Connect with us

Culture

ശുഭ്ര സാഗരമായി അറഫ: രണ്ടര ദശലക്ഷം തീര്‍ത്ഥാടകര്‍ സംഗമിച്ചു

Published

on

മുജീബ് പൂക്കോട്ടൂര്‍
മക്ക: വിശ്വ മാനവികതയുടെ മഹാ വിളംബരമായി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ഇരുപത്തഞ്ച് ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഒത്തുചേര്‍ന്നപ്പോള്‍ അറഫ മൈതാനം ശുഭ്രസാഗരമായി. വംശ വര്‍ഗ വര്‍ണ്ണ ദേശ ഭാഷ വേഷ വിത്യാസങ്ങള്‍ക്ക് അതീതമായി രാജാവെന്നോ പ്രജയെന്നോ ഭരണാധികാരിയെന്നോ ഭരണീയനെന്നോ ധനികനെന്നോ ദരിദ്രനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ വിത്യാസമില്ലാതെ ദശ ലക്ഷങ്ങള്‍ അറഫയുടെ ശുഭ്രതയില്‍ തങ്ങളുടെ പാപഭാരം ഇറക്കിവെച്ചു . ഭൗതിക ജീവിതത്തിന്റെ നശ്വരതയും പാരത്രിക ജീവിതത്തിന്റെ അനശ്വരതയും നിശബ്ദമായി വിളംബരം ചെയ്ത പവിത്ര ഭൂമിയില്‍ തങ്ങളുടെ നിസ്സഹായതയും ദുര്‍ബലതയും തിരിച്ചറിയാനും പാപപങ്കിലമായ ജീവിതത്തോട് വിടചൊല്ലി ലോകത്തിന്റെ സൃഷ്ടാവിനു മുമ്പില്‍ പരിപൂര്‍ണ്ണമായി ശിഷ്ട ജീവിതം സമര്‍പ്പിക്കാനുമുള്ള പ്രതിജ്ഞയുമായിട്ടാണ് ഹാജിമാര്‍ അറഫയോട് വിടവാങ്ങിയത്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും ഖുര്‍ആന്‍ പാരായണവുമായി മിനായില്‍ രാപാര്‍ത്ത ഹാജിമാര്‍ ഇന്നല സൂര്യോദയത്തോടെ അറഫയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരുന്നു. മിനായില്‍ നിന്ന് അറഫയിലേക്കുള്ള പതിനാലു കിലോമീറ്റര്‍ ദൂരം പാല്‍കടലായി മാറിയപ്പോള്‍ പുണ്യഭൂമി തല്‍ബിയത്തിന്റെ മാസ്മരിക ധ്വനികളാല്‍ മുഖരിതമായിരുന്നു. മശാഇര്‍ ട്രെയിനുകളിലും മുത്തവിഫിന്റെ ബസ്സുകളിലും മറ്റു വാഹനങ്ങയിലും കാല്‌നടയായുമാണ് തീര്‍ത്ഥാടകര്‍ ളുഹര്‍ നിസ്‌കാരത്തിനു മുമ്പായി അറഫ മൈതാനിയില്‍ എത്തിച്ചേര്‍ന്നത്. ഉച്ചയോടെ അറഫയുടെ കുന്നിന്‍ ചെരിവ് തൂവെള്ള വസ്ത്രമണിഞ്ഞ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു.
അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി സഊദി പണ്ഡിത സഭയിലെ ഉന്നത പണ്ഡിതനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹസന്‍ ആലു ശൈഖ് അറഫ ഖുതുബ നിര്‍വഹിച്ചു. പ്രവാചകന്റെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിക്കുമാറ് ലോക മുസ്ലിംകള്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും പേരില്‍ ഒന്നിക്കണമെന്നും നന്മയുടെ മാര്‍ഗത്തില്‍ ഐക്യപ്പെടണമെന്നും ഷെയ്ഖ് മുഹമ്മദ് ആഹ്വനം ചെയ്തു. അല്ലാഹുവിന്റെ ഏകത്വവും ഇസ്ലാമിന്റെ മതമൂല്യങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ മഹത് സന്ദേശവും മുറുകെപ്പിടിച്ചാല്‍ ലോകത്ത് സമാധാനവും സാഹോദര്യവും സന്തോഷവും കളിയാടും. നിര്‍ഭാഗ്യവശാല്‍ മനുഷ്യ സമൂഹം മതമൂല്യങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതില്‍ അലംഭാവം കാണിക്കുകയാണ്. ഇത് മൂലം പരസ്പരം വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും ശത്രുതയും വളരുകയാണ് . മുസ്ലിം സമൂഹം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മാതൃക കാണിക്കുന്നവരാകണം.മനുഷ്യ സമൂഹം ഖുര്‍ആനിലേക്ക് മടങ്ങുക മാത്രമാണ് ലോകത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരമെന്നും ഖുതുബയില്‍ ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
അറഫയിലെ ഖുതുബക്ക് ശേഷം ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നമസ്‌കരിച്ച ഹാജിമാര്‍ പിന്നീടുള്ള സമയം പാപമോചന പ്രാര്‍ഥനകളും ദിക്റുകളും ഉരുവിട്ടു ഇന്നലെ സൂര്യാസ്തമയം വരെ അറഫയില്‍ കഴിച്ചുകൂട്ടി. പിന്നീട് അടുത്ത കര്‍മ്മമായ മുസ്ദലിഫയില്‍ രാപ്പാര്‍ക്കുന്നതിനായി നീങ്ങി.മുസ്ദലിഫയില്‍ വെച്ചാണ് ഹാജിമാര്‍ മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചത്. മുസ്ദലിഫയില്‍ നിന്ന് കല്ലുകള്‍ ശേഖരിക്കുന്ന ഹാജിമാര്‍ ഇന്ന് പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനു ശേഷം മിനയിലെത്തി പ്രധാന ജംറയായ ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ചൊവ്വാഴ്ചയോടെ ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്‍വഹിക്കുകയും ബലിയറുക്കുകയും ചെയ്ത ശേഷം ഇഹ്റാമില്‍ നിന്ന് വിടവാങ്ങും. ചില ഹാജിമാര്‍ കല്ലേറ് മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് ഇഫാദയുടെ ത്വവാഫും സഅ്യും നിര്‍വഹിക്കുക. ആഭ്യന്തര ഹാജിമാര്‍ ഇന്നും നാളെയും കല്ലേറ് പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും.
കര്‍മ്മങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അചഞ്ചലമായ ദൈവ വിശ്വാസവും പരസ്പര സ്‌നേഹവും ആദരവും സല്‍സ്വഭാവങ്ങളും ഏതൊരു പരീക്ഷണങ്ങളെയും അതിജീവിക്കാനുള്ള മനക്കരുത്തും നേടി മാനവികതയിലൂന്നിയ സാമൂഹികബോധം ആര്‍ജിച്ചാണ് പുണ്യ നഗരങ്ങളോട് ഹാജിമാര്‍ വിടവാങ്ങുക. അറഫയില്‍ ജനലക്ഷങ്ങള്‍ സംഗമിക്കുമ്പോള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലോകത്തുള്ള മുസ്ലിം സമൂഹം ഇന്നലെ വ്രതമെടുത്തിരുന്നു.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുഗമമായ രീതിയില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് , കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്ഖ് എന്നിവര്‍ അറിയിച്ചു. ഹാജിമാര്‍ക്ക് സുരക്ഷയും സഹായങ്ങളുമായി സഊദി ഗവര്‍മെന്റ് മൂന്നര ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി മക്ക ഗവര്‍ണ്ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു . കൂടാതെ വിവിധ സന്നദ്ധ സേവകരായി ആയിരങ്ങളും പുണ്യ ഭൂമിയില്‍ സേവനത്തിനായി രംഗത്തുണ്ട്. അല്ലാഹുവിന്റെ അതിഥികള്‍ക്ക് കൈത്താങ്ങുമായി സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെ കീഴില്‍ മുവ്വായിരത്തിലധികം പരിശീലനം ലഭിച്ച വളന്റിയര്മാര് പുണ്യ ഭൂമിയിലുണ്ട്. 45 ഡിഗ്രിയോളമുള്ള കനത്ത ചൂടില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അവശരായി ടെന്റുകളില്‍ എത്തുന്ന ഹാജിമാര്‍ക്ക് സഊദി കെഎംസിസി വക കഞ്ഞി വിതരണം വിവിധ ടെന്റുകളില്‍ വിപുലമായ തോതില്‍ നല്‍കി വരുന്നുണ്ട് . സഊദി കെഎംസിസി നേതാക്കളായ കെ പി മുഹമ്മദ് കുട്ടി , ഖാദര്‍ ചെങ്കള , കുഞ്ഞിമോന്‍ കാക്കിയ , അഹമ്മദ് പാളയാട്ട്, മുജീബ് പൂക്കോട്ടൂര്‍ , അബൂബക്കര്‍ അരിമ്പ്ര , പി എം അബ്ദുല്‍ ഹഖ് , ഉമ്മര്‍ അരിപ്പാമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് കെഎംസിസി വളണ്ടിയര്‍ സംഘം പുണ്യ നഗരിയില്‍ സേവന രംഗത്തുള്ളത്.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending