Connect with us

News

പുണ്യമാസത്തിലെ ഐക്യത്തിന്റെ മനോഹര കാഴ്ച; പാളയം മുസ്ലിം പള്ളിയില്‍ പൊങ്കാലയിടുന്ന ഭക്തര്‍

സ്‌നേഹവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ കാഴ്ച സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.

Published

on

പുണ്യമാസത്തിന്റെ ആത്മീയ അന്തരീക്ഷത്തില്‍ മതസൗഹൃദത്തിന്റെ അപൂര്‍വ ദൃശ്യം തലസ്ഥാനത്ത് അരങ്ങേറി. പാളയം ജുമാമസ്ജിദ് പരിസരത്ത് വിവിധ മതവിശ്വാസങ്ങളിലുള്ള സ്ത്രീകള്‍ ഒന്നിച്ച് പൊങ്കാല അര്‍പ്പിച്ചത് ശ്രദ്ധേയമായി. നഗരത്തിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് പൊങ്കാല ഒരുക്കാന്‍ സൗകര്യമൊരുക്കിയാണ് പള്ളി ഭരണസമിതി മാതൃകാപരമായ സന്ദേശം നല്‍കിയത്.

മതവിശ്വാസങ്ങളുടെ വ്യത്യാസങ്ങളെ കുറിച്ച് പറയേണ്ട കാര്യമില്ലെന്നും ഇവിടെ എത്തുന്നവര്‍ നഗരത്തിന്റെ അതിഥികളാണെന്നും കേരളം എന്നും ഐക്യത്തോടെ  മുന്നേറുന്നവരുടേതാണെന്നും പാളയം ഇമാം വ്യക്തമാക്കി. സ്‌നേഹവും സഹവര്‍ത്തിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ കാഴ്ച സാമൂഹ്യമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി.
തലസ്ഥാന നഗരത്തിലെ ഹൃദയഭാഗത്ത് അരങ്ങേറിയ ഈ സംഭവം, മത സൗഹൃദത്തിന്റെ പ്രതീകമായി വീണ്ടും കേരളത്തിന്റെ സഹിഷ്ണുതയും ഐക്യബോധവും തെളിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമകളും മരിച്ചു

രണ്ടാമത്തെ മകൾ ശിവഗംഗ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Published

on

By

മാന്നാർ (ആലപ്പുഴ) ∙ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി സ്വയം കുടിച്ച് ജീവനൊടുക്കിയ അച്ഛനും പിന്നാലെ ചികിത്സയിലായിരുന്ന മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ കയറ്റി വീട്ടിലേക്ക് മടങ്ങുന്നതിനിടെ മാന്നാർ ഊട്ടുപറമ്പിനു പടിഞ്ഞാറുള്ള ഇടവഴിയിൽ വാഹനം നിർത്തിയ ശേഷമാണ് സംഭവം നടന്നത്. മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി മനോജും അതു കുടിക്കുകയായിരുന്നു. ജൂസിന് കയ്‌പുണ്ടെന്ന് പറഞ്ഞ് ഇളയ മകൾ ശിവഗംഗ അത് തുപ്പിക്കളഞ്ഞു.

Continue Reading

News

ഇന്ന് ആറ്റുകാല്‍ പൊങ്കാല; തലസ്ഥാനത്ത് ഭക്തിനിറവ്

ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇത്തവണയും പൊങ്കാല അർപ്പിക്കാൻ ഒരുങ്ങുന്നത്.

Published

on

By

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആറ്റുകാൽ ക്ഷേത്രം സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാല ഇന്ന് ഭക്തിസാന്ദ്രമായി നടക്കുന്നു. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇത്തവണയും പൊങ്കാല അർപ്പിക്കാൻ ഒരുങ്ങുന്നത്.

രാവിലെ 9.45നാണ് അടുപ്പുവെട്ട് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം സമർപ്പിക്കുന്നത്. ആറ്റുകാൽ പൊങ്കാലയും ചന്ദ്രഗ്രഹണവും ഒരുമിച്ച് എത്തുന്ന പ്രത്യേകതയും ഇന്നത്തെ ആഘോഷത്തിന് ഉണ്ട്.

പൊങ്കാലയെ മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവസങ്ങൾക്കുമുമ്പേ സ്ത്രീകൾ ഇഷ്ടിക നിരത്തി സ്ഥാനം ഉറപ്പിച്ചിരുന്നു. ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നിർജലീകരണം ഒഴിവാക്കാൻ ഇടയ്ക്കിടെ വെള്ളം കുടിക്കണം. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്നത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തണലത്തേക്ക് മാറി വൈദ്യസഹായം തേടണമെന്നും നിർദേശത്തിൽ പറയുന്നു.

Continue Reading

News

കുതിച്ച് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍

കടുത്ത മുന്നറിയുപ്പുമായി യുഎസ്

Published

on

By

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് കപ്പലുകള്‍ക്ക് തീയിടുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി പാതകളിലൊന്നായ ഈ ജലപാതയിലൂടെ ആഗോള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നതാണ്.

കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 6 ശതമാനത്തിലധികം ഉയര്‍ന്നു. ഇതിന്റെ പ്രതിഫലനം പെട്രോള്‍,ഡീസല്‍ വിലയില്‍ ഉടന്‍ തന്നെ പ്രത്യക്ഷപ്പെടാനിടയുണ്ട്. ഇറാനെതിരായ യുഎസ് ആക്രമണങ്ങള്‍ ആരംഭിച്ചതിനു പിന്നാലെ ഹോര്‍മുസ് വഴിയുള്ള കപ്പലുകള്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. സമീപ ആഴ്ചകളില്‍ രണ്ടാം തവണയാണ് ടെഹ്‌റാന്‍ ഈ നിര്‍ണായക കടലിടുക്ക് അടച്ചത്.

ഇറാനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഇറാനിലേക്ക് കരസേനയെയും അയയ്ക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ബാലിസ്റ്റിക് മിസൈല്‍ ഭീഷണിയെ തുടര്‍ന്നാണ് നടപടികളെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ നാവികസേനയുടെ 10 കപ്പലുകള്‍ തകര്‍ത്തതായും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാര്‍ ഉടന്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് നിര്‍ദേശം നല്‍കി. മേഖലയിലെ സുരക്ഷാ സാഹചര്യം ഗുരുതരമാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടയില്‍, ആഗോള ഊര്‍ജ്ജ വിപണിയില്‍ അനിശ്ചിതത്വം ശക്തമായി തുടരുകയാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ച നില തുടര്‍ന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇനിയും കുതിച്ചുയരുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

 

Continue Reading

Trending