Connect with us

Video Stories

വര്‍ദ്ധിച്ചുവരുന്ന പാഴ്ജലം പൊതുസ്വത്തിന്റെ ഇര’

Published

on

ഭൂമിയിലെ 97 ശതമാനവും ഉപ്പുകലര്‍ന്ന് ഉപയോഗശൂന്യമായി കിടക്കുമ്പോള്‍ വെറും 3 ശതമാനം മാത്രമാണ് ശുദ്ധജലമായി നമുക്ക് നിത്യോപയോഗ ആവശ്യത്തിന് കിട്ടുന്നത്. ഇതിന്റെ തന്നെ മൂന്നില്‍ രണ്ട് ഭാഗവും മനുഷ്യന്‍ പുറംതള്ളുന്ന ജൈവരാസമാലിന്യങ്ങളെക്കൊണ്ട് പാഴ്ജലമായിത്തീര്‍ന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഐക്യരാഷ്ട്രസഭ ഈ വര്‍ഷത്തെ ജലദിനം പാഴ്ജലം (ണമേെല ംമലേൃ) എന്ന മുദ്രാവാക്യം ഉപയോഗിക്കാന്‍ തീരുമാനിച്ചത്. എല്ലാ റോഡുകളും റോമിലേക്കെത്തിച്ചേരുന്നു എന്നൊരു പഴമൊഴിയുണ്ട്. നാമൊഴിവാക്കുന്ന എല്ലാ പാഴ്ജലവും രാസമാലിന്യങ്ങളും അവസാനമായി എത്തിച്ചേരുന്നത് പുഴകളിലൂടെ കടലിലേക്കാണ്. നമ്മുടെ പാഴ്മാലിന്യം നിക്ഷേപിക്കപ്പെടുന്ന ചവറ്റുകൊട്ടയായി പുഴ മാറിയിരിക്കുകയാണ്. ജലശേഖരണത്തിന്റെ വ്യാപ്തിയും അതിലെ ഒഴുക്കിന്റെ സ്വഭാവവും അടിസ്ഥാനമാക്കി ജലസംഭരണികളെ രണ്ടായി തരംതിരിക്കാം. സ്ഥിരമായി ഒഴുകുകയും ഭൂഗര്‍ഭ അറകളില്‍ നിന്നും ജലം നീരുറവകളിലൂടെ സ്വീകരിക്കുകയും ഒഴുകാന്‍ സ്ഥലമില്ലാത്തതുകൊണ്ട് നിശ്ചിത സ്ഥലത്ത് തന്നെ ജൈവസംവിധാനത്തെ നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അന്തര്‍ജല വാഹക പ്രവാഹം (ഇന്‍ഫ്‌ളോ വാട്ടര്‍ ഫാള്‍സ്) ഭൂ അറകളിലും നിന്നും ഒഴുകുന്നതനുസരിച്ച് പുതിയ ജലം സ്വീകരിക്കുകയും ജലത്തിന്റെ പ്രതല സ്ഥാനം സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയും ഒഴുകി പുഴയിലോ കടലിലോ എത്തിച്ചേരുന്ന വലിയ ജലപ്രവാഹമാണ് ഔട്ട്ഫ്‌ളോ വാട്ടര്‍ഫോഴ്‌സ്. കുളങ്ങള്‍, കിണറുകള്‍ തോടുകള്‍ എന്നിവ ഒന്നാമത്തെ വിഭാഗത്തിലും നീര്‍ച്ചാലുകള്‍, പുഴകള്‍ എന്നിവ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നു.

ഓരോ വര്‍ഷം കഴിയുംതോറും അന്തര്‍പ്രവാഹ ജലത്തെ അപേക്ഷിച്ച് പുറംജല പ്രവാഹത്തില്‍ മാലിന്യങ്ങളുടെ അളവ് കൂടുകയും ഓരോ നിമിഷവും കഴിയുംതോറും ഇത്തരം ജലാശയങ്ങള്‍ മലിനീകരിക്കപ്പെട്ട പാഴ്ജലങ്ങളാകുന്നു. മാത്രമല്ല പുറംജല പ്രവാഹത്തില്‍ പുറമെ നിന്നും ചേരുന്ന പുതിയ ജലസ്രോതസ്സുകള്‍ വഴിയുള്ള ജലവും പാഴ്ജലമായിത്തീരുന്നു എന്ന ഒരു ദുരന്തവുമുണ്ട്. നമ്മുടെ ശുദ്ധജല അളവിന്റെ ഒരു ശതമാനത്തില്‍ നിന്നും അതിന്റെ നാലില്‍ മൂന്നായി വീണ്ടും ചുരുങ്ങുന്നു.
എല്ലാ ജലാശയങ്ങളും കടന്നുപോകുന്നത് ഭൂമിയിലൂടെയാണെങ്കിലും അവയുടെ ഉടമസ്ഥതയിലുള്ള സ്വഭാവവും പാഴ്ജലത്തിന്റെ അളവില്‍ മാറ്റം വരുത്തുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകളാണ് അന്തര്‍ജല സ്രോതസ്സുകള്‍ ഭൂരിഭാഗവും. എന്നാല്‍ പൊതു ഉടമസ്ഥതയിലുള്ള ജലസ്രോതസ്സുകളാണ് ഔട്ട്ഫ്‌ളോ വാട്ടര്‍ ഫോഴ്‌സ്. ഈ പൊതു ഉടമസ്ഥതയിലുള്ള നദികളും മറ്റ് നീര്‍ച്ചാലുകളും മലിനമായിപ്പോകുന്നത് അവ സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ കടന്നുപോകുമ്പോഴാണ്. പുറംജല പ്രവാഹത്തേക്കാള്‍ അന്തര്‍ജല പ്രവാഹത്തില്‍ 90% പാഴ്ജലങ്ങള്‍ അല്ലാത്തവയാണ്.
ഓരോ വര്‍ഷം കഴിയുംതോറും നദികളെ സംരക്ഷിക്കുന്നതിനുള്ള ‘സ്വകാര്യ ഉടമസ്ഥത’യുടെ പ്രാധാന്യം വര്‍ദ്ധിച്ചു വരുന്നു. കാലാവസ്ഥാവ്യതിയാനം കൊണ്ടുണ്ടാകുന്ന മഴക്കമ്മിയും അതിന്റെ ഫലമായി ഭൂഗര്‍ഭ അറകളില്‍ ജലസംഭരണത്തിന്റെ കുറവും നദികളുടെ സമ്പുഷ്ടതയും നീരൊഴുക്കും കുറയുന്നതിന് ഇടവരുത്തി. കൂടാതെ നാം വലിച്ചെറിയുന്ന മാലിന്യങ്ങള്‍ നദികളിലെ ഓക്‌സിജന്റെ അളവ് കുറക്കുകയും ലോക ജൈവ വൈവിധ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായിത്തീരൂകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് നദീ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാവുന്നത്. സ്വകാര്യ ഉടമസ്ഥതയിലുള്ള കുളങ്ങളും തോടുകളും നീര്‍ച്ചാലുകളിലും ജലം കുറവാണെങ്കിലും വളരെ ശുദ്ധവും മാലിന്യരഹിതവുമായിട്ടാണ് കാണുന്നത്. എന്നാല്‍ പൊതുസ്വത്തായ നദികളില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള നീര്‍ച്ചാലുകളെ അപേക്ഷിച്ച് മാലിന്യം 500 മുതല്‍ 600 ഇരട്ടി വരെ വര്‍ദ്ധിക്കുകയും ഓക്‌സിജന്റെ അളവ് കുറയുന്നതായും കണ്ടെത്തി. നദികള്‍ പൊതുസ്വത്തായതുകൊണ്ടാണോ ഈയൊരു പ്രതിഭാസം സംഭവിക്കുന്നത്? സ്വകാര്യ ഉടമസ്ഥതയിലുള്ള ഭൂമിയിലൂടെ കടന്നുപോകുന്ന നദികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അത്തരം വ്യക്തികള്‍ക്ക് ഇല്ലാത്തതാണോ ഈയൊരു പ്രതിഭാസത്തിന് കാരണം. പൊതുസ്വത്തില്‍ എല്ലാവര്‍ക്കും അവകാശപ്പെടാവുന്ന അധികാര സവിശേഷത ഉള്ളതുകൊണ്ടു തന്നെയാണോ പുഴകള്‍ മലിനീകരിക്കപ്പെടുന്നത്. നദികളെ പൊതുസ്വത്തായി എല്ലാവരും കാണുകയും അവയെ സ്വന്തം മാലിന്യങ്ങള്‍ തള്ളാനുള്ള ഒരിടമായി കാണുമ്പോഴാണ് ഇവ മലിനപ്പെടുന്നത്.
പുഴ ഒരു പൊതുസ്വത്താണ് എന്നാല്‍ ഭൂമി ഒരു സ്വകാര്യ സ്വത്താണ്. പൊതുസ്വത്തായ പുഴ സ്വകാര്യ സ്വത്തിലൂടെ കടന്നുപോകുമ്പോള്‍ അവയെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ പുഴയും ഭൂമിയും സ്വകാര്യസ്വത്തായി നിലനില്‍ക്കുന്നു. ഇവ രണ്ടിനേയും സംരക്ഷിക്കപ്പെടുന്നതായിട്ടാണ് കാണപ്പെടുന്നത്. അത്തരം കുളങ്ങളിലോ തോടുകളിലോ ശക്തമായ നിരീക്ഷണം ഉണ്ടാവുകയും മാലിന്യനിരക്ക് കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവിടെയാണ് പൊതുസ്വത്തിന്റെ സ്വകാര്യ ഉടമസ്ഥത (ജൃശ്മലേ ഛംിലൃവെശു ീള ജൗയഹശര ജൃീുലൃ്യേ ജഛജജ) എന്ന ആശയത്തിന്റെ പ്രാധാന്യം വരുന്നത്. സര്‍ക്കാറിന്റെ സ്വകാര്യസ്വത്ത് എന്നാല്‍ ഭരണഘടനാപരമായ ആര്‍ജിതമായ അവകാശമുള്ള ഭൂമിയെ സംരക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും സ്വകാര്യവ്യക്തികളെ, സ്ഥാപനങ്ങളെ, സംഘടനകളെ ഏല്‍പിച്ചുകൊടുത്ത് സുരക്ഷിതമാക്കുന്ന സംവിധാനമാണിത്. പുഴകളെ സംബന്ധിച്ചിടത്തോളം ഈയൊരു സംവിധാനം തികച്ചും അവയെ ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നു.
നദികളുടെ സംരക്ഷണവും നടത്തിപ്പും സ്വകാര്യ ഉടമസ്ഥതയില്‍ വരുമ്പോള്‍ പൊതുജനങ്ങള്‍ക്ക് അതൊരു പൊതു സ്വത്തായി കാണാന്‍ പറ്റാതാവുകയും അതിനെ സ്വകാര്യ സ്വത്തായി കരുതി മാലിന്യങ്ങള്‍ ഇഷ്ടാനുസരണം തള്ളാന്‍ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകുന്നു. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലെ പൂവ്വാര്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന നദിയിലേക്ക് സ്വകാര്യ റിസോര്‍ട്ടുകളില്‍ നിന്നും തള്ളിവിടുന്ന മനുഷ്യവിസര്‍ജ്ജനവും മറ്റ് വെയിസ്റ്റുകളും നദികളെ രോഗവാഹകരാക്കുന്നു. ഇതിനെ തടയാന്‍ പോലും നാട്ടുകാര്‍ തയ്യാറാവാത്ത അവസ്ഥയിലാണ് പരിസ്ഥിതി സ്‌നേഹികള്‍ കേരളത്തിന്റെ പലഭാഗത്തുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരെ ക്ഷണിച്ചത്. അതേ അവസരത്തില്‍ പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ ഉടമസ്ഥര്‍ ഉണ്ടാക്കിയിട്ടുള്ള ടൂറിസ്റ്റ് ബോട്ടുകളോടുന്ന നദിയുടെ മറ്റൊരു ഭാഗത്ത് ജലത്തില്‍ മാലിന്യമൊന്നും നിക്ഷേപിക്കാന്‍ സ്വകാര്യവ്യക്തികളെ ഇവര്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് തന്നെ ബോട്ടുജെട്ടികളുള്ള സ്ഥലങ്ങളിലെ ടൂറിസ്റ്റ് സെന്ററുകളിലെ നദികള്‍ വളരെ ശുദ്ധവും സ്വാഭാവികമായ ഒഴുക്കുള്ളതുമാണ്. എല്ലാ കാലത്തും ബിസിനസ്സ് കിട്ടുന്നതിന് നദികളില്‍ ജലസമൃദ്ധി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പുഴയോരത്തേക്ക് മഴ വെള്ളം എത്തിച്ച് പുഴയെ ജീവനായി നിലനിര്‍ത്തുക എന്ന ദൗത്യം സ്വകാര്യവ്യക്തികള്‍ക്കുണ്ടാകും. ഇന്ത്യയിലെ ജലമനുഷ്യന്‍ എന്നറിയപ്പെട്ടുന്ന രാജേന്ദ്രസിംഗ് ഏഴ് നദികളെ പൂര്‍ണ്ണമായി പുനരുജ്ജീവിച്ചത് 4500 ഓളം വരുന്ന ചെക്ക് ഡാമുകള്‍ സ്വകാര്യ വ്യക്തികളുടെ സഹായത്തോടുകൂടി നിര്‍മ്മിച്ചതാണ്. 11 ജില്ലകളായി കിടക്കുന്ന ഈ ഏഴ് നദികളില്‍ ഉള്ള ജലം കൃഷിക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടുകൂടി ആ ജലം നദികളിലെത്തിപ്പെടുകയും നദികള്‍ സമ്പുഷ്ടമാവുകയും ചെയ്യുന്നത് ഈയൊരു സ്വകാര്യവ്യക്തികളുടെ നേരിട്ട് ഇടപെടല്‍ കൊണ്ടാണ്.
നദികളിലെ ജലം ഗതാഗതാവശ്യത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്നതിന് സ്വകാര്യ വ്യക്തികള്‍ക്ക് അനുമതി കൊടുത്ത സ്ഥലങ്ങളിലെല്ലാം നദികള്‍ വളരെ ശുദ്ധവും ഒഴുക്കുള്ളതും സമ്പുഷ്ടവുമായിട്ടാണ് കാണുന്നത്. 1796ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സ് നദികള്‍ സ്വകാര്യവ്യക്തികള്‍ക്ക് ജലഗതാഗതത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ സാഹചര്യമൊരുക്കിയത് കാരണം ഇവിടങ്ങളിലെ നദികളെല്ലാം വളരെ സുരക്ഷിതവും മാലിന്യരഹിതവും നീരൊഴുക്കുള്ളതുമായി കണ്ടു. കരയിലോടുന്നതുപോലെ വാഹനങ്ങള്‍ നദികളിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഒരു പൊതുസംവിധാനം സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അവ സംരക്ഷിക്കപ്പെടുന്നതായിട്ടാണ് കാണുന്നത്. നദികളുടെ പൂര്‍ണ്ണമായ അവകാശം അനന്തമായ പ്രപഞ്ചത്തിനാണെങ്കിലും സര്‍ക്കാരിന് കൈവന്നിട്ടുള്ള ആര്‍ജിതമായ അവകാശം ഉപയോഗിച്ച് അവ പൊതുജനങ്ങളുടെ ആവശ്യാര്‍ത്ഥം സര്‍ക്കാരിന്റെ സ്വകാര്യ സ്വത്തായി മാറ്റുന്നതുകൊണ്ട് നദികളെ സംരക്ഷിക്കപ്പെടും എന്ന് ട്രീറ്റീസ് ഓണ്‍ കോമണ്‍ നാച്വറല്‍ ലോ എന്ന പുസ്തകത്തില്‍ ഹെന്‍ട്രി ഡി ബ്രാക്ടണ്‍ പ്രസ്തുത കാര്യം വിശദമാക്കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പുഴ രാജാവിന്റെ സ്വകാര്യസ്വത്തായിരുന്നു. ഇത് വിനിയോഗപ്പെടുത്താനുള്ള ദത്തവകാശം നല്‍കിയ ഭൂ മാഫിയകള്‍ പുഴകളെ സുരക്ഷിതമായി സംരക്ഷിക്കുന്നുണ്ടായിരുന്നു എന്ന് ഇദ്ദേഹം വാദിക്കുന്നുണ്ട്.
പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുഴകളെ മാലിന്യവിമുക്തമാക്കേണ്ടുന്ന ഉത്തരവാദിത്വം ബന്ധപ്പെട്ട പഞ്ചായത്തുകള്‍ ഉണ്ടെങ്കിലും ഒരു ‘പൊതുസ്വത്താ’യതു കൊണ്ടുതന്നെ അതിനെ സംരക്ഷിക്കാന്‍ പഞ്ചായത്തുകള്‍ ഒന്നും തന്നെ ചെയ്യുന്നില്ല. പീച്ചി ഡാം നിര്‍മ്മിച്ച മണാലിപ്പുഴയും ചിമ്മിനി ഡാം നിര്‍മ്മിച്ച കുറുമാലിപുഴയും സംഗമ സ്ഥലത്തുള്ള കരുവന്നൂര്‍ പുഴ ആ പ്രദേശത്തെ ജനങ്ങളുടെ ഒരു പേടി സ്വപ്‌നമായി മാറിയിരിക്കയാണ്. പുഴയെ ഒരു സ്വകാര്യവ്യക്തി സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വത്തിന്റെ അഭാവം ഇതിന് കാരണമായി. ഹാരിസണ്‍ പ്ലാന്റേഷനും വില്‍മോളി കമ്പനിയും വ്യാപകമായി ഉപയോഗിക്കുന്ന ഗ്ലൈസ്റ്റണ്‍ കളനാശിനി മഴവെള്ളത്തോടുകൂടി ഒഴുകി വന്ന് കരുവന്നൂര്‍ പുഴയെ രോഗാന്തര നദിയാക്കി മാറ്റുന്നു ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ നിരോധിക്കപ്പെട്ട കീടനാശിനിയാണ് ഈ നദികളില്‍ എത്തിപ്പെടുന്നത്. കമ്പനിയുടെ തൊഴിലാളികളായ 1000 കണക്കിന് പാടികളുടെ (പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍) വിസര്‍ജ്യങ്ങളും ഈ കളനാശിനികളും ഒത്തുചേര്‍ന്ന് കരുവന്നൂര്‍ പുഴയില്‍ കറുത്തുകൊഴുപ്പുള്ള ഒരുതരം വിഷലിപ്ത ദ്രാവകത്തിന്റെ കേന്ദ്രീകരണ സ്ഥലമാക്കി മാറ്റി. ഈ പുഴയില്‍ ബയോളജിക്കല്‍ ഓക്‌സിജന്‍ ഡിമാന്റ് നാലു മടങ്ങോളം വര്‍ദ്ധിക്കുകയും ജലത്തില്‍ സൂക്ഷ്മ ജീവികള്‍ വന്നു കൂടുകയും ചെയ്തിട്ടുപോലും പ്രാദേശിക നിവാസികള്‍ അതിനെതിരെ ശബ്ദിക്കാത്തത് പുഴ ഒരു പൊതുസ്വത്തായതുകൊണ്ടായതു കാണ്ടാണെന്ന് ആര്‍ക്കും മനസ്സിലാകും. ഇത് സ്വാഭാവിക ജീവികള്‍ക്കും ജീവിക്കാന്‍ പററ്റാതാവുകയും ആഫ്രിക്കന്‍ പായല്‍ ഈ പ്രദേശത്ത് അടിഞ്ഞു കൂടുകയും ചെയ്യുന്നു. പുഴയില്‍ ധാരാളം ചെളി ഉള്ളതുകൊണ്ടാണ് ആഫ്രിക്കന്‍ പായല്‍ ഉണ്ടായതെന്ന തെറ്റായ നിര്‍ദ്ദേശം നല്‍കുന്നുവെന്ന് തൃശൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവത്തകനുമായ അനീഷ് പറയുന്നത്. ഈ പുഴ ഒരു പൊതുസ്വത്തായത് കൊണ്ടാണ് ഇതിന്റെ തുടക്കം മുതല്‍ക്കു തന്നെ തള്ളാനുള്ള താല്‍പ്പര്യമില്ലാതെ പോയത്. സ്ഥിരമായി ജലഗതാഗതം നടത്തുന്നതിന് ഉപയോഗിക്കുകയും എല്ലാ ജനങ്ങളും ദിനംപ്രതി ബന്ധപ്പെടുന്ന ഒരു പ്രദേശമായും മാറ്റുകയും ചെയ്താല്‍ മാത്രമെ പുഴകളുടെ ദാരുണ അന്ത്യം നമുക്ക് തടയാന്‍ കഴിയൂ. ഇതിന് സര്‍ക്കാരിന്റെ പുഴയുടെ സ്വകാര്യ ദത്തവകാശം തിരിച്ചറിയുകയും അവ സംരക്ഷിക്കുന്നതിന് വേണ്ടി പൊതുജനങ്ങള്‍ക്ക് സ്വകാര്യ മേല്‍നോട്ടത്തില്‍ നടത്തുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ പുഴകളെ സംരക്ഷിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending