്‍ എങ്ങനെ കളിക്കുന്നു എന്ന് നോക്കിയാവും പ്ലാന്‍. ബെല്‍ജിയം സാധാരണ ഗതിയില്‍ കളിക്കുന്ന ഫുട്‌ബോളുണ്ട്. ആ വഴി തടയുക എന്നത് തന്നെയായിരിക്കും അന്തിമ വിശകലനത്തില്‍ ഫ്രാന്‍സിന്റെ ശൈലി. ഫ്രാന്‍സിന്റെ ശ്രമം വഴി തടയലാവുമ്പോള്‍ സ്വാഭാവികമായും ബെല്‍ജിയത്തിന് തന്നെ മാനസിക മുന്‍ത്തൂക്കം ലഭിക്കും.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending