Connect with us

Culture

കരുണാകരനെ ‘ചാരനെന്ന്’ ജനങ്ങള്‍ കൂവി വിളിച്ചു; ആ കറുത്ത രാത്രിയെ ഓര്‍മ്മിപ്പിച്ച് നടന്‍ ബാലചന്ദ്ര മേനോന്‍

Published

on

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ ഓര്‍ത്തെടുക്കുന്നു നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. കുറ്റവിമുക്തനാക്കിയ നമ്പി നാരായണനോടൊപ്പം കേരള ജനത ഓര്‍ക്കേണ്ട മറ്റൊരു വ്യക്തിത്വമാണ് കരുണാകരനെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു. ചാരക്കേസ് വിവാദം കൊടുമ്പിരി കൊണ്ടു നിന്ന സമയത്തെ ഒരു സംഭവത്തെ ഓര്‍ത്തു കൊണ്ടാണ് ബാലചന്ദ്ര മേനോന്‍ തന്റെ ഫേസ്ബുക്കില്‍ ഇക്കാര്യം കുറിച്ചിരിക്കുന്നത്.

‘കാര്‍ഗില്‍ യുദ്ധത്തിലെ ധീരജവാന്മാര്‍ക്ക് ഊര്‍ജവും ഉണര്‍വും പകരാന്‍ സിനിമാ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഒരു സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. തുടര്‍ന്ന് എന്റെ ഊഴമെത്തിയപ്പോള്‍ മൈക്കില്‍ അനൗണ്‍സ്‌മെന്റ് നടന്നതും വലിയൊരു കൂവലാണ് പിന്നാലെ കേട്ടത്. സംഭവം എന്താണെന്ന് നോക്കിയപ്പോഴാണ് മുഖ്യമന്ത്രിയുടെ വരവും തുടര്‍ന്ന് കാണികളുടെ ഇടയില്‍ നിന്നുണ്ടായ കൂവലുമാണെന്ന് മനസിലായത്. ജീവിതത്തില്‍ ഇതുവരെ അത്തരത്തിലൊരു കൂവല്‍ ഞാന്‍ കേട്ടിട്ടില്ല. കടലിരമ്പി വരുന്നതിന് തുല്യമായിരുന്നു ആ ശബ്ദം.

സ്‌റ്റേജിലെത്തിയ ലീഡര്‍ക്ക് വാ തുറക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നാലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ സദസിനോടായി അദ്ദേഹം പറഞ്ഞു ‘ഗംഭീരമായി കൂവിക്കൊള്ളു, ഇനി കാണുമ്പോള്‍ ഇതിലും നന്നായി കൂവാന്‍ ഗുരുവായൂരപ്പന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ’. ഇത്രയും പറഞ്ഞ് അദ്ദേഹം നടന്നു നീങ്ങി. എന്നാല്‍ മുഖ്യമന്ത്രി നടന്നകലുന്നതു വരെയും ‘ചാരാ ചാരാ’ എന്ന വിളി ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയായി എത്തി കേരള രാഷ്ട്രീയത്തിലെ തന്നെ ഭീഷ്മാചാര്യനായി മാറിയ ഒരു വ്യക്തിയുടെ നേര്‍ക്കായിരുന്നു എന്തെന്നറിയാതെയുള്ള ജനരോഷം. ഈ സംഭവം ആ രാത്രിയില്‍ അദ്ദേഹത്തെ എന്തുമാത്രം വേദനിപ്പിച്ചിരിക്കാം എന്നതായിരുന്നു അന്നത്തെ എന്റെ ചിന്ത’ ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്കിപ്പുറം സത്യം തെളിഞ്ഞിരിക്കുകയാണ്. അച്ഛന്‍ പറഞ്ഞിരുന്നു എന്നൊങ്കിലുമൊരിക്കല്‍ സത്യം പുറത്തുവരുമെന്ന്-അദ്ദേഹത്തിന്റെ മക്കള്‍ പറഞ്ഞത് താന്‍ കേട്ടിട്ടുണ്ട്. അവരോട് പൂര്‍ണ്ണമായി യോജിക്കുകയാണ്. ആരൊക്കെ അമര്‍ത്തിക്കെട്ടി വെച്ചാലും ഒരുനാള്‍ എല്ലാം പുറത്തുവരും.24 വര്‍ഷമായിട്ടും സത്യം പുറത്തുവന്നില്ലേ. മലയാളിയെന്ന നിലയിലും സുഹൃത്തെന്ന നിലയിലും അദ്ദേഹത്തിനുണ്ടായ മനപ്രയാസത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നു. മക്കള്‍ക്കെങ്കിലും അച്ഛന്‍ നിരപരാധിയാണെന്നറിയാന്‍ ഭാഗ്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending