Connect with us

More

പരിശീലക രംഗത്തെ ഇതിഹാസം ആഴ്‌സന്‍ വെംഗര്‍ വിരമിക്കുന്നു

Published

on

ലണ്ടന്‍: 2017-18 സീസണ്‍ അവസാനത്തില്‍ ക്ലബ്ബ് വിടുമെന്ന് ആര്‍സനല്‍ മാനേജര്‍ ആഴ്‌സന്‍ വെംഗര്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്തുള്ള ആര്‍സനലിന് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ലഭിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് 68-കാരനായ വെംഗറുടെ പടിയിറക്കം. കഴിഞ്ഞ സീസണില്‍ ഒപ്പുവെച്ച കരാറില്‍ ഒരു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് വെംഗറുടെ തീരുമാനം.

മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും ഏഴ് എഫ്.എ കപ്പുമടക്കം ആര്‍സനലിനെ 17 കിരീട നേട്ടങ്ങളിലേക്കു നയിച്ച വെംഗര്‍, സമീപകാലത്തെ ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ ഏറെ പഴികേട്ടിരുന്നു. ആക്രമണാത്മക ഫുട്‌ബോള്‍ കളിച്ചിട്ടും പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതിരുന്നതോടെ ആര്‍സനലിന്റെ മത്സരങ്ങള്‍ക്കിടെ ഗാലറിയില്‍ ‘വെംഗര്‍ ഔട്ട്’ ബാനറുകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരുന്നു.

‘നിരവധി അവിസ്മരണീയ വര്‍ഷങ്ങളില്‍ ഈ ക്ലബ്ബിനെ സേവിക്കാനുള്ള ബഹുമതി ലഭിച്ചതില്‍ ഞാന്‍ അനുഗൃഹീതനാണ്. പൂര്‍ണമായ സമര്‍പ്പണത്തോടെയും ആത്മാര്‍ത്ഥതയോടെയുമാണ് ഞാന്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചത്. എല്ലാ ആര്‍സനല്‍ ആരാധകരോടും എനിക്ക് പറയാനുള്ളത്, ക്ലബ്ബിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നാണ്.’ – വെംഗര്‍ പറഞ്ഞു. 68-കാരന് പകരക്കാരനെ ഉടന്‍ തീരുമാനിക്കുമെന്ന് ആര്‍സനല്‍ മാനേജ്‌മെന്റ് അറിയിച്ചു.

1996 ഒക്ടോബര്‍ ഒന്നിന് നിയമിതനായ വെംഗര്‍ പ്രീമിയര്‍ ലീഗില്‍ നിലവിലുള്ള കോച്ചുമാരില്‍ ഏറ്റവുമധികം കാലം ഒരു ടീമിനെ പരിശീലിപ്പയാളാണ്. 823 മത്സരങ്ങളില്‍ അദ്ദേഹം ആര്‍സനലിനെ പരിശീലിപ്പിച്ചു. കഴിഞ്ഞയാഴ്ച ലീഗില്‍ ന്യൂകാസിലിനോട് തോറ്റതോടെ അദ്ദേഹത്തെ പുറത്താക്കാനുള്ള മുറവിളി ശക്തമായിരുന്നു. വെംഗറുടെ കരിയറിലെ ഏറ്റവും മോശം സീസണാണിത്. വെംഗര്‍ ടീമിലെത്തിയ ശേഷം ഇതാദ്യമായിട്ടായിരിക്കും ടീം ആദ്യ നാലിനു പുറത്ത് ഫിനിഷ് ചെയ്യുന്നത്. 2003-04 ല്‍ വെംഗറുടെ കീഴില്‍ ആര്‍സനല്‍ സീസണ്‍ മുഴുവന്‍ അപരാജിതരായിരുന്നു. 1888-89 സീസണിനു ശേഷം ഇതാദ്യമായിട്ടായിരുന്നു ഒരു ടീം ഇംഗ്ലണ്ടില്‍ തോല്‍ക്കാതെ സീസണ്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി 49 മത്സരങ്ങള്‍ തോല്‍ക്കാതെ മുന്നേറിയ ശേഷമാണ് അന്ന് ആര്‍സനല്‍ ഒരു പരാജയമറിഞ്ഞത്.

ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ എട്ട് വര്‍ഷങ്ങള്‍ക്കിടെയായിരുന്നു വെംഗര്‍ക്കു കീഴില്‍ ആര്‍സലിന്റെ മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും. 1998, 2002, 2004 വര്‍ഷങ്ങളിലായിരുന്നു ഇത്. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആറ് തവണ വീതം ടീം ഫിനിഷ് ചെയ്തു.
2005 എഫ്.എ കപ്പ് നേടിയതിനു ശേഷം അടുത്ത കിരീടത്തിന് ഒമ്പത് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നു. 2014-ല്‍ എഫ്.എ കപ്പ് നേടിയാണ് ആ ക്ഷാമം തീര്‍ത്തത്. തൊട്ടടുത്ത സീസണിലും ആര്‍സനല്‍ എഫ്.എ കപ്പ് നേടി. കഴിഞ്ഞ സീസണില്‍ ചെല്‍സിയെ തോല്‍പ്പിച്ച് എഫ്.എ കപ്പ് നേടിയെങ്കിലും ആരാധകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല.ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പ്രധാന എതിര്‍ ടീമുകളേക്കാള്‍ കുറഞ്ഞ പണം ചെലവഴിച്ച് മികച്ച ടീം കെട്ടിപ്പടുക്കുന്നതില്‍ വിദഗ്ധനാണ് വെംഗര്‍. കഴിഞ്ഞ വേനലില്‍ ക്ലബ്ബിന്റെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് തകര്‍ത്ത് മികച്ച ടീമിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല.

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

Trending