Connect with us

Video Stories

ഖാഇദേമില്ലത്തിന്റെ സ്വപ്‌ന സാഫല്യം

Published

on

അഡ്വ. അഹമദ് മാണിയൂര്‍

ഇന്ത്യയിലെ പീഡിത ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ആശ്രയമായി ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിനെ നട്ടുവളര്‍ത്തി ഒരു വടവൃക്ഷമായി പന്തലിപ്പിച്ചാണ് സ്ഥാപക പ്രസിഡണ്ട് ഖാഇദേ മുഹമ്മദ് ഇസ്മായില്‍ സാഹിബ് വിടവാങ്ങിയത്. പകുതി രാഷ്ട്രീയവും പകുതി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും നടത്തുന്ന ഒരു സമ്പൂര്‍ണ്ണ മതേതര ജനാധിപത്യ ന്യൂനപക്ഷ കൂട്ടായ്മയായിരുന്നു ഖാഇദേ മില്ലത്തിന്റെ സ്വപ്‌നം. സ്വാതന്ത്ര്യ പുലരിയുടെ ഹര്‍ഷോന്മാദങ്ങള്‍ക്കിടയിലും വടക്കെ ഇന്ത്യന്‍ തെരുവുകളിലും ഗ്രാമപാതകളിലും തളംകെട്ടിനിന്ന മനുഷ്യരക്തത്തിന്റെ ചെന്തിപ്പൂകളില്‍നിന്നായിരുന്നു പാര്‍ട്ടിയുടെ ജനനം. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്ന സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്കൊടുവില്‍ 1947 ആഗസ്ത് 15 ന് ഭരണകൈമാറ്റവും വിഭജനവും തീരുമാനിക്കപ്പെട്ടതു മുതല്‍ വടക്കെ ഇന്ത്യയില്‍ വര്‍ഗീയാഗ്നി ആളിക്കത്തുകയായിരുന്നു. മുസ്‌ലിംകളെ ഇന്ത്യാവിരുദ്ധരും വിഭജനവാദികളുമായി മുദ്രയടിച്ച് വര്‍ഗീയവൈരം വ്യാപിപ്പിക്കുന്നതില്‍ വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ വിജയിച്ചു. വടക്കെ ഇന്ത്യ മുഴുവന്‍ മൂന്നുമാസക്കാലം കലാപം നീണ്ടു. അവിഭക്ത ഇന്ത്യയില്‍ സര്‍വയിടങ്ങളിലും ശക്തമായ വേരുകളുണ്ടായിരുന്ന ഒരു മുസ്‌ലിം ശാക്തികചേരിയായിരുന്നു സര്‍വേന്ത്യാ മുസ്‌ലിംലീഗ്. സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളില്‍ ഗാന്ധിജിക്കും കോണ്‍ഗ്രസിനും ഒപ്പം നിന്ന് സ്വാതന്ത്ര്യസമരങ്ങളില്‍ മുഖ്യപങ്കാളികളായി. സ്വാതന്ത്ര്യത്തോടൊപ്പം വിഭജനവും കടന്നുവന്നു.
ഇന്ത്യയില്‍ മുസ്‌ലിംകള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലായി. അസംഘടിതരും അനാഥരും അരക്ഷിതരുമായി. നിരന്തരം കലാപങ്ങളരങ്ങേറി. പ്രമുഖ കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മൗലവി ലിഖാഉള്ള ഗാന്ധിജിയെ സമീപിച്ച് ചോദിച്ചു, ‘രാജ്യത്തിന് വേണ്ടി മറ്റാരേയുംപോലെ രക്തവും ജീവനും നല്‍കിയവരാണ് മുസ്‌ലിംകള്‍. അവര്‍ വേട്ടയാടപ്പെടുന്നു. എന്തുതെറ്റാണ് അവര്‍ ചെയ്തത്.’ ഗദ്ഗദചിത്തനായി ഗാന്ധിജിയുടെ മറുപടി ഇതായിരുന്നു. ‘മുസ്‌ലിംകളായിപ്പോയി എന്നതുമാത്രം’. മുസ്‌ലിംകള്‍ അന്ന് അനുഭവിച്ച സാമൂഹിക രാഷ്ട്രീയ കയ്യേറ്റങ്ങളുടെ ഒരു മുഴുവന്‍ ചിത്രം ഗാന്ധിജിയുടെ മറുപടിയിലുണ്ടായിരുന്നു.
ദുരിതപൂര്‍ണമായ ആ കാലാവസ്ഥയില്‍ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തിന് ആത്മവിശ്വാസം പകരാനും പുതിയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമായി ഒത്തിണക്കി നിര്‍ത്തി സുരക്ഷിതത്വബോധം ഉളവാക്കാനും ബഹുമുഖമായ പുരോയാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും വേണ്ടി 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്‌ലിം നേതാവും പണ്ഡിതനുമായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. പഴയ സര്‍വേന്ത്യാ ലീഗിന്റെ ശക്തി കേന്ദ്രമായിരുന്ന വടക്കെ ഇന്ത്യന്‍ പ്രദേശങ്ങളില്‍നിന്നുള്ള പങ്കാളിത്തം ഈ യോഗത്തില്‍ താരതമ്യേന കുറവായിരുന്നു. അവിടെ മുസ്‌ലിംകള്‍ പുറത്തിറങ്ങാന്‍പോലും ഭയപ്പെട്ട കാലമായിരുന്നുവല്ലോ. കെ.എം സീതിസാഹിബിന്റെ നേതൃത്വത്തില്‍ മലബാറില്‍ നിന്ന് നിരവധി പ്രമുഖര്‍ എത്തിയിരുന്നു.
മുസ്‌ലിംകളടക്കമുള്ള എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന മതേതരത്വത്തിലും ജനാധിപത്യത്തിലും ഊന്നിയ ഒരു സ്വത്വ രാഷ്ട്രീയപ്രസ്ഥാനം വേണമെന്നായിരുന്നു സമ്മേളനത്തിന്റെ പൊതുവായ അഭിപ്രായം. ആ സമ്മേളനത്തില്‍ വെച്ചുതന്നെ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് രൂപീകരിക്കുകയും മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രഥമ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മതേതര മൂല്യങ്ങളും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയില്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. സ്വതന്ത്ര ഇന്ത്യയിലെ മാറിവന്ന സാമൂഹിക രാഷ്ട്രീയഭൂമികയില്‍ രാഷ്ട്രീയത്തില്‍ നിന്ന് അന്യം നിന്നുകൊണ്ടുള്ള ഒരു നീക്കവും ലക്ഷ്യപ്രാപ്തി നല്‍കില്ലെന്ന് അദ്ദേഹം ഉപദേശിച്ചു. കാല്‍ നൂറ്റാണ്ടോളം ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റായി ആ വഴികളിലൂടെ അദ്ദേഹം പാര്‍ട്ടിയെ നയിച്ചു. സമൂഹത്തിന്റെ നായകന്‍ (ഖാഇദേമില്ലത്ത്) എന്ന ബഹുമതി നാമം ചേര്‍ത്താണ് കക്ഷിഭേദമന്യെ എല്ലാവരും അദ്ദേഹത്തെ വിളിച്ചത്.
ഖാഇദെമില്ലത്തിന്റെ നേതൃത്വത്തില്‍ വളരെ പെട്ടെന്നുതന്നെ പാര്‍ട്ടിക്ക് രാജ്യത്തെങ്ങും വേരോട്ടം ലഭിച്ചു. സ്വാതന്ത്ര്യാനന്തരം 1952 ല്‍ നടന്ന ആദ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ മദ്രാസ് നിയമസഭയിലേക്ക് മലബാറില്‍ നിന്ന് അഞ്ചു അംഗങ്ങളെ തിരഞ്ഞെടുത്തയക്കാന്‍ മുസ്‌ലിംലീഗിന് സാധിച്ചു. അതില്‍ ഒന്ന് ദലിത് സംവരണവും ആയിരുന്നു. സംസ്ഥാനരൂപീകരണത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കേരള നിയമസഭയില്‍ മുസ്‌ലിംലീഗിന്റെ ശക്തമായ സാന്നിധ്യം ഉണ്ടായി. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രാതിനിധ്യവും തുടരുന്നു. കോണ്‍ഗ്രസ്- പിഎസ്സ്പി സഖ്യത്തില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട 1960 ല്‍ കെ.എം. സീതിസാഹിബ് നിയമസഭാ സ്പീക്കര്‍ ആയതുമുതല്‍ ചില ഇടവേളകളില്‍ ഒഴിച്ച് കേരളത്തില്‍ ഭരണപങ്കാളിത്തവും വഹിച്ചുവരുന്നു. അറുപതുകളുടെ അവസാനത്തില്‍ പശ്ചിമബംഗാളിലും മുസ്‌ലിംലീഗിന് മന്ത്രി സഭാ പ്രാതിനിധ്യമുണ്ടായി. വിവിധ സംസ്ഥാന നിയമസഭകളില്‍ എം.എല്‍.എമാര്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍, ത്രിതല പഞ്ചായത്ത് ഭരണസാരഥ്യം എന്നിങ്ങനെ മുസ്‌ലിംലീഗ് പ്രതിനിധീകരിച്ചു. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായ രണ്ടുതവണയും കേന്ദ്രമന്ത്രിസഭയില്‍ മുസ്‌ലിംലീഗ് നേതാവ് അംഗമായി.
സ്ഥാപക നേതാവ് ഖാഇദേമില്ലത്ത് കാണിച്ച പാതയിലൂടെ തന്നെ പാര്‍ട്ടി മുന്നേറുന്നുവെന്നത് മുസ്‌ലിംലീഗിനെ മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ജനസേവനരംഗത്തും മുസ്‌ലിംലീഗിനെ വെല്ലുന്ന മറ്റൊരു പ്രസ്ഥാനം ഇല്ലെന്നതാണ് സത്യം. കേരളത്തിലും തമിഴ്‌നാട്ടിലുമായി മുസ്‌ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ട് വനിതകളുടെയും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെയും വിദ്യാഭ്യാസ മുന്നേറ്റത്തില്‍ പാര്‍ട്ടി വഹിച്ച പങ്ക് എതിരാളികള്‍പോലും പ്രശംസിക്കുന്നവയാണ്.
ആതുരശുശ്രൂഷാരംഗത്തും അനിതരമായ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. നിരാലംബരായ രോഗികള്‍ക്കു സാന്ത്വനമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട മെഡിക്കല്‍ കോളജുകളോടും കാന്‍സര്‍ സെന്ററുകളോടും അനുബന്ധിച്ച് കോടികള്‍ ചെലവഴിച്ചുള്ള സഹായ കേന്ദ്രങ്ങള്‍- സി.എച്ച്. സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ എല്ലാ പഞ്ചായത്തുകളിലും ‘ബൈത്തുറഹ്മ പദ്ധതി പ്രകാരം അശരണര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുകയും ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററുകള്‍ വഴി ആശ്വാസപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയും ചെയ്യുന്നു. ഇവക്കുപുറമെ മുസ്‌ലിംലീഗ് പോഷക ഘടകമായ കെ.എം.സി.സി കമ്മിറ്റികളും കോടിക്കണക്കിന് രൂപയുടെ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മറ്റു പല പ്രസ്ഥാനങ്ങളും രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയും ഹിന്ദുത്വ സംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും വര്‍ഗീയ ധ്രുവീകരണയത്‌നങ്ങളില്‍ മാത്രം മുഴുകിയിരിക്കുകയും ചെയ്യുമ്പോള്‍ മുസ്‌ലിംലീഗും പോഷക സംഘടനകളും ഭേദങ്ങള്‍ ഏതുമില്ലാതെ സേവനങ്ങളില്‍ മുഴുകിനില്‍ക്കുന്നതു സര്‍വ്വര്‍ക്കും മാതൃകയാണ്.
മുസ്‌ലിം വനിതാ വിദ്യാഭ്യാസത്തിലെ മുന്നേറ്റംപോലെ വനിതാ ശാക്തീകരണവും ഊര്‍ജ്ജിതമാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. മുസ്‌ലിം സ്ത്രീശാക്തീകരണം ഖാഇദേമില്ലത്തിന്റെയും കെ.എം. സീതിസാഹിബിന്റെയും മറ്റും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ആ സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്‌ലിംലീഗിന് കഴിഞ്ഞു. ഖാഇദേ മില്ലത്തിന്റെ സന്ദേശമായ അഭിമാനകരമായ അസ്തിത്വം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളെ മതേതര ജനാധിപത്യ പാതയിലൂടെ നയിക്കുകയെന്ന ദൗത്യ നിര്‍വഹണത്തില്‍ കര്‍മ്മനിരതമാണ് മുസ്‌ലിംലീഗ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Trending