Video Stories
ആധാറിന്റെ സുരക്ഷ; ട്രായ് ചെയര്‍മാനു പിന്നാലെ മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍
ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനായി ആധാര്‍ നമ്പര്‍ പുറത്തുവിട്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്മാന് ആര്.എസ് ശര്‍മ്മ പുലിവാലു പിടിച്ചതിന് പിന്നാലെ സുരക്ഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഹാക്കര്‍മാര്‍ രംഗത്ത്.
തന്റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാലും സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ അത് തന്നെ ബാധിക്കില്ലെന്നായിരുന്നു ഇന്നലെ ആര്.എസ് ശര്‍മ്മയുടെ വെല്ലുവിളി. തന്റെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് യാതൊരു സ്വകാര്യതയും ചോര്‍ത്താന്‍ കഴിയില്ലെന്നും ശര്‍മ്മ അവകാശപ്പെട്ടു. എന്നാല്‍ ട്രായ് ചെയര്‍മാന്റെ വെല്ലുവിളി സ്വീകരിച്ച ഹാക്കര്‍മാര്‍, നിമിഷ നേരം കൊണ്ട്് ആര്.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫ്ലൈയര്‍ നമ്പര്‍ വരെ പുറത്തുവിട്ടാണ് ചെയര്മാന് എട്ടിന്റെ കൊടുത്തത്. ഇന്നലെ ട്വിറ്ററിലൂടെയായിരുന്നു ട്രായ് ചെയര്മാന് തന്റെ 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ടുള്ള വെല്ലുവിളി. ശര്‍മ്മയുടെ വാട്സ്ആപ് പ്രൊഫൈല്‍ ചിത്രം വരെ പരസ്യമാക്കിയ ഹാക്കര്‍മാരുടെ തിരിച്ചടി വലിയ വാര്‍ത്തയായി.
Hi @narendramodi,
Can you publish your #Aadhaar number (if you have one)?
Regards,
— Elliot Alderson (@fs0c131y) July 28, 2018
എന്നാല്‍ ഇപ്പോള്‍ പുതിയ വെല്ലുവിളിയുമായി ഹാക്കരാമാരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇനിയും ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ ആധാര്‍ നമ്പര്‍ തരൂ… തെളിയിച്ചു തരാമെന്നാണ് ഹാക്കര്‍മാരുടെ വെല്ലുവിളി.
” നരേന്ദ്ര മോദി, നിങ്ങള്‍ക്ക് ആധാറുണ്ടെങ്കില്‍ അതിന്റെ നമ്പര്‍ പരസ്യപ്പെടുത്തൂ… ” എന്നാണ് ഏലിയറ്റ് ആള്‍ഡേഴ്സണ്‍ എന്ന പേരിലുള്ള ഹാക്കറുടെ വെല്ലുവിളി.
Can you bring his graduation degree online ?
— Homotitan JS (Tyagi) #RYP (@Kepler___22) July 28, 2018
ഹാക്കറുടെ വെല്ലുവിളിക്ക് താഴെ, മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യപ്പെടുത്താന്‍ വഴിയുണ്ടോ ? എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇല്ലാത്തത് എങ്ങനെ പരസ്യപ്പെടുത്തുമാണ് അതിന് ചിലര്‍ മറുപടി നല്‍കിയിരിക്കുന്നത്.
അടുത്തിടെ മോദി ഒരിടവേളക്ക് ശേഷം ട്വിറ്ററില്‍ സജീവമായിരുന്നു. സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് പോലും മോദി ട്വിറ്ററില്‍ മറുപടി നല്‍കിയിരുന്നു. ഹാക്കറുടെ പരസ്യ വെല്ലുവിളിയോട് മോദി പ്രതികരിക്കുമോയെന്നാണ് സോഷ്യല്‍മീഡിയ ഉറ്റുനോക്കുന്നത്.
ഏതായാലും ട്രായ് ചെയര്‍മാന്റെ സ്വകാര്യത പരസ്യപ്പെടുത്തുന്നത് അദ്ദേഹത്തിന് മാത്രമല്ല, എത്രത്തോളം ഭീഷണി സൃഷ്ടിക്കുമെന്ന് തെളിയിക്കുക കൂടിയാണ് ഹാക്കര്‍ ചെയ്തത്.
If your phone numbers, address, dob, bank accounts and others personal details are easily found on the Internet you have no #privacy. End of the story.
— Elliot Alderson (@fs0c131y) 28 July 2018
എലിയറ്റ് ആല്‍ഡേഴ്സണാണ് ശര്‍മ്മയുടെ വ്യക്തിവിവരങ്ങള്‍ അടക്കം പരസ്യപ്പെടുത്തിയത്. ‘ജനങ്ങള്‍ക്കു താങ്കളുടെ വ്യക്തിവിവരങ്ങള്‍, ജനനതിയതി, ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിച്ചു. ഞാന്‍ ഇവിടം കൊണ്ടു നിര്‍ത്തുകയാണ്. നിങ്ങളുടെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്ന് കരുതുന്നു’; ആല്‍ഡേഴ്സണ്‍ ട്വിറ്റിറില്‍ രേഖപ്പെടുത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറും പുറത്തുവിട്ടു. ശര്‍മ്മയുടെ വാട്സ്ആപ്പ് പ്രൊഫൈല്‍ ചിത്രവും ഹാക്കര്‍ പരസ്യപ്പെടുത്തി. ബാങ്ക് അക്കൗണ്ടുമായി ശര്‍മ ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെന്നും ഹാക്കര്‍ കണ്ടെത്തിയിട്ടുണ്ട്.
ഡീന്‍ ഓഫ് ജിയോ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ശര്‍മ്മക്കു സന്ദേശം ലഭിച്ചു. ആല്‍ഡേഴ്സണ്‍ പുറത്തുവിട്ട വിവരങ്ങളിലൂടെ ഈ ഹാക്കര്‍ എയര്‍ഇന്ത്യയില്‍ നിന്ന് ഫ്രീക്വന്റ് ഫൈഌയര്‍ നമ്പര്‍ കണ്ടെത്തി. ജിമെയില്‍ അക്കൗണ്ടിലെ സെക്യൂരിറ്റി ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഈ നമ്പര്‍.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

