Connect with us

More

മുന്നില്‍ നാല് കിടിലന്‍ ഓഫറുകള്‍; ഏത് സ്വീകരിക്കണമെന്നറിയാതെ സാംപൗളി

Published

on

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ സെവിയ്യയുടെ കോച്ച് ഹോര്‍ഹെ സാംപൗളി ഇപ്പോള്‍ ധര്‍മ സങ്കടത്തിലാണ്. ഈ സീസണോടെ സെവിയ്യ വിടാന്‍ ഏറെക്കുറെ തീരുമാനിച്ച അര്‍ജന്റീനക്കാരനു മുന്നില്‍ ഓഫറുകളുടെ പെരുമഴയാണ്; ഏത് സ്വീകരിക്കണം, ഏത് തള്ളണം എന്നറിയാത്ത വിധം മികച്ച ടീമുകളാണ് 56-കാരനു വേണ്ടി രംഗത്തുള്ളത്. ബാര്‍സലോണ, അര്‍ജന്റീന, ആര്‍സനല്‍, നെതര്‍ലന്റ്‌സ് തുടങ്ങി പ്രമുഖ ടീമുകളില്‍ നിന്നെല്ലാം ഓഫര്‍ വരുമ്പോള്‍ ആരായാലും കണ്‍ഫ്യൂഷന്‍ അടിക്കാതിരിക്കുന്നതെങ്ങനെ?

ചിലിയെ കോപ അമേരിക്ക ചാമ്പ്യന്മാരാക്കിയ സാംപൗളി സെവിയ്യ വിടുന്നുവെന്ന അഭ്യൂഹം പരന്നതോടെയാണ് മോഹന വാഗ്ദാനങ്ങളുമായി പ്രമുഖര്‍ രംഗത്തിറങ്ങിയത്. തന്റെ സുഹൃത്തും സെവിയ്യ സ്‌പോര്‍ട്ടിങ് ഡയറക്ടറുമായ മോണ്‍ചി ക്ലബ്ബ് വിട്ടതോടെയാണ് ലാലിഗ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങാന്‍ സാംപൗളി മാനസികമായി തയാറെടുത്തത്.

കോച്ച് ലൂയിസ് എന്റിക്കിന്റെ കാലാവധി ഈ സീസണോടെ അവസാനിക്കുമെന്നുറപ്പായതോടെ ബാര്‍സലോണ പകരക്കാരനു വേണ്ടിയുള്ള അന്വേഷണത്തിലാണ്. മെസ്സിയെ പരിശീലിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ഒരിക്കല്‍ മനസ്സു തുറന്ന സാംപൗളി തങ്ങളുടെ ഓഫര്‍ നിരസിക്കില്ലെന്നാണ് ബാര്‍സ കരുതുന്നത്. ആക്രമണ, സൗന്ദര്യ ഫുട്‌ബോളിന്റെ വക്താവായ സാംപൗളി ക്ലബ്ബിന് യോജിച്ച കോച്ചായിരിക്കുമെന്ന് ആരാധകരും കരുതുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ തപ്പിത്തടയുന്ന അര്‍ജന്റീന കോച്ച് എഡ്ഗാര്‍ഡോ ബൗസയെ ഈയിടെ പുറത്താക്കിയത് സാംപൗളി വരുമെന്ന പ്രതീക്ഷയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോച്ചിനെ ചാക്കിലാക്കാനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ നീക്കങ്ങള്‍ക്കെതിരെ സെവിയ്യ പരസ്യ പ്രസ്താവന ഇറക്കുക പോലും ചെയ്തു. നാല് മത്സരം ശേഷിക്കെ ലോകകപ്പ് യോഗ്യത കയ്യാലപ്പുറത്തായ അര്‍ജന്റീനക്ക് റഷ്യയിലേക്ക് ടിക്കറ്റുറപ്പിക്കണമെങ്കില്‍ കരുത്തനായ ഒരു കോച്ച് അത്യാവശ്യമാണ്. അര്‍ജന്റീനാ മാധ്യമങ്ങളും ആരാധകരും സാംപൗളിക്കാണ് മുന്‍തൂക്കം നല്‍കുന്നത്. മെസ്സിയുമായുള്ള ബന്ധം ഇതിനായി ഉപയോഗപ്പെടുത്താമെന്നാണ് ഫെഡറേഷന്റെ കണക്കുകൂട്ടല്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനല്‍ ഈ സീസണ്‍ അവസാനത്തോടെ കോച്ച് ആര്‍സീന്‍ വെങറുമായി വഴിപിരിയുമെന്നാണ് വാര്‍ത്തകള്‍. മികച്ച ടീമുണ്ടായിട്ടും മേജര്‍ കിരീടങ്ങളില്ലാതെ ഈ സീസണും അവസാനിക്കുന്നതോടെ ഇത്രയും കാലം പിന്തുണച്ച ആരാധകരും വെങര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. സാംപൗളിയുമായി ആര്‍സനല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തിയെന്ന് വാര്‍ത്തയുണ്ട്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മോശം ഫോമിലുള്ള നെതര്‍ലാന്റ്‌സും സാംപൗൡക്ക് പിന്നാലെയുണ്ട്. യൂറോപ്യന്‍ മേഖലയിലെ ഗ്രൂപ്പ് എയില്‍ അഞ്ച് മത്സരം മാത്രം ശേഷിക്കെ നാലാം സ്ഥാനം മാത്രമുള്ള അവര്‍ക്ക് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലേ യോഗ്യത നേടാനാവൂ. കോച്ച് ഡാനി ബ്ലിന്‍ഡിനെ പുറത്താക്കിയ നെതര്‍ലാന്റ് ഫെഡറേഷനും സാംപൗളിയെയാണ് നോട്ടമിടുന്നത്.

അതിനിടെ, താന്‍ ഇതുവരെ ആരോടും യെസ് പറഞ്ഞിട്ടില്ലെന്നും വലന്‍സിയക്കെതിരായ സെവിയ്യയുടെ അടുത്ത മത്സരം മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും സാംപൗളി പറയുന്നു.

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending