Connect with us

Video Stories

ട്രംപ് വരുന്നു നെഞ്ചിടിപ്പോടെ ലോകം

Published

on

കെ. മൊയ്തീന്‍ കോയ

ലോകം നെഞ്ചിടിപ്പോടെ കാത്തിരിപ്പാണ് ഡോണാള്‍ഡ് ട്രംപിന്റെ വരവ്. അമേരിക്ക വംശീയമായി ഭിന്നിച്ച് നില്‍ക്കുകയും ട്രംപ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയും ചെയ്യുന്നതിനിടെയാണ് വെള്ളിയാഴ്ച സ്ഥാനാരോഹണം. ട്രംപിന്റെ വികല നയ സമീപനം ലോകമെമ്പാടുമുള്ള സഖ്യ രാഷ്ട്രങ്ങളെ അമേരിക്കയില്‍ നിന്ന് അകറ്റുമെന്നാണ് ഏറ്റവും ഒടുവില്‍ പാരീസില്‍ നിന്ന് ലഭിക്കുന്ന സൂചനയും. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തെ തുടര്‍ന്ന് റഷ്യക്കെതിരെ ഒബാമ ഭരണകൂടം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിച്ച് വ്‌ളാഡ്മിര്‍ പുട്ടിനുമായി സൗഹൃദം സ്ഥാപിക്കാനുള്ള ട്രംപിന്റെ നീക്കം വന്‍ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന് തീര്‍ച്ച.

അമേരിക്കയുടെ ഇന്റലിജന്‍സും സി.ഐ.എയും ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഭരണകൂടത്തിന് സമര്‍പ്പിച്ചതാണ്. ട്രംപ് തന്നെ റഷ്യയുടെ ഇടപെടല്‍ അംഗീകരിക്കുന്നു. പുട്ടിന്റെ ബ്ലാക്ക് മെയില്‍ തന്ത്രത്തിന് മുന്നില്‍ ട്രംപിന് പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഒബാമ ഭരണകൂടത്തിന്റെയും ഡമോക്രാറ്റുകളുടേയും വിലയിരുത്തല്‍. ട്രംപിനെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള റഷ്യന്‍ പദ്ധതിയെക്കുറിച്ചുള്ള രഹസ്യ റിപ്പോര്‍ട്ട് എഫ്.ബി.ഐക്ക് കൈമാറിയത് താനാണെന്ന് സെനറ്ററും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ മെക്കയിന്‍ വെളിപ്പെടുത്തിയത് ട്രംപിന് പ്രഹരമായി.

ട്രംപിനെ പ്രതിരോധത്തിലാക്കുന്ന പല വിവരങ്ങളും റഷ്യയുടെ പക്കലുണ്ടെന്ന് കഴിഞ്ഞ വര്‍ഷം തന്നെ തനിക്ക് അറിയാമെന്ന് ‘ന്യൂയോര്‍ക്ക് പോസ്റ്റി’നോട് മെക്കയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. മോസ്‌കോവില്‍ ട്രംപ് നടത്തിയ ‘പ്രവൃത്തി’കളാണത്രെ രഹസ്യരേഖയില്‍ പ്രധാനം.

ഇന്റലിജന്‍സിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ട്രംപിന്റെ നീക്കത്തോട് സി.ഐ. എ നിലവിലെ മേധാവി ജെയിംസ് ക്ലാപര്‍ വിയോജിച്ചിട്ടുണ്ട്. ആഭ്യന്തര പ്രശ്‌നത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഉടക്കി നില്‍ക്കുന്ന ട്രംപിന്റെ വായാടിത്തങ്ങള്‍ ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിക്കുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങള്‍. വംശീയ വിദ്വേഷത്തിനും കുടിയേറ്റ നയത്തിനും എതിരായാണ് വന്‍ പ്രക്ഷോഭം. പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും വര്‍ണ വിവേചനത്തിനെതിരായ ‘വാഷിങ്ടണ്‍ മാര്‍ച്ചി’ല്‍ മാര്‍ട്ടിങ് ലൂഥര്‍ കിംഗിന്റെ സഹപ്രവര്‍ത്തകനുമായ ജോണ്‍ ലൂയിസിനെ അപമാനിച്ച് ട്രംപ് നടത്തിയ വിവാദ പ്രസ്താവനയാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

 

ആഭ്യന്തര സംഘര്‍ഷത്തിന് എരിവ് പകരുന്നതും റിപ്പബ്ലിക്കന്‍-ഡമോക്രാറ്റ് ഏറ്റുമുട്ടലിലേക്ക് നയിക്കുന്നതുമായ മറ്റൊരു പ്രശ്‌നം ഒബാമ കെയര്‍ പദ്ധതിയാണ്. രണ്ട് കോടിയോളം ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്ന ഒബാമയുടെ പദ്ധതി ഒഴിവാക്കാനും ശ്രമം തുടങ്ങി. തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതി തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

 

മുസ്‌ലിംകള്‍ക്കും കറുത്ത വര്‍ഗക്കാര്‍ക്കുമെതിരായ ട്രംപിന്റെ നയം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ‘അമേരിക്ക വംശ വെറിയുടെ പിടിയിലാണെ’ന്ന് തുറന്നടിച്ച ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗം ലോകത്തെയാകെ ഞെട്ടിച്ചു. ട്രംപിന്റെ വിജയത്തിന് ശേഷം ‘വിവേചനവും വംശീയ വിദ്വേഷവും വളര്‍ന്ന് വരുന്ന’തായി ഒബാമ നല്‍കുന്ന സൂചനയും അമേരിക്കയിലെ പരിഷ്‌കൃത സമൂഹത്തില്‍ നിന്നും ആരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതല്ല.

 

അമേരിക്കന്‍ വിദേശ നയത്തിന്റെ മുനയൊടിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെങ്കില്‍ സഖ്യരാഷ്ട്രങ്ങളും അകലാനാണ് സാധ്യത. പാരീസില്‍ നടന്നുവരുന്ന പശ്ചിമേഷ്യന്‍ സമാധാന സമ്മേളനത്തിന്റെ ലക്ഷ്യത്തെ അട്ടിമറിക്കാനുള്ള ട്രംപിന്റെ സമീപനത്തെ പരോക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് പ്രബല സഖ്യ രാഷ്ട്രമായ ഫ്രാന്‍സ്.

പാരീസ് സമ്മേളനത്തില്‍ 70 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സംബന്ധിക്കുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ് ഓലന്ത് ട്രംപിന്റെ നയത്തെ വിമര്‍ശിച്ച് കൊണ്ടായിരുന്നു സമ്മേളനം തുടങ്ങിയത്. ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് അമേരിക്കന്‍ എംബസി മാറ്റാനുള്ള ട്രംപിന്റെ ശ്രമം പ്രശ്‌നപരിഹാരത്തിന് സഹായകമാവില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ടിന്റെ വിമര്‍ശം ഭാവിയില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഉലയ്ക്കാന്‍ ഇടയാക്കും. അറബ് രാഷ്ട്രങ്ങള്‍ക്ക് ട്രംപിന്റെ നിലപാടില്‍ കടുത്ത പ്രതിഷേധമുണ്ട്. അതോടൊപ്പം തന്നെ റഷ്യക്കെതിരായ ഉപരോധം ഏകപക്ഷീയമായി ട്രംപ് പിന്‍വലിക്കുന്നതിലും നാറ്റോ രാഷ്ട്രങ്ങള്‍ക്ക് കടുത്ത എതിര്‍പ്പാണ്.

