Connect with us

kerala

യു.ഡി.എഫിന് നേരെ പ്രകടനവും തെറിവിളികളും- കുടുങ്ങിയത് ഇ.ഡി വെളിപ്പെടുത്തലില്‍

ഇ.ഡി.യുടെയും ബി.ജെ.പിയുടെയും വൈരനിര്യാതനബുദ്ധിയാണിതിന് പിന്നിലെന്ന് പറയാനാകാത്തവിധമുള്ളതെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.

Published

on

കെ.പി ജലീല്‍

എ.സി മൊയ്തീന്‍ എം.എല്‍.എക്ക് നേരെ ഇ.ഡി നടത്തിയ അന്വേഷണത്തിന്റെ വെളിപ്പെടുത്തലുകള്‍ സി.പി.എമ്മിനെ തിരിഞ്ഞുകൊത്തുന്നു. ഇഡി റെയ്ഡിനിടെ യു.ഡി.എഫ് പ്രകടനക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത് തെറിവിളിച്ചവരുടെയും പാര്‍ട്ടി അണികളുടെയും വായടഞ്ഞിരിക്കുകയാണിപ്പോള്‍. 300 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നിരിക്കുന്നതെന്നാണ് കരുവന്നൂര്‍ സഹകരണബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. 15 കോടിയുടെ മൊയ്തീന്റെ മാത്രം സ്വത്തുക്കള്‍ കണ്ടുകെട്ടുകയും രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയുമാണ്.
മുന്‍ ജില്ലാ സെക്രട്ടറികൂടിയായ മൊയ്തീന്റെ മണ്ഡലത്തിലാണ് കരുവന്നൂര്‍ ബാങ്ക്. മഹാരാഷ്ട്രയിലെയും കണ്ണൂരിലെയും വ്യക്തികളെയാണ് മൊയ്തീന്‍ തട്ടിപ്പിനായി ചുമതലപ്പെടുത്തിയതെന്നാണ് ഇ.ഡി പറയുന്നത്. മൊയ്തീന്‍ നിഷേധിച്ചെങ്കിലും കള്ളപ്പണം കണ്ടെത്തിയതായി ഇ.ഡി പറയുന്നത് വിശ്വസിക്കാതിരിക്കാനാകില്ല.
റെയ്ഡ് ദിവസം യു.ഡി.എഫ് പ്രവര്‍ത്തകര്‍ എം.എല്‍.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രകടനമാണ് സി.പി.എമ്മുകാര്‍ കായികമായി നേരിട്ടത്. സംസ്ഥാനചരിത്രത്തില്‍ ഇത് അപൂര്‍വമാണ്. മുഖ്യമന്ത്രിയും മകളും ഇടുക്കിയിലെ സി.പി.എം നേതാക്കളും സാമ്പത്തിക ,ഭൂമി തട്ടിപ്പില്‍ അകപ്പെട്ടിരിക്കെയാണ് മൊയ്തീനും പെട്ടത്. ഇ.ഡി.യുടെയും ബി.ജെ.പിയുടെയും വൈരനിര്യാതനബുദ്ധിയാണിതിന് പിന്നിലെന്ന് പറയാനാകാത്തവിധമുള്ള തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
ചൈനയിലേക്കും ദുബായിലേക്കും സിംഗപ്പൂരിലേക്കുമെല്ലാമാണ് കരുവന്നൂരിലെ പാവപ്പെട്ടവരുടെ നിക്ഷേപം ഒഴുകിയിരിക്കുന്നത്. എല്ലാം മൊയ്തീന്റെ ശുപാര്‍ശയിലാണ് വായ്പയായി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവ് പറയുമ്പോള്‍ അനുസരിക്കേണ്ട ഉത്തരവാദിത്തം മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് കീഴിലുള്ളവര്‍ പറയുന്നത്. ജില്ലാസെക്രട്ടറിയേറ്റംഗവും ഏരിയാ സെക്രട്ടറിയും ഉടന്‍ കുടുങ്ങുമെന്നാണ് വിവരം. നോട്ടീസ് നല്‍കിയതോടെ മൊയ്തീന് ഇനിയും ഇ.ഡിയുടെ മുന്നില്‍ മൊഴി നല്‍കേണ്ടിവരും. ഇത് സി.പി.എമ്മിന്റെ സാമ്പത്തികസ്രോതസ്സുകളിലേക്കുള്ള വെളിച്ചം വീശലുമാകും.
പിണറായിയുടെ മകള്‍ 50 കോടി സമ്പാദ്യമുണ്ടെന്ന് വെളിപ്പെടുത്തിയതും മൊയ്തീന് അത്രതന്നെ ആസ്തിയുള്ളതും കണക്കിലെടുക്കുമ്പോള്‍ എല്ലാം കേന്ദ്രീരിക്കപ്പെട്ടത് ആരിലേക്കാണെന്ന ചോദ്യമാണുയരുന്നത്. കൊതോലപ്പായയിലെ പണക്കടത്തിന് പിന്നാലെ വന്നിരിക്കുന്ന കരിമണല്‍ മാസപ്പടിയും പാര്‍ട്ടിയെ ചരിത്രത്തിലില്ലാത്ത കുരുക്കിലാണ് അകപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി പാര്‍ട്ടിയെ കൈവെള്ളയിലിട്ട് അമ്മാനമാടുന്നയാളിലേക്കാണ് എല്ലാം തിരിയുന്നതെങ്കിലും ബി.ജെ.പിയുടെ ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതമെന്നായിരിക്കെ ,കൂടുതല്‍ അന്വേഷണങ്ങളിലേക്കും അറസ്റ്റിലേക്കും സി.പി.എമ്മിന്റെ തകര്‍ച്ചക്കും കേന്ദ്രസര്‍ക്കാര്‍ നീങ്ങില്ലെന്നാണ ്‌രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

kerala

മേയർ–ഡ്രൈവർ തർക്കം: കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാനില്ല

മെമ്മറി കാർ‌ഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്

Published

on

തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള വാക്പോരിൽ കൂടുതൽ തെളിവുകൾക്കായി തർക്കമുണ്ടായ ബസിലെ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ്. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഡിവിആര്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇതിനുള്ളില്‍ മെമ്മറി കാര്‍ഡില്ലെന്ന് വിശദ പരിശോധനയില്‍ കണ്ടെത്തി.

തമ്പാനൂർ ഡിപ്പോയിൽ എത്തിയാണ് പരിശോധന നടത്തുന്നത്. തർക്കം ഉണ്ടായ ബസ്സിലുള്ളത് മൂന്ന് ക്യാമറകളാണ്. എന്നാൽ, ദൃശ്യങ്ങൾ സൂക്ഷിക്കുന്ന മെമ്മറി കാർഡ് കാണാനില്ല. കേസന്വേഷണത്തെ ഇത് പ്രതികൂലമായി ബാധിക്കും. ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു എന്ന മേയറിൻ്റെ ആരോപണങ്ങളടക്കം തെളിയിക്കപ്പെടണമെങ്കിൽ ഈ ദൃശ്യം പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, മെമ്മറി കാർഡ് ഇല്ലാത്തതിനാൽ ഇതിൽ പ്രതിസന്ധിയുണ്ടാവും. ഇതേപ്പറ്റി കെഎസ്ആർടിസിയോട് പൊലീസ് വിശദീകരണം തേടും.

മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നും കാര്‍ഡ് ആരെങ്കിലും മാറ്റിയതാണോ എന്നും അന്വേഷിക്കുമെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പറഞ്ഞു. അതേസമയം മെമ്മറി കാർഡിനെ കുറിച്ച് അറിയില്ലെന്ന് ഡ്രൈവർ യദു പ്രതികരിച്ചു. മെമ്മറി കാർ‌ഡ് പാർട്ടിക്കാർ ആരെങ്കിലും മാറ്റിയതാകാമെന്നാണ് യദു പറയുന്നത്. താൻ ബസോടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നതായും ഡ്രൈവർ യദു പറ‍ഞ്ഞു.

Continue Reading

kerala

ഇടിമിന്നലിൽ കേടായ ക്യാമറകൾ എല്ലാം പ്രവർത്തനക്ഷമമായി

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്

Published

on

ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ്കോളജിൽ വോട്ടിംഗ്‌ യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌റൂമിലെ സി.സി.റ്റി.വി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്.

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.. ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

kerala

തൊഴിലാളിയും മെയ്‌ ദിനവും

എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

Published

on

ഇന്ന് മെയ്‌ ഒന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഓർമിപ്പിച്ചുകൊണ്ട് വീണ്ടും ഒരു തൊഴിലാളി ദിനം.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം,എട്ടു മണിക്കൂർ വിശ്രമം എന്ന ന്യയത്തിനു വേണ്ടി തൊഴിലാളികൾ നെയ്തെടുത്ത സമരങ്ങൾ വിജയ കുതിപ്പിലെത്തിയ ചരിത്രമാണ് മെയ്‌ ഒന്ന്.തൊഴിലാളി വർഗ്ഗത്തിന്റെ നോട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാ വർഷവും മെയ്‌ ആദ്യ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നു.

1886ൽ അമേരിക്കയിലെ ചിക്കഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടകൊലയുടെ സ്മരണർത്ഥമാണ് മെയ്‌ ദിനം ആചാരിക്കുന്നത് . 8 മണിക്കൂർ കൂടുതൽ പ്രവർത്തിക്കില്ലന്ന് അമേരിക്കൻ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിക്കുകയും പ ണിമുടക്കുകയും ചെയ്തു .സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയിപ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടകൊല.കൊല്ലപ്പെട്ട തൊഴിലാളികളുടെ ഓർമ്മക്കായാണ് മെയ്‌ ഒന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി
ആചരിക്കുന്നത്.

തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്യ്തിരുന്ന മുതലാളിമാരിൽ നിന്ന് സമരത്തിലൂടെ പിടിച്ചെടുത്ത അവകാശമായി തൊഴിലാളി ദിനം മാറി.1904ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസ്സിന്റെ വാർഷിക യോഗത്തിലാണ്, എട്ടു മണിക്കൂർ ജോലി സമയമാക്കിയതിന്റെ വാർഷികമായി മെയ്‌ ഒന്ന് തൊഴിലാളി ദിനമായി കൊണ്ടുവരാൻ തീരുമാനിച്ചത്.

ഇന്ത്യയിൽ 1923ൽ ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ചെന്നൈയിൽ ആദ്യമായി തൊഴിലാളി ദിനം ആചാരിച്ചത്. 80ൽ അധികം രാജ്യങ്ങൾ മെയ്‌ ദിനം പൊതു അവധിയായി ആചാരിക്കുന്നുണ്ട്.തൊഴിലാളി വർഗ്ഗത്തിന്റെ ചരിത്ര പ്രസിദ്ധമായ മുന്നേറ്റത്തിന്റെ ദിനമാണ് മെയ്‌ ഒന്ന്. ത്യാകങ്ങൾ നിറഞ്ഞ തൊഴിലാളി സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ചരിത്രമാണ് തൊഴിലാളി ദിനം.

തൊഴിലാളികളുടെ പ്രാധാന്യവും അവകാശങ്ങളും ഉയത്തിക്കാട്ടുന്നതിനാണ് തൊഴിലാളി ദിനം ആചരിക്കുന്നത്.തൊഴിലാളികളുടെ അവകാശങ്ങൾ ഇന്നും ചർച്ചവിഷയമാണ്. കുറഞ്ഞ വേതനം ലഭിക്കുന്നു, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാവുന്നു തുടങ്ങിയ നിരവധി പ്രശ്ങ്ങളെ നേരിട്ടണ് തൊഴിലാളികൾ അതിജീവിക്കുന്നത്.

Continue Reading

Trending