Connect with us

News

സെന്‍സര്‍ റൂമില്‍ കണ്ണുനിറഞ്ഞ് ജീവനക്കാരി; ‘ഇത്തരമൊരു സിനിമ അടുത്തകാലത്ത് കണ്ടിട്ടില്ല’ അനുഭവം പങ്കുവെച്ച് അഖില്‍ സത്യന്‍

അഖില്‍ സത്യന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍.

Published

on

100 കോടി ക്ലബ് പിന്നിട്ട ‘സര്‍വ്വം മായ’ യുടെ സെന്‍സറിങ്ങിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ അഖില്‍ സത്യന്‍. ചിത്രം കണ്ട സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ഒരു ജീവനക്കാരിയുടെ കണ്ണ് നിറഞ്ഞിരുന്നുവെന്നും, അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ലെന്ന് സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നും അഖില്‍ വെളിപ്പെടുത്തി.

അഖില്‍ സത്യന്റെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചില്‍. അഭിമുഖത്തില്‍ ചിത്രത്തില്‍ പ്രഭേന്ദു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍ പോളിയും, ഡെലൂലുവായെത്തിയ റിയ ഷിബുവും, സാധ്യ എന്ന കഥാപാത്രമായെത്തിയ പ്രീതി മുകുന്ദനും പങ്കെടുത്തു.

സെന്‍സറിങ്ങിന് എത്തുമ്പോള്‍ താന്‍ ഏറെ ഭയന്നിരുന്നുവെന്ന് അഖില്‍ പറഞ്ഞു. സെന്‍സര്‍ ഓഫീസര്‍ വളരെ സീരിയസ് ആയ ആളാണെന്നായിരുന്നു മുന്‍കൂട്ടി കേട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘അകത്ത് കയറുമ്പോള്‍ ആദ്യം ചെയ്യുന്ന കാര്യം ഫോണ്‍ വാങ്ങിവെക്കലാണ്. ഫോണ്‍ വാങ്ങിയ സ്റ്റാഫിന്റെ കണ്ണ് നിറഞ്ഞിരുന്നു. പുള്ളിക്കാരി പടം മുഴുവന്‍ കണ്ടിരുന്നു’ അഖില്‍ ഓര്‍ത്തെടുത്തു.

ആ നിമിഷം തന്നെ തനിക്ക് വലിയ ധൈര്യം ലഭിച്ചതായും അഖില്‍ പറഞ്ഞു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ചിത്രം കണ്ടുവെന്നും, സെന്‍സര്‍ ഓഫീസര്‍ ചിത്രത്തിലെ ഓരോ ഘടകത്തെക്കുറിച്ചും, പ്രത്യേകിച്ച് സാധ്യ എന്ന കഥാപാത്രത്തെക്കുറിച്ചും വിശദമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നിവിനെ വിളിച്ചു. ഇത്രയും പേടിച്ചുപോയ അവസ്ഥ മുഴുവന്‍ മാറിയത് അപ്പോള്‍ ആയിരുന്നു. അടുത്തകാലത്തൊന്നും ഇത്തരമൊരു സിനിമ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് ഒരു സെന്‍സര്‍ ഓഫീസര്‍ പറയുമ്പോള്‍ കിട്ടുന്ന ധൈര്യം വലുതാണ്. അവിടെ നിന്നാണ് നമ്മള്‍ ശരിയായ ദിശയിലാണെന്ന് ഉറപ്പായത്’ അഖില്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എന്‍എസ്എസ് പിന്മാറ്റം തീരുമാനിച്ചത് ഞാന്‍ തന്നെ, തുഷാര്‍ വെള്ളപ്പാള്ളി പെരുന്നയിലേക്ക് വരേണ്ട’ -സുകുമാരന്‍ നായര്‍

എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു.

Published

on

By

കോട്ടയം: വെള്ളാപ്പള്ളിയുടെ ഐക്യ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായതോടെയാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ തുറന്നടിച്ചു. എസ്എന്‍ഡിപി യോഗവുമായുള്ള ഐക്യനീക്കത്തില്‍ നിന്ന് പിന്മാറാനുള്ള കാരണങ്ങള്‍ തുറന്നുപറഞ്ഞു. ബിജെപി മുന്നണിയായ എന്‍ഡിഎയുടെ പ്രമുഖ നേതാവായ തുഷാര്‍ വെള്ളാപ്പള്ളിയെ ഐക്യചര്‍ച്ചകള്‍ക്കായി ദൂതനായി അയച്ചതില്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.

ആദ്യം അങ്ങനെ തോന്നിയില്ലെങ്കിലും പിന്നീട് തുഷാറിനെ ദൂതനാക്കിയത് ശരിയല്ലെന്ന് ബോധ്യമായതുകൊണ്ടാണ് എന്‍എസ്എസ് പിന്മാറിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യ നീക്കവുമായി ബി ജെ പി മുന്നണിയിലെ പ്രമുഖ നേതാവായ തുഷാര്‍ വരുന്നത് രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Continue Reading

News

റിപ്പബ്ലിക് ദിനത്തില്‍ ഹൈടെക് കാവല്‍: എഐ കണ്ണടയുമായി ദില്ലി പൊലീസ്

കുറ്റവാളികളെ സ്പോട്ടില്‍ തിരിച്ചറിയും, റിപ്പബ്ലിക് ദിനത്തിൽ ദില്ലി പൊലീസ് ധരിക്കുന്നത് പ്രത്യേക എഐ കണ്ണട. ഈ കണ്ണടയുടെ പ്രത്യേകതകള്‍ വിശദമായി അറിയാം.

Published

on

By

ദില്ലി: 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കാന്‍ എഐ അധിഷ്ഠിത സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ദില്ലി പൊലീസ് പട്രോളിംഗ് നടത്തും. മുഖം തിരിച്ചറിയല്‍ സംവിധാനം (FRS), തെര്‍മല്‍ ഇമേജിംഗ് സാങ്കേതികവിദ്യ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഹൈടെക് ഗ്ലാസുകള്‍ തിരക്കേറിയ ഇടങ്ങളില്‍ സംശയാസ്പദരെ തത്സമയം കണ്ടെത്താന്‍ സഹായിക്കും.

പൊലീസ് ഡാറ്റാബേസുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന സ്മാര്‍ട്ട് ഗ്ലാസുകള്‍, ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുമായി സംയോജിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വ്യക്തിയെ സ്‌കാന്‍ ചെയ്താല്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെങ്കില്‍ ഗ്രീന്‍ സിഗ്‌നലും, പൊലീസ് രേഖകളില്‍ ഉള്‍പ്പെട്ട ആളാണെങ്കില്‍ റെഡ് അലേര്‍ട്ടും ലഭിക്കും. ഇതുവഴി മാനുവല്‍ പരിശോധനയുടെ ആവശ്യം കുറയുമെന്ന് പൊലീസ് അറിയിച്ചു. വര്‍ഷങ്ങള്‍ക്കിടെ രൂപം മാറിയിട്ടുണ്ടെങ്കിലും മുഖം തിരിച്ചറിയാന്‍ ഈ സംവിധാനം കഴിവുള്ളതാണെന്നും തത്സമയ ചിത്രങ്ങളെ പഴയ ഫോട്ടോകളുമായി താരതമ്യം ചെയ്ത് തിരിച്ചറിയല്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, തെര്‍മല്‍ ഇമേജിംഗ് വഴി മറഞ്ഞിരിക്കുന്ന ലോഹ വസ്തുക്കളും സാധ്യതയുള്ള ആയുധങ്ങളും കണ്ടെത്താനാകും.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മള്‍ട്ടി-ലെയര്‍ ബാരിക്കേഡിംഗ്, ആറ് ഘട്ട പരിശോധന, ഫ്‌ളൈ സ്‌ക്വാഡുകള്‍ എന്നിവയും വിന്യസിക്കും. എഫ്ആര്‍എസ് ഘടിപ്പിച്ച ആയിരക്കണക്കിന് സിസിടിവി ക്യാമറകളും മൊബൈല്‍ നിരീക്ഷണ വാഹനങ്ങളും ദില്ലിയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കും. 10,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ടെന്നും, മറ്റ് സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് മോക്ക് ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ടെന്നും അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ദേവേഷ് കുമാര്‍ മഹ്ല അറിയിച്ചു.

Continue Reading

News

മുന്‍ കാമുകന്‍ വിവാഹം കഴിച്ചതില്‍ പക; വനിതാ ഡോക്ടര്‍ക്ക് എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചു; നഴ്സ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ എച്ച്‌ഐവി അടങ്ങിയ രക്തം വനിത ഡോക്ടര്‍ക്ക് കുത്തിവെച്ച സംഭവത്തില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

Published

on

By

അമരാവതി: പ്രണയിച്ച ഡോക്ടര്‍ മറ്റൊരു വിവാഹം കഴിച്ചതിന്റെ പകയില്‍ അദ്ദേഹത്തിന്റെ ഭാര്യയായ വനിതാ ഡോക്ടറുടെ ശരീരത്തില്‍ എച്ച്ഐവി പോസിറ്റീവ് രക്തം കുത്തിവെച്ച സംഭവത്തില്‍ നഴ്സ് ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് അതിക്രൂരമായ സംഭവം.
അദോനിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ബി. ബോയ വസുന്ധര (34), കോങ്ക ജ്യോതി (40) എന്നിവരും ഇവരുടെ ആണ്‍മക്കളുമാണ് പിടിയിലായത്. വനിതാ ഡോക്ടറുടെ ഭര്‍ത്താവ് മുമ്പ് പ്രതിയായ നഴ്സുമായി പ്രണയത്തിലായിരുന്നുവെങ്കിലും പിന്നീട് മറ്റൊരു വിവാഹം കഴിച്ചതാണ് പ്രതികാരത്തിന് കാരണമായത്.

ജനുവരി 9ന് ഉച്ചയ്ക്ക് രണ്ടരയോടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന വനിതാ ഡോക്ടറെ വിനായക് ഘട്ടിലെ കെസി കനാലിന് സമീപം ബൈക്കിലെത്തിയ പ്രതികള്‍ ഇടിച്ചു വീഴ്ത്തി. അപകടത്തില്‍ പരിക്കേറ്റ ഡോക്ടറെ സഹായിക്കാനെന്ന വ്യാജേന അടുത്തെത്തിയ പ്രതികള്‍ ഓട്ടോറിക്ഷയിലേക്ക് കയറ്റുന്നതിനിടെ എച്ച്ഐവി ബാധിത രക്തം കുത്തിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ എച്ച്ഐവി ബാധിതനായ ഒരാളുടെ രക്ത സാമ്പിള്‍ ‘ഗവേഷണ ആവശ്യത്തിനെന്ന്’ പറഞ്ഞ് ശേഖരിച്ച് വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

ആക്രമണത്തിനിടെ പ്രതികള്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ ഡോക്ടര്‍ ശ്രദ്ധിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. വനിതാ ഡോക്ടറുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഈ മാസം 24നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ് സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വനിതാ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending