Connect with us

Cricket

തന്നെ എന്തിനാണ് ഇങ്ങനെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്; ഗവാസ്‌കറിനെതിരെ രൂക്ഷ പ്രതികരണവുമായി അനുഷ്‌ക ശര്‍മ

ഭര്‍ത്താവ് കോഹ്‌ലിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് അനുഷ്‌ക ചോദിച്ചു

Published

on

 

മുംബൈ: തന്നെ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. ഭര്‍ത്താവ് കോഹ്‌ലിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ തന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് അനുഷ്‌ക ചോദിച്ചു. തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ താരം സുനില്‍ ഗവാസ്‌കറിനെതിരെയും താരം രൂക്ഷമായി പ്രതികരിച്ചു. ഇന്‍സ്റ്റഗ്രമിലാണ് താരത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ കോഹ്‌ലി മോശപ്പെട്ട പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. രണ്ടു ക്യാച്ചുകള്‍ കളഞ്ഞുകുളിക്കുകയും അഞ്ചു പന്തില്‍ നിന്ന് ഒരു റണ്‍ മാത്രം നേടി പുറത്താവുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കമന്റേറ്ററായ ഗവാസ്‌കര്‍ കോഹ്‌ലിയെ പരിഹസിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയുടെ ബൗളിങ്ങുകള്‍ മാത്രമാണ് കോഹ്‌ലി നേരിട്ടതെന്നായിരുന്നു ഗവാസ്‌കറിന്റെ പരിഹാസം. കഴിഞ്ഞ മെയിയില്‍ പുറത്തുവന്ന ഒരു വീഡിയോയെ ആധാരമാക്കിയായിരുന്നു ഗവാസ്‌കറിന്റെ ഈ പരാമര്‍ശം.

ഗവാസ്‌കറിന്റെ വാക്കുകള്‍ ഏറെ അരോചകമാണെന്ന് അനുഷ്‌ക ശര്‍മ പ്രതികരിച്ചു. ഭര്‍ത്താവിന്റെ കളിയെ പറ്റി പറയാന്‍ വേണ്ടി തനിക്കെതിരെ പ്രസ്താവന നടത്തിയതിന്റെ വിശദീകരണം താങ്കള്‍ നല്‍കുമെന്ന് കരുതുന്നുവെന്നും അനുഷ്‌ക പ്രതികരിച്ചു. കളിയെ കുറിച്ചു പറയുമ്പോഴും താരത്തിന്റെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്നത് നല്ലതല്ലെന്ന് പരാമര്‍ശവും താരം നടത്തി. ‘താങ്കള്‍ അങ്ങനെ ചെയ്യില്ല, കളിക്കാരുടെ സ്വകാര്യ ജീവിതത്തെ ബഹുമാനിക്കുന്ന ആളാണ് താങ്കളെന്ന് എനിക്കുറപ്പുണ്ട്. ആ ബഹുമാനം എനിക്കും നല്‍കണമെന്ന് നിങ്ങള്‍ കരുതുന്നില്ലേ’-അനുഷ്‌ക ചോദിച്ചു.

ഭര്‍ത്താവിന്റെ കളിയെ കുറിച്ച് പറയാന്‍ താങ്കളുടെ മനസില്‍ മറ്റു പല കാര്യങ്ങളും വന്നിട്ടുണ്ടാകാം, പക്ഷേ, എന്റെ പേര് പറഞ്ഞാല്‍ മാത്രമാണോ അവക്ക് പ്രസക്തിയുണ്ടാവുക? അനുഷ്‌ക ചോദിക്കുന്നു. തനിക്കെതിരെയുള്ള അത്തരം പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും അനുഷ്‌ക പറഞ്ഞു.

 

Cricket

സൂര്യകുമാര്‍ യാദവ് തിരിച്ചെത്തി; മുംബൈ ഇന്ത്യന്‍സിനൊപ്പം പരിശീലനം ആരംഭിച്ചു

ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

Published

on

മുംബൈ ഇന്ത്യന്‍സിന്റെ വെടികെട്ട് ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് ടീമിനൊപ്പം ചേര്‍ന്നു. പരിക്ക് മാറിയെത്തിയ താരം വെള്ളിയാഴ്ച ടീമിലെത്തിയതായി മുംബൈ ഇന്ത്യന്‍സ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മുംബൈ ക്യാമ്പിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്തു. ഡല്‍ഹിക്കെതിരായ അടുത്ത മത്സരത്തില്‍ താരം ഇറങ്ങിയേക്കുമെന്നാണ് സൂചന.

പരിക്കേറ്റ വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ശാരീരികക്ഷമത പൂര്‍ണമായി വീണ്ടെടുത്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്. ഇതോടെയാണ് ഏപ്രില്‍ 7 ഞായറാഴ്ച വാങ്കഡെയില്‍ നടക്കാനിരിക്കുന്ന മുംബൈ- ഡല്‍ഹി മത്സരത്തില്‍ താരം കളത്തിലിറങ്ങുന്നതിനുള്ള സാധ്യത തെളിഞ്ഞത്.

ട്വന്റി -20 ബാറ്റിങ്ങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി കളിച്ചത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. തുടര്‍ന്ന് ബാംഗ്ലൂരിലെ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൂര്യകുമാര്‍.

ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനായെത്തിയ ശേഷം സീസണില്‍ ഒരു വിജയം പോലും മുംബൈയ്ക്ക് നേടാനായിട്ടില്ല. ഇതുവരെ നടന്ന 3് മാച്ചുകളിലും മുംബൈ തോല്‍വി വഴങ്ങി. ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരോടാണ് മുംബൈ പരാജയം ഏറ്റുവാങ്ങിയത്. സൂര്യകുമാര്‍ എത്തുന്നതോടെ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.

 

Continue Reading

Cricket

ഹാര്‍ദ്ദിക്കിന് കീഴില്‍ രോഹിത് നിരാശന്‍, ഈ സീസണിനൊടുവില്‍ മുംബൈ വിട്ടേക്കും

മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണിന് ശേഷം രോഹിത് ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് സൂചന. ദേശീയ മാധ്യമമായ ന്യൂസ് 24 ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ കീഴില്‍ രോഹിത് അസംതൃപ്തനെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സിലെ ഒരു സഹതാരം ഇക്കാര്യം വെളിപ്പെടുത്തിയതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡ്രെസ്സിംഗ് റൂമില്‍ മുംബൈ ഇന്ത്യന്‍സ് ക്യാമ്പ് രണ്ട് ഗ്രൂപ്പായി മാറിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ മുംബൈ സീസണില്‍ ഒരു മത്സരം പോലും വിജയിക്കില്ല. രണ്ട് താരങ്ങള്‍ ഡ്രെസ്സിംഗ് റൂമില്‍ മികച്ച അന്തരീക്ഷം ഉണ്ടാകുന്നതിന് തടസം നില്‍ക്കുന്നതായും മുംബൈ ഇന്ത്യന്‍സിലെ താരം വെളിപ്പെടുത്തി.

അതിനിടെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിന് രണ്ട് മത്സരങ്ങള്‍ കൂടി അനുവദിക്കും. ഇവിടെയും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നായകനെ മാറ്റുന്നതിലും തീരുമാനം ഉണ്ടായേക്കും. വീണ്ടും നായകസ്ഥാനം നല്‍കിയാലും വേണ്ടെന്നാണ് രോഹിത് ശര്‍മ്മയുടെ നിലപാടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Cricket

ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം

സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്.

Published

on

ഇന്ന് നടക്കുന്ന ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റാന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടും. സീസണില്‍ ഇരു ടീമുകളും തങ്ങളുടെ മൂന്നാം മത്സരമാണ് കളിക്കുന്നത്. രണ്ട് ടീമുകളും ഓരോ മത്സരങ്ങളാണ് വിജയിച്ചത്. എന്നാല്‍ റണ്‍ റേറ്റ് ആനുകൂല്യത്തില്‍ ഹൈദരാബാദ് നാലാം സ്ഥാനത്തും ഗുജറാത്ത് എട്ടാം സ്ഥാനത്തുമാണ്.

ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം നേടിയാണ് ഗുജറാത്ത് സീസണ്‍ തുടങ്ങിയത്. പക്ഷെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് 63 റണ്‍സിന് പരാജയം ഏറ്റുവാങ്ങി. മറുവശത്ത്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് നാല് റണ്‍സിന് പരാജയപ്പെട്ടു. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 31 റണ്‍സിന് ജയിച്ച് ഹൈദരാബാദ് തിരിച്ചുവരവ് നടത്തി.

ഇരുവരും പരസ്പരം ഐപിഎല്‍ ചരിത്രത്തില്‍ ആകെ മൂന്ന് മത്സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളു. ഗുജറാത്ത് അതില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരെണ്ണം ജയിക്കാനായി. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടല്‍, 273 റണ്‍സ് നേടാനായത് ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കും.

Continue Reading

Trending