Video Stories
അമേരിക്ക- ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധമെന്ന് ഖത്തര്‍
ദോഹ: അമേരിക്കയും ജിസിസി രാജ്യങ്ങളും ഉള്‍പ്പെടുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും ഉപരോധ രാജ്യങ്ങള്‍ ഉച്ചകോടിയില്‍ സ്വമേധയാ പങ്കെടുക്കണമെന്നും ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി അഭിപ്രായപ്പെട്ടു. സമ്മര്‍ദ്ദങ്ങളിലൂടെയോ ബലപ്രയോഗങ്ങളിലൂടെയോ ആകരുത് സഊദി സഖ്യരാജ്യങ്ങള്‍ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടതെന്നും വാഷിംഗ്ടണ്‍ ഡി സിയില്‍ അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. പ്രഥമ ഖത്തര്‍- അമേരിക്ക നയതന്ത്ര സംവാദത്തില്‍ പങ്കെടുക്കുന്നതിനായാണ് ശൈഖ് മുഹമ്മദ് അമേരിക്കയിലെത്തിയത്. ഖത്തറും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ജനുവരി 30ന് നടന്ന സംവാദം വലിയ പങ്കുവഹിച്ചിട്ടുണ്ട്. വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലുള്‍്പ്പടെ സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഗള്‍ഫ് പ്രതിസന്ധിയും ചര്‍ച്ചയായി. മേഖലയിലെ രാജ്യങ്ങളെ സമമായി കണ്ടുകൊണ്ടുള്ള തത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജിസിസി രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളുവെന്ന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംസാരിക്കവെ ഖത്തര്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ജിസിസി പുന: സ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങള്‍ എല്ലാം മറക്കാനും പൊറുക്കാനും സന്നദ്ധമാണ്. മേഖലയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി നയതന്ത്ര സംവാദങ്ങളും ചര്‍ച്ചകളും തുടങ്ങുന്നതിനും പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനും രാജ്യാന്തര സമൂഹം ആവശ്യപ്പെടുമെന്നുതന്നെയാണ് ഖത്തറിന്റെ പ്രതീക്ഷ. മേഖലയിലെ രാജ്യങ്ങളോട് അമേരിക്ക പ്രകടിപ്പിക്കുന്ന താല്പര്യം പ്രശംസനീയമാണ്. ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ചും വ്യാജ ആരോപണങ്ങള്‍, വാര്‍ത്താ പ്രചാരണങ്ങള്‍, മാനവീകവിരുദ്ധതകള്‍, നിയമവിരുദ്ധമായ വിപണി കൃത്രിമത്വങ്ങള്‍ എന്നിവയെല്ലാം ലോകം മനസ്സിലാക്കുന്നുണ്ട്. ഉപരോധത്തെ മറികടക്കാന്‍ ഖത്തറിനു കഴിഞ്ഞിട്ടുണ്ട്. അതിനുള്ള ഉദാഹരണങ്ങള്‍ ഖത്തറിനു കാണിക്കാനാകും. മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങള്‍ക്ക് സാധിക്കാന്‍ സാധ്യതയില്ലാത്തതാണിത്. ഖത്തറിലെ യു എസ് സൈനിക താവളം തന്ത്രപ്രധാനമായ കേന്ദ്രമാണ്. മിഡില്‍ ഈസ്റ്റിലെ ശക്തരാല്‍ തങ്ങള്‍ ചുറ്റപ്പെട്ടിട്ടുണ്ട്. ചില രാജ്യങ്ങളെങ്കിലും യുദ്ധവും സൈനിക നീക്കവും സൂചിപ്പിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മേഖലയിലെ സുരക്ഷക്കും ഭീകരതക്കെതിരായ പോരാട്ടത്തിലും അമേരിക്കക്കൊപ്പം നില്ക്കുന്ന നയമാണ് ഖത്തര്‍ സ്വീകരിച്ചുപോരുന്നത്.
അതിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭീകരതക്ക് സാമ്പത്തിക സഹായം നല്‍കുക, റിക്രൂട്ട് ചെയ്യുക, പ്രചാരണം നടത്തുക എന്നിവക്കെതിരെ വരുംകാലങ്ങളിലും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം റിയാദില്‍ നടന്ന അമേരിക്ക- ജിസിസി ഉച്ചകോടിക്കു ശേഷമാണ് ഗള്‍ഫ് പ്രതിസന്ധി രൂപപ്പെട്ടത്. ഉപരോധം പ്രഖ്യാപിച്ചയുടന്‍ സഊദി സഖ്യത്തിന്റെ നിലാപാടുകളോടു യോജിക്കുന്ന വിധത്തില്‍ പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. അതോടെ സഊദി സഖ്യത്തിന്റെ തീരുമാനത്തിനു പിന്നില്‍ അമേരിക്കന്‍ ഇടപെടലുണ്ടായതായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാല്‍ യു എസ് സ്റ്റേറ്റ് വകുപ്പ് വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും സാഹചര്യങ്ങള്‍ മാറുകയും ഉപരോധത്തിന് കാരണമായി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ക്ക് തെളിവുകളില്ലാതാവുകയും ചെയ്തതോടെ ട്രംപ് നിലപാട് മാറ്റുകയായിരുന്നു.
അതേസമയം എട്ടു മാസമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അമേരിക്ക കൂടുതല്‍ സജീവമായ ഇടപെടലുകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് പ്രതിസന്ധി പരിഹരിക്കാന്‍ ഉത്സുകനാണെന്നും അമേരിക്കയുടെ നേരിട്ടുള്ള ഇടപെടലുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഖത്തറിലെ യു.എസ് എംബസ്സിയിലെ ചാര്‍ജ് ഡി അഫയേഴ്സ് റയാന് ഗഌഹയെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala1 day agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf1 day agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

