india

രജൗരിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

By webdesk17

May 10, 2025

ശനിയാഴ്ച പുലര്‍ച്ചെ രജൗരി, പൂഞ്ച്, ജമ്മു ജില്ലകളില്‍ നടന്ന പാക് ഷെല്ലാക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, രണ്ട് വയസ്സുള്ള പെണ്‍കുട്ടി, 55 വയസ്സുള്ള ഒരു സ്ത്രീ എന്നിവരടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജമ്മു കശ്മീര്‍ ബ്യൂറോക്രാറ്റും രജൗറിയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണറുമായ രാജ് കുമാര്‍ ഥാപ്പയാണ് ജമ്മു കശ്മീരിലെ രജൗരിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട് രണ്ട് വയസുകാരി ഐഷ നൂര്‍, മൊഹമ്മദ് ഷോഹിബ് (35), റാഷിദ ബി എന്ന 55 കാരിയായ സ്ത്രീ, ബിദിപൂര്‍ ജട്ട ഗ്രാമത്തിലെ താമസക്കാരനായ ഷോകി എന്ന അശോക് കുമാര്‍.

പൂഞ്ച് ജില്ലയിലെ മെന്‍ധാര്‍ സെക്ടറിലെ കാങ്ഗ്ര-ഗല്‍ഹൂട്ട ഗ്രാമത്തിലെ വീട്ടില്‍ മോര്‍ട്ടാര്‍ ഷെല്‍ അടിച്ച് റാഷിദ ബിക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീട്ടില്‍ ഷെല്‍ അടിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ താപ്പയെ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തു.

‘രാജൗരിയില്‍ നിന്നുള്ള വിനാശകരമായ വാര്‍ത്ത. ജമ്മു കശ്മീര്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വീസസിലെ സമര്‍പ്പിതനായ ഒരു ഉദ്യോഗസ്ഥനെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ഇന്നലെ അദ്ദേഹം ഉപമുഖ്യമന്ത്രിയെ അനുഗമിച്ച് ജില്ലയില്‍ ഞാന്‍ നടത്തിയ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു. ഇന്ന് രജൗരി നഗരത്തെ ലക്ഷ്യമിട്ട് ഉദ്യോഗസ്ഥന്റെ വസതിക്ക് നേരെ പാക് ഷെല്ലാക്രമണം ഉണ്ടായി, ഞങ്ങളുടെ അഡീഷണല്‍ ജില്ലാ വികസന കമ്മീഷണര്‍ ഷ് രാജ് കുമാര്‍ താപ്പയെ കൊലപ്പെടുത്തി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്സില്‍ പോസ്റ്റ് ചെയ്തു.

പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ ഇതുവരെ കുട്ടികളടക്കം 20 ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടു.

പാക് സൈന്യം രാത്രിയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രജൗരി, പൂഞ്ച്, ഉറി എന്നിവിടങ്ങളിലെ നിരവധി പാര്‍പ്പിട വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഒരു ദിവസം മുമ്പ്, ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ നിന്നുള്ള സൈനികന്‍ എം. മുരളി നായിക് (23) അതിര്‍ത്തി കടന്നുള്ള വെടിവയ്പില്‍ വെടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം, ശ്രീനഗറിലെ എയര്‍പോര്‍ട്ട് ഏരിയ, സാംബ, ജമ്മു സിറ്റി, ജമ്മു കശ്മീരിലെ ബാരാമുള്ള, പഞ്ചാബിലെ പത്താന്‍കോട്ട്, ഫിറോസ്പൂര്‍, രാജസ്ഥാനിലെ ബാര്‍മര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച സ്‌ഫോടന ശബ്ദം കേട്ടു.

പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണെന്നും ഇന്ത്യന്‍ സായുധ സേന ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നും ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.