Connect with us

Video Stories

കര്‍ഷകരുടെ ശവപ്പറമ്പായി മറാത്ത്‌വാഡ; ജീവനൊടുക്കിയത് 900 കര്‍ഷകര്‍

Published

on

മുംബൈ: മഹാരാഷ്ട്ര മറാത്ത്‌വാഡയിലെ കാര്‍ഷിക നിലങ്ങള്‍ കര്‍ഷകരുടെ ശവപറമ്പായി തുടരുന്നു. പൊന്നു വിളയേണ്ട ഭൂമിയില്‍ വിളയുന്നതു കര്‍ഷകരുടെ കണ്ണീര്‍ മാത്രമാണ്. മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ പത്തു മാസത്തിനിടെ ജീവനൊടുക്കിയതു 900 കര്‍ഷകരാണ്. എട്ട് ജില്ലകള്‍ ഉള്‍പ്പെടുന്ന മറാത്ത് വാഡയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മരണത്തിനു കീഴടങ്ങിയ കര്‍ഷകരുടെ എണ്ണം പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. അത്രയ്ക്കു ഭീകരമാണ് കാഴ്ചകള്‍.

കാര്‍ഷിക മേഖലയിലെ തളര്‍ച്ചയാണ് കര്‍ഷകര്‍ ജീവനൊടുക്കാന്‍ കാരണമെന്നു കര്‍ഷകരും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു. വരള്‍ച്ചയും വിളനാശവുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോകുന്നതാണ് ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കാനുള്ള കാരണമെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2006 മുതല്‍ 2012 വരെ 400 കര്‍ഷകരാണ് മറാത്തവാഡയില്‍ ജീവനൊടുക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായി. 2013-14ല്‍ 600 പേരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് 2015ല്‍ ആണ്. 1133 പേരാണ് ആ വര്‍ഷം ജീവനൊടുക്കിയത്.

മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വികലമായ കാര്‍ഷിക നയങ്ങളാണ് ആത്മഹത്യയിലേക്കു തള്ളിവിടുന്നതിനു കാരണമായി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്-എന്‍സിപി, ബിജെപി-ശിവസേന സഖ്യമാണ് സംസ്ഥാനം ഭരിച്ചത്. ഓരോ വര്‍ഷവും കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഫലവത്തായില്ല. ആത്മഹത്യയില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുന്നതിനായി ഒരു വര്‍ഷം മുന്‍പു ‘സീറോ സൂയിസൈഡ്’ പദ്ധതി നടപ്പാക്കിയിരുന്നു.

പദ്ധതി പ്രാബല്യത്തില്‍ വന്നെങ്കിലും മരണനിരക്ക് ഉയരുകയാണുണ്ടായത്. പദ്ധതി പരാജയമായതിനു പിന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ ദീര്‍ഘവീഷണമില്ലാത്ത നിലപാടുകളാണ് കര്‍ഷക ആത്മഹത്യ പെരുകാന്‍ കാരണമെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതു സര്‍ക്കാരിന്റെ പൂര്‍ണമായ പരാജയമാണെന്നു മുന്‍ മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന്‍ പറഞ്ഞു. പദ്ധതികള്‍ പൂര്‍ത്തായാക്കാന്‍ എടുക്കുന്ന കാലതാമസമാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകാന്‍ കാരണമായതെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയതായി ബീഡ് ജില്ലാ കലക്ടര്‍ നവാല്‍ കിഷോര്‍ റാം പറഞ്ഞു. കര്‍ഷകര്‍ക്ക് രണ്ട് രൂപയ്ക്കും മൂന്നു രൂപയ്ക്കും അരിയും ഗോതമ്പും നല്‍കി. കൂടാതെ ഹെല്‍ത്ത് കെയര്‍ പദ്ധതി, കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വുറന്‍സ്, കര്‍ഷകര്‍ക്കായി കൗണ്‍സലിങ് പരിശീലനവും നല്‍കി. ഹൃദയ-കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകളും ചികിത്സയും സര്‍ക്കാര്‍ ആസ്പത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആസ്പത്രികളിലും നടത്തിയെന്നും കിഷോര്‍ പറഞ്ഞു.

കര്‍ഷകര്‍ക്കായി മെഗാ കൗണ്‍സിലിങും മാര്‍ഗ നിര്‍ദേശ ക്ലാസുകളും നടത്തിയെന്നു ഉസ്മാനാബാദ് ജില്ലാ കലകടര്‍ പ്രശാന്ത് നര്‍ണാവരേ വ്യക്തമാക്കി. മികച്ച ഡോക്ടര്‍മാരുടെ സേവനം കര്‍ഷകര്‍ക്കായി ലഭ്യമാക്കി. വിവിധ കാരണങ്ങളാല്‍ മാനസീക സംഘര്‍ഷം നേരിടുന്ന കര്‍ഷകരെ കണ്ടെത്തുകയും അവര്‍ക്ക് കൗണ്‍സലിങ് നടപ്പാക്കി. കാര്‍ഷിക മേഖലയിലെ തളര്‍ച്ചയല്ല കര്‍ഷകരുടെ ആത്മഹത്യയ്ക്കു പിന്നില്‍. മറ്റു കാരണങ്ങളുമുണ്ട്. രോഗബാധിതരും കുടുബപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരും കര്‍ഷകര്‍ക്കിടയിലുണ്ടെന്നും കലകടര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending