Connect with us

Video Stories

ലക്ഷ്യം ന്യൂനപക്ഷ ശാക്തീകരണം തടയല്‍

Published

on

ഡോ. ഹുസൈന്‍ മടവൂര്‍

ഇന്ത്യാ രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും ബഹുസ്വരതയാണ്. ഹിന്ദുമതം എന്ന് വിളിക്കപ്പെട്ടതും വിവിധ സരണികളും ദര്‍ശനങ്ങളുമെല്ലാം ചേര്‍ന്ന വൈവിധ്യമാണ്. പിന്നീട് രൂപപ്പെട്ട ബുദ്ധ-ജൈന മതങ്ങളും ആശയ പ്രചാരണങ്ങളിലൂടെ പരസ്പരം കൊടുക്കല്‍ വാങ്ങലുകളുമായി ഒന്നിച്ചു വളര്‍ന്നതാണെന്നു കാണാം. ജൂത-ക്രൈസ്്തവ-ഇസ്്‌ലാം മതങ്ങളുടെ ആഗമനങ്ങളെയും ബഹുസ്വര സംസ്‌കൃതിയുടെ തുടര്‍ച്ചയായി വേണം കാണാന്‍. ദ്രാവിഡ സമൂഹത്തിലേക്ക് ആര്യന്മാരുടെ കടന്നുവരവ് ഉള്‍പ്പെടെ മേല്‍പറഞ്ഞ ഒന്നിനെയും വൈദേശികം പ്രാദേശികം എന്നു പറഞ്ഞ് മാറ്റി നിര്‍ത്താനാവില്ല.

എല്ലാ മതങ്ങളെയും സ്വാംശീകരിച്ചതും ഉള്‍ക്കൊണ്ട് ജീവിക്കുന്നതും ഭാരതീയരാണ്. എല്ലാ മത-ജാതി-ഉപജാതി ധാരകളുടെയും നാനാത്വത്തില്‍ ഏകത്വമാണ് രാജ്യത്തിന്റെ ആത്മാവ്. ഇതു നിലനിന്നു കാണണമെന്നാണ് ഗാന്ധിജിയും നെഹ്്‌റുവും പട്ടേലും ആസാദും അലി സഹോദരന്മാരും ഖാഇദെമില്ലത്തും ഉള്‍പ്പെടെയുള്ള രാഷ്ട്ര ശില്‍പികളും ആഗ്രഹിച്ചത്.
ഭരണഘടന നിര്‍മ്മിച്ചപ്പോള്‍ മതേതരത്വവും എല്ലാവര്‍ക്കും തുല്യ പരിഗണനയും ഉറപ്പാക്കിയതും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ടു തന്നെയാണ്. നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന ശിലയില്‍ കെട്ടിപ്പടുത്ത ഭരണഘടനയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പാക്കിയതും ബഹുസ്വരതയുടെ സൗന്ദര്യത്തെ സ്വാംശീകരിച്ചാണ്.

ആധുനിക സമൂഹ്യ ക്രമത്തില്‍ രാഷ്ട്രത്തിന്റ മഹത്വവും നിലനില്‍പും ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നതിലാണെന്ന് പൊളിറ്റിക്കല്‍ സയന്‍സിന്റെ ബാലപാഠമാണ്. മതം, ജാതി, ഭാഷ, സംസ്‌കാരം എന്നിവയുടെ പേരിലെല്ലാം ന്യൂനപക്ഷമായവരെ മുഖ്യധാരയോട് ചേര്‍ത്തു നിര്‍ത്താന്‍ പ്രത്യേക പരിഗണന ഭരണഘടന ഉറപ്പാക്കിയതും അതിന്റെ സത്ത ഉള്‍കൊള്ളാന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ തയ്യാറായി എന്നതും മനുഷ്യകുലത്തിന്റെയും ഭാരതീയ സംസ്‌കാരങ്ങളുടെയും വളര്‍ച്ചയും മെച്യുരിറ്റിയുമാണ് അടയാളപ്പെടുത്തുന്നത്.

 
ന്യൂനപക്ഷത്തോടൊപ്പം പരിഗണിക്കപ്പെടേണ്ടതാണ് പിന്നാക്കക്കാരായ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളും ഗോത്ര സമൂഹങ്ങളും. മുസ്്‌ലിംകള്‍ ഒരേ സമയം ന്യൂനപക്ഷവും പിന്നാക്കവുമാണ്. രണ്ടു രീതിയിലും പരിഗണനയും നീതിയും ലഭിക്കേണ്ട വിഭാഗം. പക്ഷെ, പലപ്പോഴും നിയമം വ്യാഖ്യാനിക്കുന്നവരും നടപ്പാക്കുന്നവരും അവരെ ദ്രോഹിക്കുകയും വളര്‍ച്ച തടയുകയും ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന നിലപാടാണ് എല്ലാ കാലത്തും ഏറിയോ കുറഞ്ഞോ സ്വീകരിച്ചത്. കൂടുതല്‍ പരിഗണന ലഭിക്കേണ്ടവരായിട്ടും മുസ്്‌ലിം-ദലിത് വിഭാഗത്തിലുള്ളവരോട് അവഗണനയും ദ്രോഹവും തുടരുകയും ചെയ്യുന്നു.

 
രാജ്യത്തെ ജയിലുകളില്‍ ഭൂരിപക്ഷവും മുസ്്‌ലിം-ദലിത് വിഭാഗങ്ങളില്‍ പെട്ട സാമൂഹ്യ പ്രവര്‍ത്തകരാണ്. അവരവരുടെ സാമൂഹ്യ വ്യവസ്ഥിതിയെ ഉള്‍കൊണ്ട് നാടിന്റെ വളര്‍ച്ചക്കായി പലവിധത്തില്‍ പ്രവര്‍ത്തിക്കുന്നവരെ കുറ്റവാളികളെപോലെ കണ്ട് കൈകാര്യം ചെയ്യുന്നു. കരിനിയമങ്ങള്‍ ചുമത്തി കേസെടുത്ത് വിചാരണ പോലുമില്ലാതെ ജയിലറയില്‍ തള്ളുന്നു. പശുവിന്റെ വിലപോലും നല്‍കാതെ ദലിതുകളെ മാനസികവും കായികവുമായി തകര്‍ക്കുന്നു. ഇതിന്റെ ഒടുവിലെ ഉദാഹരണമാണ് സാകിര്‍നായിക്ക് ഉള്‍പ്പെടെയുള്ള മത പ്രബോധകര്‍ക്കെതിരെ ഊഹാപോഹങ്ങള്‍ മറയാക്കി നടത്തുന്ന നീക്കങ്ങള്‍.

മഹാരാഷ്ട്ര സര്‍ക്കാറും പൊലീസും സാകിര്‍നായികിനെതിരെ തെളിവില്ലെന്ന് പറയുകയും എന്തു കുറ്റം ആരോപിച്ചാലും നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തിട്ടും ഒരു പൗരന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുന്നുവെന്നതാണ് പ്രശ്‌നത്തിന്റെ കാതല്‍. ദേശീയ തലത്തില്‍ ശക്തിപ്പെട്ട സംഭവങ്ങളുടെ തുടര്‍ച്ചയായി കേരളത്തിലും അത്തരം പ്രവണതള്‍ കണ്ടുതുടങ്ങിയെന്നത് നിസ്സാരമല്ല. പ്രമുഖ പ്രബോധകനായ എം.എം അക്ബറിന് എതിരെയുണ്ടായ നീതി നിഷേധവും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍.

അദ്ദേഹം പതിറ്റാണ്ടുകളായി പൊതുജന മധ്യേ സുതാര്യമായി മത പ്രബോധനം നടത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ കൃതികളും പ്രഭാഷണങ്ങളും ഏതെങ്കിലും മതത്തേയോ വിഭാഗത്തേയോ അവഹേളിക്കുന്നതായോ മോശമാക്കിയതായോ ഇന്നേവരെ ഒരു പരാതിയുമില്ല. വിവിധ മത ഗ്രന്ഥകളെ വിശകലനം ചെയ്തും സ്വാംശീകരിച്ചും എം.എം അക്ബര്‍ നടത്തുന്ന പ്രബോധന ശൈലി ആരെയും വ്രണപ്പെടുത്തിയതായി ഒരു തെളിവുമില്ല. സാമൂഹ്യ നന്മക്കും സമാധാന സന്ദേശ പ്രചാരണത്തിനും വിലപ്പെട്ട സംഭാവന നല്‍കിയ എം.എം അക്ബറിനെ നിയമപാലകര്‍ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത് അനീതിയല്ലെങ്കില്‍ മറ്റെന്താണ്.

 
മുസ്്‌ലിം സ്ഥാപനങ്ങള്‍ക്ക് നേരെ പൊലീസ് നടത്തുന്ന അമിതാവേശവും ഇതിന്റെ മറ്റൊരു പകര്‍പ്പാണ്. രാജ്യത്ത് ഹൈന്ദവനും ക്രൈസ്തവനും മുസല്‍മാനുമെല്ലാം സ്വന്തമായ സ്ഥാപനങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസ-സാമൂഹ്യ പുരോഗതി ലക്ഷ്യമിട്ട് നിയമാനുസൃതമായാണ് എല്ലാവരും പ്രവര്‍ത്തിക്കുന്നത്. ഹിന്ദുവും മുസ്്‌ലിമും ക്രൈസ്തവനുമെല്ലാം സ്വന്തമായി സ്ഥാപിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്നുണ്ടെന്നത് വിമര്‍ശകര്‍ മനസിലാക്കണം. അവരവരുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ചും അത്തരം സ്ഥാപനങ്ങളില്‍ എല്ലാ വിഭാഗവും പഠിപ്പിക്കുന്നത് രാജ്യത്തെ ഭരണഘടന ഉറപ്പു നല്‍കുന്ന നിയമത്തിന്റെ പരിധിയില്‍ നിന്നാണ്.

 
ന്യൂനപക്ഷ വിഭാഗം എന്ന നിലക്ക് വിദ്യാഭ്യാസ പ്രബോധന സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനും പ്രത്യേക അവകാശവും രാജ്യത്തെ മുസ്്‌ലിംകള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. വഖഫും സ്വദഖയും ഉപയോഗിച്ച് സമൂഹ നന്മക്കായി മുസ്്‌ലിംകള്‍ കെട്ടിപ്പടുത്ത പല സ്ഥാപനങ്ങളിലും ഇതര വിഭാഗങ്ങളാണ് കൂടുതലും പഠിക്കുന്നത്. ഫറൂഖ് കോളജ്്, തിരൂരങ്ങാടി പി.എസ്.എം.ഒ, അരീക്കോട് സുല്ലമുസ്സലാം, വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഇസ്്‌ലാം, എം.ഇ.എസ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ അതു ബോധ്യപ്പെടും. മറ്റുമതസ്ഥര്‍ക്ക് ഐത്തം കല്‍പിക്കുന്നതോ വിദ്വേഷം പഠിപ്പിക്കുന്നതോ ആയ ഒരു സ്ഥാപനവും കേരളത്തില്‍ മുസ്്‌ലിംകളുടേതായി ഇല്ലെന്ന് തീര്‍ത്തു പറയാനാവും.

 
പക്ഷെ, എല്ലാ വസ്തുതകളും നിയമവും നീതിയും കാറ്റില്‍ പറത്തി ഒരു വിഭാഗം നിയമപാലകര്‍ മുസ്്‌ലിം സ്ഥാപനങ്ങളെ വേട്ടയാടുകയാണ്. എറണാകുളത്തെ പീസ് സ്‌കളില്‍ ഏതോ പാഠപുസ്തകത്തിലെ ഒരു പരാമര്‍ശത്തിന്റെ പേരിലാണത്രെ ജാമ്യം പോലും ലഭിക്കാത്ത വകുപ്പില്‍ പെടുത്തി നടപടിയെടുത്തത്. പാഠപുസ്തകത്തിലോ കരിക്കുലത്തിലോ അപാകതയുണ്ടെന്ന് കണ്ടാല്‍ അതു തിരുത്തിക്കാന്‍ അധികൃതര്‍ക്ക് അവകാശമുണ്ട്. പക്ഷെ, അതിനു പകരം മറ്റെന്തോ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമം. പീസ് സ്‌കൂളിലെ കരിക്കുലത്തിലോ പാഠപുസ്തകത്തിലോ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ തിരുത്തിക്കുന്നതിനോ നിയമാനുസൃത നടപടിക്കോ ആരും എതിരല്ല. അതിന്റെ പേരില്‍ നടക്കുന്ന നിയമവിരുദ്ധ ദ്രോഹനടപടിയാണ് പ്രശ്‌നം.

 
തന്റെ മതമാണ് ശരിയെന്ന് പറയാനും പ്രചരിപ്പിക്കാനും രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്. എന്റെ രാഷ്ട്രീയമാണ്-രാജ്യമാണ്-നേതാവാണ്-ആശയമാണ് ശരിയെന്ന് ഗാന്ധിയനും കമ്മ്യൂണിസ്റ്റിനും മതവിശ്വാസിക്കുമെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ആവാം. പക്ഷെ, മറ്റു വിഭാഗക്കാര്‍ക്കെതിരായ വിദ്വേഷ പ്രചാരണവും അവരുടെ ചിഹ്നങ്ങളെ അവഹേളിക്കുന്നതും സ്വത്വം ഉയര്‍ത്തിപ്പിടിക്കുന്നതും വേര്‍തിരിച്ച് മനസ്സിലാക്കുകയും വേണം. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുഖ്യധാരാ മുസ്്‌ലിം സംഘടനയും ഭീകതയോടോ തീവ്രവാദത്തോടോ സന്ധി ചെയ്തിട്ടില്ല. ഒറ്റക്കും കൂട്ടായും അത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ എല്ലാവരും ക്യാമ്പയിന്‍ നടത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

 
ആഗോള ഭീകര സംഘമായ ഐ.എസിനെയുള്‍പ്പെടെ തള്ളിപ്പറയാനും എതിരിടാനും കേരളത്തിലെ എല്ലാ സംഘടനകളും ഒരൊറ്റ മനസ്സാണ്. അക്കാര്യത്തില്‍ സലഫി പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളിലെ പൊള്ളത്തരവും കാര്യങ്ങളെ ശരിയായി വിലയിരുത്തിയാല്‍ ബോധ്യപ്പെടും. ലോക മുസ്്‌ലിം ഉമ്മത്ത് തള്ളിക്കളഞ്ഞ അക്രമക്കൂട്ടമായ ഐ.എസിലേക്ക് മുസ്്‌ലിംകളെ ചാരി നേട്ടംകൊയ്യാനുള്ള ചിലരുടെ നീക്കങ്ങള്‍ നേരത്തെ സൂചിപ്പിച്ചപോലെ, ഇന്ത്യന്‍ മുസ്‌ലിം ശാക്തീകരണവും വളര്‍ച്ചയും തടയാനുള്ള നീക്കമാണ്.

15 കോടിയോളം വരുന്ന ഇന്ത്യന്‍ മുസ്്‌ലിംകളില്‍ വിരലിലെണ്ണാവുന്ന ചിലര്‍ക്ക് വഴിതെറ്റിയെന്ന് കണ്ടാല്‍ തന്നെ അതു തിരുത്താന്‍ മുസ്്‌ലിം സംഘടകള്‍ നടത്തുന്ന ആത്മാര്‍ത്ഥ ശ്രമങ്ങളെ മുഖവിലക്കെടുത്ത് പിന്തുണക്കുകയാണ് അധികൃതര്‍ക്ക് കരണീയം.

അത്തരക്കാരെ ചര്‍ച്ചയിലൂടെ തിരുത്തി നേര്‍വഴിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് പകരം നിയമം കയ്യിലെടുക്കുന്ന നിയമ പാലകരുടെ അമിതാവേശം വിപരീത ഫലമാണുണ്ടാക്കുക. മുസ്്‌ലിം-ദലിത്-മനുഷ്യാവാശ പ്രവര്‍ത്തകരെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതും അവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കരിനിയമ നീക്കങ്ങളും പ്രശ്‌നം സങ്കീര്‍ണ്ണമാക്കും. അനാവശ്യമായി കേസെടുത്ത് പീഡിപ്പിക്കുകയും വിചാരണ തടവുകാരായി ജയിലില്‍ തള്ളി ജീവിതം തകര്‍ക്കുന്നതും പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.

 
നിയമം നിയമത്തിന്റെ വഴിക്ക് വിട്ടില്ലെങ്കില്‍ ബഹുസ്വരതയില്‍ പടുത്തുയര്‍ത്തിയ മഹത്തായ രാജ്യത്തിന്റെ ഭാവി പുരോഗതയില്‍ അതു വലിയ തടസ്സമാവും. മുസ്്‌ലിംകളും രാജ്യത്തെ പൗരന്മാരാണെന്നും തുല്യനീതിക്ക് അവകാശപ്പെട്ടവരാണെന്നുമുള്ള ബോധമാണ് പരമപ്രധാനം. ഭീകതയും തീവ്രവാദവും ആരോപിച്ച് മുസ്‌ലിംകളെ പ്രാന്തവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിചേരേണ്ട സമയമാണിത്.
(കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

നഴ്സിങ് കോളേജിലെ റാഗിങ്ങ് കേസ്; മുഖ്യപ്രതികളിലൊരാള്‍ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി

കെ.പി. രാഹുല്‍ രാജാണ് നഴ്സിങ് വിദ്യാര്‍ഥികളുടെ സി.പി.എം അനുകൂല സംഘടന കെ.ജി.എസ്.എന്‍.എയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി

Published

on

കോട്ടയം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ കേസിലെ പ്രതികളിലൊരാള്‍ നഴ്സിങ് വിദ്യാര്‍ഥികളുടെ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി. മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.പി. രാഹുല്‍ രാജാണ് കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

കഴിഞ്ഞദിവസമാണ് കോട്ടയത്തെ ഗവ. നഴ്സിങ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളിലൊരാളാണ് രാഹുല്‍രാജ്. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിരുന്നു.

സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Continue Reading

Celebrity

“എല്ലാം ഓകെ അല്ലേ അണ്ണാ”; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്

സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്.

Published

on

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആന്റണി പെരുമ്പാവ് സമൂഹ മാധ്യമത്തില്‍ ഉന്നയിച്ച പല വിഷയങ്ങളോടും യോജിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്ന് ആരോപിച്ച് ജി. സുരേഷ് കുമാര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ‘സിനിമകളുടെ കലക്ഷന്‍ പെരുപ്പിച്ച് കാട്ടുകയാണ്, യഥാര്‍ഥത്തില്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടമാണ്, മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത് ‘ -സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ വാദം വിവാദമായതോടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിര്‍മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്. എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്- ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു.

Continue Reading

Video Stories

ആയിരങ്ങളുടെ യാത്രാമൊഴി; ഈസക്കാക്ക ഇനി ഓര്‍മയില്‍

മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും മുനവ്വറലി ശിഹാബ് തങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. ഖത്തറിലെ വിവിധ കമ്യൂണിറ്റി, സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളെത്തി.

Published

on

അരനൂറ്റാണ്ടിനടുത്ത് കാലം കർമഭൂമിയാക്കിയ മണ്ണിൽ ഖത്തർ പ്രവാസി മലയാളികളുടെ സ്വന്തം ഈസക്കാക്ക് അന്ത്യനിദ്ര. മിസൈമീറിലെ പള്ളിയെ ജനസാഗരമാക്കി. ബുധനാഴ്ച രാത്രിയിൽ ഒഴുകിയെത്തിയ ആയിരങ്ങളുടെ പ്രാർഥനകളേറ്റുവാങ്ങി ആറടി മണ്ണിലേക്ക് അദ്ദേഹം മടങ്ങി.

രാവിലെ മരണവാർത്ത എത്തിയത് മുതൽ ആശുപത്രി പരിസരങ്ങളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. ശേഷം, വൈകുന്നേരം അബൂഹമൂർ പള്ളിയിലേക്ക് ഈസക്ക് അന്ത്യയാത്ര പോയപ്പോൾ അനുഗമിക്കാനും ആയിരങ്ങളെത്തി. 

ഇശാനമസ്കാര ശേഷം നടന്ന മയ്യിത്ത് നമസ്കാരത്തിലും വൻ ജനക്കൂട്ടം അണിനിരന്നു. മണിക്കൂറുകൾ കാത്തിരുന്ന ശേഷമായിരുന്നു പ്രിയങ്കരനായ നേതാവിനെ അവസാനമായി ഒരു നോക്ക് കണ്ടത്.

മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കാൻ ഇ.ടി മുഹമ്മദ് ബഷീർ എം.പിയും മുനവ്വറലി ശിഹാബ് തങ്ങളും നാട്ടിൽ നിന്നും എത്തിയിരുന്നു. ഖത്തറിലെ വിവിധ കമ്യൂണിറ്റി, സാംസ്കാരിക സംഘടനാ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളെത്തി. രാത്രി വൈകിയായിരുന്നു ഖബറടക്ക ചടങ്ങുകൾ പൂർത്തിയാക്കിയത്.

അനുശോചന പ്രവാഹംകെ.എം.സി.സി ദുഃഖാചരണം ഒരാഴ്ചത്തെ മുഴുവൻ പരിപാടികളും മാറ്റി

ദോഹ: സീനിയർ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കെ.എം.സി.സി പ്രസ്ഥാനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും നെടുംതൂണായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്.

ജീവകാര്യണ്യ പ്രവർത്തനം ജീവവായു പോലെയായിരുന്നു അദ്ദേഹത്തിന്. മികച്ച സംഘാടകനും നിസ്വാർഥനായ പൊതുപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ സമൂഹത്തിനും കനത്ത നഷ്ടമാണ്. കെ.എം.സി.സി പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് വിയോഗം സൃഷ്ടിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന കമ്മിറ്റി പറഞ്ഞു.

സംസ്ഥാന മുസ്‍ലിം ലീഗ് നേതാക്കളും വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും അനുശോചിച്ചു. നിര്യാണത്തെ തുടർന്ന് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

സി.ഐ.സി

ദോഹ: കെ. മുഹമ്മദ് ഈസയുടെ വിയോഗത്തിൽ സി.ഐ.സി ഖത്തർ കേന്ദ്ര കമ്മിറ്റി അനുശോചനം അറിയിച്ചു. സമൂഹത്തിൽ എല്ലാവരെയും ചേർത്തുപിടിക്കുകയും അവരുടെയൊക്കെ സ്നേഹഭാജനമാവുകയും ചെയ്യുക എന്നത് അപൂർവ വ്യക്തിത്വങ്ങളിൽ മാത്രം കാണുന്ന സ്വഭാവ മഹിമയാണ്.

ഈസക്കയുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ കണ്ട അഭൂതപൂർവമായ അനുശോചന പ്രവാഹം അദ്ദേഹത്തിൽ ഉണ്ടായിരുന്ന ഈ പ്രത്യേക സ്വഭാവം വിളിച്ചോതുന്നു.

നാലു പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച സ്നേഹബന്ധമാണ് അദ്ദേഹവുമായി സി.ഐ.സി(മുൻ ഇന്ത്യൻ ഇസ്‍ലാമിക് അസോസിയേഷൻ)ക്കുള്ളതെന്ന് അനുശോചനത്തിൽ എടുത്തുപറഞ്ഞു.

ഖത്തർ സംസ്കൃതി

ദോഹ: ഖത്തറിന്റെ സാമൂഹിക സാംസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയ കെ. മുഹമ്മദ് ഈസയുടെ വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി.

ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും കൈത്താങ്ങായി നിന്ന, കലാകാരന്മാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്ന ഈസക്കയുടെ വിയോഗം സൃഷ്ടിക്കുന്ന വിടവ് വേഗത്തിൽ നികത്താൻ കഴിയില്ലെന്നും സംസ്കൃതി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ ഫോറം

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായിരുന്ന കെ. മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ഇന്ത്യൻ മീഡിയ ഫോറം (ഐ.എം.എഫ്) അനുശോചിച്ചു.

വർത്തമാനം ദിനപത്രത്തിന്റെ ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടറായും, വോയ്സ് ഓഫ് കേരള റേഡിയോയുടെ ഖത്തർ ഫ്രാഞ്ചൈസിലൂടെയും മാധ്യമരംഗത്തും സംഭാവനകൾ അർപ്പിക്കാൻ മുഹമ്മദ് ഈസക്ക് സാധിച്ചതായി ഇന്ത്യൻ മീഡിയ ഫോറം എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പ്രവാസി വെൽഫെയർ

ദോഹ: മുഹമ്മദ് ഈസയുടെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ അനുശോചിച്ചു. അപ്രതീക്ഷിത വിയോഗംമൂലം ദുഃഖത്തിലായ കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വേദനയിൽ പങ്കുചേരുന്നു. അദ്ദേഹം ഖത്തറിലെ മലയാളി സമൂഹത്തിനായി ചെയ്ത സേവനങ്ങള്‍ എക്കാലവും ഓർമിക്കപ്പെടും.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ആഘോഷമാക്കാതെയും പ്രവാസികളുടെ പ്രശ്നങ്ങളിൽ സക്രിയമായി ഇടപെട്ടും അദ്ദേഹം സാമൂഹിക പ്രവർത്തനത്തിൽ മാതൃകകൾ സൃഷ്ടിച്ചു.

ഇഷ്ടമേഖലകളായ കലാ പ്രവർത്തനവും കായികമേളകളും അദ്ദേഹം ഫലപ്രദമായി ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തി.

എല്ലാത്തിന്റെയും നല്ലൊരു വിഹിതം പാവപ്പെട്ടവർക്ക്‌ എത്തുന്ന രീതിയിൽ അദ്ദേഹം സംഘാടകനാവുന്ന സംരംഭങ്ങളെയെല്ലാം മാറ്റിയ ഈസക്കയുടെ വിയോഗം പ്രവാസികൾക്ക്‌ കനത്ത നഷ്ടമാണെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഗപാഖ്

ദോഹ: മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ ‘ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) അനുശോചിച്ചു. സംഘടനയുടെ ട്രഷററായിരുന്ന ഈസക്കയുടെ അകാലനിര്യാണം ദോഹയിലെ സാമൂഹിക ജീവകാരുണ്യ രംഗത്ത് കനത്ത നഷ്ടമാണെന്ന് ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അനുശോചന യോഗം ഇന്ന്

ദോഹ: കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ഇന്ത്യൻ കമ്യൂണിറ്റി അനുശോചന യോഗം വ്യാഴാഴ്ച നടക്കും.

വൈകുന്നേരം ഏഴ് മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ അനുശോചന യോഗം നടക്കുമെന്ന് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

മരിച്ചിട്ടും മുടങ്ങിയിട്ടില്ല അവരുടെ ശമ്പളം

ദോഹ: അലി ഇന്റർനാഷനൽ ജനറൽ മാനേജർ മുഹമ്മദ് ഈസയെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം പറയാനുള്ളതാണ് 2017 നവംബറിലെ ആ സംഭവം. സ്വന്തം സ്ഥാപനത്തിലെ രണ്ടു ജീവനക്കാർ ഇൻഡസ്ട്രിയൽ ഏരിയയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ മരിക്കുന്നു.

കോഴിക്കോട് ഒളവണ്ണ സ്വദേശി പ്രവീൺ കുമാറും തിരൂർ സ്വദേശി മുഹമ്മദലിയും. അത്താണിയായ രണ്ടുപേരുടെയും മരണം കുടുംബത്തെ അനാഥരാക്കി.

എന്നാൽ, അന്നുമുതൽ അവർ തൊഴിലുടമയുടെ സംരക്ഷണത്തിലായി. രണ്ടുപേരും മരിച്ചുവെങ്കിലും അവരുടെ ശമ്പളം അലി ഇന്റർനാഷനലിൽനിന്ന് മുടങ്ങിയില്ല. മാസാവസാനത്തിലെ തീയതിക്കു മുമ്പേ കുടുംബത്തിന്റെ അക്കൗണ്ടിൽ ശമ്പളമെത്തും.

ഏറ്റവും ഒടുവിൽ ജനുവരിയിലും അത് മുടങ്ങിയിട്ടില്ലെന്ന് സ്ഥാപനത്തിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കമ്പനി ഉള്ള കാലത്തോളം അവരുടെ ശമ്പളവും തുടരും എന്ന ഈസക്കയുടെ ഉറപ്പ് തെറ്റാതെതന്നെ തുടരുന്നു. ശമ്പളം മാത്രമല്ല, ഇരുവർക്കും വീടുകളൊരുക്കാനും ഒരാളുടെ മകളുടെ വിവാഹം നടത്താനും ഈസക്ക മുന്നിൽനിന്നു.

ആറുമാസം മുമ്പായിരുന്നു മഹാരാഷ്ട്രക്കാരനായ ഒരു ജീവനക്കാരൻ ഉംറ നിർവഹിക്കാൻ പോയപ്പോൾ മരണപ്പെട്ടത്. അയാളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവും ഈസക്ക ഏറ്റെടുത്തു.

ദോഹ: ഒരിക്കലെങ്കിലും ഈസക്കയുടെ സ്നേഹം അനുഭവപ്പെടാത്തവരായി സേവനരംഗത്ത് ആരുമുണ്ടാവില്ല. നന്മ, സത്യസന്ധത, കാരുണ്യ സേവന മനോഭാവം എന്നിവയുടെ പര്യായമായ ഈസക്കയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടംതന്നെ യാണ്. പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതിനോടൊപ്പം പുതുതലമുറക്ക് ഇത്തരം ജീവകാരുണ്യ പ്രതിഭകൾ പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു. –ശംസുദ്ദീൻ ബിൻ മുഹിദ്ദീൻ (ചെയർമാൻ റീജൻസി ഗ്രൂപ് ആൻഡ് ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്സ്)

ദുബൈ: ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ നെടുംതൂണായിരുന്നു അന്തരിച്ച ഈസക്കയെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ ചേലാട്ട് അനുസ്മരിച്ചു. പ്രവാസികൾക്കിടയിൽ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങായി എപ്പോഴും അദ്ദേഹമുണ്ടായിരുന്നു. തന്റെ ജീവനക്കാരെ കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തു. ഒരു നല്ല സംരംഭകനും കലാസ്‌നേഹിയും കൂടിയായിരുന്നു അദ്ദേഹം. -ഡോ. അൻവർ അമീൻ ചേലാട്ട് (പ്രസിഡന്റ്, ദുബൈ കെ.എം.സി.സി)

Continue Reading

Trending