Connect with us

Culture

 സര്‍ക്കാരുകൾക്കെതിരേ യോജിച്ച പ്രക്ഷോഭം അനിവാര്യം: സ്വതന്ത്ര കര്‍ഷക സംഘം

Published

on

കോഴിക്കോട്: കര്‍ഷകരെ വഞ്ചിച്ചും വാഗ്ദാനലംഘനങ്ങള്‍ നടത്തിയും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ യോജിച്ചുള്ള പ്രക്ഷോഭം അനിവാര്യമാണെന്നും മുഴുവന്‍ കര്‍ഷകരും മുന്നോട്ട് വരണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ 2014ല്‍ പറഞ്ഞ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങളുടെ ചെലവിന്റെ ഒന്നര ഇരട്ടി വില നല്‍കി സംഭരിക്കുമെന്ന പ്രഖ്യാപനമോ, 2017ല്‍ പറഞ്ഞ 2022ല്‍ കര്‍ഷകര്‍ക്ക് ഇരട്ടിവില ലഭ്യമാക്കുമെന്ന പ്രഖ്യാപനമോ പാലിക്കപെട്ടിട്ടില്ല. ഒരു വര്‍ഷം നീണ്ടുനിന്ന കര്‍ഷക സമരം ഒരു വർഷം മുമ്പ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച തീരുമാനങ്ങള്‍ പോലും നടപ്പിലാക്കിയിട്ടില്ല.

സംസ്ഥാന സര്‍ക്കാരിന്റെ അവസ്ഥയും തഥൈവ ഇടതു സർക്കാർ ഉല്‍പാദന ചിലവിന്റെ 150% വില നിശ്ചയിച്ച് സംഭരിക്കുമെന്ന പ്രഖ്യാപനം കാറ്റില്‍ പറത്തി. നാളികേരത്തിനും റബ്ബറിനും വിലവര്‍ധ പ്രഖ്യാപിച്ചതുപോലും നടപ്പിലാക്കിയിട്ടില്ല. സംഭരിച്ച ഉല്‍പന്നങ്ങളുടെ വില കൃത്യമായി നല്‍കുന്നില്ല. ഉല്‍പന്നങ്ങള്‍ കൃത്യമായി സംഭരിക്കുന്നില്ല. ആവശ്യത്തിന് സംഭരണ കേന്ദ്രം ഒരുക്കിയില്ല.

കര്‍ഷക പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം വെട്ടിച്ചുരുക്കി. പെന്‍ഷന്‍ കലോചിതമായി പരിഷ്‌കരിച്ചില്ല. കാര്‍ഷിക കടാശ്വാസ കമ്മിഷനെ നിര്‍വ്വീര്യമാക്കി. കര്‍ഷക ക്ഷേമ ബോഡ് പ്രാവര്‍ത്തികമാക്കിയില്ല കര്‍ഷക ദ്രോഹം മുഖമുദ്രയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ഇരു സര്‍ക്കാരുകള്‍ക്കെതിരേയും ശക്തമായ സമരത്തിന് നേതൃത്വം നല്‍കാനും സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എൽ.എ യോഗത്തില്‍ അധ്യക്ഷനായി. സ്വതന്ത്ര കർഷക സംഘം സംസ്ഥാന ഭാരവാഹികളായിരുന്ന പാണാറത്ത് കുഞ്ഞി മുഹമ്മദ് സാഹിബ് എക്സ്.എം.എൽ.എ, കെ.കെ നഹ സംസ്ഥാന കമ്മിറ്റി അംഗങ്ങളായിരുന്ന പി. ശംസുദ്ദീൻ പന്തളം , പി.കെ അബൂബക്കർ ഹാജി വടകര എന്നിവരുടെ നിര്യാണത്തിൽ യോഗം പ്രാർഥന നടത്തി. സംസ്ഥാന സെക്രട്ടറി കളത്തില്‍ അബ്ദുള്ള, മണ്‍വിള സൈനുദ്ദീന്‍, കെ.യു ബഷീര്‍ ഹാജി,പി.പി മുഹമ്മദ് കുട്ടി,അഡ്വ.ഖാലിദ് രാജ, കെ.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പി.പി മുഹമ്മദ് കുട്ടി, ഇ.എ അബൂബക്കര്‍ ഹാജി,സി.എ അബ്ദുള്ള കുഞ്ഞി, പാലാട്ട് ഇബ്രാഹിം, പി.പി മഹ്മൂദ്, വി. അസൈനാര്‍ ഹാജി, പി.കെ അബ്ദുല്‍ അസീസ്, ഒ.പി മൊയ്തു, ആര്‍.എസ് മുഹമ്മദ് മോന്‍, എം.എം അലിയാര്‍ മാസ്റ്റര്‍, മാഹിന്‍ അബൂബക്കര്‍,കെ.ബി മുഹമ്മദ് കുഞ്ഞി, എ.പി അസൈനാര്‍,ഹസന്‍ നക്കര, എം.പി.എ റഹീം,പി.ബീരാന്‍കുട്ടി, സി.വി മൊയ്തീന്‍ ഹാജി, കെ.ടി അബ്ദുല്‍ ലത്തീഫ്, പി.കെ അബ്ദുറഹിമാന്‍, സി.എ അബൂബക്കര്‍ ഹാജി, പി.പി യൂസഫലി, സി. മുഹമ്മദ് കുഞ്ഞി, കെ.പി ജലീല്‍, എ.ഹൈദ്രോസ് ഹാജി, എ.സി കുഞ്ഞബ്ദുള്ള ഹാജി എന്നിവര്‍ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Trending