 

കിഴക്കന്‍ ഉക്രൈയിന് റഷ്യ ഭീഷണി ഉയര്‍ത്തുകയും ക്രീമിയ കയ്യടക്കുകയും ചെയ്ത റഷ്യയുടെ നിലപാട് പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളായ കിഴക്കന്‍ യൂറോപ്പിനെ ഭീതിയിലാഴ്ത്തിയിരിക്കുന്നു. അതുകൊണ്ടാണത്രെ 3000 സൈനികരെ പോളണ്ട്-റഷ്യ അതിര്‍ത്തിയിലേക്ക് ഒബാമ ഭരണകൂടം അയച്ചത്. മിസൈല്‍ സംവിധാനവും സ്ഥാപിച്ചു. റഷ്യയുടെ അക്രമോത്സുക വിദേശ നയത്തെ ചെറുക്കാന്‍ നാറ്റോ രാഷ്ട്രങ്ങള്‍ തയാറെടുക്കുന്നതിനിടെ ട്രംപ്, റഷ്യയുമായി ചങ്ങാത്തം സ്ഥാപിക്കുന്നതില്‍ സഖ്യ രാഷ്ട്രങ്ങള്‍ക്ക് എതിര്‍പ്പുണ്ടാവുക സ്വാഭാവികം.

പശ്ചിമേഷ്യ ഉള്‍പ്പെടെ റഷ്യയും അമേരിക്കയും ധാരണയിലെത്തുമെന്ന ട്രംപിന്റെ മോഹം മൗഢ്യമാകും. പക്ഷേ, അമേരിക്കയുടെ സൈനിക ഇന്റലിജന്‍സ് നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിക്കാതെയുള്ള ട്രംപിന്റെ പോക്ക് വിജയം കാണാന്‍ സാധ്യത കുറവാണ്. ട്രംപിനേക്കാള്‍ പ്രഗത്ഭരായ പ്രസിഡണ്ടുമാര്‍ക്ക് അവരെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല.

 
അതേസമയം, സി.ഐ.എയുടെ പുതിയ മേധാവി ബെക് പോച്ചിയോയുടെ പ്രസ്താവന ആപല്‍സൂചനയാണ്. റഷ്യയും ഇറാനും ഇസ്‌ലാമിക് സ്റ്റേറ്റുമാണ് ലോകത്തിന് ഭീഷണി എന്നാണ് ബെക് പോച്ചിയോയുടെ നിലപാട്. ഇസ്‌ലാമിക് സ്റ്റേറ്റിനെ കുറിച്ചുള്ള സി.ഐ.എ മേധാവിയുടെ പ്രസ്താവന വസ്തുതാപരമാണ്. എന്നാല്‍ റഷ്യയെയും ഇറാനെയും ചേര്‍ത്ത് പറഞ്ഞത് ട്രംപിന്റെ നയമാണോ എന്ന് വ്യക്തമായിട്ടില്ല. ഇറാനും ഇറാഖുമൊക്കെ ‘പിശാചിന്റെ അച്ചുതണ്ട്’ ആയി വിശേഷിപ്പിച്ചത് റിപ്പബ്ലിക്കുകാരനായ മുന്‍ പ്രസിഡണ്ട് ജൂനിയര്‍ ബുഷാണ്.

അഫ്ഗാനിസ്താനെയും ഇറാഖിനെയും അന്ന് ബുഷ് തകര്‍ത്തു. ഇറാനുമായി നിരവധി തവണ ഏറ്റുമുട്ടലിന്റെ വക്കോളം എത്തിയതുമാണ്. സാഹചര്യം മാറിയതോടെ ഇറാന്‍ രക്ഷപ്പെട്ടു. ഇപ്പോള്‍ വീണ്ടും ഇറാഖി നെതിരെ പ്രസ്താവനയുമായി സി.ഐ.എ മേധാവി രംഗത്ത് വന്നത് അപകടസൂചനയായി തന്നെ കാണുകയാണ് ഇറാന്‍ നേതൃത്വം. ഇന്ത്യയില്‍ 1000, 500 നോട്ട് പിന്‍വലിക്കപ്പെട്ട നവംബര്‍ എട്ടിന് ആണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. നാല് വര്‍ഷം ട്രംപിന്റെ ഊഴമാണ്. അമേരിക്കയുടെ പ്രസിഡണ്ട് പദവിയിലെത്തുന്ന ഈ വിവാദ നായകന്‍ ലോകത്തിന്റെ സമാധാനം കെടുത്തുമോ എന്നാണ് ആശങ്ക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

Trending