Connect with us

News

വാര്‍ദ്ധക്യവും മൂത്രാശയ ആരോഗ്യവും: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും വാര്‍ദ്ധക്യ കാലത്തെ മൂത്രാശയ രോഗങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാനാകും.

Published

on

പ്രായമാകുമ്പോള്‍ ശരീരത്തിലെ മറ്റ് അവയവങ്ങളെപ്പോലെ വൃക്കകളുടെയും മൂത്രാശയ വ്യവസ്ഥയുടെയും പ്രവര്‍ത്തനക്ഷമതയില്‍ മാറ്റങ്ങള്‍ വരുന്നത് സ്വാഭാവികമാണ്.

എന്നാല്‍ പലപ്പോഴും ഇത്തരം മാറ്റങ്ങളെ പ്രായത്തിന്റെ പ്രശ്നങ്ങളായി കണ്ട് അവഗണിക്കുന്നത് രോഗം സങ്കീര്‍ണ്ണമാകാന്‍ കാരണമാകുന്നു.  കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും വാര്‍ദ്ധക്യ കാലത്തെ മൂത്രാശയ രോഗങ്ങള്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാനാകും.മുത്രാശയ വ്യവസ്ഥയിലെ മാറ്റങ്ങള്‍

പ്രായമാകുമ്പോള്‍ മൂത്രസഞ്ചിയുടെ ഇലാസ്തികത (elastictiy) കുറയുകയും പേശികള്‍ക്ക് ബലക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി കു റഞ്ഞ അളവില്‍ മൂത്രം നിറയുമ്പോള്‍ തന്നെ ശക്തമായ അസ്വസ്ഥത, മൂത്രം പിടിച്ചുനിര്‍ത്താന്‍ പ്രയാസം നേരിടുക തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകാം. സ്ത്രീകളില്‍ പെല്‍വിക് പേശികളുടെ ബലക്കുറവ് മൂലം ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അറിയാതെ മൂത്രം പോകുന്ന അവസ്ഥയും കണ്ടുവരാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയും പുരുഷന്മാരും

അറുപത് വയസ്സ് പിന്നിട്ട പുരുഷന്മാരില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം അഥവാ ബി.പി.എച്ച്. മൂത്രമൊഴിക്കാന്‍ കാലതാമസമെടുക്കുക, മൂത്രത്തിന്റെ ഒഴുക്ക് കുറയുക, മൂത്രം പൂര്‍ണ്ണമായും പോകാത്ത അവസ്ഥ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതിനുപുറമെ, ഇടയ്ക്കിടെ മൂത്രമൊഴിക്കുക (പ്രത്യേകിച്ച് രാ ത്രികാലങ്ങളില്‍), മൂത്രം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരിക എന്നീ ബുദ്ധി മുട്ടുകളും കണ്ടുവരാറുണ്ട്. ബി.പി.എച്ച്. കൂടാതെ ഈ പ്രായത്തിലുള്ളവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ (മൂത്രസഞ്ചി) ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മൂത്രതടസ്സമുണ്ടാകുകയും അത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.

മുത്രാശയ അണുബാധയിലെ പ്രത്യേകതകള്‍ പ്രായമായവരില്‍ മൂത്രാശയ അണുബാധയുടെ ലക്ഷണങ്ങള്‍ യുവാക്കളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. പലപ്പോഴും പനിയോ പുകച്ചിലോ ഉണ്ടാകണമെന്നില്ല. പകരം പെട്ടെന്നുണ്ടാകുന്ന തളര്‍ച്ച, ആശയക്കുഴപ്പം, വീഴ്ചകള്‍ എന്നിവ കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു യൂറോളജിസ്റ്റിന്റെ സഹായത്തോടെ മൂത്രപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

വൃക്കകളുടെ സംരക്ഷണം

പ്രമേഹവും രക്തസമ്മര്‍ദ്ദ വും നിയന്ത്രണവിധേയമല്ലെങ്കില്‍ അത് വൃക്കകളെ ഗുരുതരമായി ബാധിക്കും. ദീര്‍ഘകാലം വേദനസംഹാരികള്‍ ഉപയോഗിക്കുന്നതും വൃക്കകളുടെ ആരോഗ്യത്തിന് വെല്ലുവിളിയാണ്. കൃത്യമായ ഇടവേളകളില്‍ യൂറിന്‍ റുട്ടീന്‍ ,സെറം ക്രിയാറ്റിനിന്‍, ഇ.ജി.എഫ്.ആര്‍ തു ടങ്ങിയ പരിശോധനകളിലൂടെ വൃക്കകളു ടെ ആരോഗ്യം വിലയിരുത്തണം.

പരിശോധനാരീതികള്‍

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ യൂറിന്‍ റുട്ടീന്‍, സെറം ക്രിയാറ്റിനിന്‍, ഇ.ജി.എ ഫ്.ആര്‍ എന്നീ പ്രാഥമിക പരിശോധനകള്‍ നടത്തേണ്ടതാണ്. കൂടാതെ, അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, യൂറോ ഫ്‌ലോമെട്രി തുടങ്ങിയ ലളിതമായ പരിശോധനകള്‍ യൂറോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം ചെയ്യേണ്ടതാണ്..പുരുഷന്മാര്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത തള്ളിക്കളയാന്‍ സെറം പി.എസ്.എ പരി ശോധന നടത്തുന്നത് ഉചിതമായിരിക്കും.

മുന്‍കരുതലുകള്‍:

ധാരാളം വെള്ളം കുടിക്കുന്നത് അണുബാധ തടയാന്‍ സഹായിക്കും. എങ്കിലും രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കുന്നത് ഒഴിവാക്കാന്‍ വൈകുന്നേരത്തിന് ശേഷം വെള്ളത്തിന്റെ അളവ് പരിമിതപ്പെടുത്താം. മദ്യപാനവും പുകവലിയും പൂര്‍ണ്ണമായും ഒഴിവാക്കണം. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ ഒരു വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശം തേടാന്‍ വൈകരുത്.

 

News

കോട്ടക്കല്‍ പാലപ്പുറ ജുമാ മസ്ജിദില്‍ മോഷണം; നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് പണം കവര്‍ന്നു

വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് നേര്‍ച്ചപ്പെട്ടിയില്‍ നിന്നാണ് പണം കവര്‍ന്നത്.

Published

on

By

കോട്ടക്കല്‍: പാലപ്പുറ ജുമാ മസ്ജിദില്‍ മോഷണം നടന്നു. വാതിലിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് നേര്‍ച്ചപ്പെട്ടിയില്‍ നിന്നാണ് പണം കവര്‍ന്നത്.

പുലര്‍ച്ചെ പള്ളിയിലെത്തിയവര്‍ ആണ് സംഭവം അറിഞ്ഞത്. മോഷണം നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍് കോട്ടക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞതായാണ് സൂചന

Continue Reading

News

തിരുവനന്തപുരം വിമാന സർവിസ് പുനരാരംഭിക്കണം; ആവശ്യം ശക്തമാക്കി പ്രവാസികൾ

നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റു മധ്യപൂര്‍വദേശ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

Published

on

By

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി സൗദി ദേശീയ വിമാനക്കമ്പനിയുടെ സര്‍വിസുകള്‍ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദില്‍ ‘സൗദിയ യാത്രക്കാരുടെ കൂട്ടായ്മ’ രൂപീകരിച്ചു. പ്രവാസി സമൂഹത്തിന്റെ ദീര്‍ഘകാല ശ്രമഫലമായി 2017 ഒക്ടോബറില്‍ റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം ലക്ഷ്യമാക്കി നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിച്ചിരുന്നെങ്കിലും കുറച്ചുകാലത്തിനകം അവ നിര്‍ത്തലാക്കുകയായിരുന്നു.

നിലവില്‍ കേരളത്തില്‍ കൊച്ചിയിലേക്കും കോഴിക്കോട് ഭാഗത്തേക്കുമാണ് ഈ വിമാനക്കമ്പനി സര്‍വിസുകള്‍ നടത്തുന്നത്. എന്നാല്‍ തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ യാത്രക്കാര്‍ക്കും തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, വിരുദുനഗര്‍, ശിവഗംഗ എന്നീ ജില്ലകളിലെ ആളുകള്‍ക്കും അന്താരാഷ്ട്ര യാത്രയ്ക്കുള്ള പ്രധാന ആശ്രയമായി തുടരുന്നത് തിരുവനന്തപുരം വിമാനത്താവളമാണ്.

നേരിട്ടുള്ള വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ മറ്റു മധ്യപൂര്‍വദേശ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നത് യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദീര്‍ഘനേരം ഇടവേളയില്‍ കാത്തിരിക്കേണ്ടതും മറ്റൊരു വിമാനത്തിലേക്ക് മാറിക്കയറേണ്ടതുമാണ് പ്രധാന പ്രശ്‌നം. പ്രത്യേകിച്ച് ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കും വയോധികര്‍ക്കും രോഗികള്‍ക്കും ഇത് ഏറെ പ്രയാസകരമാണെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ കൊച്ചിയിലോ കോഴിക്കോട് ഇറങ്ങി റോഡ് മാര്‍ഗം തെക്കന്‍ ജില്ലകളിലേക്ക് യാത്ര ചെയ്യേണ്ടിവരുന്നത് ചിലപ്പോള്‍ 12 മണിക്കൂര്‍ വരെ അധികസമയം ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടാക്കുന്നു. 30 മുതല്‍ 45 ദിവസം വരെ മാത്രം അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് യാത്രയ്ക്കായി മാത്രം നാല് ദിവസം വരെ നഷ്ടപ്പെടുന്നത് വലിയ മാനസിക സമ്മര്‍ദ്ദത്തിനും കാരണമാകുന്നു.

ഇതിനാല്‍ സൗദി ദേശീയ വിമാനക്കമ്പനിയും ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയും തമ്മിലുള്ള പുതിയ സംയുക്ത സര്‍വിസ് കരാര്‍ പ്രയോജനപ്പെടുത്തി തിരുവനന്തപുരം ലക്ഷ്യമാക്കിയ സര്‍വിസുകള്‍ വര്‍ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ വ്യോമയാന മന്ത്രിക്കും സൗദി രാജ്യത്തെ വ്യോമഗതാഗത അതോറിറ്റിക്കും നിവേദനം നല്‍കാന്‍ തീരുമാനിച്ചു.

കേന്ദ്രമന്ത്രിക്കുള്ള നിവേദനം ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് പാര്‍ലമെന്റ് സമ്മേളന വേളയില്‍ നേരിട്ട് കൈമാറും. യോഗത്തില്‍ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

Continue Reading

News

ആലുവയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചനിലയിൽ

Nilambur–Kochuveli Express ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

Published

on

By

കൊച്ചി: ആലുവയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ പുലിമുഖം വീട്ടിൽ രാജേഷ് (31) ആണ് മരിച്ചത്.

ഗാരേജിന് സമീപം പുലർച്ചെയോടെയാണ് അപകടം നടന്നത്. Nilambur–Kochuveli Express ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending