Connect with us

Video Stories

കര്‍ഷകരുടെ ശവപ്പറമ്പായി മറാത്ത്‌വാഡ; ജീവനൊടുക്കിയത് 900 കര്‍ഷകര്‍

Published

on

മുംബൈ: മഹാരാഷ്ട്ര മറാത്ത്‌വാഡയിലെ കാര്‍ഷിക നിലങ്ങള്‍ കര്‍ഷകരുടെ ശവപറമ്പായി തുടരുന്നു. പൊന്നു വിളയേണ്ട ഭൂമിയില്‍ വിളയുന്നതു കര്‍ഷകരുടെ കണ്ണീര്‍ മാത്രമാണ്. മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ പത്തു മാസത്തിനിടെ ജീവനൊടുക്കിയതു 900 കര്‍ഷകരാണ്. എട്ട് ജില്ലകള്‍ ഉള്‍പ്പെടുന്ന മറാത്ത് വാഡയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മരണത്തിനു കീഴടങ്ങിയ കര്‍ഷകരുടെ എണ്ണം പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. അത്രയ്ക്കു ഭീകരമാണ് കാഴ്ചകള്‍.

കാര്‍ഷിക മേഖലയിലെ തളര്‍ച്ചയാണ് കര്‍ഷകര്‍ ജീവനൊടുക്കാന്‍ കാരണമെന്നു കര്‍ഷകരും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു. വരള്‍ച്ചയും വിളനാശവുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോകുന്നതാണ് ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കാനുള്ള കാരണമെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2006 മുതല്‍ 2012 വരെ 400 കര്‍ഷകരാണ് മറാത്തവാഡയില്‍ ജീവനൊടുക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായി. 2013-14ല്‍ 600 പേരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് 2015ല്‍ ആണ്. 1133 പേരാണ് ആ വര്‍ഷം ജീവനൊടുക്കിയത്.

മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വികലമായ കാര്‍ഷിക നയങ്ങളാണ് ആത്മഹത്യയിലേക്കു തള്ളിവിടുന്നതിനു കാരണമായി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്-എന്‍സിപി, ബിജെപി-ശിവസേന സഖ്യമാണ് സംസ്ഥാനം ഭരിച്ചത്. ഓരോ വര്‍ഷവും കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഫലവത്തായില്ല. ആത്മഹത്യയില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുന്നതിനായി ഒരു വര്‍ഷം മുന്‍പു ‘സീറോ സൂയിസൈഡ്’ പദ്ധതി നടപ്പാക്കിയിരുന്നു.

പദ്ധതി പ്രാബല്യത്തില്‍ വന്നെങ്കിലും മരണനിരക്ക് ഉയരുകയാണുണ്ടായത്. പദ്ധതി പരാജയമായതിനു പിന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ ദീര്‍ഘവീഷണമില്ലാത്ത നിലപാടുകളാണ് കര്‍ഷക ആത്മഹത്യ പെരുകാന്‍ കാരണമെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതു സര്‍ക്കാരിന്റെ പൂര്‍ണമായ പരാജയമാണെന്നു മുന്‍ മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന്‍ പറഞ്ഞു. പദ്ധതികള്‍ പൂര്‍ത്തായാക്കാന്‍ എടുക്കുന്ന കാലതാമസമാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകാന്‍ കാരണമായതെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയതായി ബീഡ് ജില്ലാ കലക്ടര്‍ നവാല്‍ കിഷോര്‍ റാം പറഞ്ഞു. കര്‍ഷകര്‍ക്ക് രണ്ട് രൂപയ്ക്കും മൂന്നു രൂപയ്ക്കും അരിയും ഗോതമ്പും നല്‍കി. കൂടാതെ ഹെല്‍ത്ത് കെയര്‍ പദ്ധതി, കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വുറന്‍സ്, കര്‍ഷകര്‍ക്കായി കൗണ്‍സലിങ് പരിശീലനവും നല്‍കി. ഹൃദയ-കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകളും ചികിത്സയും സര്‍ക്കാര്‍ ആസ്പത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആസ്പത്രികളിലും നടത്തിയെന്നും കിഷോര്‍ പറഞ്ഞു.

കര്‍ഷകര്‍ക്കായി മെഗാ കൗണ്‍സിലിങും മാര്‍ഗ നിര്‍ദേശ ക്ലാസുകളും നടത്തിയെന്നു ഉസ്മാനാബാദ് ജില്ലാ കലകടര്‍ പ്രശാന്ത് നര്‍ണാവരേ വ്യക്തമാക്കി. മികച്ച ഡോക്ടര്‍മാരുടെ സേവനം കര്‍ഷകര്‍ക്കായി ലഭ്യമാക്കി. വിവിധ കാരണങ്ങളാല്‍ മാനസീക സംഘര്‍ഷം നേരിടുന്ന കര്‍ഷകരെ കണ്ടെത്തുകയും അവര്‍ക്ക് കൗണ്‍സലിങ് നടപ്പാക്കി. കാര്‍ഷിക മേഖലയിലെ തളര്‍ച്ചയല്ല കര്‍ഷകരുടെ ആത്മഹത്യയ്ക്കു പിന്നില്‍. മറ്റു കാരണങ്ങളുമുണ്ട്. രോഗബാധിതരും കുടുബപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരും കര്‍ഷകര്‍ക്കിടയിലുണ്ടെന്നും കലകടര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending