india
മാറ്റം കാണുന്നു; മോദിയെ ഉത്തരംമുട്ടിച്ച ബിഹാര്‍ റാലിക്ക് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ ‘മാറ്റം കാണുന്നു’, എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേ, സംസ്ഥാനത്ത് ഇന്ന് നടത്തിയ പ്രചാരണ റാലിക്ക് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. വിശാല സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനൊപ്പം പ്രചാരണ വേദികള്‍ ഇളക്കിമറിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബിഹാര്‍ സന്ദര്‍ശനം.
ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉത്തരംമുട്ടിക്കുന്ന മറുപടികളുമായി രാഹുല്‍ പ്രചാരണ വേദികളില്‍ ആവേശമായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറില്‍ ‘മാറ്റം കാണുന്നു’, എന്ന ട്വീറ്റുമായി രാഹുല്‍ രംഗത്തെത്തിയത്.
जब भी बिहार जाता हूँ, जनता स्नेह और सम्मान देती है। लेकिन आज, इसके साथ ही जनता में एक संकल्प देखने को मिला- बदलाव का संकल्प।
कुशासन से मुक्ति पाने के लिए ये संकल्प महत्वपूर्ण है।
— Rahul Gandhi (@RahulGandhi) October 23, 2020
ബിഹാറിലേക്ക് പോകുമ്പോഴെല്ലാം ആളുകള്‍ നല്‍കുന്ന വാത്സല്യവും ആദരവും ഞാന്‍ അറിയാറുണ്ട്. എന്നാല്‍ ഇന്ന് അതിനപ്പുറം പൊതുജനത്തിന്റെ മുഖത്ത്
ഞാനൊരു പ്രതിജ്ഞ കണ്ടു. ഒരു മാറ്റത്തിനുള്ള തീരുമാനം. പൊള്ള വാഗ്ദാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ ദൃഢനിശ്ചയം പ്രധാനമാണ്, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ബിഹാറിലെ നവാഡ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധി, എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കി. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം കോവിഡ് തുടങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ണമായി പരാജയപ്പെട്ടതായി കാണിച്ച് രൂക്ഷ വിമര്‍ശനവുമായാണ് രാഹുല്‍ വേദികളില്‍ ആവേശമായത്. അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് പൊതുജനത്തിന് മുമ്പില്‍ തുറന്നടിച്ചു. ലഡാക്കില്‍ അതിര്‍ത്തി ലംഘിച്ച് ചൈന നുഴഞ്ഞുക്കയറ്റം നടത്തിയിട്ടില്ല എന്ന മോദിയുടെ വാക്കുകള്‍ പച്ചനുണയാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു.
ഗാല്‍വന്‍ താഴ്വരയിലെ സൈനികരുടെ ജീവത്യാഗവുമായി ബന്ധപ്പെട്ട് മോദിയുടെ പ്രസ്താവനയ്ക്കുളള മറുപടിയാണ് രാഹുലിന്റെ വാക്കുകള്‍. രാജ്യത്തിന് തലകുനിക്കാന്‍ ഇടനല്‍കാതെ ബിഹാറിന്റെ പുത്രന്മാര്‍ ജീവന്‍ നല്‍കി എന്നായിരുന്നു ഗാല്‍വാനിലെ ഇന്ത്യാ- ചൈനാ സംഘര്‍ഷത്തെ സൂചിപ്പിച്ചുകൊണ്ട് മോദി പറഞ്ഞത്. ബിഹാറിലെ ജവാന്‍മാര്‍ രക്തസാക്ഷിത്വം വരിച്ചപ്പോള്‍ പ്രധാനമന്ത്രി എന്തു ചെയ്യുകയായിരുന്നു എന്നതാണ് തന്റെ ചോദ്യമെന്നാണ് രാഹുല്‍ തിരിച്ചുചോദിച്ചത്.
ലഡാക്കില്‍ ചൈന നുഴഞ്ഞുക്കയറ്റം നടത്തി എന്ന റിപ്പോര്‍ട്ടുകള്‍ തളളിയതിലൂടെ മോദി സൈന്യത്തെ അപമാനിച്ചിരിക്കുകയാണ്. ലഡാക്കില്‍ ഇന്ത്യയുടെ അധീനതയിലുണ്ടായിരുന്ന 1200 ചതുരശ്ര കിലോമീറ്റര്‍ ഭാഗം ചൈന കയ്യേറിയതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ചൈനയില്‍ നിന്ന് ഭൂമി എന്ന് തിരിച്ചുപിടിക്കുമെന്ന് രാജ്യത്തോട് പറയാന്‍ മോദിയെ രാഹുല്‍ വെല്ലുവിളിച്ചു.
മോദി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ കാര്‍ഷിക നിയമത്തിനെതിരേയും രാഹുല്‍ സംസാരിച്ചു. കര്‍ഷകരെ ആക്രമിക്കാന്‍ മോദി സര്‍ക്കാര്‍ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബിഹാറിലെ മാന്‍ഡിസും എംഎസ്പിയുമായിരുന്നു അവര്‍ ആദ്യം അവസാനിപ്പിച്ചിരുന്നത്, എന്നാല്‍ ഇപ്പോള്‍ അവര്‍ അത് മുഴുവന്‍ രാജ്യത്തേക്കും വ്യാപിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളെ തൊഴിലില്ലാത്തവരാക്കാനാണ് പ്രധാനമന്ത്രി പോകുന്നു. പ്രധാനമന്ത്രി മോദി പോകുന്നിടത്തെല്ലാം കള്ളം പറയുകയാണന്നും, രാഹുല്‍ ഗാന്ധി പറഞ്ഞു. എന്‍.ഡി.എയുടെ പ്രചാരണ റാലിയില്‍ മോദി നടത്തിയ പ്രസ്താവനകള്‍ക്കാണ് രാഹുലിന്റെ മറുപടി.
टेकारी में महागठबंधन के @INCIndia प्रत्याशी के पक्ष में सभा को संबोधित करते भावी मुख्यमंत्री श्री @yadavtejashwi !
बोले बिहार, बदलें सरकार
नया बिहार, तेजस्वी सरकार! pic.twitter.com/OVYzrKVMNv— Dr. Misa Bharti (@MisaBharti) October 23, 2020
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ കവച്ചുവെക്കുന്ന വന്‍ജനസഞ്ചയമാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന മഹാസഖ്യത്തിന്റെ റാലിയിലുണ്ടായത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നെങ്കിലും ഇതെ ലംഘിക്കുന്ന ജനപങ്കാളിത്തമാണ് റാലിയിലെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ ദിവസം ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനത്തിനെതിരെ രാജ്യത്ത് ജനരോഷമുയരുന്നതിനിടെയാണ് മാഹാസഖ്യത്തിന്റെ റാലി ആവേശമാവുന്നത്. കൊവിഡിനെ രാഷ്ട്രീയ ആയുധമാക്കി ബിജെപി പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ പ്രഖ്യാപനം ജനത്തിന്റെ മരണഭയത്തെ വില്‍ക്കുന്നതാണെന്നും ആര്‍ജെഡി വിമര്‍ശിച്ചു. കൊവിഡ് വാക്‌സിന്‍ എന്നത് രാജ്യത്തിന്റേതാണ്. അല്ലാതെ ബിജെപിയുടേതല്ല. രോഗത്തിന്റെയും മരണത്തിന്റെയും ഭയം വില്‍ക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗം അവര്‍ക്കില്ലെന്നതാണ് വാക്‌സിന്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നിന്ന് മനസിലാകുന്നത്. ബിഹാരി ആത്മാഭിമാനമുള്ളവനാണ്, മക്കളുടെ ഭാവി ഒരു ചെറിയ കാര്യങ്ങള്‍ക്ക് വില്‍ക്കുന്നവന്നവനല്ല, ആര്‍ജെഡി വ്യക്തമാക്കി.
india
ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ വിമാനത്തില്‍ തീപിടിത്തം
സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ലാന്‍ഡ് ചെയ്ത ഹോങ്കോങ് – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിന്റെ ഓക്‌സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. സംഭവത്തില്‍ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
”ജൂലൈ 22ന് ഹോങ്കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എഐ 315 വിമാനത്തിലെ ഒരു ഓക്‌സിലറി പവര്‍ യൂണിറ്റിന് (എപിയു) ലാന്‍ഡിങ് നടത്തി ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിനു തൊട്ടുപിന്നാലെ തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോഴായിരുന്നു സംഭവം. തീപിടിച്ച എപിയു ഉടന്‍ തന്നെ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തനം നിര്‍ത്തി.” എയര്‍ ഇന്ത്യ വക്താവ് പ്രസ്താവനയിലൂടെ പറഞ്ഞു.
india
ധര്‍മസ്ഥലയിലെ മലയാളിയുടെ മരണം; ദുരൂഹതയെന്ന് മകന്റെ പരാതി; പിന്നാലെ ഭീഷണി
ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.

ബെംഗളൂരുവിലെ ധര്‍മസ്ഥലയിലെ മലയാളിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി. 2018ല്‍ വാഹനം ഇടിച്ചു മരിച്ച ഇടുക്കി സ്വദേശി കെ.ജെ.ജോയിയുടേത് കൊലപാതകമെന്ന് ആരോപിച്ച് മകന്‍ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടില്‍ അനീഷ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് പരാതിയില്‍ അനീഷ് ആരോപിച്ചു.
അനീഷ് ധര്‍മസ്ഥലയിലെത്തി പരാതി നല്‍കിയിരുന്നു. ഇതോടെ ഭീഷണി ശക്തമായി. ഒടുവില്‍ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടില്‍ എത്തിയെന്നും അനീഷ് പറഞ്ഞു. ധര്‍മസ്ഥലയിലെ പ്രമുഖന്റെ നിര്‍ദേശപ്രകാരം ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പിതാവിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പരാതി.
അതേസമയം, ധര്‍മസ്ഥലയില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്‌തെന്ന കേസിലെ എസ്‌ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. നൂറിലധികം സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ വനമേഖലയില്‍ മറവു ചെയ്‌തെന്ന, ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാര്‍ശ്വനാഥ് ജെയിന്‍ ആവശ്യപ്പെട്ടു.
india
ആസമിലെ വിവേചനപരമായ സര്‍ക്കാര്‍ സമീപനം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ആസാമിൽ ജനങ്ങൾക്കിടയിൽ അശാന്തി പരത്തുന്ന തരത്തിലുള്ള നടപടികളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്തിരിയണമെന്നും വളരെ ആശങ്കാജനകമായ വിധത്തിൽ നടക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ദേശീയ മാനദണ്ഡം പാലിക്കുന്നതിനു പകരം, ജില്ല തിരിച്ചുള്ള അടിസ്ഥാനത്തിൽ ന്യൂനപക്ഷ പദവി പുനർ നിർവചിക്കാനുള്ള അസം സർക്കാരിന്റെ നിർദ്ദേശം, ജനങ്ങളുടെ സംരക്ഷണമില്ലായ്മക്കും ക്ഷേമ പദ്ധതികളിലെ വിവേചനത്തെ കുറിച്ചുള്ള ഭയത്തിനും കാരണമായിട്ടുണ്ട്.
ആറ് മത വിഭാഗങ്ങൾക്ക് ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകാനുള്ള പദ്ധതി, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലിംകൾക്കിടയിൽ, ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ ലക്ഷ്യവും ഉദ്യോഗസ്ഥ രംഗത്ത് നിന്നുള്ള നിഷ്കാസനവും വലിയ തോതിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
നിരവധി ജില്ലകളിലും ഹിന്ദുക്കൾ ന്യൂനപക്ഷങ്ങളായി മാറിയിട്ടുണ്ടെന്നും കുടുംബാസൂത്രണം, ബഹു ഭാര്യത്വം നിരോധിക്കൽ തുടങ്ങിയ നടപടികളിലൂടെ ജനസംഖ്യാ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നു.
കൃത്യമായ രേഖകൾ ഉണ്ടായിട്ട് പോലും ഭൂമി ഒഴിപ്പിക്കൽ നീക്കങ്ങൾ വിവേചനപരമായി നടപ്പാക്കപ്പെടുന്നുണ്ട്. ബംഗ്ല ഭാഷ സംസാരിക്കുന്ന മുസ്ലിംകളെ വിവേചന പരമായി ലക്ഷ്യം വച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ വ്യാപകമാണ്. അതേസമയം മറ്റു വിഭാഗങ്ങളുടെ സമാനമായ കൈയേറ്റങ്ങൾ ചോദ്യം ചെയ്യപ്പെടാതെ പോയി. ഈ നടപടികൾ നിയമപരമായ പരിശോധനയ്ക്ക് കാരണമാവുകയും സംസ്ഥാനം അനുവദിച്ച വിവേചനത്തെയും ഭവന, സ്വത്തവകാശ ലംഘനങ്ങളെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുകയും ചെയ്തു.
സമാന്തരമായി, ‘അനധികൃത കുടിയേറ്റക്കാർ’ എന്ന് വിളിക്കപ്പെടുന്നവരെ തിരിച്ചറിഞ്ഞ് നാട് കടത്താനുള്ള ശ്രമങ്ങൾ സംസ്ഥാനം ശക്തമാക്കിയിട്ടുണ്ട്. നിരവധി വ്യക്തികളെ, പ്രത്യേകിച്ച് ബംഗാളി വംശജരായ മുസ്ലീങ്ങളെ, അസമിലെ വിദേശ ട്രൈബ്യൂണലുകൾ ‘വിദേശികൾ’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. സംശയാസ്പദമായതോ പിഴവുകളുള്ളതോ ആയ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്, നിയമപരമായി പരിമിതമായ നിയമ സഹായത്തോടെ, പലരെയും വർഷങ്ങളോളം തടങ്കൽ കേന്ദ്രങ്ങളിൽ തടങ്കലിൽ വച്ചു. ചില കേസുകളിൽ, ഇന്ത്യൻ പൗരന്മാരെ തെറ്റായി തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി. അടുത്തിടെ, മനുഷ്യാവകാശ ആശങ്കകൾ ഉന്നയിച്ച് അസം സർക്കാർ ഒരു കൂട്ടം ആളുകളെ ബംഗ്ലാദേശിലേക്ക് നാട് കടത്തി.
മൊത്തത്തിൽ, ഈ സംഭവവികാസങ്ങൾ ഭരണത്തിലെ വർഗീയ ചട്ടക്കൂട്, പ്രത്യേക സമുദായങ്ങളെ അരികു വൽക്കരിക്കൽ, അസമിലെ ഭരണഘടനാ സംരക്ഷണങ്ങൾ ദുർബലപ്പെടുത്തൽ എന്നിവയുടെ അസ്വസ്ഥതയുണ്ടാക്കുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. ഇക്കാര്യങ്ങളിൽ പാർലമെൻ്റ് അടിയന്തരമായി ഇടപെടുകയും ഫലപ്രദമായ നിയമ നിർമാണം നടത്തുകയും വേണമെന്ന് മുസ്ലിം ലീഗ് എം പിമാർ ആവശ്യപ്പെട്ടു.
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
kerala2 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala2 days ago
നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി
-
GULF2 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala2 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
india2 days ago
പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍തട്ടിപ്പ്; മൂന്ന് പേര് പിടിയില്‍