Connect with us

Video Stories

കര്‍ഷകരുടെ ശവപ്പറമ്പായി മറാത്ത്‌വാഡ; ജീവനൊടുക്കിയത് 900 കര്‍ഷകര്‍

Published

on

മുംബൈ: മഹാരാഷ്ട്ര മറാത്ത്‌വാഡയിലെ കാര്‍ഷിക നിലങ്ങള്‍ കര്‍ഷകരുടെ ശവപറമ്പായി തുടരുന്നു. പൊന്നു വിളയേണ്ട ഭൂമിയില്‍ വിളയുന്നതു കര്‍ഷകരുടെ കണ്ണീര്‍ മാത്രമാണ്. മഹാരാഷ്ട്രയിലെ മറാത്ത് വാഡയില്‍ പത്തു മാസത്തിനിടെ ജീവനൊടുക്കിയതു 900 കര്‍ഷകരാണ്. എട്ട് ജില്ലകള്‍ ഉള്‍പ്പെടുന്ന മറാത്ത് വാഡയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മരണത്തിനു കീഴടങ്ങിയ കര്‍ഷകരുടെ എണ്ണം പരിശോധിച്ചാല്‍ ഞെട്ടിപ്പോകും. അത്രയ്ക്കു ഭീകരമാണ് കാഴ്ചകള്‍.

കാര്‍ഷിക മേഖലയിലെ തളര്‍ച്ചയാണ് കര്‍ഷകര്‍ ജീവനൊടുക്കാന്‍ കാരണമെന്നു കര്‍ഷകരും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു. വരള്‍ച്ചയും വിളനാശവുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്കു തള്ളിവിടുന്നത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോകുന്നതാണ് ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കാനുള്ള കാരണമെന്നും കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2006 മുതല്‍ 2012 വരെ 400 കര്‍ഷകരാണ് മറാത്തവാഡയില്‍ ജീവനൊടുക്കിയത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം മുന്‍പുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായി. 2013-14ല്‍ 600 പേരാണ് ആത്മഹത്യ ചെയ്തത്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് 2015ല്‍ ആണ്. 1133 പേരാണ് ആ വര്‍ഷം ജീവനൊടുക്കിയത്.

മാറി മാറി വരുന്ന സര്‍ക്കാരുകളുടെ വികലമായ കാര്‍ഷിക നയങ്ങളാണ് ആത്മഹത്യയിലേക്കു തള്ളിവിടുന്നതിനു കാരണമായി കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കോണ്‍ഗ്രസ്-എന്‍സിപി, ബിജെപി-ശിവസേന സഖ്യമാണ് സംസ്ഥാനം ഭരിച്ചത്. ഓരോ വര്‍ഷവും കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഫലവത്തായില്ല. ആത്മഹത്യയില്‍ നിന്നും കര്‍ഷകരെ മോചിപ്പിക്കുന്നതിനായി ഒരു വര്‍ഷം മുന്‍പു ‘സീറോ സൂയിസൈഡ്’ പദ്ധതി നടപ്പാക്കിയിരുന്നു.

പദ്ധതി പ്രാബല്യത്തില്‍ വന്നെങ്കിലും മരണനിരക്ക് ഉയരുകയാണുണ്ടായത്. പദ്ധതി പരാജയമായതിനു പിന്നില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാരിന്റെ ദീര്‍ഘവീഷണമില്ലാത്ത നിലപാടുകളാണ് കര്‍ഷക ആത്മഹത്യ പെരുകാന്‍ കാരണമെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ ആയിരത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതു സര്‍ക്കാരിന്റെ പൂര്‍ണമായ പരാജയമാണെന്നു മുന്‍ മുഖ്യമന്ത്രി പൃഥിരാജ് ചൗഹാന്‍ പറഞ്ഞു. പദ്ധതികള്‍ പൂര്‍ത്തായാക്കാന്‍ എടുക്കുന്ന കാലതാമസമാണ് കര്‍ഷക ആത്മഹത്യകള്‍ പെരുകാന്‍ കാരണമായതെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷകര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിയതായി ബീഡ് ജില്ലാ കലക്ടര്‍ നവാല്‍ കിഷോര്‍ റാം പറഞ്ഞു. കര്‍ഷകര്‍ക്ക് രണ്ട് രൂപയ്ക്കും മൂന്നു രൂപയ്ക്കും അരിയും ഗോതമ്പും നല്‍കി. കൂടാതെ ഹെല്‍ത്ത് കെയര്‍ പദ്ധതി, കാര്‍ഷിക വിളകള്‍ക്ക് ഇന്‍ഷ്വുറന്‍സ്, കര്‍ഷകര്‍ക്കായി കൗണ്‍സലിങ് പരിശീലനവും നല്‍കി. ഹൃദയ-കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകളും ചികിത്സയും സര്‍ക്കാര്‍ ആസ്പത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആസ്പത്രികളിലും നടത്തിയെന്നും കിഷോര്‍ പറഞ്ഞു.

കര്‍ഷകര്‍ക്കായി മെഗാ കൗണ്‍സിലിങും മാര്‍ഗ നിര്‍ദേശ ക്ലാസുകളും നടത്തിയെന്നു ഉസ്മാനാബാദ് ജില്ലാ കലകടര്‍ പ്രശാന്ത് നര്‍ണാവരേ വ്യക്തമാക്കി. മികച്ച ഡോക്ടര്‍മാരുടെ സേവനം കര്‍ഷകര്‍ക്കായി ലഭ്യമാക്കി. വിവിധ കാരണങ്ങളാല്‍ മാനസീക സംഘര്‍ഷം നേരിടുന്ന കര്‍ഷകരെ കണ്ടെത്തുകയും അവര്‍ക്ക് കൗണ്‍സലിങ് നടപ്പാക്കി. കാര്‍ഷിക മേഖലയിലെ തളര്‍ച്ചയല്ല കര്‍ഷകരുടെ ആത്മഹത്യയ്ക്കു പിന്നില്‍. മറ്റു കാരണങ്ങളുമുണ്ട്. രോഗബാധിതരും കുടുബപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരും കര്‍ഷകര്‍ക്കിടയിലുണ്ടെന്നും കലകടര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending