Connect with us

india

അഭിജിത് മുഖര്‍ജി കോണ്‍ഗ്രസില്‍ തിരിച്ചെത്തി

കൊല്‍ക്കത്തയില്‍ എഐസിസി ഇന്‍-ചാര്‍ജ് ഗുലാം അഹമ്മദ് മിറിന്റെയും മറ്റ് സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തില്‍ അഭിജിത് ഔദ്യോഗികമായി പാര്‍ട്ടിയില്‍ വീണ്ടും ചേര്‍ന്നു.

Published

on

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. കൊല്‍ക്കത്തയില്‍ എഐസിസി ഇന്‍-ചാര്‍ജ് ഗുലാം അഹമ്മദ് മിറിന്റെയും മറ്റ് സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തില്‍ അഭിജിത് ഔദ്യോഗികമായി പാര്‍ട്ടിയില്‍ വീണ്ടും ചേര്‍ന്നു.

2021 ല്‍ കോണ്‍ഗ്രസ് വിട്ട അഭിജിത് തൃണമൂല്‍ കോണ്‍ഗ്രസില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചതിനു ശേഷമാണ് മടങ്ങിയെത്തിയത്. ‘സ്വന്തം വീട്ടില്‍ തിരിച്ചെത്തി’ എന്നാണ് വിശേഷിപ്പിച്ചത്. സഹോദരി ശര്‍മിഷ്ഠ മുഖര്‍ജി കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും വിമര്‍ശിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് അഭിജിത്തിന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവ്.

സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടിയില്‍ വീണ്ടും ചേരുന്നത് രാഷ്ട്രീയമായി ശരിയായ നീക്കമാണോ എന്ന് ചോദിച്ചപ്പോള്‍, കോണ്‍ഗ്രസിന്റെ സാഹചര്യം എന്താണെന്നത് പ്രശ്‌നമല്ല എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

വ്യക്തിപരമായ ഒരു കാരണത്താലാണ് ഞാന്‍ അവിടെ പോയത്, വെളിപ്പെടുത്താന്‍ പക്ഷേ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അഭിജിത്തിന്റെ തിരിച്ചുവരവ് സംസ്ഥാന ഘടകത്തിന് ഉത്തേജനം നല്‍കുമെന്ന് ബംഗാള്‍ പിസിസി അദ്ധ്യക്ഷന്‍ സുധാകര്‍ ശങ്കര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

2012-ലെ ജാംഗിപൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അഭിജിത് 2,536 വോട്ടുകള്‍ക്ക് വിജയിച്ചു സിപിഐ(എം) എതിരാളിയായ മുസാഫര്‍ ഹുസൈനെയാണ് പരാജയപ്പെടുത്തിയത്. 2014-ല്‍ ജാംഗിപൂരില്‍ നിന്ന് അഭിജിത് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ തിരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥി ഖലീലൂര്‍ റഹ്മാനോട് അദ്ദേഹം പരാജയപ്പെട്ടു. തുടര്‍ന്ന് 2021ല്‍ കോണ്‍ഗ്രസ് വിട്ടു തൃണമൂലില്‍ ചേര്‍ന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

Trending