ബെംഗളൂരു: ലിവ്-ഇൻ പങ്കാളിയായ മോഹൻ റാവുവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു, കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവർ അറസ്റ്റിലായി. വിനയുമായി ബിന്ദുവിന്റെ വിവാഹം മോഹൻ റാവു തടഞ്ഞതാണ് പ്രകോപനമായതെന്നാണ് പ്രതികളുടെ മൊഴി.
ഫെബ്രുവരി 19ന് വിനയ് കത്തികൊണ്ട് മോഹൻ റാവുവിനെ കുത്തിയതിനു പിന്നാലെ മൂന്നുപേരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 28ന് മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.
ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്, കാലഭൈരവ തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ ബിന്ദു അഭിനയിച്ചിട്ടുണ്ട്.