Connect with us

india

ഷിംല–കുപ്വി റൂട്ടിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

ബസ് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.

Published

on

ഷിംല: ഷിംലയിൽ നിന്ന് കുപ്വിയിലേക്ക് യാത്രക്കാരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണു. റോഡിലെ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. ബസ് ഏകദേശം 300 മീറ്റർ താഴ്ചയിലേക്കാണ് മറിഞ്ഞത്.

അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

india

എ ഐ കെ എം സി സി സമൂഹ വിവാഹം ഗംഭീരമായി

എ ഐ കെഎംസിസി മാസ്സ് മാരേജ് സീസൺ 4
തൃച്ചിയിൽ അതി ഗംഭീര മായി സമാപിച്ചു

Published

on

തമിഴ് നാട്ടിലെ വിവിധ മതവിഭാഗങ്ങളിൽ പെട്ട നിർധനരായ 12 ജോടികൾ ക്കാണ് തമിഴ്നാട് സ്റ്റേറ്റ് മാസ്സ് മേരാജിന് തൃച്ചി കെഎംസിസി ആഥിത്യ മരുളിയത് ചടങ്ങു എ ഐ കെ എം സി സി സ്റ്റേറ്റ് പ്രസിഡന്റ് പികെ പോക്കർ ഹാജിയുടെ അധ്യക്ഷതയിൽ iuml ദേശീയ പ്രസിഡണ്ട് പ്രൊഫസർ ഖാദർ മൊയ്തീൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. 12 ജോടികൾ ക്കു ആവശ്യ മായ എല്ലാ വിഭവങ്ങളും സ്പോൺസർ ചെയ്ത. ട്രസ്റ്റിന്റെ ചെയർമാൻ കൂടി യായ സി പി ബാവഹാജി, തമിഴ്നാട് വഖ്ഫ് ബോർഡ്‌ ചെയർമാൻ നവാസ് ഗനി mp, അബ്ദുസ്സമദ് mla, അബ്ദുറഹ്മാൻ സാഹിബ്‌ x mp തുടങ്ങിയവർ ആശംസ കൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു തമിഴ്നാട് ജംഇയ്യത്തുൽ ഉലമ നേതാക്കളായ റൂഹുൽ ഹഖ്, മീരാൻ മിസ്ബഹി, സിറാജ്ജുദ്ധീൻ ഹസ്രത്, തുടങ്ങിയവർ നിക്കാഹിനു കർമികത്വം വഹിച്ചു. എ എ ഐ കെ എം സി സി ദേശീയ സംസ്ഥാന നേതാക്കൾ ആയ കെ കുഞ്ഞിമോൻ ഹാജി,mk നൗഷാദ്, തുടങ്ങിയവർ പങ്കെടുത്തു. എ ഐ കെ എം സി സി ട്രി ച്ചി പ്രസിഡന്റ് മുഹമ്മദ് റാഫി, സെക്രട്ടറി സഗീർ ട്രിച്ചി, അബ്ദുറഹ്മാൻ കണിയാരത്, അബ്ദുസമദ്, ബഷീർ ലിംറ തുടങ്ങിയവരുടെ നേതൃത്വത്തിൽ മുഴുവൻ പരിപാടികളും കോഡിനേറ്റ് ചെയ്തു. എ ഐ കെ എം സി സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഷാഫി സാഹിബിന്റെ ആമുഖ ഭാഷണ ത്തോടെ തുടക്കം കുറിച്ച ചടങ്ങിന് മാസ്സ് വെഡിങ് സീസൺ 4 കോർഡിനേറ്റർ ടി സി ഹാരിസ് സ്വാഗതവും ട്രഷറർ റഹീസ് സ്വദേശി നന്ദി യും പറഞ്ഞു.

Continue Reading

india

ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരണം; കലക്ടര്‍ ആര്‍എസ്എസ് ഓഫീസില്‍ ചര്‍ച്ചയില്‍

ഇന്‍ഡോര്‍ കലക്ടര്‍ ശിവം വര്‍മ്മ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവിനൊപ്പം ആര്‍എസ്എസ് കാര്യാലയമായ ‘സുദര്‍ശന്‍’ സന്ദര്‍ശിച്ചത്

Published

on

ഇന്‍ഡോര്‍: മധ്യപ്രദേശിന്റെ വ്യാവസായിക തലസ്ഥാനവും സ്വച്ഛ് ഭാരത് സര്‍വേ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുത്ത ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ആളുകള്‍ മരിച്ച സംഭവത്തിനിടെ കലക്ടര്‍ ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചത് വിവാദമായി. ഇന്‍ഡോര്‍ കലക്ടര്‍ ശിവം വര്‍മ്മ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവിനൊപ്പം ആര്‍എസ്എസ് കാര്യാലയമായ ‘സുദര്‍ശന്‍’ സന്ദര്‍ശിച്ചത്. സംഭവത്തില്‍ കലക്ടര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നു

ബുധനാഴ്ച രാത്രിയാണ് കലക്ടറും മേയറും ആര്‍എസ്എസ് മാള്‍വ പ്രാന്ത് പ്രചാരക് രാജ് മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയത്. ഭഗീരഥപുരയിലെ മലിനജല ദുരന്തം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ചര്‍ച്ചയായതെന്നാണ് വിവരം. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

കലക്ടര്‍ ഒരു ഭരണാധികാരിയെക്കാള്‍ ബിജെപി പ്രവര്‍ത്തകനെപ്പോലെയാണ് പെരുമാറുന്നതെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ ജിതു പട്വാരി ആരോപിച്ചു. ”ഡ്യൂട്ടി സമയത്ത് രാഷ്ട്രീയ സംഘടനകളുടെ ഓഫീസില്‍ പോകാനല്ല കലക്ടര്‍ ബാധ്യസ്ഥന്‍. നഗരത്തില്‍ ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ കലക്ടര്‍ തന്റെ ഓഫീസിലിരുന്ന് ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും അടിയന്തര പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു,” പട്വാരി പറഞ്ഞു. കലക്ടര്‍ രാഷ്ട്രീയ വിധേയത്വം കാണിക്കുകയാണെന്നും ഇത്തരം പ്രവണതകള്‍ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്‍ഡോറിലെ ഭഗീരഥപുര പ്രദേശത്ത് കുടിവെള്ളത്തില്‍ മലിനജലം കലര്‍ന്നതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ 17 പേര്‍ മരിച്ചതായാണ് തദ്ദേശവാസികളുടെ ആരോപണം. മരണസംഖ്യ 20 ആണെന്ന് ജിതു പട്വാരി പറഞ്ഞു. ഇതുവരെ 18 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്തിരിക്കുന്നത്.

 

Continue Reading

india

ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’യെന്ന് രാഹുൽ ഗാന്ധി; ഇരട്ട എൻജിൻ സർക്കാറുകൾ ജനജീവിതം നശിപ്പിക്കുന്നുവെന്ന് ആരോപണം

വിവിധ സംസ്ഥാനങ്ങളിലെ ‘ഇരട്ട എൻജിൻ’ സർക്കാറുകൾ അഴിമതി, അധികാരദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Published

on

ന്യൂഡൽഹി: ബി.ജെ.പിയെ ‘ഭ്രഷ്ട് ജനതാ പാർട്ടി’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. വിവിധ സംസ്ഥാനങ്ങളിലെ ‘ഇരട്ട എൻജിൻ’ സർക്കാറുകൾ അഴിമതി, അധികാരദുർവിനിയോഗം, അഹങ്കാരത്തിന്റെ വിഷം എന്നിവയിലൂടെ ജനങ്ങളുടെ ജീവിതം തകർക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഉത്തരാഖണ്ഡിലെ അങ്കിത ഭണ്ഡാരി കൊലപാതകം, ഉത്തർപ്രദേശിലെ ഉന്നാവോ ബലാത്സംഗക്കേസ്, ഇൻഡോറിൽ മലിനജലം കുടിച്ച് ഉണ്ടായ മരണങ്ങൾ തുടങ്ങിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയുടെ ആക്രമണം. അഴിമതിയും അധികാരദുർവിനിയോഗവും ബി.ജെ.പിയുടെ രാഷ്ട്രീയത്തിൽ മുകളിൽ നിന്ന് താഴേക്ക് വ്യാപിച്ചിരിക്കുന്നുവെന്ന് ഹിന്ദിയിൽ ‘എക്സ്’ (ട്വിറ്റർ) പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

മോദിയുടെ ‘ഇരട്ട എൻജിൻ’ സംവിധാനം ശതകോടീശ്വരന്മാർക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സാധാരണ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് വികസനത്തിലല്ല, നാശത്തിലാണെന്നും രാഹുൽ ആരോപിച്ചു. ഈ സംവിധാനത്തിന്റെ ഫലമായി ഓരോ ദിവസവും ഒരാളുടെ ജീവിതം തകരുകയാണെന്നും ‘#ഭ്രഷ്ട്_ജനതാ_പാർട്ടി’ എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അദ്ദേഹം വിമർശനം ശക്തമാക്കി.

ദരിദ്രർ, നിസ്സഹായർ, തൊഴിലാളികൾ, മധ്യവർഗം എന്നിവരുടെ ജീവിതം വെറും സ്ഥിതിവിവരക്കണക്കുകളായി ചുരുങ്ങിയിരിക്കുകയാണെന്നും വികസനത്തിന്റെ പേരിൽ കൊള്ളയടിക്കുന്ന സംവിധാനമാണ് നിലനിൽക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

Trending