Connect with us

Culture

30 കഴിഞ്ഞാല്‍ എല്‍.എല്‍.ബിക്ക് ചേരാനാവില്ല

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍.എല്‍.ബി പ്രവേശന പരീക്ഷ കഴിഞ്ഞ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പ്രായപരിധി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.

ഇതോടെ 30 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി അഭിഭാഷകരാകാന്‍ കഴിയില്ല. ഈ അധ്യയന വര്‍ഷത്തിലെ അഡ്മിഷനുകളിലും പ്രായപരിധി ബാധകമാണ്. കോടതിവിധിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയതെന്നാണ് വിശദീകരണം.

പഞ്ചവത്സര എല്‍.എല്‍.ബി, ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് സുപ്രീംകോടതി ഉത്തരവിന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.


Dont miss: സുരേഷ് ഗോപിയെ ഇറക്കി പുതിയ തന്ത്രവുമായി ബി.ജെ.പി

 

ത്രിവത്സര എല്‍.എല്‍.ബിക്ക് 30 വയസും പഞ്ചവത്സര കോഴ്‌സിന് 20 വയസുമാണ് പ്രായപരിധി. ഇത്തവണ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

പ്രവേശന പരീക്ഷക്കായി റജിസ്റ്റര്‍ ചെയ്ത സൈറ്റില്‍ കയറിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. വ്യക്തതയുള്ളതും ആധികാരികവുമായ രേഖകള്‍ മാത്രമെ ജനന തിയതിയുടെ തെളിവിനായി പരിഗണിക്കുകയുള്ളു. രേഖകള്‍ തപാല്‍ വഴി അയക്കേണ്ടതില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൂടാതെ പ്രവേശന സമയത്തും ഈ രേഖകള്‍ സമര്‍പ്പിക്കണം. നാളെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി രേഖകള്‍ ഹാജരാക്കാത്തവരെ റാങ്ക് ലിസ്റ്റില്‍ പരിഗണിക്കുന്നതല്ല.


Dont miss: യു.എസ് നഗരത്തില്‍ മുസ്‌ലിം അനുകൂല റാലി

30 വയസിന് മുകളില്‍ പ്രായമുള്ള പ്രവേശന പരീക്ഷ എഴുതി അഡ്മിഷന് തയാറെടുത്ത നിരവധി പേര്‍ക്കാണ് പുതിയ ഉത്തരവിനെ തുടര്‍ന്ന് എല്‍.എല്‍.ബി പഠനമെന്ന മോഹം ഉപേക്ഷിക്കേണ്ടിവരുന്നത്. സര്‍ക്കാറിന്റെ ഉത്തരവിന്റെ പകര്‍പ്പും വിശദമായ വിവരങ്ങളും www.ceekerala.org  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2013ലെ പ്രവേശന സമയത്തും പഞ്ചവത്സര എല്‍.എല്‍.ബിക്ക് പ്രായപരിധി നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇടപെടുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രായപരിധി നോക്കാതെ അപേക്ഷകള്‍ പരിഗണിക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടാകുകയും പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു.

ഇത്തവണയും പ്രായപരിധി ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Film

ലാഭവിഹിതം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതായി പരാതി; ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു പരാതിയിൽ പറയുന്നു

Published

on

കൊച്ചി: കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസ്സിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിരൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. 40 ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതകൾ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചതെന്നാണ് ഹരജി.

ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ ചിത്രം കലക്ഷൻ നേടിയിട്ടുണ്ടെന്നും ഒ.ടി.ടി പ്ലാറ്റ്‍ഫോമുകള്‍ മുഖേനയും ചിത്രം 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹരജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

Continue Reading

Trending