Connect with us

More

യുവാവ് വാടക വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

Published

on

 
തൊടുപുഴ: യുവാവിനെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉടുമ്പന്നൂര്‍ അമയപ്ര കരക്കുന്നേല്‍ (തുരുത്തേല്‍) വിഷ്ണു (ചാണ്ടിക്കുഞ്ഞ്-26) ആണ് കൊല്ലപ്പെട്ടത്. അമയപ്ര സ്‌കൂള്‍ ജങ്ഷനു സമീപത്തെ വീടിന്റെ കിടപ്പുമുറിയില്‍ കട്ടിലിന് താഴെ നിലത്തുവിരിച്ച ബെഡില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വിഷ്ണുവിന്റെ ഇടതു നെഞ്ചില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടതു കൈപ്പലകക്ക് സമീപവും മുറിവുണ്ട്. ഭിത്തിയില്‍ ഇടിച്ചതിന്റെ അടയാളം നെറ്റിയിലുണ്ട്. മുറിക്കുള്ളിലാകെ രക്തം പടര്‍ന്നിരുന്നു. ഭിത്തിയിലും രക്തം തെറിച്ചിട്ടുണ്ട്. ഉടുമ്പന്നൂര്‍ പാറേക്കവലയില്‍ പ്രവര്‍ത്തിക്കുന്ന അമയപ്ര മീമ്പിള്ളില്‍ ജോയിയുടെ കശാപ്പുശാലയിലെ ജീവനക്കാരനാണ് ഇയാള്‍. ജോയിയുടെ ഉടമസ്ഥതയിലുള്ള അമയപ്ര – കോട്ടക്കവല റൂട്ടിലെ വീട്ടിലാണ് ഒന്നര വര്‍ഷമായി ഇയാള്‍ വാടകക്ക് താമസിക്കുന്നത്.എല്ലാദിവസവും പുലര്‍ച്ചെ മൂന്നോടെ ജോയി എത്തിയാണ് ഇയാളെ വിളിച്ചുണര്‍ത്തി കടയിലേക്ക് കൊണ്ടുപോകുന്നത്. പതിവുപോലെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ വിഷ്ണുവിനെ വിളിക്കാന്‍ എത്തിയ ജോയിയാണ് മൃതദേഹം ആദ്യം കണ്ടത്. വീടിന്റെ എല്ലാ വാതിലുകളും തുറന്നുകിടന്നിരുന്നു. ബള്‍ബുകള്‍ അണച്ചിരുന്നില്ല. ഫാനും പ്രവര്‍ത്തിച്ചിരുന്നു. കറുത്ത ജീന്‍സാണ് വിഷ്ണു ധരിച്ചിരുന്നത്. അയല്‍വാസിയുടെ സഹായത്തോടെ േജായി കരിമണ്ണൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. തൊടുപുഴ ഡിവൈ എസ്.പി എന്‍.എന്‍. പ്രസാദിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. കനത്ത മഴയിലും വന്‍ ജനാവലിയാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിഷ്ണുവിന്റെ ചില സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു. കച്ചിറമൂഴിയിലുള്ള ഇലവിന്‍ചുവട്ടില്‍ പൊന്നപ്പന്റെ മകള്‍ നീനുവാണ് വിഷ്ണുവിന്റെ ഭാര്യ. ഇവര്‍ ഔദ്യോഗികമായി വിവാഹം നടത്താതെ ഒമ്പത് വര്‍ഷമായി ഒന്നിച്ചു താമസിക്കുകയാണ്. നിഖിത, നിമിഷ, ജിഷ്ണു എന്നിങ്ങനെ മൂന്ന് കുട്ടികളുമുണ്ട്. ശാരദയാണ് വിഷ്ണുവിന്റെ മാതാവ്. വ്യാഴാഴ്ച വൈകിട്ട് ആറോടെ നീനു കച്ചിറമൂഴിയിലെ വീട്ടിലേക്ക് കുട്ടികളുമായി പോയിരുന്നു. മദ്യപാനിയായ വിഷ്ണു മിക്ക ദിവസങ്ങളിലും വീട്ടില്‍ കൂട്ടുകാരൊത്ത് മദ്യപിച്ചിരുന്നതായി നീനുപറഞ്ഞു. അടുത്തനാളില്‍ ഉടുമ്പന്നൂര്‍ ടൗണില്‍ വിഷ്ണുവുമായി അടിപിടി നടന്നിരുന്നതായും നീനു പറഞ്ഞു. ഇടുക്കി അഡ്മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്.പി ജില്‍സണ്‍ മാത്യൂ, കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാത്യൂ ജോര്‍ജ്ജ്, കഞ്ഞിക്കുഴി സി.ഐ വര്‍ഗീസ് അലക്‌സാണ്ടര്‍, കാളിയാര്‍ സി.ഐ വി.എ യൂനുസ്, കരിമണ്ണൂര്‍ എസ്.ഐ ക്ലീറ്റസ്, കാളിയാര്‍ എസ്.ഐ ബേബി തോമസ്, കാഞ്ഞാര്‍ എസ്.ഐ പി.എം. ഷാജി, കരിമണ്ണൂര്‍ എ.എസ്.ഐ തങ്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി തൊടുപുഴ ഡിവൈ.എസ്.പി എന്‍.എന്‍. പ്രസാദ് പറഞ്ഞു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending